ETV Bharat / state

മാവോയിസ്റ്റുകള്‍ക്കെതിരെ നടപടി, നാട്ടുകാരുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന്: ഡിജിപി

അര്‍ധരാത്രി വീടുകളില്‍ മുട്ടിവിളിച്ച് ഭീഷണിപ്പെടുത്തുന്നതും പണവും ഭക്ഷണവും ചോദിച്ചുവാങ്ങുന്നതും പതിവായിരുന്നു. കൂടാതെ ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ നാട്ടില്‍ പലയിടത്തും പതിക്കുന്നതും സായുധസമരത്തിന് ആഹ്വാനം ചെയ്യുന്നതും ശ്രദ്ധയില്‍ പെടുകയുണ്ടായി.

ജലീലിന്‍റെ  മൃതശരീരം
author img

By

Published : Mar 7, 2019, 10:48 PM IST


സംസ്ഥാനത്തിന്‍റെവടക്കന്‍ ജില്ലകളില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം വ്യാപിക്കുന്നത് സാധാരണക്കാരായ നാട്ടുകാരുടെ സ്വൈര്യജീവിതത്തിന് തടസ്സമായ സാഹചര്യത്തിലാണ് അവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സി.പി. ജലീല്‍ എന്ന മാവോയിസ്റ്റ് കൊല്ലപ്പെട്ടസംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള ക്രൈം ബ്രാഞ്ച്, മജിസ്റ്റീരിയല്‍ തല അന്വേഷണങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഡിജിപി അറിയിച്ചു.

മാവോയിസ്റ്റുകളില്‍ നിന്നുള്ള ശല്യം മൂലം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ച് നാട്ടുകാരും തൊഴിലാളികളും കച്ചവടക്കാരുമൊക്കെ സര്‍ക്കാരിനും പൊലീസിനും ധാരാളം പരാതികള്‍ നല്‍കിയിരുന്നു. അര്‍ധരാത്രി വീടുകളില്‍ മുട്ടിവിളിച്ച് ഭീഷണിപ്പെടുത്തുന്നതും പണവും ഭക്ഷണവും ചോദിച്ചുവാങ്ങുന്നതും പതിവായിരുന്നു. വ്യാപാരസ്ഥാപനങ്ങളിലും ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഹോംസ്റ്റേകളിലുമൊക്കെ കടന്നുകയറി പണം പിരിക്കുന്ന പ്രവണതയും അടുത്തിടെയായി വ്യാപകമായി.

ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ നാട്ടില്‍ പലയിടത്തും പതിക്കുന്നതും സായുധസമരത്തിന് ആഹ്വാനം ചെയ്യുന്നതും ശ്രദ്ധയില്‍ പെടുകയുണ്ടായി. നൂറ്റാണ്ടുകളായി വനത്തില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിവിശേഷവും പൊലീസ് ഗൗരവമായി പരിഗണിച്ചു.ഇതിന്‍റെഅടിസ്ഥാനത്തില്‍ പൊലീസിന്‍റെവിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നിരീക്ഷണം ശക്തിപ്പെടുത്തി. മാവോയിസ്റ്റുകളുടെനീക്കങ്ങള്‍ കൃത്യമായി മനസ്സിലാക്കി. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള നീക്കം ശക്തിപ്പെടുത്താന്‍ കര്‍മ്മപദ്ധതി തയ്യാറാക്കിയിരുന്നു.

ഇതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ വയനാട്, കോഴിക്കോട് റൂറല്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓപ്പറേഷന്‍ അനക്കൊണ്ട എന്ന പേരില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. തണ്ടര്‍ ബോള്‍ട്ട്, ആന്‍റി നക്‌സല്‍ സ്‌ക്വാഡ്, ലോക്കല്‍ പോലീസ് എന്നിവയുടെ പൂര്‍ണ്ണപങ്കാളിത്തത്തോടെ പ്രത്യേകം പരിശീലനം ലഭിച്ച പൊലീസ് സേനാംഗങ്ങളാണ് തിരച്ചിലില്‍ പങ്കെടുക്കുന്നത്. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി അവസാനിപ്പിക്കുന്നതുവരെ അവര്‍ക്കെതിരെയുള്ള പൊലീസ് നടപടികള്‍ തുടരുമെന്നും ഡിജിപി അറിയിച്ചു.

undefined

വയനാട്ടിലെ വൈത്തിരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലക്കിടി ഉപവന്‍ റിസോര്‍ട്ടില്‍ ആയുധധാരികളായ ഒരു സംഘം മാവോയിസ്റ്റുകള്‍ ബുധനാഴ്ച രാത്രി 8.30 ഓടെ എത്തുകയും പണം പിടിച്ചുവാങ്ങാനും ഭക്ഷണം കരസ്ഥമാക്കാനും ശ്രമിക്കുകയും ചെയ്തിരുന്നു. സായുധ പൊലീസ് സംഘത്തെ കണ്ടപ്പോള്‍ അക്രമിസംഘം ആദ്യം അവര്‍ക്കുനേരേ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടയിലാണ് ജലീല്‍ മരണപ്പെട്ടത്.

ജലീലിന്‍റെമൃതദേഹംഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രത്യേക മെഡിക്കല്‍ സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ, വയനാട് ജില്ലാ പൊലീസ് മേധാവി കറുപ്പസ്വാമി, എസ്.പി. ദേബേഷ് കുമാര്‍ ബെഹ്‌റ എന്നിവര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.


സംസ്ഥാനത്തിന്‍റെവടക്കന്‍ ജില്ലകളില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം വ്യാപിക്കുന്നത് സാധാരണക്കാരായ നാട്ടുകാരുടെ സ്വൈര്യജീവിതത്തിന് തടസ്സമായ സാഹചര്യത്തിലാണ് അവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സി.പി. ജലീല്‍ എന്ന മാവോയിസ്റ്റ് കൊല്ലപ്പെട്ടസംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള ക്രൈം ബ്രാഞ്ച്, മജിസ്റ്റീരിയല്‍ തല അന്വേഷണങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഡിജിപി അറിയിച്ചു.

മാവോയിസ്റ്റുകളില്‍ നിന്നുള്ള ശല്യം മൂലം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ച് നാട്ടുകാരും തൊഴിലാളികളും കച്ചവടക്കാരുമൊക്കെ സര്‍ക്കാരിനും പൊലീസിനും ധാരാളം പരാതികള്‍ നല്‍കിയിരുന്നു. അര്‍ധരാത്രി വീടുകളില്‍ മുട്ടിവിളിച്ച് ഭീഷണിപ്പെടുത്തുന്നതും പണവും ഭക്ഷണവും ചോദിച്ചുവാങ്ങുന്നതും പതിവായിരുന്നു. വ്യാപാരസ്ഥാപനങ്ങളിലും ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഹോംസ്റ്റേകളിലുമൊക്കെ കടന്നുകയറി പണം പിരിക്കുന്ന പ്രവണതയും അടുത്തിടെയായി വ്യാപകമായി.

ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ നാട്ടില്‍ പലയിടത്തും പതിക്കുന്നതും സായുധസമരത്തിന് ആഹ്വാനം ചെയ്യുന്നതും ശ്രദ്ധയില്‍ പെടുകയുണ്ടായി. നൂറ്റാണ്ടുകളായി വനത്തില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിവിശേഷവും പൊലീസ് ഗൗരവമായി പരിഗണിച്ചു.ഇതിന്‍റെഅടിസ്ഥാനത്തില്‍ പൊലീസിന്‍റെവിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നിരീക്ഷണം ശക്തിപ്പെടുത്തി. മാവോയിസ്റ്റുകളുടെനീക്കങ്ങള്‍ കൃത്യമായി മനസ്സിലാക്കി. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള നീക്കം ശക്തിപ്പെടുത്താന്‍ കര്‍മ്മപദ്ധതി തയ്യാറാക്കിയിരുന്നു.

ഇതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ വയനാട്, കോഴിക്കോട് റൂറല്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓപ്പറേഷന്‍ അനക്കൊണ്ട എന്ന പേരില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. തണ്ടര്‍ ബോള്‍ട്ട്, ആന്‍റി നക്‌സല്‍ സ്‌ക്വാഡ്, ലോക്കല്‍ പോലീസ് എന്നിവയുടെ പൂര്‍ണ്ണപങ്കാളിത്തത്തോടെ പ്രത്യേകം പരിശീലനം ലഭിച്ച പൊലീസ് സേനാംഗങ്ങളാണ് തിരച്ചിലില്‍ പങ്കെടുക്കുന്നത്. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി അവസാനിപ്പിക്കുന്നതുവരെ അവര്‍ക്കെതിരെയുള്ള പൊലീസ് നടപടികള്‍ തുടരുമെന്നും ഡിജിപി അറിയിച്ചു.

undefined

വയനാട്ടിലെ വൈത്തിരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലക്കിടി ഉപവന്‍ റിസോര്‍ട്ടില്‍ ആയുധധാരികളായ ഒരു സംഘം മാവോയിസ്റ്റുകള്‍ ബുധനാഴ്ച രാത്രി 8.30 ഓടെ എത്തുകയും പണം പിടിച്ചുവാങ്ങാനും ഭക്ഷണം കരസ്ഥമാക്കാനും ശ്രമിക്കുകയും ചെയ്തിരുന്നു. സായുധ പൊലീസ് സംഘത്തെ കണ്ടപ്പോള്‍ അക്രമിസംഘം ആദ്യം അവര്‍ക്കുനേരേ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടയിലാണ് ജലീല്‍ മരണപ്പെട്ടത്.

ജലീലിന്‍റെമൃതദേഹംഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രത്യേക മെഡിക്കല്‍ സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ, വയനാട് ജില്ലാ പൊലീസ് മേധാവി കറുപ്പസ്വാമി, എസ്.പി. ദേബേഷ് കുമാര്‍ ബെഹ്‌റ എന്നിവര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Intro:Body:

സംസ്ഥാനത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം വ്യാപിക്കുന്നത് സാധാരണക്കാരായ നാട്ടുകാരുടെ സ്വൈരജീവിതത്തിന് തടസമായ സാഹചര്യത്തിലാണ് നടപടി സ്വീകരിക്കേണ്ടി വന്നതെന്ന് പൊലീസ്.  കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ, വയനാട് ജില്ലാ പോലീസ് മേധാവി കറുപ്പസ്വാമി ആര്‍., എസ്.പി  ദേബേഷ് കുമാര്‍ ബെഹ്റ എന്നിവര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 



മാവോയിസ്റ്റുകളില്‍ നിന്നുള്ള ശല്യം മൂലം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ച് നാട്ടുകാരും തൊഴിലാളികളും കച്ചവടക്കാരുമൊക്കെ സര്‍ക്കാരിനും പോലീസിനും ധാരാളം പരാതികള്‍ നല്‍കിയിരുന്നു. അര്‍ധരാത്രി വീടുകളില്‍ മുട്ടിവിളിച്ച് ഭീഷണിപ്പെടുത്തുന്നതും പണവും ഭക്ഷണവും ചോദിച്ചുവാങ്ങുന്നതും പതിവായിരുന്നു. വ്യാപാരസ്ഥാപനങ്ങളിലും ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഹോംസ്റ്റേകളിലുമൊക്കെ കടന്നുകയറി പണം പിരിക്കുന്ന പ്രവണതയും അടുത്തിടെയായി വ്യാപകമാകുകയുണ്ടായി. ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ നാട്ടില്‍ പലയിടത്തും പതിക്കുന്നതും സായുധസമരത്തിന് ആഹ്വാനം ചെയ്യുന്നതും ശ്രദ്ധയില്‍ പെടുകയുണ്ടായി. നൂറ്റാണ്ടുകളായി വനത്തില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിവിശേഷവും പോലീസ് ഗൗരവമായി പരിഗണിച്ചു. 



ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസിന്‍റെ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നിരീക്ഷണം ശക്തിപ്പെടുത്തുകയും മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ നീക്കങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയുമുണ്ടായി. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള നീക്കം ശക്തിപ്പെടുത്താന്‍ കര്‍മ്മപദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ വയനാട്, കോഴിക്കോട് റൂറല്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓപ്പറേഷന്‍ അനക്കൊണ്ട എന്ന പേരില്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. തണ്ടര്‍ ബോള്‍ട്ട്, ആന്‍റി നക്സല്‍ സ്ക്വാഡ്, ലോക്കല്‍ പോലീസ് എന്നിവയുടെ പൂര്‍ണ്ണപങ്കാളിത്തത്തോടെ പ്രത്യേകം പരിശീലനം ലഭിച്ച പോലീസ് സേനാംഗങ്ങളാണ് തിരച്ചിലില്‍ പങ്കെടുക്കുന്നത്. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി അവസാനിപ്പിക്കുന്നതുവരെ അവര്‍ക്കെതിരെയുള്ള പോലീസ് നടപടികള്‍ തുടരുമെന്ന് പൊലീസ് ആസ്ഥാനത്തു നിന്നുള്ള അറിയിപ്പിൽ പറയുന്നു.


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.