കണ്ണൂര്‍: കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള കടകളിലും വീടുകളിലും ഞായറാഴ്‌ച(25.09.2022) പൊലീസ് റെയ്‌ഡ് നടത്തി. റെയ്‌ഡിൽ താണയിലെ ബി മാർട്ട് എന്ന സ്ഥാപനത്തിൽ റെയ്‌ഡ് നടത്തിയതിൽ കമ്പ്യൂട്ടര്‍, മൊബൈൽ ഫോണ്‍, ഫയല്‍ എന്നിവ പിടിച്ചെടുത്തു. കണ്ണൂർ ഡിസിപി കെ രത്‌നകുമാറിന്‍റെ നേതൃത്വത്തിൽ വൈകിട്ട് അഞ്ച് മണിയോടെ ആരംഭിച്ച റെയ്‌ഡ് രണ്ട് മണിക്കൂറോളം നീണ്ടുനിന്നതായി പൊലീസ് അറിയിച്ചു.
പാപ്പിനിശ്ശേരി, വളപട്ടണം, ഇരിട്ടി, മട്ടന്നൂർ, കണ്ണപുരം പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലും പരിശോധന നടന്നു. റെയ്‌ഡ് നടന്ന സ്ഥാപനങ്ങളുടെ ഉടമസ്ഥർ ഇന്ന് അതത് പൊലീസ് സ്‌റ്റേഷനുകളിൽ ഹാജരാകും. നേതാക്കളുടെ സാമ്പത്തിക സ്രോതസും, ഹർത്താൽ ഗൂഢാലോചന കണ്ടെത്തുന്നതിനുമായാണ് റെയ്‌ഡ്.