ETV Bharat / state

ബസിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയ്‌ക്ക് എട്ട് വർഷം തടവും പിഴയും

2020 ജനുവരി ആറിന് വൈകിട്ട് നാലോടെ തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ നിന്ന് ബസില്‍ കയറിയപ്പോഴാണ് സംഭവം. കുട്ടി ബഹളം വച്ചപ്പോൾ യാത്രക്കാർ പ്രതിയെ പിടികൂടി ഫോർട്ട് പൊലീസിൽ ഏൽപ്പിച്ചു.

author img

By

Published : Sep 25, 2022, 7:48 AM IST

Updated : Sep 25, 2022, 9:21 AM IST

molestation  youth sentenced to eight years imprisonment  ബസിനുള്ളിൽ പതിനൊന്നുകാരിയുടെ പാവാട പൊക്കി  പ്രതിയ്‌ക്ക് എട്ട് വർഷം തടവും പിഴയും  കിഴക്കേക്കോട്ട  സഫ്‌ദർ സുധീർ കേസ്  ഫോർട്ട് പൊലീസ്  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പാവാട പൊക്കി  An eleven year old girl s skirt was lifted  minor girl skirt was lifted inside bus  തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി  Thiruvananthapuram Fast Track Special Court  attempt to molestation news  pocso case  പോക്സോ കേസ്  പതിനൊന്നുകാരിയെ ലൈംഗികമായി ആക്രമിച്ച കേസ്  പതിനൊന്നുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്
ബസിനുള്ളിൽ പതിനൊന്നുകാരിയെ ലൈംഗികമായി ആക്രമിച്ച കേസ്

തിരുവനന്തപുരം: ബസിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്‌ക്ക് എട്ട് വർഷം തടവും 25000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി. ചടയമംഗലം ഇലപ്പെന്നൂർ ആലുമൂട്ടിൽ വീട്ടിൽ സഫ്‌ദർ സുധീറിനെയാണ് (22) ജഡ്‌ജി ആജ് സുദർശൻ ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.

പിഴ അടച്ചില്ലെങ്കിൽ ഏഴ് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. 2020 ജനുവരി ആറിന് വൈകിട്ട് നാലോടെ തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ നിന്ന് ബസില്‍ കയറിയപ്പോഴാണ് സംഭവം. കുട്ടി ബഹളം വച്ചപ്പോൾ യാത്രക്കാർ പ്രതിയെ പിടികൂടി ഫോർട്ട് പൊലീസിൽ ഏൽപ്പിച്ചു. സംഭവം കണ്ട മറ്റൊരു യാത്രക്കാരനും പ്രതിക്കെതിരെ കോടതിയിൽ മൊഴി നൽകി.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ, അഡ്വ എം. മുബീന എന്നിവർ ഹാജരായി. കേസിൽ 12 സാക്ഷികളെ വിസ്‌തരിച്ചു. പതിനാല് രേഖകൾ ഹാജരാക്കി. പ്രതി ജയിലിൽ കിടന്ന കാലാവധി കുറച്ചിട്ടുണ്ട്. ഫോർട്ട് എസ്.ഐ സജു എബ്രഹാമാണ് കേസ് അന്വഷിച്ചത്.

ALSO READ: വിദ്യാർഥിയെ അശ്ലീല വീഡിയോ കാണിച്ചു ; അധ്യാപകനെതിരെ പോക്‌സോ കേസ്

തിരുവനന്തപുരം: ബസിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്‌ക്ക് എട്ട് വർഷം തടവും 25000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി. ചടയമംഗലം ഇലപ്പെന്നൂർ ആലുമൂട്ടിൽ വീട്ടിൽ സഫ്‌ദർ സുധീറിനെയാണ് (22) ജഡ്‌ജി ആജ് സുദർശൻ ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.

പിഴ അടച്ചില്ലെങ്കിൽ ഏഴ് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. 2020 ജനുവരി ആറിന് വൈകിട്ട് നാലോടെ തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ നിന്ന് ബസില്‍ കയറിയപ്പോഴാണ് സംഭവം. കുട്ടി ബഹളം വച്ചപ്പോൾ യാത്രക്കാർ പ്രതിയെ പിടികൂടി ഫോർട്ട് പൊലീസിൽ ഏൽപ്പിച്ചു. സംഭവം കണ്ട മറ്റൊരു യാത്രക്കാരനും പ്രതിക്കെതിരെ കോടതിയിൽ മൊഴി നൽകി.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ, അഡ്വ എം. മുബീന എന്നിവർ ഹാജരായി. കേസിൽ 12 സാക്ഷികളെ വിസ്‌തരിച്ചു. പതിനാല് രേഖകൾ ഹാജരാക്കി. പ്രതി ജയിലിൽ കിടന്ന കാലാവധി കുറച്ചിട്ടുണ്ട്. ഫോർട്ട് എസ്.ഐ സജു എബ്രഹാമാണ് കേസ് അന്വഷിച്ചത്.

ALSO READ: വിദ്യാർഥിയെ അശ്ലീല വീഡിയോ കാണിച്ചു ; അധ്യാപകനെതിരെ പോക്‌സോ കേസ്

Last Updated : Sep 25, 2022, 9:21 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.