ETV Bharat / bharat

പുതിയ ക്രിമിനൽ നിയമങ്ങൾ ഇന്ത്യയുടെ നിയമ ചട്ടക്കൂടിനെ നവ യുഗത്തിലേക്ക് മാറ്റിയെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് - CJI on New Criminal Justice Laws

ഡിജിറ്റൽ യുഗത്തിലെ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയുടെ ഗുണങ്ങള്‍ ചീഫ് ജസ്‌റ്റിസ് വിശദീകരിച്ചു.

author img

By ETV Bharat Kerala Team

Published : Apr 20, 2024, 7:00 PM IST

CRIMINAL JUSTICE LAWS  DY CHANDRACHUD  ക്രിമിനൽ നിയമങ്ങൾ  ഭാരതീയ ന്യായ സംഹിത
New Criminal Justice LawsTransitioned Legal Framework On Criminal Justice Into New Age Says Chief Justice of India

ന്യൂഡൽഹി : പുതുക്കിയ ക്രിമിനൽ നിയമങ്ങൾ ഇന്ത്യയുടെ നിയമ ചട്ടക്കൂടിനെ പുതിയ യുഗത്തിലേക്ക് മാറ്റിയെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്. പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നതോടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ കാര്യമായ പുനരുദ്ധാരണത്തിന് ഇന്ത്യ ഒരുങ്ങുമെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു.

പുതിയ ക്രിമിനൽ നീതിന്യായ നിയമങ്ങൾ സമൂഹത്തിന് നിര്‍ണായകമാണെന്ന് ചീഫ് ജസ്‌റ്റിസ് ചൂണ്ടിക്കാട്ടി. ഇരകളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും കുറ്റകൃത്യങ്ങളുടെ അന്വേഷണവും വിചാരണയും കാര്യക്ഷമമായി നടപ്പാക്കുന്നതിനും ആവശ്യമായ മെച്ചപ്പെടുത്തലുകൾ പുതിയ നിയമത്തില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിജിറ്റൽ യുഗത്തിലെ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് സമഗ്ര സമീപനമാണ് ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (ബിഎൻഎസ്എസ്) ഉൾക്കൊള്ളുന്നതെന്ന് ചീഫ് ജസ്‌റ്റിസ് പറഞ്ഞു. കുറ്റകൃത്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനും ഇരകൾക്ക് നീതി ലഭിക്കുമെന്ന അവബോധം നൽകാനും നിയമം ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കുന്നതോടെ, പരിഹരിക്കപ്പെടേണ്ട പഴുതുകളും മേഖലകളും കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചീഫ് ജസ്‌റ്റിസ് കൂട്ടിച്ചേര്‍ത്തു.

കാലങ്ങളായി നിലനില്‍ക്കുന്ന പ്രതിസന്ധികളായ സാക്ഷികളെ വിസ്‌തരിക്കുന്നതിലെ കാലതാമസം, വിചാരണ പൂർത്തിയാക്കൽ, ജയിലുകളുടെ തിരക്ക്, വിചാരണത്തടവുകാരുടെ പ്രശ്‌നം തുടങ്ങിയവ നമ്മുടെ നിയമങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്‌റ്റിസ് ചൂണ്ടിക്കാട്ടി.

ബിഎന്‍എസ്എസിന്‍റെ 532-ാം വകുപ്പ് പ്രകാരം എല്ലാ ട്രയലുകളും അന്വേഷണങ്ങളും നടപടിക്രമങ്ങളും ഇലക്‌ട്രോണിക് രീതിയിലാണ് നടത്തുക. ഡിജിറ്റൽ യുഗത്തിൽ, വ്യക്തിയുടെ ഡാറ്റയ്ക്കും സെൻസിറ്റീവ് വിവരങ്ങൾക്കും പരമപ്രധാനമായ പ്രാധാന്യം നല്‍കുമെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു.

പുതിയ ക്രിമിനൽ നിയമങ്ങൾ കാലവുമായി സമന്വയിപ്പിച്ച വ്യവസ്ഥകൾ സൃഷ്‌ടിക്കുമ്പോൾ അവയുടെ നേട്ടങ്ങൾ അനുഭവിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്ത് വികസിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും സിജെഐ വ്യക്തമാക്കി.

മൂന്ന് വർഷത്തിനുള്ളിൽ ക്രിമിനൽ വിചാരണ പൂർത്തിയാക്കണമെന്നും 45 ദിവസത്തിനകം വിധി പറയണമെന്നുമാണ് ബിഎൻഎസ്എസ് വ്യവസ്ഥ ചെയ്യുന്നതെന്നും ചീഫ് ജസ്‌റ്റിസ് വ്യക്തമാക്കി. കേസ് കെട്ടിക്കിടക്കുന്ന പ്രശ്‌നവും ക്രിമിനൽ കേസിലെ ഇരയുടെയും പ്രതിയുടെയും അവകാശങ്ങൾ പരിഹരിക്കുന്നതിനും ഈ നിയമം സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിനും കാര്യക്ഷമമായ വിചാരണ നടത്താനും കോടതിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചില്ലെങ്കില്‍ ബിഎന്‍എസ്എസിന്‍റെ ഗ്യാരന്‍റികൾ വൃഥാവിലാകുമെന്നും ചീഫ് ജസ്‌റ്റിസ് മുന്നറിയിപ്പ് നല്‍കി.

വിചാരണത്തടവുകാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ബിഎൻഎസ്എസ് പുരോഗതി കൈവരിച്ചതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. ബിഎൻഎസ്എസിന്‍റെ 481-ാം വകുപ്പ്, തനിക്കെതിരെ ചുമത്തിയ കുറ്റത്തിന്‍റെ ശിക്ഷയുടെ മൂന്നിലൊന്ന് ശിക്ഷ അനുഭവിച്ച കുറ്റാരോപിതന് സ്ഥിരജാമ്യം നിർദ്ദേശിക്കുന്നുണ്ട്.

രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ പൂർണമായി പരിഷ്‌കരിക്കുന്ന പുതിയ നിയമങ്ങളായ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ നിയമം ജൂലൈ 1 മുതലാണ് പ്രാബല്യത്തിൽ വരിക. എന്നാല്‍ ഹിറ്റ് ആന്‍ഡ് റണ്‍ കേസുകളിലെ വാഹന ഡ്രൈവർമാർക്കുള്ള ശിക്ഷ സംബന്ധിച്ച ഭേദഗതി ഉടൻ നടപ്പാക്കില്ല.

Also Read : കോടതി കാര്യങ്ങളിലും എഐ ഫലപ്രദമായി ഉപയോഗിക്കാം; നിയമ രംഗത്ത് എഐയുടെ പങ്ക് വിശദീകരിച്ച് ചീഫ് ജസ്‌റ്റിസ് - AI Integration In Legal Procedures

ന്യൂഡൽഹി : പുതുക്കിയ ക്രിമിനൽ നിയമങ്ങൾ ഇന്ത്യയുടെ നിയമ ചട്ടക്കൂടിനെ പുതിയ യുഗത്തിലേക്ക് മാറ്റിയെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്. പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നതോടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ കാര്യമായ പുനരുദ്ധാരണത്തിന് ഇന്ത്യ ഒരുങ്ങുമെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു.

പുതിയ ക്രിമിനൽ നീതിന്യായ നിയമങ്ങൾ സമൂഹത്തിന് നിര്‍ണായകമാണെന്ന് ചീഫ് ജസ്‌റ്റിസ് ചൂണ്ടിക്കാട്ടി. ഇരകളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും കുറ്റകൃത്യങ്ങളുടെ അന്വേഷണവും വിചാരണയും കാര്യക്ഷമമായി നടപ്പാക്കുന്നതിനും ആവശ്യമായ മെച്ചപ്പെടുത്തലുകൾ പുതിയ നിയമത്തില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിജിറ്റൽ യുഗത്തിലെ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് സമഗ്ര സമീപനമാണ് ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (ബിഎൻഎസ്എസ്) ഉൾക്കൊള്ളുന്നതെന്ന് ചീഫ് ജസ്‌റ്റിസ് പറഞ്ഞു. കുറ്റകൃത്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനും ഇരകൾക്ക് നീതി ലഭിക്കുമെന്ന അവബോധം നൽകാനും നിയമം ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കുന്നതോടെ, പരിഹരിക്കപ്പെടേണ്ട പഴുതുകളും മേഖലകളും കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചീഫ് ജസ്‌റ്റിസ് കൂട്ടിച്ചേര്‍ത്തു.

കാലങ്ങളായി നിലനില്‍ക്കുന്ന പ്രതിസന്ധികളായ സാക്ഷികളെ വിസ്‌തരിക്കുന്നതിലെ കാലതാമസം, വിചാരണ പൂർത്തിയാക്കൽ, ജയിലുകളുടെ തിരക്ക്, വിചാരണത്തടവുകാരുടെ പ്രശ്‌നം തുടങ്ങിയവ നമ്മുടെ നിയമങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്‌റ്റിസ് ചൂണ്ടിക്കാട്ടി.

ബിഎന്‍എസ്എസിന്‍റെ 532-ാം വകുപ്പ് പ്രകാരം എല്ലാ ട്രയലുകളും അന്വേഷണങ്ങളും നടപടിക്രമങ്ങളും ഇലക്‌ട്രോണിക് രീതിയിലാണ് നടത്തുക. ഡിജിറ്റൽ യുഗത്തിൽ, വ്യക്തിയുടെ ഡാറ്റയ്ക്കും സെൻസിറ്റീവ് വിവരങ്ങൾക്കും പരമപ്രധാനമായ പ്രാധാന്യം നല്‍കുമെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു.

പുതിയ ക്രിമിനൽ നിയമങ്ങൾ കാലവുമായി സമന്വയിപ്പിച്ച വ്യവസ്ഥകൾ സൃഷ്‌ടിക്കുമ്പോൾ അവയുടെ നേട്ടങ്ങൾ അനുഭവിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്ത് വികസിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും സിജെഐ വ്യക്തമാക്കി.

മൂന്ന് വർഷത്തിനുള്ളിൽ ക്രിമിനൽ വിചാരണ പൂർത്തിയാക്കണമെന്നും 45 ദിവസത്തിനകം വിധി പറയണമെന്നുമാണ് ബിഎൻഎസ്എസ് വ്യവസ്ഥ ചെയ്യുന്നതെന്നും ചീഫ് ജസ്‌റ്റിസ് വ്യക്തമാക്കി. കേസ് കെട്ടിക്കിടക്കുന്ന പ്രശ്‌നവും ക്രിമിനൽ കേസിലെ ഇരയുടെയും പ്രതിയുടെയും അവകാശങ്ങൾ പരിഹരിക്കുന്നതിനും ഈ നിയമം സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിനും കാര്യക്ഷമമായ വിചാരണ നടത്താനും കോടതിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചില്ലെങ്കില്‍ ബിഎന്‍എസ്എസിന്‍റെ ഗ്യാരന്‍റികൾ വൃഥാവിലാകുമെന്നും ചീഫ് ജസ്‌റ്റിസ് മുന്നറിയിപ്പ് നല്‍കി.

വിചാരണത്തടവുകാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ബിഎൻഎസ്എസ് പുരോഗതി കൈവരിച്ചതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. ബിഎൻഎസ്എസിന്‍റെ 481-ാം വകുപ്പ്, തനിക്കെതിരെ ചുമത്തിയ കുറ്റത്തിന്‍റെ ശിക്ഷയുടെ മൂന്നിലൊന്ന് ശിക്ഷ അനുഭവിച്ച കുറ്റാരോപിതന് സ്ഥിരജാമ്യം നിർദ്ദേശിക്കുന്നുണ്ട്.

രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ പൂർണമായി പരിഷ്‌കരിക്കുന്ന പുതിയ നിയമങ്ങളായ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ നിയമം ജൂലൈ 1 മുതലാണ് പ്രാബല്യത്തിൽ വരിക. എന്നാല്‍ ഹിറ്റ് ആന്‍ഡ് റണ്‍ കേസുകളിലെ വാഹന ഡ്രൈവർമാർക്കുള്ള ശിക്ഷ സംബന്ധിച്ച ഭേദഗതി ഉടൻ നടപ്പാക്കില്ല.

Also Read : കോടതി കാര്യങ്ങളിലും എഐ ഫലപ്രദമായി ഉപയോഗിക്കാം; നിയമ രംഗത്ത് എഐയുടെ പങ്ക് വിശദീകരിച്ച് ചീഫ് ജസ്‌റ്റിസ് - AI Integration In Legal Procedures

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.