ETV Bharat / state

മലങ്കര സഭാതർക്കം: ബലപ്രയോഗത്തിലൂടെ വിധി നടപ്പാക്കുന്നത് അഭികാമ്യമല്ലെന്ന് പൊലീസ്

author img

By

Published : Sep 3, 2019, 7:58 PM IST

പിറവം പള്ളിക്കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നതടക്കം ആവശ്യപ്പെടുന്ന ഹര്‍ജികളിലാണ് പൊലീസിന്‍റെ വിശദീകരണം.

മലങ്കര സഭാതർക്കം: ബലപ്രയോഗത്തിലൂടെ സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്നത് അഭികാമ്യമല്ലെന്ന് പൊലീസ് കോടതിയില്‍

എറണാകുളം: മലങ്കര സഭാതർക്കത്തിൽ ബലപ്രയോഗത്തിലൂടെ സുപ്രീം കോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്നത് വിശ്വാസികളുടെ ജീവഹാനിക്ക് വരെ കാരണമായേക്കുമെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ കോടതി വിധി നടപ്പാക്കാനുള്ള ശ്രമം യാക്കോബായ വിഭാഗം തടയുന്നത് വലിയ ക്രമസമാധാന പ്രശ്‌നങ്ങൾക്കാണ് ഇടയാക്കിയേക്കാം. ആരാധനാലയമായതിനാൽ പൊലീസ് ഇടപെലിന് നിയന്ത്രണമുണ്ട്. കോടതി വിധിക്കനുകൂലമായി പള്ളി പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരെ കടത്തിവിടുന്നത് സംഘർഷത്തിലും വെടിവെപ്പിലും കലാശിച്ചേക്കാം. രക്തച്ചൊരിച്ചിൽ ഒഴിവാക്കി സുപ്രീംകോടതി വിധി സമാധാനപരമായി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും പിറവം സി.ഐ കെ. എസ്. ജയൻ ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിൽ പറഞ്ഞു.

പിറവം പള്ളിക്കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നതടക്കം ആവശ്യപ്പെടുന്ന ഹര്‍ജികളിലാണ് പൊലീസിന്‍റെ വിശദീകരണം. ഹര്‍ജികളിന്മേല്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവെച്ചു. സുപ്രീം കോടതി വിധി പ്രകാരം സെന്‍റ് മേരീസ് പള്ളി വിട്ടുകിട്ടാൻ ഓര്‍ത്തഡോക്‌സ് വിഭാഗവും പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാൻ നടപടികൾ വേണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗവും നൽകിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. പിറവം ഇടവകയിൽ ആകെ 2,519 കുടുംബ യൂണിറ്റുകളും 8,800 വിശ്വാസികളുമാണ് ഉള്ളത്. ഇതില്‍ 282 കുടുംബ യൂണിറ്റുകളും 1500 വിശ്വാസികളും മാത്രമാണ് അനുകൂല കോടതി വിധി ലഭിച്ച ഓര്‍ത്തഡോക്‌സ് വിഭാഗക്കാരായി ഉള്ളതെന്ന് പൊലീസ് സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു.

പിറവം പള്ളിക്കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ പൊലീസ് സംരക്ഷണം നൽകുന്നതടക്കം 18 വ്യവസ്ഥകൾ വിശദീകരണ പത്രികയിൽ ഉൾപ്പെടുത്തിയാണ് കോടതിക്ക് സമർപ്പിച്ചത്. സമാധാനാന്തരീക്ഷം ഉണ്ടാകുന്നത് വരെ സ്ഥിരം പൊലീസ് സംരക്ഷണം നൽകുന്നതമടക്കമുള്ള നിർദേശങ്ങൾ നടപ്പാക്കുന്നത് പ്രായോഗികമാണോയെന്ന് ജസ്റ്റിസ് എ. എം. ഷെഫീഖ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചു. അതേസമയം സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും കേന്ദ്ര സേനയെ നിയോഗിക്കാൻ ഉത്തരവിടണമെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു.

എറണാകുളം: മലങ്കര സഭാതർക്കത്തിൽ ബലപ്രയോഗത്തിലൂടെ സുപ്രീം കോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്നത് വിശ്വാസികളുടെ ജീവഹാനിക്ക് വരെ കാരണമായേക്കുമെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ കോടതി വിധി നടപ്പാക്കാനുള്ള ശ്രമം യാക്കോബായ വിഭാഗം തടയുന്നത് വലിയ ക്രമസമാധാന പ്രശ്‌നങ്ങൾക്കാണ് ഇടയാക്കിയേക്കാം. ആരാധനാലയമായതിനാൽ പൊലീസ് ഇടപെലിന് നിയന്ത്രണമുണ്ട്. കോടതി വിധിക്കനുകൂലമായി പള്ളി പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരെ കടത്തിവിടുന്നത് സംഘർഷത്തിലും വെടിവെപ്പിലും കലാശിച്ചേക്കാം. രക്തച്ചൊരിച്ചിൽ ഒഴിവാക്കി സുപ്രീംകോടതി വിധി സമാധാനപരമായി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും പിറവം സി.ഐ കെ. എസ്. ജയൻ ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിൽ പറഞ്ഞു.

പിറവം പള്ളിക്കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നതടക്കം ആവശ്യപ്പെടുന്ന ഹര്‍ജികളിലാണ് പൊലീസിന്‍റെ വിശദീകരണം. ഹര്‍ജികളിന്മേല്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവെച്ചു. സുപ്രീം കോടതി വിധി പ്രകാരം സെന്‍റ് മേരീസ് പള്ളി വിട്ടുകിട്ടാൻ ഓര്‍ത്തഡോക്‌സ് വിഭാഗവും പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാൻ നടപടികൾ വേണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗവും നൽകിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. പിറവം ഇടവകയിൽ ആകെ 2,519 കുടുംബ യൂണിറ്റുകളും 8,800 വിശ്വാസികളുമാണ് ഉള്ളത്. ഇതില്‍ 282 കുടുംബ യൂണിറ്റുകളും 1500 വിശ്വാസികളും മാത്രമാണ് അനുകൂല കോടതി വിധി ലഭിച്ച ഓര്‍ത്തഡോക്‌സ് വിഭാഗക്കാരായി ഉള്ളതെന്ന് പൊലീസ് സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു.

പിറവം പള്ളിക്കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ പൊലീസ് സംരക്ഷണം നൽകുന്നതടക്കം 18 വ്യവസ്ഥകൾ വിശദീകരണ പത്രികയിൽ ഉൾപ്പെടുത്തിയാണ് കോടതിക്ക് സമർപ്പിച്ചത്. സമാധാനാന്തരീക്ഷം ഉണ്ടാകുന്നത് വരെ സ്ഥിരം പൊലീസ് സംരക്ഷണം നൽകുന്നതമടക്കമുള്ള നിർദേശങ്ങൾ നടപ്പാക്കുന്നത് പ്രായോഗികമാണോയെന്ന് ജസ്റ്റിസ് എ. എം. ഷെഫീഖ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചു. അതേസമയം സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും കേന്ദ്ര സേനയെ നിയോഗിക്കാൻ ഉത്തരവിടണമെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു.

Intro:Body:മലങ്കര സഭാതർക്കത്തിൽ ബലപ്രയോഗത്തിലൂടെ സുപ്രീം കോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്നത് വിശ്വാസികളുടെ ജീവഹാനിക്ക് വരെ കാരണമായേക്കുമെന്ന് പൊലീസ് ഹൈകോടതിയെ അറിയിച്ചു. വിശ്വാസികളുടെ എണ്ണം കുറഞ്ഞ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായതാണ് കോടതി വിധി. ഇത് നടപ്പാക്കാനുള്ള ശ്രമം ഭൂരിപക്ഷം വരുന്ന യാക്കോബായവിഭാഗം തടയുന്നത് വലിയ ക്രമസമാധാന പ്രശ്നങ്ങൾക്കാണ് കാരണമാവുന്നത്. ആരാധനാലയമായതിനാൽ പൊലീസ് ഇടപെലിന് നിയന്ത്രണമുണ്ട്. കോടതി വിധിക്കനുകൂലമായി പള്ളി പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരെ കടത്തിവിട്ടാൽ സംഘർഷത്തിലും വെടിവെപ്പിലും ആളുകളുടെ മരണത്തിലുമാകും കലാശിക്കുക. രക്തച്ചൊരിച്ചിൽ ഒഴിവാക്കി സുപ്രീം കോടതി വിധി സമാധാനപരമായി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും പിറവം സി.ഐ. കെ. എസ് ജയൻ ഹൈകോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു. പിറവം പള്ളിക്കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നതടക്കമുള്ള ആവശ്യപ്പെടുന്ന ഹരജികളിലാണ് പൊലീസിെൻറ വിശദീകരണം. ഹരജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി.
സുപ്രീം കോടതി വിധി പ്രകാരം സെൻറ് മേരീസ് പള്ളി വിട്ടു കിട്ടാൻ ഒാർത്തഡോക്സ് വിഭാഗവും പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാൻ നടപടികൾ വേണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗവും നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. പിറവം ഇടവകയിൽ ആകെ 2519 കുടുംബ യൂണിറ്റുകളും 8800 വിശ്വാസികളുമുള്ളതിൽ 282 കുടുംബ യൂണിറ്റുകളും 1500 വിശ്വാസികളും മാത്രമാണ് അനുകൂല കോടതി വിധി ലഭിച്ച ഓർത്തഡോക്സ് വിഭാഗക്കാരായി ഉള്ളതെന്ന് പൊലീസ് സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു. 2237 കുടുംബയൂണിറ്റുകളും 7300 അംഗങ്ങളും യാക്കോബായ വിഭാഗക്കാരാണ്. ഇടവകയിലെ ആകെ വിശ്വാസികളിൽ 3400 പുരുഷൻമാരും 3200 സ്ത്രീകളും 2200 കുട്ടികളുമാണുള്ളതെന്നാണ് പൊലീസ് കോടതിയിൽ നൽകിയ വിശദീകരണത്തിലെ കണക്ക്.
പിറവം പള്ളിക്കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ പൊലീസ് സംരക്ഷണം നൽകുന്നതടക്കം 18 വ്യവസ്ഥകൾ വിശദീകരണ പത്രികയിൽ ഉൾപ്പെടുത്തിയാണ് കോടതിക്ക് സമർപ്പിച്ചത്. സമാധാനാന്തരീക്ഷം ഉണ്ടാകുന്നത് വരെ സ്ഥിരമായി പൊലീസ് സംരക്ഷണം നൽകുന്നതമടക്കമുള്ള നിർദേശങ്ങൾ നടപ്പാക്കുന്നത് പ്രായോഗികമാണോയെന്ന് ജസ്റ്റിസ് എ. എം ഷെഫീഖ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചു. അതേ സമയം സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും കേന്ദ്ര സേനയെ നിയോഗിക്കാൻ ഉത്തരവിടണമെന്നും ഒാർത്തഡോക്സ് വിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു.

Etv Bharat
KochiConclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.