ETV Bharat / state

സംസ്ഥാനം അൺലോക്കിലേക്ക്; ലോക്ക്ഡൗൺ മാർഗനിർദേശങ്ങളിൽ മാറ്റം

author img

By

Published : Jun 15, 2021, 6:18 PM IST

Updated : Jun 15, 2021, 7:31 PM IST

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിൽ.

LOCKDOWN  kerala lockdown  kerala lockdown regulations  kerala covid  കേരള കൊവിഡ്  കേരള ലോക്ക്ഡൗൺ  കേരള ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ  കേരള അൺലോക്ക്
സംസ്ഥാനം അൺലോക്കിലേക്ക്; ലോക്ക്ഡൗൺ മാർഗനിർദേശങ്ങളിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രണ്ടാം തരംഗം നിയന്ത്രണവിധേയമായതിനെ തുടർന്ന് ലോക്ക്ഡൗൺ മാർഗരേഖയിൽ മാറ്റം. ലോക്ക്ഡൗൺ ലഘൂകരിച്ച് ജൂൺ 17 മുതൽ തദ്ദേശ സ്ഥാപനങ്ങളിലെ ക്ലസ്റ്ററുകളുടെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ചായിരിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.

നിലവിൽ തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ൽ താഴെയാണ്. അഞ്ച് ജില്ലകളിൽ ഇത് 10 ൽ താഴെയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ൻമെന്‍റ് സോണുകളായി തിരിച്ച് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് നാലായി തിരിച്ചായിരിക്കും നിയന്ത്രണങ്ങൾ. ടിപിആർ ഉയർന്ന പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. ടിപിആർ 30ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തും. ടിപിആർ 20ന് മുകളിൽ ആണെങ്കിൽ ലോക്ക്ഡൗണും എട്ടിനും 20നും ഇടയിലാണെങ്കിൽ ഭാഗീക നിയന്ത്രണങ്ങളും ഏർപ്പെടുത്തും. ടിപിആർ എട്ടിൽ താഴെയുള്ള പ്രദേശങ്ങളിൽ മിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

30 ശതമാനത്തിന് മുകളിൽ ടിപിആറുള്ള 25 തദ്ദേശഭരണ സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. 20നും 30നും ഇടയിലുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ എണ്ണം 146 ആണ്. എട്ടിനും 20നും ഇടയിൽ ടിപിആറുള്ള 716 തദ്ദേശ സ്ഥാപനങ്ങളും എട്ട് ശതമാനത്തിൽ താഴെയുള്ള 147 തദ്ദേശ സ്ഥാപനങ്ങളുമാണ് സംസ്ഥാനത്തുള്ളത്.

Also Read: ബെവ്കോ ഔട്ടലെറ്റുകളും ബാറുകളും തുറക്കുന്നു; ഹോട്ടലുകളിൽ ടേക്ക് എവെ മാത്രം

ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ രീതിയിൽ പുനരാരംഭിക്കും. വ്യാവസായിക, കാർഷിക മേഖലകളിൽ തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കും. ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ ലോക്ക് ഡൗൺ തുടരും. സർക്കാർ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും റൊട്ടേഷൻ വ്യവസ്ഥയിൽ 25 ശതമാനം ജീവനക്കാരുമായി എല്ലാ ദിവസവും തുറക്കാം. സെക്രട്ടേറിയറ്റിൽ റൊട്ടേഷൻ വ്യവസ്ഥയിൽ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം.

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാം. അതേസമയം ഷോപ്പിംഗ് മാളുകൾക്ക് തുറക്കാൻ അനുമതിയില്ല. സംസ്ഥാനത്ത് ലോട്ടറി വിൽപ്പനയും അനുവദിക്കും. വിനോദ സഞ്ചാര മേഖലകൾ അടഞ്ഞുകിടക്കും.

സംസ്ഥാനത്തെ റസ്റ്റോറന്‍റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല. ഹോം ഡെലിവറിയും ടേക്ക് എവേ കൗണ്ടറുകളും അനുവദിക്കും. അക്ഷയ കേന്ദ്രങ്ങൾക്ക് തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാം. ബാങ്കുകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമാവും പ്രവർത്തനാനുമതി.

സ്പോർട്‌സ് സെലക്ഷൻ ട്രയൽസിനും എല്ലാ പരീക്ഷകളും നടത്താൻ അനുമതി നൽകിയിട്ടുണ്ട്. വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുവാദമുള്ളത്. മറ്റ് ആൾക്കൂട്ടങ്ങളോ പൊതുപരിപാടികളോ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also Read: സംസ്ഥാനത്ത് 12,246 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രണ്ടാം തരംഗം നിയന്ത്രണവിധേയമായതിനെ തുടർന്ന് ലോക്ക്ഡൗൺ മാർഗരേഖയിൽ മാറ്റം. ലോക്ക്ഡൗൺ ലഘൂകരിച്ച് ജൂൺ 17 മുതൽ തദ്ദേശ സ്ഥാപനങ്ങളിലെ ക്ലസ്റ്ററുകളുടെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ചായിരിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.

നിലവിൽ തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ൽ താഴെയാണ്. അഞ്ച് ജില്ലകളിൽ ഇത് 10 ൽ താഴെയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ൻമെന്‍റ് സോണുകളായി തിരിച്ച് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് നാലായി തിരിച്ചായിരിക്കും നിയന്ത്രണങ്ങൾ. ടിപിആർ ഉയർന്ന പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. ടിപിആർ 30ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തും. ടിപിആർ 20ന് മുകളിൽ ആണെങ്കിൽ ലോക്ക്ഡൗണും എട്ടിനും 20നും ഇടയിലാണെങ്കിൽ ഭാഗീക നിയന്ത്രണങ്ങളും ഏർപ്പെടുത്തും. ടിപിആർ എട്ടിൽ താഴെയുള്ള പ്രദേശങ്ങളിൽ മിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

30 ശതമാനത്തിന് മുകളിൽ ടിപിആറുള്ള 25 തദ്ദേശഭരണ സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. 20നും 30നും ഇടയിലുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ എണ്ണം 146 ആണ്. എട്ടിനും 20നും ഇടയിൽ ടിപിആറുള്ള 716 തദ്ദേശ സ്ഥാപനങ്ങളും എട്ട് ശതമാനത്തിൽ താഴെയുള്ള 147 തദ്ദേശ സ്ഥാപനങ്ങളുമാണ് സംസ്ഥാനത്തുള്ളത്.

Also Read: ബെവ്കോ ഔട്ടലെറ്റുകളും ബാറുകളും തുറക്കുന്നു; ഹോട്ടലുകളിൽ ടേക്ക് എവെ മാത്രം

ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ രീതിയിൽ പുനരാരംഭിക്കും. വ്യാവസായിക, കാർഷിക മേഖലകളിൽ തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കും. ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ ലോക്ക് ഡൗൺ തുടരും. സർക്കാർ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും റൊട്ടേഷൻ വ്യവസ്ഥയിൽ 25 ശതമാനം ജീവനക്കാരുമായി എല്ലാ ദിവസവും തുറക്കാം. സെക്രട്ടേറിയറ്റിൽ റൊട്ടേഷൻ വ്യവസ്ഥയിൽ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം.

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാം. അതേസമയം ഷോപ്പിംഗ് മാളുകൾക്ക് തുറക്കാൻ അനുമതിയില്ല. സംസ്ഥാനത്ത് ലോട്ടറി വിൽപ്പനയും അനുവദിക്കും. വിനോദ സഞ്ചാര മേഖലകൾ അടഞ്ഞുകിടക്കും.

സംസ്ഥാനത്തെ റസ്റ്റോറന്‍റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല. ഹോം ഡെലിവറിയും ടേക്ക് എവേ കൗണ്ടറുകളും അനുവദിക്കും. അക്ഷയ കേന്ദ്രങ്ങൾക്ക് തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാം. ബാങ്കുകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമാവും പ്രവർത്തനാനുമതി.

സ്പോർട്‌സ് സെലക്ഷൻ ട്രയൽസിനും എല്ലാ പരീക്ഷകളും നടത്താൻ അനുമതി നൽകിയിട്ടുണ്ട്. വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുവാദമുള്ളത്. മറ്റ് ആൾക്കൂട്ടങ്ങളോ പൊതുപരിപാടികളോ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also Read: സംസ്ഥാനത്ത് 12,246 പേര്‍ക്ക് കൊവിഡ്

Last Updated : Jun 15, 2021, 7:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.