ETV Bharat / state

കല്ലമ്പലത്ത് സുഹൃത്തുക്കളുടെ മരണം കൊലപാതകം; പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്‌തു

രണ്ട് പ്രതികളിൽ ഒരാളായ സജീഷ് നേരത്തെ പൊലീസിന് കീഴടങ്ങിയിരുന്നു

author img

By

Published : Feb 2, 2022, 2:51 PM IST

kallambalam murder case  കല്ലമ്പലം കൊലപാതകം  വർക്കലയിലെ സുഹൃത്തുക്കളുടെ മരണം  പ്രതി ആത്മഹത്യ ചെയ്‌തു  kerala crime news
കല്ലമ്പലം കൊലപാതകം

തിരുവനന്തപുരം: വർക്കല കല്ലമ്പലത്ത് സുഹൃത്തുക്കളുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു. അജികുമാറിനെ കൊലപ്പെടുത്തിയ പ്രതി ബിനു രാജ് ബസിന് മുന്നിൽ ചാടി ജീവനൊടുക്കി. അജികുമാറിന്‍റെ മരണം കൊലപാതകമെന്ന് വ്യക്തമായതോടെ അറസ്റ്റ് ഭയന്നാണ് പ്രതി ആത്മഹത്യ ചെയ്‌തതെന്നാണ് സൂചന.

കഴിഞ്ഞ ജനുവരി 31ന് വൈകിട്ടോടെയാണ് സംഭവം നടക്കുന്നത്. ഞാറാഴ്‌ച ഉച്ചയോടെ 20ഓളം സുഹൃത്തുക്കൾ കൊല്ലപ്പെട്ട അജികുമാറിന്‍റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ഭാര്യയുമായി പിണങ്ങിയ ഇയാൾ ഒറ്റയക്കാണ് മുല്ലൂർക്കോടത്തെ വീട്ടിൽ താമസിച്ചിരുന്നത്.

വൈകിട്ടോടെ ഭൂരിഭാഗം സുഹൃത്തുക്കളും പിരിഞ്ഞു പോയി. എന്നാൽ പ്രതികളായ ബിനു രാജ്, സജീഷ് ഉൾപ്പടെയുള്ളവർ രാത്രിയിലും വീട്ടിലുണ്ടായിരുന്നു. പിന്നീടുണ്ടായ തർക്കത്തിലാണ് പ്രതി അജികുമാറിനെ മർദിക്കുന്നതും കൊലപ്പെടുത്തുന്നതും. ഇവർ തമ്മിൽ 10 വർഷം മുമ്പുണ്ടായ തർക്കത്തെ തുടർന്നുണ്ടായ സംഘർഷമാണ് മരണത്തിൽ കലാശിച്ചത്.

ALSO READ ഗൂഢാലോചന കേസ്; ഫോണുകൾ പരിശോധിക്കാൻ അനുമതി തേടി ക്രൈംബ്രാഞ്ച്

സംഭവം നടന്ന് പിറ്റേ ദിവസം സുഹൃത്ത് അജിത്തും വാഹനാപകടത്തിൽ മരിച്ചു. മണിക്കൂറുകള്‍ക്കിടയിൽ നടന്ന മരണങ്ങളിൽ ദുരൂഹത കണ്ടെത്തിയ പൊലീസ് അജികുമാറിന്‍റെ സുഹൃത്തുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിനിടയിൽ അജിത്തിനെ കൊന്നത് താനാണെന്ന് സമ്മതിച്ച് സുഹൃത്ത് സജീഷ് പൊലീസിൽ കീഴടങ്ങി.

അജികുമാറിന്‍റെ മരണത്തിൽ തനിക്കെതിരെ സംശയം ഉയർന്നതോടെയാണ് അജിത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിനു രാജ് അജികുമാറിനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസിന് വ്യക്തമാക്കിയത്. സംഭവം പുറത്തായതിന് പിന്നാലെയാണ് ബിനു രാജ് ഇന്ന് രാവിലെ ബസിന് മുന്നിൽ ചാടി ജീവനൊടുക്കിയത്.

ALSO READ ഒന്നര വയസുകാരിയുടെ മൃതദേഹവുമായി എൻഡോസൾഫാൻ സമര പന്തലിൽ പ്രതിഷേധം

തിരുവനന്തപുരം: വർക്കല കല്ലമ്പലത്ത് സുഹൃത്തുക്കളുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു. അജികുമാറിനെ കൊലപ്പെടുത്തിയ പ്രതി ബിനു രാജ് ബസിന് മുന്നിൽ ചാടി ജീവനൊടുക്കി. അജികുമാറിന്‍റെ മരണം കൊലപാതകമെന്ന് വ്യക്തമായതോടെ അറസ്റ്റ് ഭയന്നാണ് പ്രതി ആത്മഹത്യ ചെയ്‌തതെന്നാണ് സൂചന.

കഴിഞ്ഞ ജനുവരി 31ന് വൈകിട്ടോടെയാണ് സംഭവം നടക്കുന്നത്. ഞാറാഴ്‌ച ഉച്ചയോടെ 20ഓളം സുഹൃത്തുക്കൾ കൊല്ലപ്പെട്ട അജികുമാറിന്‍റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ഭാര്യയുമായി പിണങ്ങിയ ഇയാൾ ഒറ്റയക്കാണ് മുല്ലൂർക്കോടത്തെ വീട്ടിൽ താമസിച്ചിരുന്നത്.

വൈകിട്ടോടെ ഭൂരിഭാഗം സുഹൃത്തുക്കളും പിരിഞ്ഞു പോയി. എന്നാൽ പ്രതികളായ ബിനു രാജ്, സജീഷ് ഉൾപ്പടെയുള്ളവർ രാത്രിയിലും വീട്ടിലുണ്ടായിരുന്നു. പിന്നീടുണ്ടായ തർക്കത്തിലാണ് പ്രതി അജികുമാറിനെ മർദിക്കുന്നതും കൊലപ്പെടുത്തുന്നതും. ഇവർ തമ്മിൽ 10 വർഷം മുമ്പുണ്ടായ തർക്കത്തെ തുടർന്നുണ്ടായ സംഘർഷമാണ് മരണത്തിൽ കലാശിച്ചത്.

ALSO READ ഗൂഢാലോചന കേസ്; ഫോണുകൾ പരിശോധിക്കാൻ അനുമതി തേടി ക്രൈംബ്രാഞ്ച്

സംഭവം നടന്ന് പിറ്റേ ദിവസം സുഹൃത്ത് അജിത്തും വാഹനാപകടത്തിൽ മരിച്ചു. മണിക്കൂറുകള്‍ക്കിടയിൽ നടന്ന മരണങ്ങളിൽ ദുരൂഹത കണ്ടെത്തിയ പൊലീസ് അജികുമാറിന്‍റെ സുഹൃത്തുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിനിടയിൽ അജിത്തിനെ കൊന്നത് താനാണെന്ന് സമ്മതിച്ച് സുഹൃത്ത് സജീഷ് പൊലീസിൽ കീഴടങ്ങി.

അജികുമാറിന്‍റെ മരണത്തിൽ തനിക്കെതിരെ സംശയം ഉയർന്നതോടെയാണ് അജിത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിനു രാജ് അജികുമാറിനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസിന് വ്യക്തമാക്കിയത്. സംഭവം പുറത്തായതിന് പിന്നാലെയാണ് ബിനു രാജ് ഇന്ന് രാവിലെ ബസിന് മുന്നിൽ ചാടി ജീവനൊടുക്കിയത്.

ALSO READ ഒന്നര വയസുകാരിയുടെ മൃതദേഹവുമായി എൻഡോസൾഫാൻ സമര പന്തലിൽ പ്രതിഷേധം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.