ETV Bharat / state

വ്യാജ ദിനേശ് ബീഡി നിര്‍മിച്ച് വിൽപന നടത്തിയ സംഘത്തിലെ പ്രതി പിടിയിൽ

author img

By

Published : Jan 7, 2020, 2:27 PM IST

തമിഴ്‌നാട്‌ സ്വദേശി മുരുകനെയാണ് തളിപ്പറമ്പ് പൊലീസ്‌ ശിവകാശിയില്‍ പിടികൂടിയത്.

വ്യാജ ദിനേശ് ബീഡി  അവസാന പ്രതി പിടിയിൽ  making and selling fake Dinesh Beedi  The last accused was arrested  കണ്ണൂർ തളിപ്പറമ്പ് പൊലീസ്
വ്യാജ ദിനേശ് ബീഡി നിര്‍മിച്ച് വിൽപന നടത്തിയ സംഘത്തിലെ അവസാന പ്രതി പിടിയിൽ

കണ്ണൂർ: വ്യാജ ദിനേശ് ബീഡി നിര്‍മിച്ച് വിപണിയിലെത്തിച്ച സംഘത്തിലെ പ്രതിയെ പൊലീസ് പിടികൂടി. തമിഴ്‌നാട്‌ സ്വദേശി ആർ. മുരുകന്‍ (61) ആണ് അറസ്റ്റിലായത്. സംസ്ഥാനത്തിനകത്തും പുറത്തും വ്യാജ ദിനേശ് ബീഡി നിര്‍മിച്ച് വിപണിയിലെത്തിച്ച് കോടികള്‍ സമ്പാദിച്ച സംഘത്തിലെ പ്രതിയാണ് ഇയാൾ. തളിപ്പറമ്പ് ഡിവൈഎസ്‌പി ടി. കെ രത്‌നകുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇതോടെ വ്യാജ ദിനേശ് ബീഡി നിർമിച്ച്‌ വിൽപന നടത്തിയ സംഘത്തിലെ അഞ്ച് പ്രതികളും അറസ്റ്റിലായി.

തമിഴ്‌നാട്ടില്‍ നിന്നും ദിനേശിന്‍റെ ലേബല്‍ പുറത്തിറക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നത് മുരുകനാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി മുരുകനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ് . കന്യാകുമാരിയിൽ നിന്ന് രക്ഷപ്പെട്ടതിനെ തുടർന്ന് ഇയാളെ തേടി തളിപ്പറമ്പ് പൊലീസ് തമിഴ്‌നാട്ടിലെത്തി. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ശിവകാശിയില്‍ നിന്ന് പ്രതിയെ പിടികൂടുന്നത്.

പൊലീസ് നേരത്തെ തന്നെ ഇയാളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. കേസിലെ പ്രധാന പ്രതിയായ രാമന്തളി സ്വദേശി രാജീവന്‍ (51), താമരശ്ശേരി സ്വദേശി ഒ.പി മുഹമ്മദ് കോയ (60), സംഘത്തിന്‍റെ പ്രധാന കണ്ണികളായ എരുവാട്ടി സ്വദേശി അലകനാല്‍ ഷാജി ജോസഫ് (38), വ്യാജ ബീഡി എത്തിച്ചു നല്‍കിയിരുന്ന കെ. പ്രവീണ്‍ (43) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.

കണ്ണൂർ: വ്യാജ ദിനേശ് ബീഡി നിര്‍മിച്ച് വിപണിയിലെത്തിച്ച സംഘത്തിലെ പ്രതിയെ പൊലീസ് പിടികൂടി. തമിഴ്‌നാട്‌ സ്വദേശി ആർ. മുരുകന്‍ (61) ആണ് അറസ്റ്റിലായത്. സംസ്ഥാനത്തിനകത്തും പുറത്തും വ്യാജ ദിനേശ് ബീഡി നിര്‍മിച്ച് വിപണിയിലെത്തിച്ച് കോടികള്‍ സമ്പാദിച്ച സംഘത്തിലെ പ്രതിയാണ് ഇയാൾ. തളിപ്പറമ്പ് ഡിവൈഎസ്‌പി ടി. കെ രത്‌നകുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇതോടെ വ്യാജ ദിനേശ് ബീഡി നിർമിച്ച്‌ വിൽപന നടത്തിയ സംഘത്തിലെ അഞ്ച് പ്രതികളും അറസ്റ്റിലായി.

തമിഴ്‌നാട്ടില്‍ നിന്നും ദിനേശിന്‍റെ ലേബല്‍ പുറത്തിറക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നത് മുരുകനാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി മുരുകനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ് . കന്യാകുമാരിയിൽ നിന്ന് രക്ഷപ്പെട്ടതിനെ തുടർന്ന് ഇയാളെ തേടി തളിപ്പറമ്പ് പൊലീസ് തമിഴ്‌നാട്ടിലെത്തി. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ശിവകാശിയില്‍ നിന്ന് പ്രതിയെ പിടികൂടുന്നത്.

പൊലീസ് നേരത്തെ തന്നെ ഇയാളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. കേസിലെ പ്രധാന പ്രതിയായ രാമന്തളി സ്വദേശി രാജീവന്‍ (51), താമരശ്ശേരി സ്വദേശി ഒ.പി മുഹമ്മദ് കോയ (60), സംഘത്തിന്‍റെ പ്രധാന കണ്ണികളായ എരുവാട്ടി സ്വദേശി അലകനാല്‍ ഷാജി ജോസഫ് (38), വ്യാജ ബീഡി എത്തിച്ചു നല്‍കിയിരുന്ന കെ. പ്രവീണ്‍ (43) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.

Intro:സംസ്ഥാനത്തിനകത്തും പുറത്തും വ്യാജ ദിനേശ് ബീഡി നിര്‍മിച്ച് വിപണിയിലെത്തിച്ച് കോടികള്‍ സമ്പാദിച്ച സംഘത്തിലെ അവസാന പ്രതിയെയും പോലീസ് പിടികൂടി. തളിപ്പറമ്പ് ഡിവൈ എസ് പി ടി. കെ രത്‌നകുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.Body: തമിഴ്‌നാട്ടിലെ പള്ളപ്പട്ടി റോഡിലെ മരുകന്‍ കോളനിയിലെ രാമലിംഗത്തിന്റെ മകന്‍ ആര്‍ മുരുകന്‍ (61) ആണ് അറസ്റ്റിലായത്.  ഇതോടെ വ്യാജ ദിനേശ് ബീഡി നിര്‍മ്മിച്ച സംഘത്തിലെ അഞ്ച് പ്രതികളും അറസ്റ്റിലായി. തമിഴ്‌നാട്ടില്‍ നിന്നും ദിനേശിന്റെ ലേബല്‍ പുറത്തിറക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് മുരുകനായിരുന്നു. ഇയാള്‍ക്കായി കഴിഞ്ഞ ഏതാനും മാസങ്ങളായി പോലീസ് വലവിരിച്ച് അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ നിന്നും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇയാള്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് ഇക്കഴിഞ്ഞ നാലാം തീയതി വീണ്ടും ഇയാളെ തേടി തളിപ്പറമ്പ് പോലീസ് തമിഴ്‌നാട്ടിലെത്തി. സൈബര്‍ സെല്ലിന്റെ ഉള്‍പ്പെടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ശിവകാശിയില്‍ വച്ച് പിടികൂടുന്നത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ പോലീസ് നേരത്തെ മരവിപ്പിച്ചിരുന്നു.  വ്യാജ ദിനേശ് ബീഡി വില്‍പന നടത്തുന്ന സംഘത്തിനെതിരേ പഴുതുകളില്ലാത്ത അന്വേഷണമാണ് മുഴുവന്‍ പ്രതികളേയും പിടികൂടാനായത്. കേസിലെ പ്രധാന പ്രതിയായ രാമന്തളി കുന്നരുവിലെ വള്ളുവക്കണ്ടി രാജീവന്‍ (51), താമരശ്ശേരി തച്ചംപൊയിലിലെ പുതിയാറമ്പത്ത് ഹൗസില്‍ ഒ.പി മുഹമ്മദ് കോയ (60), സംഘത്തിന്റെ പ്രധാന കണ്ണികളായ എരുവാട്ടി സ്വദേശിയും വായാട്ടുപറമ്പിലെ ഏത്തക്കാട്ട് ക്വാര്‍ട്ടേഴ്‌സില്‍ വാടകക്ക് താമസിക്കുന്നയാളുമായ അലകനാല്‍ ഷാജി ജോസഫ് (38), ഇയാള്‍ക്ക് വ്യാജ ബീഡി എത്തിച്ചു നല്‍കുന്ന പുതിയതെരു അരയമ്പത്തെ കരിമ്പിന്‍കര കെ. പ്രവീണ്‍ (43) എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തളിപ്പറമ്പ് എസ്.ഐ കെ.പി ഷൈന്‍, ക്രൈം സ്‌ക്വാഡിലെ സീനിയര്‍ സി.പി.ഒമാരായ സുരേഷ് കക്കറ, ടി.കെ ഗിരീഷ്, തളിപ്പറമ്പ് സ്റ്റേഷനിലെ എസ്.ഐ വിനയന്‍ എന്നിവര്‍ ചേര്‍ന്നാണ് തമിഴ്‌നാട്ടിലെ ശിവകാശിയില്‍ വച്ച് പ്രതിയെ പിടികൂടിയത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.