കൊല്ലം ; നഗരഹൃദയത്തില്‍ പുറമ്പോക്കിലെ ഒറ്റമുറി കുടിലില്‍ നിന്ന് സ്വന്തം വീടെന്ന സ്വപ്നം യാഥാർഥ്യമാകുകയാണ്. പക്ഷേ പുതിയ താമസസ്ഥലത്തേക്ക് മാറുമ്പോൾ ഉപജീവനമാർഗമായ അലക്ക് ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് കൊല്ലം നഗരത്തിലെ അലക്കുതൊഴിലാളികൾ. കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപം ആറ്റിന്‍കുഴി പ്രണവം നഗറില്‍ അലക്ക് തൊഴിലാളികളായ ഇരുപത്തിനാലോളം കുടുംബങ്ങളുണ്ട്. അച്ഛനും അമ്മയും മക്കളും മരുമക്കളും ചെറുമക്കളുമൊക്കെയായി ഓരോ ഒറ്റമുറി വീടുകളിലും പത്തിലധികം പേരുണ്ട്.
കൊല്ലത്തെ തേച്ച് മിനുക്കിയവർക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു
കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപം ആറ്റിന്‍കുഴി പ്രണവം നഗറില്‍ അലക്ക് തൊഴിലാളികളായ ഇരുപത്തിനാലോളം കുടുംബങ്ങളുണ്ട്. അച്ഛനും അമ്മയും മക്കളും മരുമക്കളും ചെറുമക്കളുമൊക്കെയായി ഓരോ ഒറ്റമുറി വീടുകളിലും പത്തിലധികം പേരുണ്ട്.
കൊല്ലം ; നഗരഹൃദയത്തില്‍ പുറമ്പോക്കിലെ ഒറ്റമുറി കുടിലില്‍ നിന്ന് സ്വന്തം വീടെന്ന സ്വപ്നം യാഥാർഥ്യമാകുകയാണ്. പക്ഷേ പുതിയ താമസസ്ഥലത്തേക്ക് മാറുമ്പോൾ ഉപജീവനമാർഗമായ അലക്ക് ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് കൊല്ലം നഗരത്തിലെ അലക്കുതൊഴിലാളികൾ. കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപം ആറ്റിന്‍കുഴി പ്രണവം നഗറില്‍ അലക്ക് തൊഴിലാളികളായ ഇരുപത്തിനാലോളം കുടുംബങ്ങളുണ്ട്. അച്ഛനും അമ്മയും മക്കളും മരുമക്കളും ചെറുമക്കളുമൊക്കെയായി ഓരോ ഒറ്റമുറി വീടുകളിലും പത്തിലധികം പേരുണ്ട്.
ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, റെയില്‍വെ ഉദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തിലെ ഉയര്‍ന്ന പദവികളില്‍ ഇന്ന് ഇക്കൂട്ടരില്‍ പെട്ടവരുണ്ട്. ഒരു നൂറ്റാണ്ടിലേറെയായി പുറമ്പോക്ക് ഭൂമിയില്‍ താമസമാക്കിയ ഇവരെ മറ്റൊരിടത്തേക്ക് മാറ്റി പാര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. കൊല്ലം കോര്‍പ്പറേഷന്‍ മുണ്ടയ്ക്കല്‍ പ്രദേശത്തേക്കാണ് ഇവരെ മാറ്റി താമസിപ്പിക്കാന്‍ ഒരുങ്ങുന്നത്. അവിടെ ഇവര്‍ക്കായി പണി കഴിപ്പിച്ച് വീടുകളുടെ പണിപൂര്‍ത്തിയായി വരുന്നു. അതേസമയം, ഒറ്റമുറിയിലെ പരിമിത സൗകര്യങ്ങളില്‍ നിന്ന് വീട് എന്ന സ്വപ്നത്തിലേക്ക് മാറുമ്പോള്‍ വറ്റാത്ത പൊതുകിണറും കുളവും ഉപജീവന മാര്‍ഗമായ അലക്ക് തൊഴില്‍ ചെയ്യാനാവശ്യമായ സൗകര്യങ്ങളും ഉണ്ടാകുമോ എന്ന ആശങ്കയുണ്ട്. ഇക്കാര്യങ്ങളാല്‍ ചില കുടുംബങ്ങള്‍ മാറി താമസിക്കാന്‍ ഇപ്പോഴും തയ്യാറായിട്ടുമില്ല. എങ്കിലും ഭൂരിഭാഗം കുടുംബങ്ങളും സമ്മതം മൂളിയതോടെ അടുത്ത് തന്നെ ഈ പരമ്പരാഗത തൊഴിലും തൊഴിലാളികളും മറ്റൊരു ഇടത്തേയ്ക്ക് മാറ്റപ്പെടും. കൊല്ലം ജില്ലയെക്കാള്‍ പഴക്കമുള്ള ഈയിടം എങ്ങനെയായി തീരുമെന്ന് കണ്ടറിയാംConclusion:ഇ. ടി. വി ഭാരത് കൊല്ലം