ETV Bharat / state

PT Thomas | കണ്ണുകള്‍ ദാനം ചെയ്‌തു, ദഹിപ്പിക്കണം, റീത്ത്‌ വേണ്ട, വയലാറിന്‍റെ ഗാനവും ; മടങ്ങുമ്പോഴും പി.ടി വേറിട്ടുതന്നെ

author img

By

Published : Dec 22, 2021, 4:45 PM IST

Updated : Dec 22, 2021, 5:49 PM IST

PT Thomas : അന്തരിച്ച കോൺഗ്രസ് നേതാവ് പിടി തോമസിന്‍റെ മൃതദേഹം നാളെ വൈകുന്നേരം രവിപുരം ശ്‌മശാനത്തിൽ സംസ്‌കരിക്കും

pt thomas body will be brought to kochi tomorrow  congress leader pt thomas passed away  പിടി തോമസിന്‍റെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും  കോൺഗ്രസ് നേതാവ് പിടി തോമസ്‌ അന്തരിച്ചു  പിടി തോമസിന്‍റെ രാഷ്‌ട്രീയ ജീവിതം
PT Thomas: കണ്ണുകള്‍ ദാനം ചെയ്‌തു, ദഹിപ്പിക്കണം, റീത്ത്‌ വേണ്ട; മടങ്ങുമ്പോഴും പി.ടി വേറിട്ടുതന്നെ

എറണാകുളം : PT Thomas | അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസിന്‍റെ കണ്ണുകള്‍ ദാനം ചെയ്‌തു. സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍ വേണ്ടെന്നാണ് അദ്ദേഹത്തിന്‍റെ അന്ത്യാഭിലാഷം. നിലപാടുകളില്‍ വിട്ടുവീഴ്‌ചയില്ലാത്ത രാഷ്ട്രീയ നേതാവിന്‍റെ അന്ത്യയാത്രയും സമാനതകളില്ലാത്ത രീതിയിലാകും.

മൃതദേഹം നാളെ പുലർച്ചെയാണ് കൊച്ചിയിലെത്തിക്കുക. രാവിലെ ഏഴുമണിക്ക് എറണാകുളം ഡി.സി.സി ഓഫിസിലെത്തിക്കും. തുടർന്ന് എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ഒന്നര മണി വരെ പൊതുദർശനം തുടരും. പി.ടിയുടെ ആഗ്രഹ പ്രകാരം പൊതുദർശന സമയത്ത് ചന്ദ്രകളഭം ചാർത്തി എന്ന് തുടങ്ങുന്ന സിനിമാഗാനം ടൗൺഹാളിൽ മുഴങ്ങും. ശേഷം തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.

പി.ടിയുടെ ആഗ്രഹമനുസരിച്ച് വൈകുന്നേരം നാലര മണിയോടെ മൃതദേഹം രവിപുരം ശ്‌മശാനത്തിൽ സംസ്‌കരിക്കും. ചിതാഭസ്‌മം ഇടുക്കി ഉപ്പുതോടുള്ള അമ്മയുടെ കല്ലറയ്ക്ക് സമീപം അടക്കം ചെയ്യുമെന്നും എറണാകുളം ഡി.സി.സി. അറിയിച്ചു.

PT Thomas | കണ്ണുകള്‍ ദാനം ചെയ്‌തു, ദഹിപ്പിക്കണം, റീത്ത്‌ വേണ്ട, വയലാറിന്‍റെ ഗാനവും ; മടങ്ങുമ്പോഴും പി.ടി വേറിട്ടുതന്നെ

അതേസമയം പി.ടിയുടെ വിയോഗ വാർത്ത പരന്നതോടെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പാലാരിവട്ടത്തെ എം.എൽ.എ ഓഫിസിലേക്ക് ഒഴുകിയെത്തി. പലർക്കും പി.ടിയുടെ വിടവാങ്ങല്‍ സഹിക്കാൻ കഴിയുന്നതിന് അപ്പുറമായിരുന്നു. തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ പൊട്ടിക്കരഞ്ഞാണ് അനുശോചനമറിയിച്ചത്.

ALSO READ: PT Thomas: പിന്നിട്ടത് കനല്‍ വഴികള്‍; വിട്ടുവീഴ്‌ചയില്ലാത്തത് ആദര്‍ശത്തില്‍

ജീവിതത്തിൽ ഇത്രയധികം വേദനിച്ച സമയം ഉണ്ടായിട്ടില്ലന്ന് അവർ ഇ.ടി.വി ഭാരതിനോട് പറഞ്ഞു. ഇതിനേക്കാൾ നല്ലൊരു എം.എൽ.എയെ ഇനി തൃക്കാക്കരയ്ക്ക് ലഭിക്കില്ല. പരിസ്ഥിതി വിഷയത്തിലുള്ള പി.ടിയുടെ നിലപാട് ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചതാണ്.

നിലപാടുകളിലെ ശരിയാണ് പി.ടിയുടെ പ്രത്യേകത. താൻ ഇപ്പോഴും നഗരസഭ അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് പി.ടി കാരണമാണെന്നും അവർ പറഞ്ഞു. എന്നും ആളും ആരവും മുഴങ്ങിയിരുന്ന പാലാരിവട്ടത്തെ ഓഫിസിലേക്ക് വേദനയോടെ നിരവധി ആളുകളാണ് ഇന്നുമെത്തിയത്. എന്നാൽ ഒരു ഗുരുനാഥനെ പോലെ അവർക്ക് ഉപദേശം നൽകിയിരുന്ന പി.ടിയുടെ മുറിയിന്ന് ശൂന്യമാണ്.

പിടിയുടെ ഓഫിസിലെ മരക്കസേര ഇത്ര പെട്ടെന്ന് ശൂന്യമാകുമെന്ന് ആരും കരുതിയിരുന്നില്ല. പിടിയെ അംഗീകരിച്ച് പല മേഖലകളിൽ നിന്നും ലഭിച്ച മൊമന്‍റോകൾ മാത്രമാണ് ഓഫിസിൽ ബാക്കിയാകുന്നത്. ഒടുവിൽ പി.ടിയുടെ എം.എൽ.എ ഓഫിസിൽ കോൺഗ്രസ് പതാകയ്ക്ക് പകരം കറുത്ത പതാക ഉയര്‍ന്നുപാറി.

എറണാകുളം : PT Thomas | അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസിന്‍റെ കണ്ണുകള്‍ ദാനം ചെയ്‌തു. സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍ വേണ്ടെന്നാണ് അദ്ദേഹത്തിന്‍റെ അന്ത്യാഭിലാഷം. നിലപാടുകളില്‍ വിട്ടുവീഴ്‌ചയില്ലാത്ത രാഷ്ട്രീയ നേതാവിന്‍റെ അന്ത്യയാത്രയും സമാനതകളില്ലാത്ത രീതിയിലാകും.

മൃതദേഹം നാളെ പുലർച്ചെയാണ് കൊച്ചിയിലെത്തിക്കുക. രാവിലെ ഏഴുമണിക്ക് എറണാകുളം ഡി.സി.സി ഓഫിസിലെത്തിക്കും. തുടർന്ന് എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ഒന്നര മണി വരെ പൊതുദർശനം തുടരും. പി.ടിയുടെ ആഗ്രഹ പ്രകാരം പൊതുദർശന സമയത്ത് ചന്ദ്രകളഭം ചാർത്തി എന്ന് തുടങ്ങുന്ന സിനിമാഗാനം ടൗൺഹാളിൽ മുഴങ്ങും. ശേഷം തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.

പി.ടിയുടെ ആഗ്രഹമനുസരിച്ച് വൈകുന്നേരം നാലര മണിയോടെ മൃതദേഹം രവിപുരം ശ്‌മശാനത്തിൽ സംസ്‌കരിക്കും. ചിതാഭസ്‌മം ഇടുക്കി ഉപ്പുതോടുള്ള അമ്മയുടെ കല്ലറയ്ക്ക് സമീപം അടക്കം ചെയ്യുമെന്നും എറണാകുളം ഡി.സി.സി. അറിയിച്ചു.

PT Thomas | കണ്ണുകള്‍ ദാനം ചെയ്‌തു, ദഹിപ്പിക്കണം, റീത്ത്‌ വേണ്ട, വയലാറിന്‍റെ ഗാനവും ; മടങ്ങുമ്പോഴും പി.ടി വേറിട്ടുതന്നെ

അതേസമയം പി.ടിയുടെ വിയോഗ വാർത്ത പരന്നതോടെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പാലാരിവട്ടത്തെ എം.എൽ.എ ഓഫിസിലേക്ക് ഒഴുകിയെത്തി. പലർക്കും പി.ടിയുടെ വിടവാങ്ങല്‍ സഹിക്കാൻ കഴിയുന്നതിന് അപ്പുറമായിരുന്നു. തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ പൊട്ടിക്കരഞ്ഞാണ് അനുശോചനമറിയിച്ചത്.

ALSO READ: PT Thomas: പിന്നിട്ടത് കനല്‍ വഴികള്‍; വിട്ടുവീഴ്‌ചയില്ലാത്തത് ആദര്‍ശത്തില്‍

ജീവിതത്തിൽ ഇത്രയധികം വേദനിച്ച സമയം ഉണ്ടായിട്ടില്ലന്ന് അവർ ഇ.ടി.വി ഭാരതിനോട് പറഞ്ഞു. ഇതിനേക്കാൾ നല്ലൊരു എം.എൽ.എയെ ഇനി തൃക്കാക്കരയ്ക്ക് ലഭിക്കില്ല. പരിസ്ഥിതി വിഷയത്തിലുള്ള പി.ടിയുടെ നിലപാട് ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചതാണ്.

നിലപാടുകളിലെ ശരിയാണ് പി.ടിയുടെ പ്രത്യേകത. താൻ ഇപ്പോഴും നഗരസഭ അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് പി.ടി കാരണമാണെന്നും അവർ പറഞ്ഞു. എന്നും ആളും ആരവും മുഴങ്ങിയിരുന്ന പാലാരിവട്ടത്തെ ഓഫിസിലേക്ക് വേദനയോടെ നിരവധി ആളുകളാണ് ഇന്നുമെത്തിയത്. എന്നാൽ ഒരു ഗുരുനാഥനെ പോലെ അവർക്ക് ഉപദേശം നൽകിയിരുന്ന പി.ടിയുടെ മുറിയിന്ന് ശൂന്യമാണ്.

പിടിയുടെ ഓഫിസിലെ മരക്കസേര ഇത്ര പെട്ടെന്ന് ശൂന്യമാകുമെന്ന് ആരും കരുതിയിരുന്നില്ല. പിടിയെ അംഗീകരിച്ച് പല മേഖലകളിൽ നിന്നും ലഭിച്ച മൊമന്‍റോകൾ മാത്രമാണ് ഓഫിസിൽ ബാക്കിയാകുന്നത്. ഒടുവിൽ പി.ടിയുടെ എം.എൽ.എ ഓഫിസിൽ കോൺഗ്രസ് പതാകയ്ക്ക് പകരം കറുത്ത പതാക ഉയര്‍ന്നുപാറി.

Last Updated : Dec 22, 2021, 5:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.