ETV Bharat / state

Karuvannur Bank Scam Against AC Moideen: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എ സി മൊയ്‌തീനെ ഇഡി വീണ്ടും ചോദ്യം ചെയ്യും

author img

By ETV Bharat Kerala Team

Published : Sep 14, 2023, 10:18 AM IST

ED Questioning AC Moideen: താൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും പൂർണ ആത്മവിശ്വാസമുണ്ടെന്നും എ സി മൊയ്‌തീൻ ആദ്യ തവണ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചത്.

ac moideen  karuvannur sahkarana bank  ed  enforcement department  E D Questioned Once More AC Moideen  എ സി മൊയ്‌തീൻ  എ സി മൊയ്‌തീനെ ഇഡി ചോദ്യം ചെയ്യും  ബിനാമി വായ്‌പകള്‍ വിതരണം ചെയ്‌തെന്നു ആരോപണം  കരുവന്നൂർ ബാങ്ക് തട്ടിപ്പ്  ഇഡി ചോദ്യ ചെയ്യൽ
Karuvannur Bank Scam Against AC Moideen

എറണാകുളം : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും, മുൻമന്ത്രിയുമായ എസി മൊയ്‌തീനെ വീണ്ടും ഇഡി ചോദ്യം ചെയ്യും (Karuvannur Bank Scam Against AC Moideen ED Questioning). ഈ മാസം പത്തൊമ്പതിന് ഹാജരാകാൻ ഇഡി നോട്ടിസ് നൽകി. കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരാകാനാണ് നിർദേശം.

കഴിഞ്ഞ ശനിയാഴ്‌ച (9-09-2023) പത്ത് മണിക്കൂറോളം എസി മൊയ്‌തീനെ ഇഡി ചോദ്യം ചെയ്‌തിരുന്നു. അദ്ദേഹം നൽകിയ മൊഴികൾ വിശകലനം ചെയ്‌താണ്‌ വീണ്ടും ചോദ്യം ചെയ്യുന്നത്. ബാങ്ക് ഇടപാടുരേഖകളും സ്വത്ത് വകകളെ കുറിച്ചുള്ള പൂർണമായ വിവരങ്ങളും ഹാജരാക്കാൻ ഇഡി നിർദേശിച്ചിട്ടുണ്ട് (Karuvannur Bank Scam Against AC Moideen).

താൻ തെറ്റൊന്നും ചെയ്‌തിട്ടില്ലന്നും പൂർണ ആത്മവിശ്വാസമുണ്ടെന്നും എസി മൊയ്‌തീൻ ആദ്യ തവണ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചത്. ഇഡി ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയിട്ടുണ്ട്. ആവശ്യപ്പെട്ടാൽ ഇനിയും ഹാജരാകും, അന്വേഷണവുമായി സഹകരിക്കും. അതിന്‍റെ ഭാഗമായാണ് റെയ്‌ഡുമായി സഹകരിച്ചത്. അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ ഇഡിക്ക് കത്ത് അയച്ചിരുന്നു. വ്യക്തമായ തെളിവുകൾ ലഭിച്ച ശേഷമായിരിക്കും മുൻ മന്ത്രിയെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

നേരത്തെ രണ്ട് തവണ നോട്ടിസ് നൽകിയിരുന്നുവെങ്കിലും എസി മൊയ്‌തീൻ ഹാജരായിരുന്നില്ല. ഇതേതുടർന്ന്‌ മൂന്നാം തവണയും നോട്ടിസ് നൽകിയപ്പോഴാണ് എസി മൊയ്‌തീൻ ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന എസി മൊയ്‌തീന്‍റെ ആവശ്യം ഇഡി നേരത്തെ തള്ളിയിരുന്നു.

ഹാജരായില്ലങ്കിൽ അറസ്റ്റ് ഉൾപ്പടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഇഡി സൂചന നൽകിയിരുന്നു. ഇതോടെയാണ് നിയമസഭ സമ്മേളനം നടക്കുന്നതിനിടയിലും എസി മൊയ്‌തീൻ ഇഡിക്ക് മുന്നിലെത്തിയത്. ഓഗസ്റ്റ് മുപ്പത്തിയൊന്നിന് ഹാജരാകാൻ ആദ്യ തവണ ഇഡി നോട്ടിസ് നൽകിയെങ്കിലും സാവകാശം തേടുകയായിരുന്നു.

നോട്ടിസ് ലഭിക്കാൻ വൈകിയതിനാൽ ഹാജരാകാൻ അസൗകര്യം അറിയിക്കുകയായിരുന്നു. ഇതേ തുടർന്നായിരുന്നു നാലാം തിയതി തിങ്കളാഴ്‌ച ഹാജരാകാൻ നോട്ടിസ് നൽകിയതെങ്കിലും ഒദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാണിച്ച് എസി മൊയ്‌തീൻ ഇഡിക്ക് മുമ്പിൽ എത്തിയിരുന്നില്ല. പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിന്‍റെ സാഹചര്യത്തിൽ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലന്ന പാർട്ടി തീരുമാന പ്രകാരമാണ് എസി മൊയ്‌തീൻ ഇഡിക്ക് മുമ്പിൽ ഹാജരാകത്തതെന്നാണ് സൂചന.

ഉപതെരെഞ്ഞെടുപ്പിന് ശേഷം ഏത് ദിവസവും ഹാജരാകാനായിരുന്നു എസി മൊയ്‌തിന്‍റെ തീരുമാനം. പത്ത് വർഷത്തെ ആദായ നികുതി രേഖകൾ ഉൾപ്പടെ ഹാജരാക്കാൻ ഇഡി എസി മൊയ്‌തിനോടു ആവശ്യപ്പെട്ടിരുന്നു. എസി മൊയ്‌തീന്‍റെ വീട്ടിൽ ഇഡി ഇരുപത്തിരണ്ട് മണിക്കൂർ പരിശോധന നടത്തുകയും അദ്ദേഹത്തിന്‍റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്‌തിരുന്നു.

തുടർന്ന് ഇഡി എസി മൊയ്‌തീനെതിരെ ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു. എസി മൊയ്‌തീന്‍റെ നിർദേശപ്രകാരം നിരവധി ബിനാമി വായ്‌പകള്‍ വിതരണം ചെയ്‌തെതന്ന്‌ അന്വേഷണത്തിൽ കണ്ടെത്തിയതായും ഇഡി പറഞ്ഞു. എസി മൊയ്‌തീന്‍റെയും ഭാര്യയുടെയും 28 ലക്ഷം രൂപയുള്ള അക്കൗണ്ട് മരവിപ്പിച്ചിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ 36 പേരുടെ സ്വത്ത് വകകൾ കണ്ടുകെട്ടിയിട്ടുമുണ്ട്. പതിനഞ്ച് കോടി വിലമതിക്കുന്നതാണ് ഇത്.

അന്വേഷണം സമഗ്രമായി പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചിരുന്നു. അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ പി സതീഷ് കുമാർ, പി പി കിരൺ എന്നിവർ റിമാൻഡിൽ കഴിയുകയാണ്. ഇരുവരുടെയും റിമാഡ്‌ റിപ്പോർട്ടിൽ ബാങ്ക് തട്ടിപ്പ് കേസിൽ സതീഷ് കുമാറുമായി ബന്ധമുള്ള ഒരു മുൻ എംപിക്ക് പങ്കുണ്ടെന്ന് ഇഡി വ്യക്തമാക്കിയിരുന്നു.

ബാങ്ക് തട്ടിപ്പിൽ മുൻ മന്ത്രി എസി മൊയ്‌തിന്‍റെ ബിനാമികൾ ഉണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്. കരുവന്നൂർ കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്നാണ് ഇഡി നൽകുന്ന സൂചന.

ALSO READ : AC Moideen About Karuvannur Bank Fraud Case : 'ഇ ഡി ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയിട്ടുണ്ട്, തെറ്റൊന്നും ചെയ്‌തിട്ടില്ല': എ സി മൊയ്‌തീൻ

എറണാകുളം : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും, മുൻമന്ത്രിയുമായ എസി മൊയ്‌തീനെ വീണ്ടും ഇഡി ചോദ്യം ചെയ്യും (Karuvannur Bank Scam Against AC Moideen ED Questioning). ഈ മാസം പത്തൊമ്പതിന് ഹാജരാകാൻ ഇഡി നോട്ടിസ് നൽകി. കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരാകാനാണ് നിർദേശം.

കഴിഞ്ഞ ശനിയാഴ്‌ച (9-09-2023) പത്ത് മണിക്കൂറോളം എസി മൊയ്‌തീനെ ഇഡി ചോദ്യം ചെയ്‌തിരുന്നു. അദ്ദേഹം നൽകിയ മൊഴികൾ വിശകലനം ചെയ്‌താണ്‌ വീണ്ടും ചോദ്യം ചെയ്യുന്നത്. ബാങ്ക് ഇടപാടുരേഖകളും സ്വത്ത് വകകളെ കുറിച്ചുള്ള പൂർണമായ വിവരങ്ങളും ഹാജരാക്കാൻ ഇഡി നിർദേശിച്ചിട്ടുണ്ട് (Karuvannur Bank Scam Against AC Moideen).

താൻ തെറ്റൊന്നും ചെയ്‌തിട്ടില്ലന്നും പൂർണ ആത്മവിശ്വാസമുണ്ടെന്നും എസി മൊയ്‌തീൻ ആദ്യ തവണ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചത്. ഇഡി ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയിട്ടുണ്ട്. ആവശ്യപ്പെട്ടാൽ ഇനിയും ഹാജരാകും, അന്വേഷണവുമായി സഹകരിക്കും. അതിന്‍റെ ഭാഗമായാണ് റെയ്‌ഡുമായി സഹകരിച്ചത്. അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ ഇഡിക്ക് കത്ത് അയച്ചിരുന്നു. വ്യക്തമായ തെളിവുകൾ ലഭിച്ച ശേഷമായിരിക്കും മുൻ മന്ത്രിയെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

നേരത്തെ രണ്ട് തവണ നോട്ടിസ് നൽകിയിരുന്നുവെങ്കിലും എസി മൊയ്‌തീൻ ഹാജരായിരുന്നില്ല. ഇതേതുടർന്ന്‌ മൂന്നാം തവണയും നോട്ടിസ് നൽകിയപ്പോഴാണ് എസി മൊയ്‌തീൻ ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന എസി മൊയ്‌തീന്‍റെ ആവശ്യം ഇഡി നേരത്തെ തള്ളിയിരുന്നു.

ഹാജരായില്ലങ്കിൽ അറസ്റ്റ് ഉൾപ്പടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഇഡി സൂചന നൽകിയിരുന്നു. ഇതോടെയാണ് നിയമസഭ സമ്മേളനം നടക്കുന്നതിനിടയിലും എസി മൊയ്‌തീൻ ഇഡിക്ക് മുന്നിലെത്തിയത്. ഓഗസ്റ്റ് മുപ്പത്തിയൊന്നിന് ഹാജരാകാൻ ആദ്യ തവണ ഇഡി നോട്ടിസ് നൽകിയെങ്കിലും സാവകാശം തേടുകയായിരുന്നു.

നോട്ടിസ് ലഭിക്കാൻ വൈകിയതിനാൽ ഹാജരാകാൻ അസൗകര്യം അറിയിക്കുകയായിരുന്നു. ഇതേ തുടർന്നായിരുന്നു നാലാം തിയതി തിങ്കളാഴ്‌ച ഹാജരാകാൻ നോട്ടിസ് നൽകിയതെങ്കിലും ഒദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാണിച്ച് എസി മൊയ്‌തീൻ ഇഡിക്ക് മുമ്പിൽ എത്തിയിരുന്നില്ല. പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിന്‍റെ സാഹചര്യത്തിൽ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലന്ന പാർട്ടി തീരുമാന പ്രകാരമാണ് എസി മൊയ്‌തീൻ ഇഡിക്ക് മുമ്പിൽ ഹാജരാകത്തതെന്നാണ് സൂചന.

ഉപതെരെഞ്ഞെടുപ്പിന് ശേഷം ഏത് ദിവസവും ഹാജരാകാനായിരുന്നു എസി മൊയ്‌തിന്‍റെ തീരുമാനം. പത്ത് വർഷത്തെ ആദായ നികുതി രേഖകൾ ഉൾപ്പടെ ഹാജരാക്കാൻ ഇഡി എസി മൊയ്‌തിനോടു ആവശ്യപ്പെട്ടിരുന്നു. എസി മൊയ്‌തീന്‍റെ വീട്ടിൽ ഇഡി ഇരുപത്തിരണ്ട് മണിക്കൂർ പരിശോധന നടത്തുകയും അദ്ദേഹത്തിന്‍റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്‌തിരുന്നു.

തുടർന്ന് ഇഡി എസി മൊയ്‌തീനെതിരെ ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു. എസി മൊയ്‌തീന്‍റെ നിർദേശപ്രകാരം നിരവധി ബിനാമി വായ്‌പകള്‍ വിതരണം ചെയ്‌തെതന്ന്‌ അന്വേഷണത്തിൽ കണ്ടെത്തിയതായും ഇഡി പറഞ്ഞു. എസി മൊയ്‌തീന്‍റെയും ഭാര്യയുടെയും 28 ലക്ഷം രൂപയുള്ള അക്കൗണ്ട് മരവിപ്പിച്ചിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ 36 പേരുടെ സ്വത്ത് വകകൾ കണ്ടുകെട്ടിയിട്ടുമുണ്ട്. പതിനഞ്ച് കോടി വിലമതിക്കുന്നതാണ് ഇത്.

അന്വേഷണം സമഗ്രമായി പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചിരുന്നു. അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ പി സതീഷ് കുമാർ, പി പി കിരൺ എന്നിവർ റിമാൻഡിൽ കഴിയുകയാണ്. ഇരുവരുടെയും റിമാഡ്‌ റിപ്പോർട്ടിൽ ബാങ്ക് തട്ടിപ്പ് കേസിൽ സതീഷ് കുമാറുമായി ബന്ധമുള്ള ഒരു മുൻ എംപിക്ക് പങ്കുണ്ടെന്ന് ഇഡി വ്യക്തമാക്കിയിരുന്നു.

ബാങ്ക് തട്ടിപ്പിൽ മുൻ മന്ത്രി എസി മൊയ്‌തിന്‍റെ ബിനാമികൾ ഉണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്. കരുവന്നൂർ കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്നാണ് ഇഡി നൽകുന്ന സൂചന.

ALSO READ : AC Moideen About Karuvannur Bank Fraud Case : 'ഇ ഡി ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയിട്ടുണ്ട്, തെറ്റൊന്നും ചെയ്‌തിട്ടില്ല': എ സി മൊയ്‌തീൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.