ETV Bharat / state

ED Questioning K Sudhakaran : 'ആശങ്കയില്ല, നൂറ് ശതമാനം ക്ലിയറാണ്' ; കെ സുധാകരന്‍ ഇഡിക്ക് മുന്നിൽ

author img

By

Published : Aug 22, 2023, 1:39 PM IST

Updated : Aug 22, 2023, 1:57 PM IST

ED questioning K Sudhakaran in the Antiquities fraud case : മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽ വച്ച് പണം കൈപ്പറ്റിയെന്ന് മോൻസന്‍റെ മുൻ ജീവനക്കാരൻ നൽകിയ മൊഴിയുടെ പശ്ചാത്തലത്തിൽ പത്ത് വർഷത്തെ സാമ്പത്തിക ഇടപാടുകളുടെ മുഴുവൻ രേഖകളും ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്

കെ സുധാകരൻ  K Sudhakaran  KPCC President K Sudhakaran  എൻഫോഴ്‌സ്‌മെന്‍റ്‌ ഡിപ്പാർട്‌മെന്‍റ്‌  Enforcement Department  Antiquities fraud case  പുരാവസ്‌തു തട്ടിപ്പ് കേസ്  ഇഡിക്ക് മുന്നിൽ ഹാജരായി കെ സുധാകരൻ  പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസ്  Monson Mavungal
ED questioning KPCC President K Sudhakaran in the Antiquities fraud case
കെ. സുധാകരൻ മാധ്യമങ്ങളോട്

എറണാകുളം : പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ എൻഫോഴ്‌സ്‌മെന്‍റ്‌ സംഘം (Enforcement Department) ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ.ഡി ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ. പുരാവസ്‌തു തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച്, അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളുമായി മുന്നോട്ട് പോയ സാഹചര്യത്തിൽ കൂടിയാണ് ഇ.ഡിയും സുധാകരനെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചത് (ED Questioning K Sudhakaran). തട്ടിപ്പ് കേസിലെ പരാതിക്കാർ ഇ.ഡിക്കും പരാതി നൽകിയിരുന്നു. നേരത്തെ, ചില സാക്ഷികളും സുധാകരനെതിരെ മൊഴി നൽകിയിരുന്നു.

'ഒരു കുറ്റവും ചെയ്‌തിട്ടില്ല' : അതേസമയം, താൻ ഒരു തെറ്റും ചെയ്‌തിട്ടില്ലെന്ന് കെ. സുധാകരൻ (KPCC President K Sudhakaran) പ്രതികരിച്ചു. ഇ.ഡിക്ക് വിളിച്ചുവരുത്താൻ അധികാരമുണ്ട്. താൻ കുറ്റക്കാരൻ ആണങ്കിൽ അല്ലേ പാർട്ടിക്ക് പ്രശ്‌നമുള്ളൂവെന്നും കെ സുധാകരൻ ചോദിച്ചു. നൂറ് ശതമാനം താൻ ക്ലിയറാണ്. തനിക്കൊരു ആശങ്കയുമില്ല. ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. ഒരു തരത്തിലും തന്നെ കുടുക്കാൻ കഴിയുന്ന ഒരു കുറ്റവും ജീവിതത്തിൽ ചെയ്‌തിട്ടില്ല. ഇത് വെറുതെ പറയുന്നതല്ല. ഉളളിൽ തട്ടി പറയുന്നതാണ്. മനസറിഞ്ഞ് ഒരു കുറ്റവും ചെയ്‌തിട്ടില്ല, ഇനി ചെയ്യുകയുമില്ലെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.

അവസരങ്ങൾ ഒരുപാട് ലഭിച്ചിരുന്നു. പക്ഷേ ദുരുപയോഗം ചെയ്‌തിട്ടില്ല. വനം വകുപ്പ് മന്ത്രിയായിരുന്നപ്പോൾ എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് അന്വേഷിച്ചാൽ മനസിലാക്കാൻ കഴിയും. ഒരു രൂപയുടെ അഴിമതി നടത്തിയെന്ന് ആക്ഷേപമില്ല. അന്ന് നിലമ്പൂർ കോവിലകത്തിന്‍റെ മരം മുറിക്കാൻ അനുമതിക്ക് വേണ്ടി കോടികൾ തരാമെന്ന് പറഞ്ഞിട്ടും താൻ വഴങ്ങിയിരുന്നില്ല.

ചോദ്യം ചെയ്യലിൽ ആശങ്കയില്ലെന്ന് സുധാകരൻ : തനിക്ക് പണം സമ്പാദിക്കണമെങ്കിൽ ഇതിന് മുമ്പ് ഒരുപാട് അവസരമുണ്ടായിരുന്നു. അന്യന്‍റെ പണം കൊണ്ട് താൻ ജീവിച്ചിട്ടില്ല. അതുകൊണ്ട് ആശങ്കയില്ലന്നും കെ സുധാകരൻ വിശദീകരിച്ചു. തനിക്ക് മാത്രമാണ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടിസ് അയച്ചിട്ടുള്ളത്. ബന്ധുക്കളാരെയും വിളിപ്പിച്ചിട്ടില്ല. ഇനി ഭാര്യക്കും മക്കൾക്കും നോട്ടിസ് അയച്ചോട്ടെ, എന്നാലും പ്രശ്‌നമില്ല. സത്യസന്ധത തെളിയിച്ച് വന്ന് താൻ മാധ്യമങ്ങളെ കാണാമെന്നും കെ സുധാകരൻ പറഞ്ഞു.

അതേസമയം ഇ.ഡിക്ക് സുധാകരനെതിരെ ശക്തമായ മൊഴികൾ ലഭിച്ചതായാണ് സൂചന. ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ ഉൾപ്പടെ, പത്ത് വർഷത്തെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഹാജരാക്കാനും സുധാകരനോട് ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. മോൻസൺ മാവുങ്കലിന്‍റെ (Monson Mavungal) കലൂരിലെ വീട്ടിൽവച്ച് സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്‍റെ മുൻ ജീവനക്കാരൻ ഇഡിക്ക് മൊഴി നൽകിയിരുന്നു. 2018 നവംബറിലാണ് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദും മൊഴി നൽകിയിട്ടുണ്ട്. ഇതടക്കമുള്ള സാമ്പത്തിക ഇടപാടിലാണ് ഇഡി, സുധാകരനെ വിശദമായി ചോദ്യം ചെയ്യുക.

പതിനൊന്ന് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകുന്നേരം വരെ നീളാനാണ് സാധ്യത. കെ സുധാകരൻ ഇന്ന് നൽകുന്ന വിവരങ്ങൾ വിശകലനം ചെയ്‌ത ശേഷമായിരിക്കും വീണ്ടും വിളിപ്പിക്കണോയെന്ന കാര്യത്തിൽ ഇ.ഡി തീരുമാനമെടുക്കുക. അതേസമയം പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ തന്നെ കെപിസിസി പ്രസിഡന്‍റിനെ കള്ളപ്പണക്കേസിൽ ഇഡി ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ വിവാദങ്ങൾക്കും കാരണമാകും.

കെ. സുധാകരൻ മാധ്യമങ്ങളോട്

എറണാകുളം : പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ എൻഫോഴ്‌സ്‌മെന്‍റ്‌ സംഘം (Enforcement Department) ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ.ഡി ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ. പുരാവസ്‌തു തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച്, അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളുമായി മുന്നോട്ട് പോയ സാഹചര്യത്തിൽ കൂടിയാണ് ഇ.ഡിയും സുധാകരനെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചത് (ED Questioning K Sudhakaran). തട്ടിപ്പ് കേസിലെ പരാതിക്കാർ ഇ.ഡിക്കും പരാതി നൽകിയിരുന്നു. നേരത്തെ, ചില സാക്ഷികളും സുധാകരനെതിരെ മൊഴി നൽകിയിരുന്നു.

'ഒരു കുറ്റവും ചെയ്‌തിട്ടില്ല' : അതേസമയം, താൻ ഒരു തെറ്റും ചെയ്‌തിട്ടില്ലെന്ന് കെ. സുധാകരൻ (KPCC President K Sudhakaran) പ്രതികരിച്ചു. ഇ.ഡിക്ക് വിളിച്ചുവരുത്താൻ അധികാരമുണ്ട്. താൻ കുറ്റക്കാരൻ ആണങ്കിൽ അല്ലേ പാർട്ടിക്ക് പ്രശ്‌നമുള്ളൂവെന്നും കെ സുധാകരൻ ചോദിച്ചു. നൂറ് ശതമാനം താൻ ക്ലിയറാണ്. തനിക്കൊരു ആശങ്കയുമില്ല. ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. ഒരു തരത്തിലും തന്നെ കുടുക്കാൻ കഴിയുന്ന ഒരു കുറ്റവും ജീവിതത്തിൽ ചെയ്‌തിട്ടില്ല. ഇത് വെറുതെ പറയുന്നതല്ല. ഉളളിൽ തട്ടി പറയുന്നതാണ്. മനസറിഞ്ഞ് ഒരു കുറ്റവും ചെയ്‌തിട്ടില്ല, ഇനി ചെയ്യുകയുമില്ലെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.

അവസരങ്ങൾ ഒരുപാട് ലഭിച്ചിരുന്നു. പക്ഷേ ദുരുപയോഗം ചെയ്‌തിട്ടില്ല. വനം വകുപ്പ് മന്ത്രിയായിരുന്നപ്പോൾ എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് അന്വേഷിച്ചാൽ മനസിലാക്കാൻ കഴിയും. ഒരു രൂപയുടെ അഴിമതി നടത്തിയെന്ന് ആക്ഷേപമില്ല. അന്ന് നിലമ്പൂർ കോവിലകത്തിന്‍റെ മരം മുറിക്കാൻ അനുമതിക്ക് വേണ്ടി കോടികൾ തരാമെന്ന് പറഞ്ഞിട്ടും താൻ വഴങ്ങിയിരുന്നില്ല.

ചോദ്യം ചെയ്യലിൽ ആശങ്കയില്ലെന്ന് സുധാകരൻ : തനിക്ക് പണം സമ്പാദിക്കണമെങ്കിൽ ഇതിന് മുമ്പ് ഒരുപാട് അവസരമുണ്ടായിരുന്നു. അന്യന്‍റെ പണം കൊണ്ട് താൻ ജീവിച്ചിട്ടില്ല. അതുകൊണ്ട് ആശങ്കയില്ലന്നും കെ സുധാകരൻ വിശദീകരിച്ചു. തനിക്ക് മാത്രമാണ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടിസ് അയച്ചിട്ടുള്ളത്. ബന്ധുക്കളാരെയും വിളിപ്പിച്ചിട്ടില്ല. ഇനി ഭാര്യക്കും മക്കൾക്കും നോട്ടിസ് അയച്ചോട്ടെ, എന്നാലും പ്രശ്‌നമില്ല. സത്യസന്ധത തെളിയിച്ച് വന്ന് താൻ മാധ്യമങ്ങളെ കാണാമെന്നും കെ സുധാകരൻ പറഞ്ഞു.

അതേസമയം ഇ.ഡിക്ക് സുധാകരനെതിരെ ശക്തമായ മൊഴികൾ ലഭിച്ചതായാണ് സൂചന. ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ ഉൾപ്പടെ, പത്ത് വർഷത്തെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഹാജരാക്കാനും സുധാകരനോട് ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. മോൻസൺ മാവുങ്കലിന്‍റെ (Monson Mavungal) കലൂരിലെ വീട്ടിൽവച്ച് സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്‍റെ മുൻ ജീവനക്കാരൻ ഇഡിക്ക് മൊഴി നൽകിയിരുന്നു. 2018 നവംബറിലാണ് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദും മൊഴി നൽകിയിട്ടുണ്ട്. ഇതടക്കമുള്ള സാമ്പത്തിക ഇടപാടിലാണ് ഇഡി, സുധാകരനെ വിശദമായി ചോദ്യം ചെയ്യുക.

പതിനൊന്ന് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകുന്നേരം വരെ നീളാനാണ് സാധ്യത. കെ സുധാകരൻ ഇന്ന് നൽകുന്ന വിവരങ്ങൾ വിശകലനം ചെയ്‌ത ശേഷമായിരിക്കും വീണ്ടും വിളിപ്പിക്കണോയെന്ന കാര്യത്തിൽ ഇ.ഡി തീരുമാനമെടുക്കുക. അതേസമയം പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ തന്നെ കെപിസിസി പ്രസിഡന്‍റിനെ കള്ളപ്പണക്കേസിൽ ഇഡി ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ വിവാദങ്ങൾക്കും കാരണമാകും.

Last Updated : Aug 22, 2023, 1:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.