ETV Bharat / bharat

ഇരയുടെ മനസിലുണ്ടാക്കുന്നത് ആഴത്തിലും ശാശ്വതവുമായ മുറിവ്; പോക്‌സോ കേസിലെ ഒത്തുതീർപ്പ് തള്ളി അലഹാബാദ് ഹൈക്കോടതി - ALLAHABAD HC ON POCSO CASE

author img

By ETV Bharat Kerala Team

Published : Aug 24, 2024, 1:32 PM IST

കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് പ്രതിയും ഇരയുടെ കുടുംബവും തമ്മിലുള്ള ഒത്തുതീർപ്പിന്‍റെ അടിസ്ഥാനത്തിൽ അവസാനിപ്പിക്കാനാവില്ലെന്ന് അലഹാബാദ് ഹൈക്കോടതി.

ALLAHABAD HIGH COURT  POCSO ACT  ലൈംഗികാതിക്രമങ്ങൾ തടയൽ നിയമം  അലഹബാദ് ഹൈക്കോടതി
Allahabad High Court Rejects Compromise In POCSO Case (ETV Bharat)

പ്രയാഗ്‌രാജ് (ഉത്തർപ്രദേശ്): കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്‌ത കേസ് ഒത്തുതീർപ്പിന്‍റെ അടിസ്ഥാനത്തിൽ അവസാനിപ്പിക്കാനാവില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഇരയായ കുട്ടിയുടെ മനസിൽ ആഴത്തിലുള്ളതും ശാശ്വതവുമായ മുറിവുകളുണ്ടാക്കുകയും കുട്ടികളുടെ മാനസികാരോഗ്യം, വൈകാരിക സ്ഥിരത, സാമൂഹിക ബന്ധങ്ങൾ എന്നിവയെ ബാധിക്കുകയും ചെയ്യുന്ന ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളിലൊന്നാണ് അവര്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളെന്ന് കോടതി നിരീക്ഷിച്ചു.

പ്രതിയും ഇരയുടെ കുടുംബവും തമ്മിലുള്ള ഒത്തുതീർപ്പിനെത്തുടർന്ന് പോക്‌സോ നിയമപ്രകാരമുള്ള കേസ് റദ്ദാക്കാൻ വിസമ്മതിക്കവെയാണ് ജസ്റ്റിസ് വിനോദ് ദിവാകർ ഇക്കാര്യം പറഞ്ഞത്. സമാനമായ രണ്ട് കേസുകളിൽ ഉൾപ്പെട്ടതായി കണ്ടെത്തിയതിനാൽ പ്രതി നിരന്തര കുറ്റവാളിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രതി രാം ബിഹാരിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വിനോദ് ദിവാകർ ഇക്കാര്യം പറഞ്ഞത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് 2021-ൽ ജലൗണിലെ താന കോട്വാലിയിൽ പോക്സോ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം രാം ബിഹാരിക്കെതിരെ കേസെടുത്തിരുന്നു. ഒത്തുതീർപ്പിന്‍റെ അടിസ്ഥാനത്തിൽ പ്രതികൾ ഹൈക്കോടതിയിൽ അപേക്ഷ നൽകുകയും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.

2021 ജനുവരിയിൽ ഒരു പോത്തിനെ വാങ്ങുന്നതിനായി ഇരയുടെ പിതാവ് 40,000 രൂപ ഹർജിക്കാരനിൽ നിന്ന് കടം വാങ്ങിയെന്നും പണം തിരികെ ലഭിച്ചില്ലെന്നും ഹർജിക്കാരന്‍റെ അഭിഭാഷകൻ പറഞ്ഞു. പണം തിരികെ ചോദിച്ചപ്പോൾ ഇരയുടെ പിതാവ് ഇയാൾക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്‌തതായി പ്രതിയുടെ അഭിഭാഷകൻ പറഞ്ഞു. ഇരുകക്ഷികളും ഒത്തുതീർപ്പിലെത്തി, കേസ് റദ്ദാക്കാൻ പ്രതിഭാഗം കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

എന്നാൽ, പോക്‌സോ നിയമപ്രകാരമുള്ള കേസ് റദ്ദാക്കുന്നതിനെ സർക്കാർ അഭിഭാഷകൻ എതിർത്തു. അങ്ങനെ ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും നിരപരാധികളായ കുട്ടികളെ ചൂഷണം ചെയ്യാൻ പ്രതികളെ പ്രോത്സാഹിപ്പിക്കുമെന്നും വാദിച്ചു. ഇരയായ കുട്ടി 13 വയസുള്ളപ്പോൾ പീഡനത്തിന് ഇരയായെന്നും പരാതി നൽകാൻ ധൈര്യം കാട്ടിയതായും കോടതി പറഞ്ഞു. കുറ്റകൃത്യം ഗുരുതരമാണെന്നും കുട്ടിയുടെ മനോനിലയിലും പെരുമാറ്റത്തിലും ഇത് വലിയ സ്വാധീനം ചെലുത്തുമെന്നും അതിനാൽ കേസ് റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Also Read: പോക്‌സോ കേസിൽ യൂട്യൂബർ വിജെ മച്ചാൻ അറസ്‌റ്റില്‍

പ്രയാഗ്‌രാജ് (ഉത്തർപ്രദേശ്): കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്‌ത കേസ് ഒത്തുതീർപ്പിന്‍റെ അടിസ്ഥാനത്തിൽ അവസാനിപ്പിക്കാനാവില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഇരയായ കുട്ടിയുടെ മനസിൽ ആഴത്തിലുള്ളതും ശാശ്വതവുമായ മുറിവുകളുണ്ടാക്കുകയും കുട്ടികളുടെ മാനസികാരോഗ്യം, വൈകാരിക സ്ഥിരത, സാമൂഹിക ബന്ധങ്ങൾ എന്നിവയെ ബാധിക്കുകയും ചെയ്യുന്ന ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളിലൊന്നാണ് അവര്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളെന്ന് കോടതി നിരീക്ഷിച്ചു.

പ്രതിയും ഇരയുടെ കുടുംബവും തമ്മിലുള്ള ഒത്തുതീർപ്പിനെത്തുടർന്ന് പോക്‌സോ നിയമപ്രകാരമുള്ള കേസ് റദ്ദാക്കാൻ വിസമ്മതിക്കവെയാണ് ജസ്റ്റിസ് വിനോദ് ദിവാകർ ഇക്കാര്യം പറഞ്ഞത്. സമാനമായ രണ്ട് കേസുകളിൽ ഉൾപ്പെട്ടതായി കണ്ടെത്തിയതിനാൽ പ്രതി നിരന്തര കുറ്റവാളിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രതി രാം ബിഹാരിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വിനോദ് ദിവാകർ ഇക്കാര്യം പറഞ്ഞത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് 2021-ൽ ജലൗണിലെ താന കോട്വാലിയിൽ പോക്സോ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം രാം ബിഹാരിക്കെതിരെ കേസെടുത്തിരുന്നു. ഒത്തുതീർപ്പിന്‍റെ അടിസ്ഥാനത്തിൽ പ്രതികൾ ഹൈക്കോടതിയിൽ അപേക്ഷ നൽകുകയും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.

2021 ജനുവരിയിൽ ഒരു പോത്തിനെ വാങ്ങുന്നതിനായി ഇരയുടെ പിതാവ് 40,000 രൂപ ഹർജിക്കാരനിൽ നിന്ന് കടം വാങ്ങിയെന്നും പണം തിരികെ ലഭിച്ചില്ലെന്നും ഹർജിക്കാരന്‍റെ അഭിഭാഷകൻ പറഞ്ഞു. പണം തിരികെ ചോദിച്ചപ്പോൾ ഇരയുടെ പിതാവ് ഇയാൾക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്‌തതായി പ്രതിയുടെ അഭിഭാഷകൻ പറഞ്ഞു. ഇരുകക്ഷികളും ഒത്തുതീർപ്പിലെത്തി, കേസ് റദ്ദാക്കാൻ പ്രതിഭാഗം കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

എന്നാൽ, പോക്‌സോ നിയമപ്രകാരമുള്ള കേസ് റദ്ദാക്കുന്നതിനെ സർക്കാർ അഭിഭാഷകൻ എതിർത്തു. അങ്ങനെ ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും നിരപരാധികളായ കുട്ടികളെ ചൂഷണം ചെയ്യാൻ പ്രതികളെ പ്രോത്സാഹിപ്പിക്കുമെന്നും വാദിച്ചു. ഇരയായ കുട്ടി 13 വയസുള്ളപ്പോൾ പീഡനത്തിന് ഇരയായെന്നും പരാതി നൽകാൻ ധൈര്യം കാട്ടിയതായും കോടതി പറഞ്ഞു. കുറ്റകൃത്യം ഗുരുതരമാണെന്നും കുട്ടിയുടെ മനോനിലയിലും പെരുമാറ്റത്തിലും ഇത് വലിയ സ്വാധീനം ചെലുത്തുമെന്നും അതിനാൽ കേസ് റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Also Read: പോക്‌സോ കേസിൽ യൂട്യൂബർ വിജെ മച്ചാൻ അറസ്‌റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.