ETV Bharat / state

ഗവര്‍ണര്‍ മോദി ഭരണത്തിന്‍റെ ചട്ടുകമായി മാറി, രൂക്ഷവിമര്‍ശനവുമായി കോടിയേരി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഓര്‍ഡിനന്‍സില്‍ ഒപ്പിടാത്തതിനെതിരെയാണ് കോടിയേരിയുടെ വിമര്‍ശനം. കേന്ദ്ര ഏജന്‍സികളെ അയച്ചത് കേരള സര്‍ക്കാറിനെ അട്ടിമറിക്കാനെന്നും അദ്ദേഹം ആരോപിക്കുന്നു

author img

By

Published : Aug 18, 2022, 7:16 AM IST

KODIYERI  Kodiyeri strongly criticized the central government  central government  Kodiyeri speak against BJP  Kodiyeri speak against Governer  Kodiyeri speak against congress  കേരള വാര്‍ത്തകള്‍  ജില്ലാ വാര്‍ത്തകള്‍  കേരളത്തിലെ പുതിയ വാര്‍ത്തകള്‍  ദ്രൗപതി മുർമു  കേന്ദ്ര ഏജന്‍സി  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി  കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടിയേരി  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ലാ വാര്‍ത്തകള്‍
കേന്ദ്ര സര്‍ക്കാറിനെയും ബിജെപിയെയും വിമര്‍ശിച്ച് കോടിയേരി

തിരുവനന്തപുരം: കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഇടതു സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പിയും മോദിയും ശ്രമിക്കുന്നുവെന്നും ഗവര്‍ണര്‍ മോദി ഭരണത്തിന്‍റെയും ബി.ജെ.പിയുടെയും ചട്ടുകമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിമുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം.

ഗവര്‍ണറെ ഉപയോഗിച്ച് കേരളത്തിലെ ഭരണത്തെ അട്ടിമറിക്കാന്‍ നോക്കുകയാണ് കേന്ദ്രം. കേന്ദ്ര ഏജന്‍സികളെ വിട്ടിരിക്കുന്നത് സര്‍ക്കാരിനെതിരെ പ്രശ്‌നങ്ങളുണ്ടാക്കാന്‍ വേണ്ടിയാണെന്നും കോടിയേരി ആരോപിച്ചു. ജനകീയ സര്‍ക്കാരിനെ വളഞ്ഞ വഴിയിലൂടെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് മോദി സര്‍ക്കാര്‍. കേരളത്തിലെ കോൺഗ്രസ് നേതാക്കളും കേന്ദ്രത്തെ അനുകൂലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ജനകീയ സര്‍ക്കാരിനെ ഗവര്‍ണറെ ഉള്‍പ്പെടെ ഉപയോഗിച്ച് വളഞ്ഞ വഴികളിലൂടെ വരിഞ്ഞുമുറുക്കാനും ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനുമാണ് ശ്രമം നടത്തുന്നത്. ഇത് ഫെഡറലിസത്തിനും ഭരണഘടനയ്ക്കും എതിരായ നീചമായ കടന്നാക്രമണമാണ്. മോദി സർക്കാരിന്റെയും ബിജെപിയുടെയും ഈ കിരാത നീക്കത്തിന് ഒത്താശക്കാരായി കോൺഗ്രസിന്റെ കേരള നേതാക്കൾ മാറിയിരിക്കുകയാണ്. കേന്ദ്ര ഏജൻസികളെയും ഗവർണറെയും മാത്രമല്ല, കൊലയാളി രാഷ്ട്രീയത്തെയും എൽഡിഎഫിനെ അസ്ഥിരപ്പെടുത്തുന്നതിനായി ആർഎസ്എസും ബിജെപിയും ശരണം പ്രാപിച്ചിരിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

also read: ഗവര്‍ണര്‍ ഒപ്പിടാത്ത ഓര്‍ഡിനന്‍സുകളില്‍ ബില്‍ പാസാക്കും: പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ തീരുമാനം

തിരുവനന്തപുരം: കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഇടതു സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പിയും മോദിയും ശ്രമിക്കുന്നുവെന്നും ഗവര്‍ണര്‍ മോദി ഭരണത്തിന്‍റെയും ബി.ജെ.പിയുടെയും ചട്ടുകമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിമുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം.

ഗവര്‍ണറെ ഉപയോഗിച്ച് കേരളത്തിലെ ഭരണത്തെ അട്ടിമറിക്കാന്‍ നോക്കുകയാണ് കേന്ദ്രം. കേന്ദ്ര ഏജന്‍സികളെ വിട്ടിരിക്കുന്നത് സര്‍ക്കാരിനെതിരെ പ്രശ്‌നങ്ങളുണ്ടാക്കാന്‍ വേണ്ടിയാണെന്നും കോടിയേരി ആരോപിച്ചു. ജനകീയ സര്‍ക്കാരിനെ വളഞ്ഞ വഴിയിലൂടെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് മോദി സര്‍ക്കാര്‍. കേരളത്തിലെ കോൺഗ്രസ് നേതാക്കളും കേന്ദ്രത്തെ അനുകൂലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ജനകീയ സര്‍ക്കാരിനെ ഗവര്‍ണറെ ഉള്‍പ്പെടെ ഉപയോഗിച്ച് വളഞ്ഞ വഴികളിലൂടെ വരിഞ്ഞുമുറുക്കാനും ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനുമാണ് ശ്രമം നടത്തുന്നത്. ഇത് ഫെഡറലിസത്തിനും ഭരണഘടനയ്ക്കും എതിരായ നീചമായ കടന്നാക്രമണമാണ്. മോദി സർക്കാരിന്റെയും ബിജെപിയുടെയും ഈ കിരാത നീക്കത്തിന് ഒത്താശക്കാരായി കോൺഗ്രസിന്റെ കേരള നേതാക്കൾ മാറിയിരിക്കുകയാണ്. കേന്ദ്ര ഏജൻസികളെയും ഗവർണറെയും മാത്രമല്ല, കൊലയാളി രാഷ്ട്രീയത്തെയും എൽഡിഎഫിനെ അസ്ഥിരപ്പെടുത്തുന്നതിനായി ആർഎസ്എസും ബിജെപിയും ശരണം പ്രാപിച്ചിരിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

also read: ഗവര്‍ണര്‍ ഒപ്പിടാത്ത ഓര്‍ഡിനന്‍സുകളില്‍ ബില്‍ പാസാക്കും: പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ തീരുമാനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.