ETV Bharat / state

തിരുവനന്തപുരത്ത് സ്ത്രീ ആത്മഹത്യ ചെയ്തത് സിഐയ്ക്ക് ശബ്‌ദ സന്ദേശം അയച്ച ശേഷം

author img

By

Published : Feb 13, 2023, 9:42 PM IST

Updated : Feb 14, 2023, 6:26 AM IST

ശ്രദ്ധിക്കുക:- മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എന്‍‌ജി‌ഒകള്‍ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗണ്‍സിലിങ് സേവനങ്ങളും അതിജീവന ഹെല്‍പ്‌ലൈനുകളും ഉണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറില്‍ ബന്ധപ്പെടാം. 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056 പ്രതീക്ഷ: 0484 2448830

womans suicide note against temeple committee  Aakkulam womans suicide  ജീവനൊടുക്കിയ സ്‌ത്രീയുടെ ആത്‌മഹത്യ കുറിപ്പ്  ആത്‌മഹത്യ കുറിപ്പ് പുറത്ത്
സ്‌ത്രീയുടെ ആത്‌മഹത്യ കുറിപ്പ്

തിരുവനന്തപുരം: വാട്‌സ്‌ആപ്പില്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ക്ക് ശബ്‌ദ സന്ദേശം അയച്ച ശേഷം സ്‌ത്രീ ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണം പുറത്ത്. തിരുവനന്തപുരം ആക്കുളം ശിവശക്തി നഗര്‍ സ്വദേശി എസ്‌ വിജയകുമാരി (46) ഫെബ്രുവരി 11നാണ് ആത്മഹത്യ ചെയ്‌തത്. ഉള്ളൂര്‍ പുലയനാര്‍ കോട്ടയില്‍ ക്ഷേത്ര ഭാരവാഹികള്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഇവരുടെ മര്‍ദനമേറ്റതായും ആരോപിച്ചുള്ള സന്ദേശമാണ് മെഡിക്കല്‍ കോളജ് സിഐയ്ക്ക് മരിക്കുന്നതിന് മുന്‍പ് അയച്ചത്.

സമാന ആരോപണങ്ങല്‍ ഉന്നയിച്ച് വിജയകുമാരി ആത്മഹത്യ കുറിപ്പും എഴുതിയിട്ടുണ്ട്. വിജയകുമാരിയും ക്ഷേത്ര ഭാരവാഹികളും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ക്ഷേത്ര പ്രസിഡന്‍റ് അശോകന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്‌ച ഇവരുടെ സര്‍വേക്കല്ല് പിഴുതുമാറ്റിയിരുന്നു. ഇത് തടയാന്‍ ശ്രമിച്ച വിജയകുമാരിയെ മണ്‍വെട്ടി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയും ആക്രമിക്കുകയും ചെയ്‌തു.

'നടപടിയുണ്ടായില്ല, വീണ്ടും ആക്രമണം': ആക്രമണത്തിന് ശേഷവും ഈ സംഘത്തിലുള്ളവര്‍ വെട്ടുകത്തിയും ആയുധങ്ങളുമായി കുടുംബത്തിന് നേരെ വധഭീഷണി മുഴക്കുകയും ചെയ്‌തു. ഇതേതുടര്‍ന്ന് വിജയകുമാരി മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കി. ആക്രമണത്തിന്‍റെ വീഡിയോ അടക്കം ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്‌ത പൊലീസ് ഒരു തുടര്‍നടപടിയും എടുത്തില്ല. കേസ് നല്‍കിയതോടെ വിജയകുമാരിക്കെതിരെ ക്ഷേത്ര ഭാരവാഹികള്‍ ആക്രമണം കടുപ്പിച്ചു. വീണ്ടും മര്‍ദനമേറ്റതായി വിജയകുമാരി ശബ്‌ദസന്ദേശത്തില്‍ പറയുന്നു. ശേഷമാണ് വിജയകുമാരി ആത്മഹത്യ ചെയ്‌തത്.

ക്ഷേത്ര ഭാരവാഹികളായ അശോകന്‍, സുജാത, ഹരികുമാര്‍ എന്നിവരാണ് മരണത്തിന് ഉത്തരവാദികളെന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണ്. ഇതില്‍ സന്തോഷം കാണുകയാണ് അവര്‍. ഇവരെ നിയമത്തിന് മുന്‍പില്‍ക്കൊണ്ട് വരണമെന്നും ആത്മഹത്യ കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിജയകുമാരിയുടെ പരാതിയില്‍ ശരിയായ നടപടിയെടുക്കാത്ത മെഡിക്കല്‍ കോളജ് പൊലീസിന്‍റെ നടപടിയാണ് ആത്മഹത്യയില്‍ എത്തിച്ചതെന്ന് ആക്ഷേപമുയരുന്നുണ്ട്.

തിരുവനന്തപുരം: വാട്‌സ്‌ആപ്പില്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ക്ക് ശബ്‌ദ സന്ദേശം അയച്ച ശേഷം സ്‌ത്രീ ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണം പുറത്ത്. തിരുവനന്തപുരം ആക്കുളം ശിവശക്തി നഗര്‍ സ്വദേശി എസ്‌ വിജയകുമാരി (46) ഫെബ്രുവരി 11നാണ് ആത്മഹത്യ ചെയ്‌തത്. ഉള്ളൂര്‍ പുലയനാര്‍ കോട്ടയില്‍ ക്ഷേത്ര ഭാരവാഹികള്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഇവരുടെ മര്‍ദനമേറ്റതായും ആരോപിച്ചുള്ള സന്ദേശമാണ് മെഡിക്കല്‍ കോളജ് സിഐയ്ക്ക് മരിക്കുന്നതിന് മുന്‍പ് അയച്ചത്.

സമാന ആരോപണങ്ങല്‍ ഉന്നയിച്ച് വിജയകുമാരി ആത്മഹത്യ കുറിപ്പും എഴുതിയിട്ടുണ്ട്. വിജയകുമാരിയും ക്ഷേത്ര ഭാരവാഹികളും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ക്ഷേത്ര പ്രസിഡന്‍റ് അശോകന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്‌ച ഇവരുടെ സര്‍വേക്കല്ല് പിഴുതുമാറ്റിയിരുന്നു. ഇത് തടയാന്‍ ശ്രമിച്ച വിജയകുമാരിയെ മണ്‍വെട്ടി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയും ആക്രമിക്കുകയും ചെയ്‌തു.

'നടപടിയുണ്ടായില്ല, വീണ്ടും ആക്രമണം': ആക്രമണത്തിന് ശേഷവും ഈ സംഘത്തിലുള്ളവര്‍ വെട്ടുകത്തിയും ആയുധങ്ങളുമായി കുടുംബത്തിന് നേരെ വധഭീഷണി മുഴക്കുകയും ചെയ്‌തു. ഇതേതുടര്‍ന്ന് വിജയകുമാരി മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കി. ആക്രമണത്തിന്‍റെ വീഡിയോ അടക്കം ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്‌ത പൊലീസ് ഒരു തുടര്‍നടപടിയും എടുത്തില്ല. കേസ് നല്‍കിയതോടെ വിജയകുമാരിക്കെതിരെ ക്ഷേത്ര ഭാരവാഹികള്‍ ആക്രമണം കടുപ്പിച്ചു. വീണ്ടും മര്‍ദനമേറ്റതായി വിജയകുമാരി ശബ്‌ദസന്ദേശത്തില്‍ പറയുന്നു. ശേഷമാണ് വിജയകുമാരി ആത്മഹത്യ ചെയ്‌തത്.

ക്ഷേത്ര ഭാരവാഹികളായ അശോകന്‍, സുജാത, ഹരികുമാര്‍ എന്നിവരാണ് മരണത്തിന് ഉത്തരവാദികളെന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണ്. ഇതില്‍ സന്തോഷം കാണുകയാണ് അവര്‍. ഇവരെ നിയമത്തിന് മുന്‍പില്‍ക്കൊണ്ട് വരണമെന്നും ആത്മഹത്യ കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിജയകുമാരിയുടെ പരാതിയില്‍ ശരിയായ നടപടിയെടുക്കാത്ത മെഡിക്കല്‍ കോളജ് പൊലീസിന്‍റെ നടപടിയാണ് ആത്മഹത്യയില്‍ എത്തിച്ചതെന്ന് ആക്ഷേപമുയരുന്നുണ്ട്.

Last Updated : Feb 14, 2023, 6:26 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.