ETV Bharat / state

ലൈഫ് മിഷൻ കോഴക്കേസ്: ശിവശങ്കറിന് തിരിച്ചടി, ജാമ്യാപേക്ഷ കോടതി തള്ളി

author img

By

Published : Mar 2, 2023, 4:05 PM IST

കേസിൽ ആഴത്തിൽ ബന്ധവും ഉന്നത സ്വാധീനവുമുള്ള എം ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നത് കേസിനെ അട്ടിമറിക്കപ്പെടാൻ ഇടയാക്കുമെന്നും ഇ ഡി, ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ വാദിച്ചതിനെ തുടര്‍ന്നാണ് ശിവശങ്കറിന് തിരിച്ചടിയായത്.

m shivasahankar  bail application  shivasahankar bail application rejected  life mission case  swapna suresh  cpim  life mission  red crescent  santhosh eapen  pinarayi vijayan  ലൈഫ് മിഷൻ കോഴക്കേസ്  ശിവശങ്കറിന് തിരിച്ചടി  ജാമ്യാപേക്ഷ കോടതി തള്ളി  ഇ ഡി  യുഎഇ കോൺസുലേറ്റ്  റെഡ് ക്രസന്‍റ്  സ്വപ്‌ന സുരേഷ്  സന്തോഷ് ഈപ്പന്‍  മുഖ്യമന്ത്രി പിണറായി വിജയന്‍  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിന് തിരിച്ചടി, ജാമ്യാപേക്ഷ കോടതി തള്ളി

എറണാകുളം: ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന് തിരിച്ചടി. റിമാന്‍ഡില്‍ കഴിയുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ പിഎംഎൽഎ കേസ് പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം അനുവദിക്കരുതെന്ന ഇ ഡിയുടെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

ജാമ്യാപേക്ഷ തള്ളാന്‍ കാരണം: ഈ കേസിൽ ആഴത്തിൽ ബന്ധവും ഉന്നത സ്വാധീനവുമുള്ള എം ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നത് കേസിനെ അട്ടിമറിക്കപ്പെടാൻ ഇടയാക്കുമെന്നും ഇ ഡി ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ വാദിച്ചിരുന്നു. ഇത്തരം കാര്യങ്ങളെല്ലാം മുഖവിലയ്‌ക്കെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്. അതേസമയം, തെളിവുകളില്ലാതെയാണ് തന്നെ പ്രതി ചേർത്തതെന്നായിരുന്നു എം ശിവശങ്കറിന്‍റെ വാദം.

തനിക്കെതിരെ പ്രതികളിൽ ചിലർ മൊഴി നൽകിയെന്ന് ആരോപിച്ചാണ് ഇ ഡി തന്നെ കേസിൽ ഉൾപെടുത്തിയത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ള തനിക്ക് ജാമ്യം അനുവദിക്കണമെന്നും ശിവശങ്കർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നായിരുന്നു ഇ ഡി കോടതിയിൽ അറിയിച്ചത്.

മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവില്‍ കഴിഞ്ഞ 14-ാം തീയതി രാത്രിയായിരുന്നു ശിവശങ്കറിന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശിവശങ്കറെ ഒമ്പത് ദിവസത്തെ ഇഡി കസ്‌റ്റഡിയിൽ വിട്ടിരുന്നു. തുടർന്ന് റിമാന്‍ഡിലായതോടെയായിരുന്നു ശിവശങ്കർ വിചാരണ കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയെ സമീപിക്കാന്‍ ശിവശങ്കര്‍: വിചാരണ കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ഇതേ ആവശ്യവുമായി ശിവശങ്കർ ഹൈക്കോടതിയെ സമീപിക്കും. യുഎഇ കോൺസുലേറ്റ് വഴി റെഡ് ക്രസന്‍റ് അനുവദിച്ച പണം ചെലവഴിച്ച് ലൈഫ് മിഷൻ പദ്ധതിയിലൂടെ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലെ 140 കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകാൻ ഉദ്ദേശിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് കോഴ ഇടപാട് കേസ് രജിസ്‌റ്റർ ചെയ്‌തത്. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാനായി ശിവശങ്കര്‍, സ്വപ്‌ന സുരേഷ് എന്നിവര്‍ ഉൾപെടെയുള്ള പ്രതികൾക്ക് പണം നല്‍കിയതായി യൂണിടാക് മാനേജിങ് ഡയറക്‌ടർ സന്തോഷ് ഈപ്പൻ മൊഴി നല്‍കിയിരുന്നു.

കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും ശിവശങ്കര്‍ കോഴപ്പണം കൈപ്പറ്റിയെന്നും പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും മൊഴി നല്‍കിയിരുന്നു. ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച ലൈഫ് മിഷൻ കമ്മിഷനായിരുന്നുവെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. ഈയൊരു സാഹചര്യത്തിലായിരുന്നു ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിനെ പ്രതിയാക്കി ഇ ഡി അറസ്‌റ്റ് ചെയ്‌തത്. അതേസമയം, ഈ കേസിൽ എം ശിവശങ്കറെ മാത്രമാണ് ഇ ഡി കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌തത്.

എറണാകുളം: ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന് തിരിച്ചടി. റിമാന്‍ഡില്‍ കഴിയുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ പിഎംഎൽഎ കേസ് പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം അനുവദിക്കരുതെന്ന ഇ ഡിയുടെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

ജാമ്യാപേക്ഷ തള്ളാന്‍ കാരണം: ഈ കേസിൽ ആഴത്തിൽ ബന്ധവും ഉന്നത സ്വാധീനവുമുള്ള എം ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നത് കേസിനെ അട്ടിമറിക്കപ്പെടാൻ ഇടയാക്കുമെന്നും ഇ ഡി ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ വാദിച്ചിരുന്നു. ഇത്തരം കാര്യങ്ങളെല്ലാം മുഖവിലയ്‌ക്കെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്. അതേസമയം, തെളിവുകളില്ലാതെയാണ് തന്നെ പ്രതി ചേർത്തതെന്നായിരുന്നു എം ശിവശങ്കറിന്‍റെ വാദം.

തനിക്കെതിരെ പ്രതികളിൽ ചിലർ മൊഴി നൽകിയെന്ന് ആരോപിച്ചാണ് ഇ ഡി തന്നെ കേസിൽ ഉൾപെടുത്തിയത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ള തനിക്ക് ജാമ്യം അനുവദിക്കണമെന്നും ശിവശങ്കർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നായിരുന്നു ഇ ഡി കോടതിയിൽ അറിയിച്ചത്.

മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവില്‍ കഴിഞ്ഞ 14-ാം തീയതി രാത്രിയായിരുന്നു ശിവശങ്കറിന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശിവശങ്കറെ ഒമ്പത് ദിവസത്തെ ഇഡി കസ്‌റ്റഡിയിൽ വിട്ടിരുന്നു. തുടർന്ന് റിമാന്‍ഡിലായതോടെയായിരുന്നു ശിവശങ്കർ വിചാരണ കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയെ സമീപിക്കാന്‍ ശിവശങ്കര്‍: വിചാരണ കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ഇതേ ആവശ്യവുമായി ശിവശങ്കർ ഹൈക്കോടതിയെ സമീപിക്കും. യുഎഇ കോൺസുലേറ്റ് വഴി റെഡ് ക്രസന്‍റ് അനുവദിച്ച പണം ചെലവഴിച്ച് ലൈഫ് മിഷൻ പദ്ധതിയിലൂടെ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലെ 140 കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകാൻ ഉദ്ദേശിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് കോഴ ഇടപാട് കേസ് രജിസ്‌റ്റർ ചെയ്‌തത്. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാനായി ശിവശങ്കര്‍, സ്വപ്‌ന സുരേഷ് എന്നിവര്‍ ഉൾപെടെയുള്ള പ്രതികൾക്ക് പണം നല്‍കിയതായി യൂണിടാക് മാനേജിങ് ഡയറക്‌ടർ സന്തോഷ് ഈപ്പൻ മൊഴി നല്‍കിയിരുന്നു.

കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും ശിവശങ്കര്‍ കോഴപ്പണം കൈപ്പറ്റിയെന്നും പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും മൊഴി നല്‍കിയിരുന്നു. ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച ലൈഫ് മിഷൻ കമ്മിഷനായിരുന്നുവെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. ഈയൊരു സാഹചര്യത്തിലായിരുന്നു ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിനെ പ്രതിയാക്കി ഇ ഡി അറസ്‌റ്റ് ചെയ്‌തത്. അതേസമയം, ഈ കേസിൽ എം ശിവശങ്കറെ മാത്രമാണ് ഇ ഡി കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.