ETV Bharat / state

തൃശൂരില്‍ ലഹരി വസ്‌തുക്കള്‍ പിടികൂടി; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍

എം.ഡി.എം.എയും എൽ.എസ്.ഡിയും കഞ്ചാവും കാറിൽ കടത്തുകയായിരുന്ന അഞ്ചംഗ സംഘത്തെ ഷാഡോ പൊലീസ് പിന്തുടർന്ന് പിടികൂടി

author img

By

Published : Aug 23, 2020, 3:41 AM IST

ലഹരി വാര്‍ത്ത  എംഡിഎംഎ വാര്‍ത്ത  എല്‍എസ്‌ഡി വാര്‍ത്ത  drugs news  mdma news  lsd news
ലഹരി വേട്ട

തൃശൂര്‍: ലഹരി വസ്‌തുക്കളായ എംഡിഎംഎ, എല്‍എസ്‌ഡി, കഞ്ചാവ് എന്നിവ കാറില്‍ കടത്തുകയായിരുന്ന അഞ്ചംഗ സംഘത്തെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് ഷാഡോ സംഘം പിന്തുടർന്ന സംഘത്തെ തൃശൂര്‍ ഗിരിജാ തിയേറ്ററിന് സമീപത്ത് വെച്ച് പിടികൂടുകയായിരുന്നു. പാലക്കാട് വാടാനാംകുറിശി സ്വദേശി ബാബുരാജ്, തൊഴൂപ്പാടം സ്വദേശി ഗിരിദാസ്, ഷൊർണൂർ സ്വദേശി ബിനോയ്, വാടാനാംകുറിശി സ്വദേശി ഉമേഷ്, തൊഴൂപ്പാടം സ്വദേശി ശരത് എന്നിവരാണ് പിടിയിലായത്. തൃശ്ശൂരിൽ വിദ്യാർഥികൾക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് ലഹരി വസ്‌തുക്കളെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. 36,000 രൂപയും ഇവർ സഞ്ചരിച്ച കാറിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

തൃശ്ശൂരിൽ വിദ്യാർഥികൾക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് ലഹരി വസ്‌തുക്കളെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

തൃശൂര്‍: ലഹരി വസ്‌തുക്കളായ എംഡിഎംഎ, എല്‍എസ്‌ഡി, കഞ്ചാവ് എന്നിവ കാറില്‍ കടത്തുകയായിരുന്ന അഞ്ചംഗ സംഘത്തെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് ഷാഡോ സംഘം പിന്തുടർന്ന സംഘത്തെ തൃശൂര്‍ ഗിരിജാ തിയേറ്ററിന് സമീപത്ത് വെച്ച് പിടികൂടുകയായിരുന്നു. പാലക്കാട് വാടാനാംകുറിശി സ്വദേശി ബാബുരാജ്, തൊഴൂപ്പാടം സ്വദേശി ഗിരിദാസ്, ഷൊർണൂർ സ്വദേശി ബിനോയ്, വാടാനാംകുറിശി സ്വദേശി ഉമേഷ്, തൊഴൂപ്പാടം സ്വദേശി ശരത് എന്നിവരാണ് പിടിയിലായത്. തൃശ്ശൂരിൽ വിദ്യാർഥികൾക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് ലഹരി വസ്‌തുക്കളെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. 36,000 രൂപയും ഇവർ സഞ്ചരിച്ച കാറിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

തൃശ്ശൂരിൽ വിദ്യാർഥികൾക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് ലഹരി വസ്‌തുക്കളെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.