ETV Bharat / state

യുവ എഴുത്തുകാരിയുടെ പീഡനപരാതി : സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യ ഹർജി ശനിയാഴ്‌ച പരിഗണിക്കും

author img

By

Published : Jul 27, 2022, 12:48 PM IST

ഹയര്‍ സെക്കന്‍ഡറി അധ്യാപികയും എഴുത്തുകാരിയുമായ വ്യക്തിയുടെ പീഡന പരാതിയില്‍ കൊയിലാണ്ടി പൊലീസാണ് സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരെ കേസെടുത്തത്

sexual harassment complaint Civic Chandran bail plea hear today  sexual harassment complaint against Civic Chandran  യുവ എഴുത്തുകാരിയുടെ പീഡനപരാതി  സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ശനിയാഴ്‌ച  സിവിക് ചന്ദ്രൻ പീഡന പരാതി  കോഴിക്കോട് സിവിക് ചന്ദ്രൻ ലൈംഗിക പീഡന പരാതി
യുവ എഴുത്തുകാരിയുടെ പീഡനപരാതി: സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യ ഹർജി ശനിയാഴ്‌ച പരിഗണിക്കും

കോഴിക്കോട് : യുവ എഴുത്തുകാരി നൽകിയ ലൈംഗിക പീഡന പരാതിയിൽ സംസ്‌കാരിക പ്രവർത്തകൻ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യ ഹർജി ശനിയാഴ്‌ച (30.07.22) പരിഗണിക്കും. കോഴിക്കോട് ജില്ല കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുന്നത് ശനിയാഴ്‌ചത്തേക്ക് മാറ്റിയത്. ഹയര്‍ സെക്കന്‍ഡറി അധ്യാപികയും എഴുത്തുകാരിയുമായ വ്യക്തിയുടെ പരാതിയില്‍ കഴിഞ്ഞയാഴ്‌ചയാണ് കൊയിലാണ്ടി പൊലീസ് സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരെ കേസെടുത്തത്.

ദളിത് സംഘടനകൾ ഇടപെട്ടതോടെയാണ് അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ശക്തമാക്കിയത്. കോഴിക്കോട് വെസ്റ്റ് ഹില്ലിലുളള വീട്ടിലേക്ക് പലതവണ ചെന്നെങ്കിലും കണ്ടെത്താനായില്ല എന്നാണ് അന്വേഷണസംഘം പറയുന്നത്. ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത സിവിക് ചന്ദ്രൻ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ്‌ പൊലീസ് നൽകുന്ന സൂചന. വിഷയം സങ്കീർണമായതോടെയാണ് മുൻകൂർ ജാമ്യത്തിന് സിവിക് ചന്ദ്രൻ ശ്രമം ആരംഭിച്ചത്.

ഏപ്രിൽ 17നാണ് പുസ്‌തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം ഉണ്ടായത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി - പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച നിയമ പ്രകാരവുമാണ് കേസ്. സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരെ ജൂലൈ 15നാണ് കേസ് എടുത്തത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ വടകര ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല.

READ MORE: പീഡനക്കേസ് : സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടതായി പൊലീസ് ; അന്വേഷണം ഊര്‍ജിതം, നീക്കം ദളിത് സംഘടനകളുടെ ഇടപെടലില്‍

എന്നാല്‍ ഇതുവരെ സിവിക്കിനെ കണ്ടെത്താനോ നടപടികൾ പൂ‍ർത്തിയാക്കാനോ കഴിഞ്ഞിട്ടില്ല. പരാതിക്കാരിയായ അധ്യാപികയുടെ വിശദമായ മൊഴി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം രേഖപ്പെടുത്തി. സാക്ഷികളിൽനിന്നുളള മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. സംഭവസ്ഥലത്ത് അധ്യാപികയെ എത്തിച്ച് തെളിവെടുപ്പും പൊലീസ് പൂര്‍ത്തിയാക്കി.

സിവിക് എവിടെയെന്നതിനെക്കുറിച്ച് വിവരം കിട്ടിയെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ഇനിയും വൈകിയാൽ ഉത്തരമേഖല ഐജിയുടെ ഓഫിസിന് മുന്നിൽ കുടിൽകെട്ടി സമരം തുടങ്ങാനാണ് ദളിത് സംഘടനകളുടെ നീക്കം.

കോഴിക്കോട് : യുവ എഴുത്തുകാരി നൽകിയ ലൈംഗിക പീഡന പരാതിയിൽ സംസ്‌കാരിക പ്രവർത്തകൻ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യ ഹർജി ശനിയാഴ്‌ച (30.07.22) പരിഗണിക്കും. കോഴിക്കോട് ജില്ല കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുന്നത് ശനിയാഴ്‌ചത്തേക്ക് മാറ്റിയത്. ഹയര്‍ സെക്കന്‍ഡറി അധ്യാപികയും എഴുത്തുകാരിയുമായ വ്യക്തിയുടെ പരാതിയില്‍ കഴിഞ്ഞയാഴ്‌ചയാണ് കൊയിലാണ്ടി പൊലീസ് സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരെ കേസെടുത്തത്.

ദളിത് സംഘടനകൾ ഇടപെട്ടതോടെയാണ് അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ശക്തമാക്കിയത്. കോഴിക്കോട് വെസ്റ്റ് ഹില്ലിലുളള വീട്ടിലേക്ക് പലതവണ ചെന്നെങ്കിലും കണ്ടെത്താനായില്ല എന്നാണ് അന്വേഷണസംഘം പറയുന്നത്. ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത സിവിക് ചന്ദ്രൻ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ്‌ പൊലീസ് നൽകുന്ന സൂചന. വിഷയം സങ്കീർണമായതോടെയാണ് മുൻകൂർ ജാമ്യത്തിന് സിവിക് ചന്ദ്രൻ ശ്രമം ആരംഭിച്ചത്.

ഏപ്രിൽ 17നാണ് പുസ്‌തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം ഉണ്ടായത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി - പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച നിയമ പ്രകാരവുമാണ് കേസ്. സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരെ ജൂലൈ 15നാണ് കേസ് എടുത്തത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ വടകര ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല.

READ MORE: പീഡനക്കേസ് : സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടതായി പൊലീസ് ; അന്വേഷണം ഊര്‍ജിതം, നീക്കം ദളിത് സംഘടനകളുടെ ഇടപെടലില്‍

എന്നാല്‍ ഇതുവരെ സിവിക്കിനെ കണ്ടെത്താനോ നടപടികൾ പൂ‍ർത്തിയാക്കാനോ കഴിഞ്ഞിട്ടില്ല. പരാതിക്കാരിയായ അധ്യാപികയുടെ വിശദമായ മൊഴി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം രേഖപ്പെടുത്തി. സാക്ഷികളിൽനിന്നുളള മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. സംഭവസ്ഥലത്ത് അധ്യാപികയെ എത്തിച്ച് തെളിവെടുപ്പും പൊലീസ് പൂര്‍ത്തിയാക്കി.

സിവിക് എവിടെയെന്നതിനെക്കുറിച്ച് വിവരം കിട്ടിയെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ഇനിയും വൈകിയാൽ ഉത്തരമേഖല ഐജിയുടെ ഓഫിസിന് മുന്നിൽ കുടിൽകെട്ടി സമരം തുടങ്ങാനാണ് ദളിത് സംഘടനകളുടെ നീക്കം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.