ETV Bharat / state

കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച സംഭവം; പ്രതിക്കെതിരെ പോക്സോ ചുമത്തി

author img

By

Published : Apr 1, 2019, 1:36 PM IST

കുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ചെന്ന് ഡോക്ടര്‍മാര്‍

ഫയൽ ചിത്രം

തൊടുപുഴയിൽഏഴു വയസുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി.കുട്ടിയെ ക്രൂര മർദ്ദനത്തിന് പുറമെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതിനാലാണ്പ്രതി അരുൺ ആനന്ദിനെതിരെ പോക്സോ കേസ് പൊലീസ് ചുമത്തിയത്. പോക്സോക്കൊപ്പം വധശ്രമം, കുട്ടികൾക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് അരുണിനെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ ഇളയകുട്ടിയെ മർദ്ദിച്ചതിനും പ്രത്യേക കേസെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോലഞ്ചേരി ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിച്ചു. ചികിത്സ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. വെന്‍റിലേറ്റർ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കൽ സംഘത്തിന്‍റെ നിർദ്ദേശം. എന്നാൽ കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ദ്രവരുപത്തിലുള്ള ഭക്ഷണം ട്യൂബിലൂടെ നൽകിയെങ്കിലും തലച്ചോറിന്‍റെ പ്രവർത്തനം ഇപ്പോഴും മന്ദഗതിയിലാണെന്ന് ഡോക്ടമാർ പറയുന്നു.


തൊടുപുഴയിൽഏഴു വയസുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി.കുട്ടിയെ ക്രൂര മർദ്ദനത്തിന് പുറമെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതിനാലാണ്പ്രതി അരുൺ ആനന്ദിനെതിരെ പോക്സോ കേസ് പൊലീസ് ചുമത്തിയത്. പോക്സോക്കൊപ്പം വധശ്രമം, കുട്ടികൾക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് അരുണിനെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ ഇളയകുട്ടിയെ മർദ്ദിച്ചതിനും പ്രത്യേക കേസെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോലഞ്ചേരി ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിച്ചു. ചികിത്സ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. വെന്‍റിലേറ്റർ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കൽ സംഘത്തിന്‍റെ നിർദ്ദേശം. എന്നാൽ കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ദ്രവരുപത്തിലുള്ള ഭക്ഷണം ട്യൂബിലൂടെ നൽകിയെങ്കിലും തലച്ചോറിന്‍റെ പ്രവർത്തനം ഇപ്പോഴും മന്ദഗതിയിലാണെന്ന് ഡോക്ടമാർ പറയുന്നു.


Intro:Body:

അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച ഏഴ് വയസ്സുകാരന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകിത്തുടങ്ങിയെങ്കിലും മസ്തിഷ്കത്തിന്‍റെ പ്രവർത്തനം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്. 



ശ്വാസകോശമടക്കമുള്ള ആന്തരീകാവയവങ്ങളും മർദ്ദനത്തിൽ തകർന്നിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. കോലഞ്ചേരിയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ ആശുപത്രിയിലെത്തി കുട്ടിയെ കണ്ടേക്കും.



കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. വെന്‍റിലേറ്റർ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കൽ സംഘത്തിന്‍റെ നിർദ്ദേശം. ഏഴ് വയസ്സുകാരനെ ക്രൂരമായ മർദ്ദിച്ചതിന് പുറമേ പ്രതി അരുൺ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയെ പ്രതി അരുൺ പല തവണ ലൈംഗിക അതിക്രമത്തിന് ഇരയാക്കി. കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാരിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. 



കുട്ടിയെ അരുൺ നിരന്തരം മർദ്ദിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. അരുണിന്‍റെ ക്രിമിനൽ പശ്ചാത്തലം കൂടി അടിസ്ഥാനമാക്കിയാണ് കേസ് അന്വേഷണം. പിടികൂടുമ്പോൾ അരുണിന്‍റെ കാറിൽ മദ്യകുപ്പികൾക്കൊപ്പം കൈക്കോടാലിയും ഉണ്ടായിരുന്നു. കാറിന്‍റെ ഡിക്കിയിൽ നിന്ന് രണ്ട് പ്രഷർ കുക്കറുകൾ, സിഗരറ്റ് ലാബ്, ഒരു ബക്കറ്റ് എന്നിവ കണ്ടെടുത്തു. പ്രതിയുടെ വീട്ടിലെ എല്ലാ മുറികളിലും ആയുധങ്ങൾക്ക് സമാനമായ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്നു. അരുൺ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു.



പോക്സോയ്ക്കൊപ്പം വധശ്രമം, കുട്ടികൾക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതിയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഇളകുട്ടിയെ മർദ്ദിച്ചതിനെതിരെ പ്രത്യേക കേസെടുക്കുന്നത് പരിഗണനയിലാണ്.  തൊടപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.