ETV Bharat / state

എഞ്ചിനീയറിങ് വിദ്യാര്‍ഥികൾക്കെന്താ പൂക്കച്ചവടത്തില്‍ കാര്യം? വ്യത്യസ്‌ത സംരംഭകത്വവുമായി 'ഫ്ലവര്‍ കാര്‍ട്ട്' - എഞ്ചിനീയറിംഗ് വിദ്യാര്‍ഥികൾക്കെന്താ പൂക്കച്ചവടത്തില്‍ കാര്യം? ഓണക്കാലത്ത് വ്യത്യസ്‌ത സംരംഭകത്വവുമായി 'ഫ്ലവര്‍ കാര്‍ട്ട്'

കൊച്ചിയില്‍ 'ഫ്ലവര്‍ കാര്‍ട്ട്' എന്ന പേരില്‍ പൂക്കച്ചവടവുമായി ഒരു കൂട്ടം എഞ്ചിനീയറിങ് വിദ്യാര്‍ഥികൾ

എഞ്ചിനീയറിംഗ് വിദ്യാര്‍ഥികൾക്കെന്താ പൂക്കച്ചവടത്തില്‍ കാര്യം? ഓണക്കാലത്ത് വ്യത്യസ്‌ത സംരംഭകത്വവുമായി 'ഫ്ലവര്‍ കാര്‍ട്ട്'
author img

By

Published : Sep 6, 2019, 8:27 PM IST

Updated : Sep 6, 2019, 9:27 PM IST

എറണാകുളം: ജമന്തിയും റോസും അരളിയുമെല്ലാം അടക്കി വാഴുന്ന ഈ ഓണക്കാലത്ത് പൂക്കച്ചവടം ഉപജീവനമാര്‍ഗമാക്കി മാറ്റിയിരിക്കുകയാണ് കൊച്ചിയിലെ ഒരു കൂട്ടം എഞ്ചിനീയറിങ് വിദ്യാര്‍ഥികൾ. ഓണപ്പൂക്കൾ ആവശ്യമുണ്ടെന്ന് വാട്‌സാപ്പ് വഴി ഒരു സന്ദേശം അയച്ചാൽ മതി, ആവശ്യപ്പെടുന്ന പൂക്കളുമായി 'ഫ്ലവര്‍ കാര്‍ട്ടി'ലെ കൂട്ടുകാര്‍ വീട്ടുപടിക്കലെത്തും. പൂക്കളത്തിന്‍റെ ഡിസൈൻ പറഞ്ഞുകൊടുത്താൽ ആവശ്യമുള്ള പൂക്കൾ ഏതൊക്കെയാണെന്നും ഏത് അളവിൽ വേണമെന്നും കൃത്യമായി പറഞ്ഞു തരാനും ഇവര്‍ സഹായിക്കും. വിലവിവരങ്ങൾ ഉപഭോക്താവിന് ബോധ്യപ്പെട്ടാൽ ഓർഡർ സ്വീകരിക്കും. പറയുന്ന സമയത്ത്, കൃത്യമായ സ്ഥലത്ത് ഇവർ പൂക്കൾ എത്തിച്ചു നൽകും.

എഞ്ചിനീയറിങ് വിദ്യാര്‍ഥികൾക്കെന്താ പൂക്കച്ചവടത്തില്‍ കാര്യം? വ്യത്യസ്‌ത സംരംഭകത്വവുമായി 'ഫ്ലവര്‍ കാര്‍ട്ട്'

വയനാട് സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥി ശരത്തിന്‍റെ മനസിലുദിച്ച ആശയമാണ് ഇന്ന് വിജയകരമായ സംരംഭകമായി മാറിയിരിക്കുന്നത്. വയനാട്ടിലെ ചില സ്‌കൂളുകളിലും കോളജുകളിലും 2017ൽ പരീക്ഷിച്ച് വിജയിച്ചതിനുശേഷമാണ് സുഹൃത്തുക്കളുടെ സഹായത്തോടെ കൊച്ചിയില്‍ 'ഫ്ലവർ കാർട്ട്' എന്ന പേരിലുള്ള പുതിയ സംരംഭത്തിന്‍റെ തുടക്കം. ഏഴ് വിദ്യാര്‍ഥികളാണ് ഫ്ലവര്‍ കാര്‍ട്ടിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പൂക്കടയില്‍ പോയി നേരിട്ട് പൂക്കൾ വാങ്ങാനുള്ള മലയാളികളുടെ താല്‍പര്യക്കുറവാണ് ഈ ഓണക്കാലത്ത് വ്യത്യസ്‌തമായ രീതിയിൽ പൂക്കച്ചവടം ആരംഭിക്കാന്‍ പ്രചോദനമായതെന്ന് പുത്തന്‍ സംരംഭകര്‍ പറയുന്നു. വരും വര്‍ഷങ്ങളില്‍ പൂപ്പാടങ്ങൾ പാട്ടത്തിനെടുത്ത് കേരളത്തിലുടനീളം ഈ സംരംഭം വിജയിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഇവര്‍.

എറണാകുളം: ജമന്തിയും റോസും അരളിയുമെല്ലാം അടക്കി വാഴുന്ന ഈ ഓണക്കാലത്ത് പൂക്കച്ചവടം ഉപജീവനമാര്‍ഗമാക്കി മാറ്റിയിരിക്കുകയാണ് കൊച്ചിയിലെ ഒരു കൂട്ടം എഞ്ചിനീയറിങ് വിദ്യാര്‍ഥികൾ. ഓണപ്പൂക്കൾ ആവശ്യമുണ്ടെന്ന് വാട്‌സാപ്പ് വഴി ഒരു സന്ദേശം അയച്ചാൽ മതി, ആവശ്യപ്പെടുന്ന പൂക്കളുമായി 'ഫ്ലവര്‍ കാര്‍ട്ടി'ലെ കൂട്ടുകാര്‍ വീട്ടുപടിക്കലെത്തും. പൂക്കളത്തിന്‍റെ ഡിസൈൻ പറഞ്ഞുകൊടുത്താൽ ആവശ്യമുള്ള പൂക്കൾ ഏതൊക്കെയാണെന്നും ഏത് അളവിൽ വേണമെന്നും കൃത്യമായി പറഞ്ഞു തരാനും ഇവര്‍ സഹായിക്കും. വിലവിവരങ്ങൾ ഉപഭോക്താവിന് ബോധ്യപ്പെട്ടാൽ ഓർഡർ സ്വീകരിക്കും. പറയുന്ന സമയത്ത്, കൃത്യമായ സ്ഥലത്ത് ഇവർ പൂക്കൾ എത്തിച്ചു നൽകും.

എഞ്ചിനീയറിങ് വിദ്യാര്‍ഥികൾക്കെന്താ പൂക്കച്ചവടത്തില്‍ കാര്യം? വ്യത്യസ്‌ത സംരംഭകത്വവുമായി 'ഫ്ലവര്‍ കാര്‍ട്ട്'

വയനാട് സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥി ശരത്തിന്‍റെ മനസിലുദിച്ച ആശയമാണ് ഇന്ന് വിജയകരമായ സംരംഭകമായി മാറിയിരിക്കുന്നത്. വയനാട്ടിലെ ചില സ്‌കൂളുകളിലും കോളജുകളിലും 2017ൽ പരീക്ഷിച്ച് വിജയിച്ചതിനുശേഷമാണ് സുഹൃത്തുക്കളുടെ സഹായത്തോടെ കൊച്ചിയില്‍ 'ഫ്ലവർ കാർട്ട്' എന്ന പേരിലുള്ള പുതിയ സംരംഭത്തിന്‍റെ തുടക്കം. ഏഴ് വിദ്യാര്‍ഥികളാണ് ഫ്ലവര്‍ കാര്‍ട്ടിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പൂക്കടയില്‍ പോയി നേരിട്ട് പൂക്കൾ വാങ്ങാനുള്ള മലയാളികളുടെ താല്‍പര്യക്കുറവാണ് ഈ ഓണക്കാലത്ത് വ്യത്യസ്‌തമായ രീതിയിൽ പൂക്കച്ചവടം ആരംഭിക്കാന്‍ പ്രചോദനമായതെന്ന് പുത്തന്‍ സംരംഭകര്‍ പറയുന്നു. വരും വര്‍ഷങ്ങളില്‍ പൂപ്പാടങ്ങൾ പാട്ടത്തിനെടുത്ത് കേരളത്തിലുടനീളം ഈ സംരംഭം വിജയിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഇവര്‍.

Intro:


Body:ഓണപ്പൂക്കളം ഇല്ലാത്തൊരു ഓണത്തെക്കുറിച്ച് മലയാളികൾക്ക് ചിന്തിക്കാൻ കഴിയില്ല. അത്തത്തിന്റെ തലേന്നാൾ മുതൽ പൂ തേടി പറമ്പിലൂടെ മറ്റും ഇറങ്ങി നടക്കുന്നത് ഇന്നൊരു ഓർമ്മയായി മാറി. മുക്കുറ്റിയും,തുമ്പയും ഒക്കെ ഉൾപ്പെട്ട നാട്ടുപൂക്കളായിരുന്നു പണ്ട് ഓണപ്പൂക്കളത്തിൽ സ്ഥാനംപിടിച്ചതെങ്കിൽ ഇന്നു നാം പൂക്കൾക്കായി ആശ്രയിക്കുന്നത് അന്യദേശക്കാരെയാണ്. ഇന്നെല്ലാം ന്യൂജനറേഷൻ രീതിയിലേക്ക് മാറിയിരിക്കുന്നു. ഇതിനു ചുവടു പിടിച്ചാണ് കൊച്ചിയിലെ ഒരു കൂട്ടം എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ സംഘം പൂക്കച്ചവടത്തെ ഏറ്റെടുത്തിരിക്കുന്നത്.

ഓണപ്പൂക്കൾ ആവശ്യമുണ്ടെന്ന് പറഞ്ഞ് വാട്സപ്പ് വഴി ഒരു മെസ്സേജ് അയച്ചാൽ മതി, ആവശ്യപ്പെടുന്ന പൂക്കളുമായി ഈ എൻജിനീയറിങ് വിദ്യാർഥികൾ നിങ്ങളുടെ പടിക്കൽ എത്തും. പൂക്കളത്തിന്റെ ഡിസൈൻ പറഞ്ഞുകൊടുത്താൽ ആവശ്യമുള്ള പൂക്കൾ ഏതൊക്കെയാണെന്നും, ഏത് അളവിൽ വേണമെന്നും കൃത്യമായി ഈ വിദ്യാർഥികൾ നിങ്ങളോട് പറഞ്ഞു തരും. പിന്നീട് വിലവിവരം കൃത്യമായി പറഞ്ഞു തന്നു ഉപഭോക്താവിന് ബോധ്യപ്പെട്ടാൽ ഓർഡർ സ്വീകരിക്കും. പറയുന്ന സമയത്ത്, കൃത്യമായ സ്ഥലത്ത് ഇവർ പൂക്കൾ എത്തിച്ചു നൽകും.

വയനാട് സ്വദേശിയായ ശരത്താണ് ഈ ആശയം കണ്ടെത്തിയത്. വയനാട് ഉള്ള ചില സ്കൂളുകളിലും കോളേജുകളിലും 2017ൽ പരീക്ഷിച്ച് വിജയിച്ചതിനുശേഷമാണ് സുഹൃത്തുക്കളുടെ സഹായത്തോടെ "ഫ്ലവർ കാർട്ട്" എന്നപേരിൽ പേരിൽ കൊച്ചിയിലെ കോർപ്പറേറ്റുകളെ ഉൾപ്പെടെ മുന്നിൽകണ്ട് ഈ ഓണക്കാലത്ത് വ്യത്യസ്തമായ രീതിയിൽ പൂക്കച്ചവടത്തിനായി ഇറങ്ങിയത്. എല്ലാവർക്കും മാർക്കറ്റിൽ പോയി നേരിട്ട് പൂക്കൾ വാങ്ങുന്നതിനോടുളള അതൃപ്തിയാണ് ഇവരുടെ ബിസിനസ് തന്ത്രത്തിനു പിന്നിൽ. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള ഒരു പിന്തുണ ലഭിക്കുന്നതായും വിദ്യാർഥികൾ പറയുന്നു.

byte

എൻജിനീയറിങ്ങും ,എംബിഎയും പഠിച്ചതിനുശേഷം ഇത്തരത്തിലൊരു ആശയവുമായി എത്തിയതിൽ ഇവർ സന്തുഷ്ടരാണെങ്കിലും, ഈ ഓണക്കാലം മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ബിസിനസായി ഇത് മാറുന്നു എന്നത് ഇവർക്ക് ഒരു വെല്ലുവിളിയാണ്. 7 വിദ്യാർത്ഥികൾ അടങ്ങുന്ന ഈ സംഘം വരും വർഷങ്ങളിൽ പൂപ്പാടങ്ങൾ പാട്ടത്തിനെടുത്ത് കേരളത്തിലുടനീളം ഈ സംരംഭം വിജയിപ്പിക്കാനുള്ള തീരുമാനത്തിലാണ്.

P 2 C


Conclusion:
Last Updated : Sep 6, 2019, 9:27 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.