ETV Bharat / state

അട്ടപ്പാടി റോഡുകളുടെ പ്രശ്‌നം പരിഹാരമാണ് പൊതുമരാമത്ത് വകുപ്പിന്‍റെ പ്രധാന ലക്ഷ്യം: മന്ത്രി മുഹമ്മദ് റിയാസ്

author img

By

Published : Oct 29, 2022, 9:21 PM IST

അട്ടപ്പാടി റോഡുകളുടെ ദീര്‍ഘകാല പ്രശ്‌ന പരിഹരിഹാരമാണ് പൊതുമരാമത്ത് വകുപ്പിന്‍റെ പ്രധാന ലക്ഷ്യമെന്ന് റോഡുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പുരോഗതി അവലോകന യോഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസ്

PWD  PWD minister Muhammed Riyas  Muhammed Riyas  Renovation works of Attappadi roads  Attappadi  Public work department  അട്ടപ്പാടി  പൊതുമരാമത്ത്  മുഹമ്മദ് റിയാസ്  പ്രവര്‍ത്തന പുരോഗതി  അവലോകന യോഗത്തില്‍  പാലക്കാട്  കിഫ്ബി  മണ്ണാര്‍ക്കാട്
അട്ടപ്പാടി റോഡുകളുടെ പ്രശ്‌നം പരിഹരിഹാരമാണ് പൊതുമരാമത്ത് വകുപ്പിന്‍റെ പ്രധാന ലക്ഷ്യം: മന്ത്രി മുഹമ്മദ് റിയാസ്

പാലക്കാട്: അട്ടപ്പാടി റോഡുകളുടെ ദീര്‍ഘകാല പ്രശ്‌നം പരിഹരിക്കുകയാണ് പൊതുമരാമത്ത് വകുപ്പിന്‍റെ പ്രധാന ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ജില്ലയിലെ റോഡുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പുരോഗതി അവലോകനത്തിന് ശേഷം അട്ടപ്പാടി ഗസ്‌റ്റ് ഹൗസില്‍ നടന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത വിവിധ പ്രവൃത്തികളുടെ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ യോഗത്തില്‍ ചീഫ് എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

നവംബറില്‍ വീണ്ടും: യോഗത്തിലെടുത്ത തീരുമാനങ്ങളുടെ പുരോഗതി നവംബര്‍ പകുതിയോടെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അട്ടപ്പാടിയിലെത്തി വിശകലനം ചെയ്യും. അറ്റകുറ്റ പണിയുള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കുന്നതിന് സമയപരിധി തീരുമാനിച്ചിട്ടുണ്ടെന്നും അതിനനുസരിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കാനും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ആദ്യ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ മണ്ണാര്‍ക്കാട് -ചിന്നതടാകം റോഡിലെ പൂജ്യം മുതല്‍ എട്ട് കിലോമീറ്റര്‍ വരെയുള്ള അറ്റകുറ്റപണി വേഗത്തിലാക്കാന്‍ യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള കേസിന്റെ കാര്യങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും തീരുമാനമായി.

രണ്ടാംഘട്ടമായി എട്ട് മുതല്‍ 19 കിലോമീറ്റര്‍ വരെയുള്ള പ്രവര്‍ത്തനങ്ങളുടെ എസ്‌റ്റിമേറ്റ് നവംബര്‍ 15 നകം പൂര്‍ത്തിയാക്കും. 19 മുതല്‍ 52.6 കിലോമീറ്റര്‍ വരെയുള്ള മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ തന്നെ കിഫ്ബി ബോര്‍ഡില്‍ അനുമതി നല്‍കാനാണ് തീരുമാനം. രണ്ടാമത്തെയും മൂന്നാമത്തെയും ഷെഡ്യൂളുകളുടെ അറ്റകുറ്റപണികള്‍ നവംബര്‍ രണ്ടിന് ഭരണാനുമതി നല്‍കാനും യോഗത്തില്‍ തീരുമാനമായി.

ഡിസംബര്‍ 31 നകം പാച്ച് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കും. ഇതിനായി ചീഫ് എന്‍ജിനീയര്‍ പ്രസ്‌തുത മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. പ്രവര്‍ത്തനങ്ങള്‍ മന്ത്രിയുടെ ഓഫീസും ചീഫ് എന്‍ജിനീയറുടെ ഓഫീസും സമയബന്ധിതമായി പരിശോധിക്കുമെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.

അട്ടപ്പാടി താവളം കുറവന്‍കണ്ടിയില്‍ തകര്‍ന്ന കലുങ്ക് പുന:സ്ഥാപിക്കുന്നതിന് എല്ലാ നടപടികളും പൂര്‍ത്തീകരിച്ചതായി കെആര്‍എഫ്ബി എക്‌സിക്യൂട്ടിവ് എന്‍ജീനിയര്‍ ജയ അറിയിച്ചു. റോഡിന്റെ ഒരു വശത്തെ ഗതാഗതം പുന:സ്ഥാപിച്ചു. അടുത്തത് ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും അവര്‍ പറഞ്ഞു. ചുരം റോഡിലെ തകര്‍ന്ന ഒമ്പതാം വളവും മന്ത്രി സന്ദര്‍ശിച്ചു. റോഡ് പ്രവൃത്തികള്‍ മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മന്ത്രി വീണ്ടും അട്ടപ്പാടി സന്ദര്‍ശിക്കും.

റോഡുകള്‍ ശാസ്‌ത്രീയമായി നിര്‍മിക്കുന്നതിനാണ് വകുപ്പ് പ്രാധാന്യം നല്‍കുന്നതെന്നും കേരളത്തിലെ കാലാവസ്ഥ മാറ്റം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു. ശാസ്‌ത്രീയമായി ഡിസൈന്‍ ചെയ്ത് നിര്‍മിച്ച റോഡുകള്‍ ഇല്ലായെങ്കില്‍ റോഡ് തകര്‍ച്ച നേരിടേണ്ടി വരും. ഈ വിഷയത്തില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടാവുന്ന രീതി ഉറപ്പുവരുത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ അഡ്വ.എന്‍. ഷംസുദ്ദീന്‍ എംഎല്‍എ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി സുരേഷ്, അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണ്‍, ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.രാമമൂര്‍ത്തി, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് നീതു, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.പി ബാബു, ടി.എം ശശി, കെആര്‍എഫ്ബി പ്രോജക്‌ട് ഡയറക്‌ടര്‍ ഡിങ്കി ഡിക്രൂസ്, സൂപ്രണ്ടിങ് എന്‍ജീനിയര്‍ കെ.എ ദീപു, കെആര്‍എഫ്ബി എക്‌സിക്യൂട്ടിവ് എന്‍ജീനിയര്‍ ജയ, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യു.പി ജയശ്രീ, ഡിവിഷണല്‍ ഓഫീസ് എക്‌സിക്യൂട്ടിവ് വിനോദ്, എ.ഇ മുഹമ്മദ് റഫീക്ക് എന്നിവര്‍ പങ്കെടുത്തു.

പാലക്കാട്: അട്ടപ്പാടി റോഡുകളുടെ ദീര്‍ഘകാല പ്രശ്‌നം പരിഹരിക്കുകയാണ് പൊതുമരാമത്ത് വകുപ്പിന്‍റെ പ്രധാന ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ജില്ലയിലെ റോഡുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പുരോഗതി അവലോകനത്തിന് ശേഷം അട്ടപ്പാടി ഗസ്‌റ്റ് ഹൗസില്‍ നടന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത വിവിധ പ്രവൃത്തികളുടെ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ യോഗത്തില്‍ ചീഫ് എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

നവംബറില്‍ വീണ്ടും: യോഗത്തിലെടുത്ത തീരുമാനങ്ങളുടെ പുരോഗതി നവംബര്‍ പകുതിയോടെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അട്ടപ്പാടിയിലെത്തി വിശകലനം ചെയ്യും. അറ്റകുറ്റ പണിയുള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കുന്നതിന് സമയപരിധി തീരുമാനിച്ചിട്ടുണ്ടെന്നും അതിനനുസരിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കാനും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ആദ്യ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ മണ്ണാര്‍ക്കാട് -ചിന്നതടാകം റോഡിലെ പൂജ്യം മുതല്‍ എട്ട് കിലോമീറ്റര്‍ വരെയുള്ള അറ്റകുറ്റപണി വേഗത്തിലാക്കാന്‍ യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള കേസിന്റെ കാര്യങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും തീരുമാനമായി.

രണ്ടാംഘട്ടമായി എട്ട് മുതല്‍ 19 കിലോമീറ്റര്‍ വരെയുള്ള പ്രവര്‍ത്തനങ്ങളുടെ എസ്‌റ്റിമേറ്റ് നവംബര്‍ 15 നകം പൂര്‍ത്തിയാക്കും. 19 മുതല്‍ 52.6 കിലോമീറ്റര്‍ വരെയുള്ള മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ തന്നെ കിഫ്ബി ബോര്‍ഡില്‍ അനുമതി നല്‍കാനാണ് തീരുമാനം. രണ്ടാമത്തെയും മൂന്നാമത്തെയും ഷെഡ്യൂളുകളുടെ അറ്റകുറ്റപണികള്‍ നവംബര്‍ രണ്ടിന് ഭരണാനുമതി നല്‍കാനും യോഗത്തില്‍ തീരുമാനമായി.

ഡിസംബര്‍ 31 നകം പാച്ച് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കും. ഇതിനായി ചീഫ് എന്‍ജിനീയര്‍ പ്രസ്‌തുത മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. പ്രവര്‍ത്തനങ്ങള്‍ മന്ത്രിയുടെ ഓഫീസും ചീഫ് എന്‍ജിനീയറുടെ ഓഫീസും സമയബന്ധിതമായി പരിശോധിക്കുമെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.

അട്ടപ്പാടി താവളം കുറവന്‍കണ്ടിയില്‍ തകര്‍ന്ന കലുങ്ക് പുന:സ്ഥാപിക്കുന്നതിന് എല്ലാ നടപടികളും പൂര്‍ത്തീകരിച്ചതായി കെആര്‍എഫ്ബി എക്‌സിക്യൂട്ടിവ് എന്‍ജീനിയര്‍ ജയ അറിയിച്ചു. റോഡിന്റെ ഒരു വശത്തെ ഗതാഗതം പുന:സ്ഥാപിച്ചു. അടുത്തത് ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും അവര്‍ പറഞ്ഞു. ചുരം റോഡിലെ തകര്‍ന്ന ഒമ്പതാം വളവും മന്ത്രി സന്ദര്‍ശിച്ചു. റോഡ് പ്രവൃത്തികള്‍ മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മന്ത്രി വീണ്ടും അട്ടപ്പാടി സന്ദര്‍ശിക്കും.

റോഡുകള്‍ ശാസ്‌ത്രീയമായി നിര്‍മിക്കുന്നതിനാണ് വകുപ്പ് പ്രാധാന്യം നല്‍കുന്നതെന്നും കേരളത്തിലെ കാലാവസ്ഥ മാറ്റം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു. ശാസ്‌ത്രീയമായി ഡിസൈന്‍ ചെയ്ത് നിര്‍മിച്ച റോഡുകള്‍ ഇല്ലായെങ്കില്‍ റോഡ് തകര്‍ച്ച നേരിടേണ്ടി വരും. ഈ വിഷയത്തില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടാവുന്ന രീതി ഉറപ്പുവരുത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ അഡ്വ.എന്‍. ഷംസുദ്ദീന്‍ എംഎല്‍എ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി സുരേഷ്, അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണ്‍, ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.രാമമൂര്‍ത്തി, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് നീതു, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.പി ബാബു, ടി.എം ശശി, കെആര്‍എഫ്ബി പ്രോജക്‌ട് ഡയറക്‌ടര്‍ ഡിങ്കി ഡിക്രൂസ്, സൂപ്രണ്ടിങ് എന്‍ജീനിയര്‍ കെ.എ ദീപു, കെആര്‍എഫ്ബി എക്‌സിക്യൂട്ടിവ് എന്‍ജീനിയര്‍ ജയ, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യു.പി ജയശ്രീ, ഡിവിഷണല്‍ ഓഫീസ് എക്‌സിക്യൂട്ടിവ് വിനോദ്, എ.ഇ മുഹമ്മദ് റഫീക്ക് എന്നിവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.