പാലക്കാട്: മലയാളികളുടെ ഓണ സദ്യയില്‍ ഒഴിവാക്കാന്‍ കഴിയാത്ത വിഭവങ്ങളാണ് കായവറുത്തതും ശര്‍ക്കരവരട്ടിയതും. സീസണാകുന്നതോടെ പ്രതിദിനം മൂന്നൂറിലധികം കായവറുത്തത് ജില്ലയുടെ പല ഭാഗത്തേക്കും പാലക്കാട് പിരായിരിയില്‍ നിന്നും കയറ്റി അയയ്ക്കും. എന്നാല്‍ കൊവിഡ് നിറം കെടുത്തിയ ഈ ഓണക്കാലം കഴിഞ്ഞ 20 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പ്രതിസന്ധിയിലാക്കി.
ഓണക്കാലത്താണ് മികച്ച കച്ചവടം നടക്കാറുള്ളത്. എന്നാല്‍ ഇത്തവണ അതിന് നേരെ വിപരീതമാണ് സംഭവിച്ചത്. ജില്ലയിലെ പ്രധാന ഭാഗങ്ങളെല്ലാം കണ്ടെയ്മെന്‍റ് സോണിൽ ഉൾപ്പെട്ടതോടെ വിതരണക്കാര്‍ക്ക് പ്രദേശങ്ങളില്‍ എത്തിപെടാന്‍ കഴിയാതെയായി. ഇതുകൂടാതെ കായയുടേയും എണ്ണയുടെയും വില വര്‍ധിച്ചതും പ്രതിസന്ധിയായെന്ന് ഇവര്‍ പറയുന്നു. പ്രതിസന്ധിയെ തുടര്‍ന്ന് ഇക്കുറി പകുതി ഉല്‍പാദനം കുറച്ചെന്നും കച്ചവടക്കാര്‍ പറയുന്നു.