ETV Bharat / state

സ്വര്‍ണ്ണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി 5.5 കോടി വിലവരുന്ന 15 കിലോ സ്വർണം കടത്താൻ സഹായിച്ച ഉത്തരേന്ത്യക്കാരായ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ്‌ അറസ്റ്റ് ചെയ്‌തത്.

author img

By

Published : Aug 30, 2019, 1:21 PM IST

സ്വര്‍ണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ സഹായിച്ചതിന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. 5.5 കോടി വിലവരുന്ന 15 കിലോ സ്വർണം കടത്താൻ സഹായിച്ച ഉത്തരേന്ത്യക്കാരായ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ്‌ അറസ്റ്റ് ചെയ്‌തത്. വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്പെക്‌ടര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്. ഡൽഹി സ്വദേശികളായ രോഹിത് കുമാർ ശർമ, കൃഷൻകുമാർ, ഛത്തീസ്‌ഗഡ് സ്വദേശി സാകേന്ദ്ര പാസ്വാൻ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് കസ്റ്റംസ്‌ പ്രിവന്‍റീവ് വിഭാഗം ഇൻസ്പെക്‌ടർ രാഹുൽ പണ്ഡിറ്റ് അറസ്റ്റിലായതോടെയാണ് ഇവരിലേക്ക് അന്വേഷണം നീണ്ടത്.

രാഹുൽ പണ്ഡിറ്റുമായുള്ള ഇവരുടെ പങ്കിനെക്കുറിച്ച് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ഓഫീസിലേക്ക് മൂന്ന് പേരെയും വിളിച്ച് വരുത്തുകയായിരുന്നു. ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ്‌ (ഡിആർഐ) കൊച്ചി യൂണിറ്റ് ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌ത് വരികയാണ്. മൈക്രോവേവ് ഓവൻ, മീറ്റ് കട്ടിങ് മെഷീൻ തുടങ്ങിയവയിൽ ഒളിപ്പിച്ചാണ് സ്വർണ്ണം എത്തിച്ചത്. രാഹുൽ പണ്ഡിറ്റിനെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് സ്വർണ്ണക്കടത്തിന് പിന്നിലെ കസ്റ്റംസ് ബന്ധം പുറത്ത് വന്നത്.

കണ്ണൂർ വിമാനത്താവളത്തിലെ എയർ കസ്റ്റംസില്‍ ഒരേ ബാച്ചിൽ ജോലി ചെയ്യുന്ന മൂവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. ഇവരുടെ ഡ്യൂട്ടി സമയത്ത് എത്തുന്ന സ്വർണക്കടത്തുകാരുടെ ബാഗേജിന്‍റെ നിറവും മറ്റ് അടയാളങ്ങളും കടത്തുകാരുടെ ഫോട്ടോയും അടക്കം നൽകിയാണ് പരിശോധന ഒഴിവാക്കി സ്വർണ്ണം പുറത്തെത്തിക്കുന്നത്. ഒരു തവണ സ്വർണ്ണം കടത്തുന്നതിന് സഹായിച്ചാൽ ഇവർക്ക് ലഭിക്കുന്നത് ഒരു ലക്ഷം രൂപയാണ്. ഏതൊക്കെ കള്ളക്കടത്ത് സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ട് എന്നതും ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ്‌ അന്വേഷിച്ച് വരികയാണ്.

കണ്ണൂര്‍: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ സഹായിച്ചതിന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. 5.5 കോടി വിലവരുന്ന 15 കിലോ സ്വർണം കടത്താൻ സഹായിച്ച ഉത്തരേന്ത്യക്കാരായ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ്‌ അറസ്റ്റ് ചെയ്‌തത്. വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്പെക്‌ടര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്. ഡൽഹി സ്വദേശികളായ രോഹിത് കുമാർ ശർമ, കൃഷൻകുമാർ, ഛത്തീസ്‌ഗഡ് സ്വദേശി സാകേന്ദ്ര പാസ്വാൻ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് കസ്റ്റംസ്‌ പ്രിവന്‍റീവ് വിഭാഗം ഇൻസ്പെക്‌ടർ രാഹുൽ പണ്ഡിറ്റ് അറസ്റ്റിലായതോടെയാണ് ഇവരിലേക്ക് അന്വേഷണം നീണ്ടത്.

രാഹുൽ പണ്ഡിറ്റുമായുള്ള ഇവരുടെ പങ്കിനെക്കുറിച്ച് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ഓഫീസിലേക്ക് മൂന്ന് പേരെയും വിളിച്ച് വരുത്തുകയായിരുന്നു. ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ്‌ (ഡിആർഐ) കൊച്ചി യൂണിറ്റ് ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌ത് വരികയാണ്. മൈക്രോവേവ് ഓവൻ, മീറ്റ് കട്ടിങ് മെഷീൻ തുടങ്ങിയവയിൽ ഒളിപ്പിച്ചാണ് സ്വർണ്ണം എത്തിച്ചത്. രാഹുൽ പണ്ഡിറ്റിനെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് സ്വർണ്ണക്കടത്തിന് പിന്നിലെ കസ്റ്റംസ് ബന്ധം പുറത്ത് വന്നത്.

കണ്ണൂർ വിമാനത്താവളത്തിലെ എയർ കസ്റ്റംസില്‍ ഒരേ ബാച്ചിൽ ജോലി ചെയ്യുന്ന മൂവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. ഇവരുടെ ഡ്യൂട്ടി സമയത്ത് എത്തുന്ന സ്വർണക്കടത്തുകാരുടെ ബാഗേജിന്‍റെ നിറവും മറ്റ് അടയാളങ്ങളും കടത്തുകാരുടെ ഫോട്ടോയും അടക്കം നൽകിയാണ് പരിശോധന ഒഴിവാക്കി സ്വർണ്ണം പുറത്തെത്തിക്കുന്നത്. ഒരു തവണ സ്വർണ്ണം കടത്തുന്നതിന് സഹായിച്ചാൽ ഇവർക്ക് ലഭിക്കുന്നത് ഒരു ലക്ഷം രൂപയാണ്. ഏതൊക്കെ കള്ളക്കടത്ത് സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ട് എന്നതും ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ്‌ അന്വേഷിച്ച് വരികയാണ്.

Intro:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ കൂട്ടുനിന്നതിന് ഉത്തരേന്ത്യക്കാരായ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. കോഴിക്കോട് കസ്റ്റംസ്‌ പ്രിവന്റീവ് വിഭാഗം ഇൻസ്പെക്ടർ രാഹുൽ പണ്ഡിറ്റ് അറസ്റ്റിലായതോടെയാണ് സ്വർണക്കടത്തിന്റെ ചുരുളഴിഞ്ഞത്. രാഹുൽ പണ്ഡിറ്റിന്റെ ബാച്ചുകാരായ കണ്ണൂർ വിമാനത്താവളത്തിലെ മൂന്ന് ഇൻസ്പെക്ടർമാരാണ് സ്വർണക്കടത്തിന് കൂട്ടുനിന്നത് എന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്‌ കണ്ടെത്തി.

V/O
കണ്ണൂർ രാജ്യാന്തര വിമാനം വഴി കടത്താൻ ശ്രമിച്ച 5.5 കോടി വിലവരുന്ന 15 kg സ്വർണ്ണം കടത്താൻ സഹായിച്ച ഉത്തരേന്ത്യക്കാരായ 3 കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്‌ അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്പെക്ടറായ ഡൽഹി സ്വദേശികളായ രോഹിത് കുമാർ ശർമ്മ, കൃഷൻകുമാർ, ഛത്തീസ്ഗഡ് സ്വദേശി സാകേന്ദ്ര പാസ്വാൻ എന്നിവരാണ് അറസ്റ്റിലായത്. രാഹുൽ പണ്ഡിറ്റുമായുള്ള ഇവരുടെ പങ്കിനെ കുറിച്ചുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ഓഫീസിയേക്ക് മൂന്ന് പേരെയും വിളിച്ച് വരുത്തുകയായിരുന്നു. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്‌ (ഡിഐആർഐ) കൊച്ചി യൂണിറ്റ് കസ്റ്റഡിയിലെടുത്ത് ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഉത്തരേന്ത്യക്കാരായ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയത്തെന്നുന്ന വിമാനങ്ങളിൽ  കണ്ണൂരിലിറങ്ങാനും ഇലക്ട്രോണിക്സ് ഉപകരണങ്ങളിലും മറ്റും ഒളിപ്പിച്ചു വച്ച സ്വർണം വലിയ പരിശോധന നടത്താതെ പുറത്തെത്തിക്കാനുമുള്ള സഹായമാണ് സ്വർണ്ണക്കടത്തുകാർക്ക് നൽകിയിരുന്നത്. ഇതേക്കുറിച്ച് രഹസ്യവിവരം ലഭിച്ച ഡിആർഐ കൊച്ചി, കോഴിക്കോട്, കണ്ണൂർ യൂണിറ്റുകൾ ഉത്തരേന്ത്യക്കാരായ ഇൻസ്പെക്ടർമാർ ഡ്യൂട്ടിയിലുണ്ടായിരുന്ന 19 ന്  കണ്ണൂരിലെത്തി പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ നാലു യാത്രക്കാരിൽനിന്ന്  4.15 കോടി രൂപ വിലവരുന്ന 11.294 കിലോ സ്വർണമാണ് പിടികൂടിയത്. ബിസ്കറ്റുകളും നാണയവുമായാണ്‌ സ്വർണം കടത്തിയിരുന്നത്. ദോഹ, ഷാർജ, റിയാദ് എന്നിവിടങ്ങളിൽനിന്നും കണ്ണൂരിൽ വിമാനമിറങ്ങിയ നാലുപേരിൽ നിന്നാണ് അനധികൃതമായി കടത്തിയ സ്വർണം  പിടിച്ചെടുത്തത്.
മൈക്രോവേവ് ഓവൻ, മീറ്റ് കട്ടിങ് മെഷീൻ തുടങ്ങിയവയിൽ ഒളിപ്പിച്ചുവെച്ചാണ് സ്വർണം എത്തിച്ചത്. രാഹുൽ പണ്ഡിറ്റിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്വർണക്കടത്തിനു പിന്നിലെ കസ്റ്റംസ് ബന്ധം വെളിവായത്. കണ്ണൂർ വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ബാച്ചിൽ ഒരേ ബാച്ചിൽ ജോലി ചെയ്യുന്ന മൂവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. ഇവരുടെ ഡ്യൂട്ടി സമയത്ത് എത്തുന്ന സ്വർണക്കടത്തുകാരുടെ ബാഗേജിന്റെ നിറവും മറ്റ് അടയാളങ്ങളും കടത്തുകാരുടെ ഫോട്ടോയും അടക്കം നൽകിയാണ് പരിശോധന ഒഴിവാക്കി സ്വർണം പുറത്തെത്തിക്കുന്നത്.  ഒരു തവണ സ്വർണ്ണം കടത്തുന്നതിന് സഹായിച്ചാൽ ഇവർക്ക് ലഭിക്കുന്നത് ഒരു ലക്ഷം രൂപയാണ്. ഏതൊക്കെ കള്ളക്കടത്ത് സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ട് എന്നതും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്‌ അന്വേഷിച്ച് വരികയാണ്.Body:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ കൂട്ടുനിന്നതിന് ഉത്തരേന്ത്യക്കാരായ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. കോഴിക്കോട് കസ്റ്റംസ്‌ പ്രിവന്റീവ് വിഭാഗം ഇൻസ്പെക്ടർ രാഹുൽ പണ്ഡിറ്റ് അറസ്റ്റിലായതോടെയാണ് സ്വർണക്കടത്തിന്റെ ചുരുളഴിഞ്ഞത്. രാഹുൽ പണ്ഡിറ്റിന്റെ ബാച്ചുകാരായ കണ്ണൂർ വിമാനത്താവളത്തിലെ മൂന്ന് ഇൻസ്പെക്ടർമാരാണ് സ്വർണക്കടത്തിന് കൂട്ടുനിന്നത് എന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്‌ കണ്ടെത്തി.

V/O
കണ്ണൂർ രാജ്യാന്തര വിമാനം വഴി കടത്താൻ ശ്രമിച്ച 5.5 കോടി വിലവരുന്ന 15 kg സ്വർണ്ണം കടത്താൻ സഹായിച്ച ഉത്തരേന്ത്യക്കാരായ 3 കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്‌ അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്പെക്ടറായ ഡൽഹി സ്വദേശികളായ രോഹിത് കുമാർ ശർമ്മ, കൃഷൻകുമാർ, ഛത്തീസ്ഗഡ് സ്വദേശി സാകേന്ദ്ര പാസ്വാൻ എന്നിവരാണ് അറസ്റ്റിലായത്. രാഹുൽ പണ്ഡിറ്റുമായുള്ള ഇവരുടെ പങ്കിനെ കുറിച്ചുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ഓഫീസിയേക്ക് മൂന്ന് പേരെയും വിളിച്ച് വരുത്തുകയായിരുന്നു. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്‌ (ഡിഐആർഐ) കൊച്ചി യൂണിറ്റ് കസ്റ്റഡിയിലെടുത്ത് ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഉത്തരേന്ത്യക്കാരായ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയത്തെന്നുന്ന വിമാനങ്ങളിൽ  കണ്ണൂരിലിറങ്ങാനും ഇലക്ട്രോണിക്സ് ഉപകരണങ്ങളിലും മറ്റും ഒളിപ്പിച്ചു വച്ച സ്വർണം വലിയ പരിശോധന നടത്താതെ പുറത്തെത്തിക്കാനുമുള്ള സഹായമാണ് സ്വർണ്ണക്കടത്തുകാർക്ക് നൽകിയിരുന്നത്. ഇതേക്കുറിച്ച് രഹസ്യവിവരം ലഭിച്ച ഡിആർഐ കൊച്ചി, കോഴിക്കോട്, കണ്ണൂർ യൂണിറ്റുകൾ ഉത്തരേന്ത്യക്കാരായ ഇൻസ്പെക്ടർമാർ ഡ്യൂട്ടിയിലുണ്ടായിരുന്ന 19 ന്  കണ്ണൂരിലെത്തി പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ നാലു യാത്രക്കാരിൽനിന്ന്  4.15 കോടി രൂപ വിലവരുന്ന 11.294 കിലോ സ്വർണമാണ് പിടികൂടിയത്. ബിസ്കറ്റുകളും നാണയവുമായാണ്‌ സ്വർണം കടത്തിയിരുന്നത്. ദോഹ, ഷാർജ, റിയാദ് എന്നിവിടങ്ങളിൽനിന്നും കണ്ണൂരിൽ വിമാനമിറങ്ങിയ നാലുപേരിൽ നിന്നാണ് അനധികൃതമായി കടത്തിയ സ്വർണം  പിടിച്ചെടുത്തത്.
മൈക്രോവേവ് ഓവൻ, മീറ്റ് കട്ടിങ് മെഷീൻ തുടങ്ങിയവയിൽ ഒളിപ്പിച്ചുവെച്ചാണ് സ്വർണം എത്തിച്ചത്. രാഹുൽ പണ്ഡിറ്റിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്വർണക്കടത്തിനു പിന്നിലെ കസ്റ്റംസ് ബന്ധം വെളിവായത്. കണ്ണൂർ വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ബാച്ചിൽ ഒരേ ബാച്ചിൽ ജോലി ചെയ്യുന്ന മൂവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. ഇവരുടെ ഡ്യൂട്ടി സമയത്ത് എത്തുന്ന സ്വർണക്കടത്തുകാരുടെ ബാഗേജിന്റെ നിറവും മറ്റ് അടയാളങ്ങളും കടത്തുകാരുടെ ഫോട്ടോയും അടക്കം നൽകിയാണ് പരിശോധന ഒഴിവാക്കി സ്വർണം പുറത്തെത്തിക്കുന്നത്.  ഒരു തവണ സ്വർണ്ണം കടത്തുന്നതിന് സഹായിച്ചാൽ ഇവർക്ക് ലഭിക്കുന്നത് ഒരു ലക്ഷം രൂപയാണ്. ഏതൊക്കെ കള്ളക്കടത്ത് സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ട് എന്നതും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്‌ അന്വേഷിച്ച് വരികയാണ്.Conclusion:ഇല്ല
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.