ETV Bharat / state

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സി.പി.ഐ ആദ്യകാല നേതാക്കളുടെ മക്കള്‍: കത്ത് കാനത്തിന് കൈമാറി

കെ-റെയില്‍ വിഷയത്തില്‍ ജനവികാരം അവഗണിച്ചുള്ള സി.പി.എം നിലപാടിനൊപ്പം നില്‍ക്കാന്‍ സി.പി.ഐക്ക് ഒരു ബാദ്ധ്യതയുമില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതായി 21 പേർ ഒപ്പിട്ട കത്തില്‍ പറയുന്നു.

author img

By

Published : Mar 15, 2022, 3:06 PM IST

Children of early CPI leaders against Silver Line  Letter handover to Kanan Rajendran  സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സി.പി.ഐ  കെ റെയിലിനെതിരെ സി.പി.ഐ ആദ്യകാല നേതാക്കളുടെ മക്കള്‍
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സി.പി.ഐ ആദ്യകാല നേതാക്കളുടെ മക്കള്‍: കത്ത് കാനത്തിന് കൈമാറി

തിരുവനന്തപുരം: വിവാദമായ കെ-റെയില്‍ പദ്ധതിയെ അനുകൂലിച്ച് സി.പി.ഐ പരസ്യമായി രംഗത്തു വന്നതിനു പിന്നാലെ പാര്‍ട്ടിയുടെ ആദ്യകാല ഉന്നത നേതാക്കളുടെ മക്കള്‍ പദ്ധതിക്കെതിരെ രംഗത്ത്. സി.അച്യുതമേനോന്‍, എം.എന്‍.ഗോവിന്ദന്‍നായര്‍, കെ.ദാമോദരന്‍, എന്‍.ഇ.ബാലറാം, സുബ്രമണ്യ ശര്‍മ്മ, സി. ഉണ്ണിരാജ, പി.ടി.പുന്നൂസ്, കെ.ഗോവിന്ദപ്പിള്ള, കെ.മാധവന്‍, പി.രവീന്ദ്രന്‍, വി.വി.രാഘവന്‍, പവനന്‍, പുതുപ്പള്ളി രാഘവന്‍, കാമ്പിശേരി കരുണാകരന്‍ എന്നിവരുടെ മക്കളാണ് കെ-റെയിലില്‍ സി.പി.ഐ സ്വീകരിച്ച നിലപാടിനെതിരെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തു നല്‍കിയത്.

കത്തില്‍ ഒപ്പിട്ടിട്ടത് 21 പേർ

കെ-റെയില്‍ വിഷയത്തില്‍ ജനവികാരം അവഗണിച്ചുള്ള സി.പി.എം നിലപാടിനൊപ്പം നില്‍ക്കാന്‍ സി.പി.ഐക്ക് ഒരു ബാദ്ധ്യതയുമില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതായി കത്തില്‍ പറയുന്നു. കെ - റെയില്‍ പോലെ ബഹുഭൂരിപക്ഷം വരുന്ന ഒരു സാധാരണ ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാനിടയുള്ള ഒരു പ്രശ്‌നം വരുമ്പോള്‍ വിപുലമായ ഒരു ചര്‍ച്ചയും കൂടാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു നിലപാടെടുക്കുന്നതിനോട് ഞങ്ങള്‍ക്ക് യോജിക്കാന്‍ കഴിയില്ലെന്നും കത്തില്‍ പറയുന്നു.

Also Read: Silverline Project: ഡിപിആർ അപൂർണം; കെ റെയിലിന് തല്‍കാലം അനുമതിയില്ലെന്ന് കേന്ദ്ര സർക്കാർ

ഇന്ന് നിലനില്‍ക്കുന്ന ഭരണ വ്യവസ്ഥയുടെ അഭിവാജ്യ ഭാഗമായിരിക്കെ തന്നെ നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ജന വിരുദ്ധതയുണ്ടെങ്കില്‍ മുന്‍കാലങ്ങളില്‍ ചെയ്തതു പോലെ കെ-റെയില്‍ വിഷയത്തിലും അത് തുറന്നു പറയാന്‍ സി.പി.ഐക്കു കഴിയണം. തങ്ങളുടെ മാതാപിതാക്കളടക്കമുള്ള പതിനായിരങ്ങള്‍ അവരുടെ ജീവിതം തന്നെ കൊടുത്ത് പടുത്തുയര്‍ത്തിയ രാഷ്ട്രീയ പ്രസ്ഥാനമായ സി.പി.ഐ ഇന്നത്തേതിലും മികച്ച രീതിയില്‍ മുന്നില്‍ നില്‍ക്കേണ്ട പ്രസ്ഥാനമാണെന്നതില്‍ തര്‍ക്കമില്ല.

ആ ഇച്ഛാശക്തി പ്രകടിപ്പിക്കുവാനുള്ള കെല്‍പ്പ് ഇന്നത്തെ സി.പി.ഐ നേതൃത്വം കെ-റെയില്‍ വിഷയത്തിലും കാണിക്കാന്‍ തയ്യാറാകണമെന്ന് തങ്ങള്‍ വിനയപുരസരം അഭ്യര്‍ത്ഥിക്കുകയാണെന്ന് കാനം രാജേന്ദ്രന് കൈമാറിയ കത്ത് വ്യക്തമാക്കുന്നു. കെ-റെയില്‍ വിഷയത്തില്‍ പരസ്യമായി അനുകൂല നിലപാടെടുത്ത സി.പി.ഐക്ക് കനത്ത തിരിച്ചടിയാണ് പാര്‍ട്ടിയുടെ ആദ്യ കാല സമുന്നത നേതാക്കളുടെ മക്കള്‍ ഒപ്പിട്ടു നല്‍കിയ കത്തെന്നാണ് വിലയിരുത്തല്‍.

തിരുവനന്തപുരം: വിവാദമായ കെ-റെയില്‍ പദ്ധതിയെ അനുകൂലിച്ച് സി.പി.ഐ പരസ്യമായി രംഗത്തു വന്നതിനു പിന്നാലെ പാര്‍ട്ടിയുടെ ആദ്യകാല ഉന്നത നേതാക്കളുടെ മക്കള്‍ പദ്ധതിക്കെതിരെ രംഗത്ത്. സി.അച്യുതമേനോന്‍, എം.എന്‍.ഗോവിന്ദന്‍നായര്‍, കെ.ദാമോദരന്‍, എന്‍.ഇ.ബാലറാം, സുബ്രമണ്യ ശര്‍മ്മ, സി. ഉണ്ണിരാജ, പി.ടി.പുന്നൂസ്, കെ.ഗോവിന്ദപ്പിള്ള, കെ.മാധവന്‍, പി.രവീന്ദ്രന്‍, വി.വി.രാഘവന്‍, പവനന്‍, പുതുപ്പള്ളി രാഘവന്‍, കാമ്പിശേരി കരുണാകരന്‍ എന്നിവരുടെ മക്കളാണ് കെ-റെയിലില്‍ സി.പി.ഐ സ്വീകരിച്ച നിലപാടിനെതിരെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തു നല്‍കിയത്.

കത്തില്‍ ഒപ്പിട്ടിട്ടത് 21 പേർ

കെ-റെയില്‍ വിഷയത്തില്‍ ജനവികാരം അവഗണിച്ചുള്ള സി.പി.എം നിലപാടിനൊപ്പം നില്‍ക്കാന്‍ സി.പി.ഐക്ക് ഒരു ബാദ്ധ്യതയുമില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതായി കത്തില്‍ പറയുന്നു. കെ - റെയില്‍ പോലെ ബഹുഭൂരിപക്ഷം വരുന്ന ഒരു സാധാരണ ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാനിടയുള്ള ഒരു പ്രശ്‌നം വരുമ്പോള്‍ വിപുലമായ ഒരു ചര്‍ച്ചയും കൂടാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു നിലപാടെടുക്കുന്നതിനോട് ഞങ്ങള്‍ക്ക് യോജിക്കാന്‍ കഴിയില്ലെന്നും കത്തില്‍ പറയുന്നു.

Also Read: Silverline Project: ഡിപിആർ അപൂർണം; കെ റെയിലിന് തല്‍കാലം അനുമതിയില്ലെന്ന് കേന്ദ്ര സർക്കാർ

ഇന്ന് നിലനില്‍ക്കുന്ന ഭരണ വ്യവസ്ഥയുടെ അഭിവാജ്യ ഭാഗമായിരിക്കെ തന്നെ നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ജന വിരുദ്ധതയുണ്ടെങ്കില്‍ മുന്‍കാലങ്ങളില്‍ ചെയ്തതു പോലെ കെ-റെയില്‍ വിഷയത്തിലും അത് തുറന്നു പറയാന്‍ സി.പി.ഐക്കു കഴിയണം. തങ്ങളുടെ മാതാപിതാക്കളടക്കമുള്ള പതിനായിരങ്ങള്‍ അവരുടെ ജീവിതം തന്നെ കൊടുത്ത് പടുത്തുയര്‍ത്തിയ രാഷ്ട്രീയ പ്രസ്ഥാനമായ സി.പി.ഐ ഇന്നത്തേതിലും മികച്ച രീതിയില്‍ മുന്നില്‍ നില്‍ക്കേണ്ട പ്രസ്ഥാനമാണെന്നതില്‍ തര്‍ക്കമില്ല.

ആ ഇച്ഛാശക്തി പ്രകടിപ്പിക്കുവാനുള്ള കെല്‍പ്പ് ഇന്നത്തെ സി.പി.ഐ നേതൃത്വം കെ-റെയില്‍ വിഷയത്തിലും കാണിക്കാന്‍ തയ്യാറാകണമെന്ന് തങ്ങള്‍ വിനയപുരസരം അഭ്യര്‍ത്ഥിക്കുകയാണെന്ന് കാനം രാജേന്ദ്രന് കൈമാറിയ കത്ത് വ്യക്തമാക്കുന്നു. കെ-റെയില്‍ വിഷയത്തില്‍ പരസ്യമായി അനുകൂല നിലപാടെടുത്ത സി.പി.ഐക്ക് കനത്ത തിരിച്ചടിയാണ് പാര്‍ട്ടിയുടെ ആദ്യ കാല സമുന്നത നേതാക്കളുടെ മക്കള്‍ ഒപ്പിട്ടു നല്‍കിയ കത്തെന്നാണ് വിലയിരുത്തല്‍.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.