ETV Bharat / state

ഭൂതത്താൻകെട്ടിൽ കാട്ടാനക്കൂട്ടം; തൊഴിലാളികളുടെ ഷെഡ്ഡുകൾ തകർത്തു

രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പാണ് ആനക്കൂട്ടം തകർത്തത്. ഷെഡ്ഡിലുണ്ടായിരുന്ന പന്ത്രണ്ടോളം തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു.

author img

By

Published : Oct 31, 2019, 5:33 PM IST

Updated : Oct 31, 2019, 6:28 PM IST

ഭൂതത്താൻകെട്ടിൽ കാട്ടാനകളുടെ അക്രമം

എറണാകുളം: കോതമംഗലത്ത് വിനോദസഞ്ചാര മേഖലയായ ഭൂതത്താൻകെട്ടിൽ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം. ഇന്നലെ രാത്രി ഇതര സംസ്ഥാന തൊഴിലാളികളുടെ ഷെഡ്ഡുകൾ കാട്ടാനകൾ തകർത്തു. ഭൂതത്താൻകെട്ട് ബാരേജിന് സമീപത്തുള്ള പാലം നിർമ്മാണത്തിന്‍റെ കരാർ പണി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പാണ് ആനക്കൂട്ടം തകർത്തത്.

രാത്രി ഷെഡിൽ ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികൾ ശബ്‌ദം കേട്ട് ഉണർന്നപ്പോഴാണ് ആനക്കൂട്ടത്തെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു. കൂട്ടമായെത്തിയ ആനകളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് തൊഴിലാളികൾ പറഞ്ഞു.

ഭൂതത്താൻകെട്ടിൽ കാട്ടാനക്കൂട്ടം; തൊഴിലാളികളുടെ ഷെഡ്ഡുകൾ തകർത്തു

പട്രോളിങിലുണ്ടായിരുന്ന വനപാലക സംഘത്തിന്‍റെ സമയോചിതമായ ഇടപെടലും വലിയ അപകടം ഒഴിവാക്കി. ചൊവ്വാഴ്‌ച ആനക്കൂട്ടം തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ ഓഫീസിന് കേടുപാടുകൾ വരുത്തുകയും ക്ഷേത്രവളപ്പിൽ ഉണ്ടായിരുന്ന തെങ്ങുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.

പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളായി കാട്ടാനകളുടെ ആക്രമണം തുടരുകയാണ്. ഇന്നലെ രാവിലെ ഭൂതത്താൻകെട്ട് - വടാട്ടുപാറ റോഡിൽ മണിക്കൂറുകളോളം ആനക്കൂട്ടം തമ്പടിച്ചിരുന്നതിനാൽ വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു.

എറണാകുളം: കോതമംഗലത്ത് വിനോദസഞ്ചാര മേഖലയായ ഭൂതത്താൻകെട്ടിൽ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം. ഇന്നലെ രാത്രി ഇതര സംസ്ഥാന തൊഴിലാളികളുടെ ഷെഡ്ഡുകൾ കാട്ടാനകൾ തകർത്തു. ഭൂതത്താൻകെട്ട് ബാരേജിന് സമീപത്തുള്ള പാലം നിർമ്മാണത്തിന്‍റെ കരാർ പണി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പാണ് ആനക്കൂട്ടം തകർത്തത്.

രാത്രി ഷെഡിൽ ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികൾ ശബ്‌ദം കേട്ട് ഉണർന്നപ്പോഴാണ് ആനക്കൂട്ടത്തെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു. കൂട്ടമായെത്തിയ ആനകളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് തൊഴിലാളികൾ പറഞ്ഞു.

ഭൂതത്താൻകെട്ടിൽ കാട്ടാനക്കൂട്ടം; തൊഴിലാളികളുടെ ഷെഡ്ഡുകൾ തകർത്തു

പട്രോളിങിലുണ്ടായിരുന്ന വനപാലക സംഘത്തിന്‍റെ സമയോചിതമായ ഇടപെടലും വലിയ അപകടം ഒഴിവാക്കി. ചൊവ്വാഴ്‌ച ആനക്കൂട്ടം തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ ഓഫീസിന് കേടുപാടുകൾ വരുത്തുകയും ക്ഷേത്രവളപ്പിൽ ഉണ്ടായിരുന്ന തെങ്ങുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.

പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളായി കാട്ടാനകളുടെ ആക്രമണം തുടരുകയാണ്. ഇന്നലെ രാവിലെ ഭൂതത്താൻകെട്ട് - വടാട്ടുപാറ റോഡിൽ മണിക്കൂറുകളോളം ആനക്കൂട്ടം തമ്പടിച്ചിരുന്നതിനാൽ വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു.

Intro:Body:കോതമംഗലം - കോതമംഗലത്ത് വിനോദസഞ്ചാര മേഖലയായ ഭൂതത്താൻകെട്ടിൽ കാട്ടാനക്കൂട്ടത്തിന്റെ അഴിഞ്ഞാട്ടം; ഇതര സംസ്ഥാന തൊഴിലാളികളുടെ ഷെഡ്ഡുകൾ ആക്രമണത്തിൽ തകർന്നു.

ഭൂതത്താൻകെട്ടിൽ കഴിഞ്ഞ രണ്ടുദിവസം തുടർച്ചയായി കാട്ടാനകളുടെ ആക്രമണം ഉണ്ടായി. ഭൂതത്താൻകെട്ട് ബാരേജിന് സമീപം നിർമ്മാണത്തിലിരിക്കുന്ന പാലത്തിൻറെ കരാർ പണി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പാണ് ആനക്കൂട്ടം തല്ലിപ്പൊളിച്ചത്.

രാത്രി ഷെഡിൽ ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികൾ ശബ്ദം കേട്ട് ഉണർന്നപ്പോഴാണ് ആനക്കൂട്ടം ശ്രദ്ധയിൽപ്പെട്ടത്. 12 ഓളം തൊഴിലാളികൾ ഉണ്ടായിരുന്നു. എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു.
ഈ സമയം പട്രോളിംഗിലുണ്ടായിരുന്ന വനപാലക സംഘത്തിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരുന്നത്. ബുധനാഴ്ച രാവിലെ മണിക്കൂറോളം ഭൂതത്താൻകെട്ട് - വടാട്ടുപാറ റോഡിൽ ആനക്കൂട്ടം തമ്പടിച്ചിരുന്നതു മൂലം വാഹന ഗതാഗതവും തടസ്സപ്പെട്ടിരുന്നു. തലേന്ന് തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ ഓഫീസിന് കേടുപാടുകൾ വരുത്തുകയും ക്ഷേത്രവളപ്പിൽ ഉണ്ടായിരുന്ന തെങ്ങുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.

കൂട്ടമായെത്തിയ ആനകളുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ലേബർ ക്യാമ്പിലെ തൊഴിലാളികൾ പറഞ്ഞു.

ബൈറ്റ് - നാസിർ ഖാൻ (അന്യസംസ്ഥാന തൊഴിലാളി)
Conclusion:kthamangalam
Last Updated : Oct 31, 2019, 6:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.