ETV Bharat / state

ED Notice To AC Moideen Karuvannur Bank Scam Case കരുവന്നൂർ ബാങ്ക് തട്ടിപ്പ് : എസി മൊയ്‌തീന് വീണ്ടും ഇഡി നോട്ടിസ്

ED Notice to AC Moideen Karuvannur Bank Scam Case കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സതീഷ് കുമാറിനെയും പി പി കിരണിനെയും ഇഡി കസ്‌റ്റഡിയിൽ വിട്ടു

author img

By ETV Bharat Kerala Team

Published : Sep 5, 2023, 10:20 PM IST

ED Notice to AC Moideen  Karuvannur Bank Scam Case  Karuvannur Bank Scam ACCUSED IN ED CUSTODY  AC Moideen  Karuvannur Bank Scam Arrest  കരുവന്നൂർ ബാങ്ക് തട്ടിപ്പ്  എസി മൊയ്‌തീന് വീണ്ടും ഇഡി നോട്ടീസ്  എസി മൊയ്‌തീന് ഇഡി നോട്ടീസ്  എസി മൊയ്‌തീൻ  കരുവന്നൂർ ബാങ്ക് തട്ടിപ്പ് പ്രതികൾ  എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്
ED Notice to AC Moideen Karuvannur Bank Scam Case
എസി മൊയ്‌തീന് വീണ്ടും ഇഡി നോട്ടീസ്

എറണാകുളം : കരുവന്നൂർ ബാങ്ക് തട്ടിപ്പ് (Karuvannur Bank Scam) കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.പി.എം നേതാവും മുൻമന്ത്രിയുമായ എ.സി മൊയ്‌തീന് ഇ.ഡി വീണ്ടും നോട്ടിസ് നൽകി (ED Notice To AC Moideen Karuvannur Bank Scam Case ). ഈ മാസം പതിനൊന്നിന് കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ഹാജരാകാനാണ് നിർദേശം. ഇത് മൂന്നാം തവണയാണ് എസി മൊയ്‌തീന് ഇ.ഡി (Enforcement Directorate) നോട്ടിസ് നൽകുന്നത്.

അതേ സമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതികളെ മൂന്ന് ദിവസത്തെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ഇഡിയുടെ ആവശ്യം പി എം എൽ എ (Prevention of Money Laundering Act) കേസ് പരിഗണിക്കുന്ന പ്രത്യേക സി.ബി.ഐ കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികളായ സതീഷ് കുമാറിനെയും പി പി കിരണിനെയുമാണ് കസ്റ്റഡിയിൽ വിട്ടത്.

എട്ടാം തിയതി വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചത്. ഇന്നലെ (04.9.2023) അറസ്റ്റിലായ പി സതീഷ് കുമാർ കേസിൽ ഒന്നാം പ്രതിയായും പി പി കിരൺ രണ്ടാം പ്രതിയുമായാണ് ഇ ഡി കോടതിയിൽ റിപ്പോർട്ട് നൽകിയത്. വ്യാജ വായ്‌പകളിലൂടെ പി.പി കിരൺ തട്ടിയെടുത്തത് 24 കോടിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇതിൽ 14 കോടി സതീഷ് കുമാറിന് കൈമാറി.

51 ബിനാമി ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് 24.5 കോടി രൂപ വായ്‌പയായി തട്ടിയെടുത്തത്. കിരണിന് വായ്‌പ അനുവദിച്ചത് സതീഷ് കുമാറിന്‍റെ ഇടപെടലിനെ തുടർന്നാണ്. തട്ടിയെടുത്ത പണത്തിന്‍റെ വിഹിതം ബാങ്ക് അക്കൗണ്ട് വഴിയും പണമായും കിരൺ സതീഷ് കുമാറിന് കൈമാറിയെന്നും കോടതിയെ അറിയിച്ചു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു തിങ്കളാഴ്‌ച രാത്രി പത്തുമണിയോടെ സതീഷ് കുമാറിനെയും പി പി കിരണിനെയും ഇഡി അറസ്റ്റ് ചെയ്‌തത്. ഇരുവരെയും ചൊവ്വാഴ്‌ച വൈകുന്നേരം മൂന്നര മണിയോടെയാണ് കൊച്ചിയിലെ വിചാരണ കോടതിയിൽ ഹാജരാക്കിയത്. ഇരുവരുടെയും റിമാൻഡ് അപേക്ഷയോടൊപ്പം കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കുകയായിരുന്നു.

Also Read : Karuvannur Bank Scam : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് : എ സി മൊയ്‌തീന്‍ ഇന്നും ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല

ഇരുവർക്കും ബാങ്ക് തട്ടിപ്പ് കേസിൽ നിർണായക പങ്കുണ്ടെന്നാണ് അന്വേഷണത്തിൽ ഇ ഡിയുടെ കണ്ടെത്തൽ. അതേസമയം, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകാതിരുന്ന എസി മൊയ്‌തീൻ എംഎൽഎയ്‌ക്ക് കൂടുതൽ സമയം അനുവദിക്കേണ്ടതില്ലെന്നായിരുന്നു ഇഡി മുൻപ് അറിയിച്ചത്.

എസി മൊയ്‌തീന് വീണ്ടും ഇഡി നോട്ടീസ്

എറണാകുളം : കരുവന്നൂർ ബാങ്ക് തട്ടിപ്പ് (Karuvannur Bank Scam) കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.പി.എം നേതാവും മുൻമന്ത്രിയുമായ എ.സി മൊയ്‌തീന് ഇ.ഡി വീണ്ടും നോട്ടിസ് നൽകി (ED Notice To AC Moideen Karuvannur Bank Scam Case ). ഈ മാസം പതിനൊന്നിന് കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ഹാജരാകാനാണ് നിർദേശം. ഇത് മൂന്നാം തവണയാണ് എസി മൊയ്‌തീന് ഇ.ഡി (Enforcement Directorate) നോട്ടിസ് നൽകുന്നത്.

അതേ സമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതികളെ മൂന്ന് ദിവസത്തെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ഇഡിയുടെ ആവശ്യം പി എം എൽ എ (Prevention of Money Laundering Act) കേസ് പരിഗണിക്കുന്ന പ്രത്യേക സി.ബി.ഐ കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികളായ സതീഷ് കുമാറിനെയും പി പി കിരണിനെയുമാണ് കസ്റ്റഡിയിൽ വിട്ടത്.

എട്ടാം തിയതി വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചത്. ഇന്നലെ (04.9.2023) അറസ്റ്റിലായ പി സതീഷ് കുമാർ കേസിൽ ഒന്നാം പ്രതിയായും പി പി കിരൺ രണ്ടാം പ്രതിയുമായാണ് ഇ ഡി കോടതിയിൽ റിപ്പോർട്ട് നൽകിയത്. വ്യാജ വായ്‌പകളിലൂടെ പി.പി കിരൺ തട്ടിയെടുത്തത് 24 കോടിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇതിൽ 14 കോടി സതീഷ് കുമാറിന് കൈമാറി.

51 ബിനാമി ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് 24.5 കോടി രൂപ വായ്‌പയായി തട്ടിയെടുത്തത്. കിരണിന് വായ്‌പ അനുവദിച്ചത് സതീഷ് കുമാറിന്‍റെ ഇടപെടലിനെ തുടർന്നാണ്. തട്ടിയെടുത്ത പണത്തിന്‍റെ വിഹിതം ബാങ്ക് അക്കൗണ്ട് വഴിയും പണമായും കിരൺ സതീഷ് കുമാറിന് കൈമാറിയെന്നും കോടതിയെ അറിയിച്ചു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു തിങ്കളാഴ്‌ച രാത്രി പത്തുമണിയോടെ സതീഷ് കുമാറിനെയും പി പി കിരണിനെയും ഇഡി അറസ്റ്റ് ചെയ്‌തത്. ഇരുവരെയും ചൊവ്വാഴ്‌ച വൈകുന്നേരം മൂന്നര മണിയോടെയാണ് കൊച്ചിയിലെ വിചാരണ കോടതിയിൽ ഹാജരാക്കിയത്. ഇരുവരുടെയും റിമാൻഡ് അപേക്ഷയോടൊപ്പം കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കുകയായിരുന്നു.

Also Read : Karuvannur Bank Scam : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് : എ സി മൊയ്‌തീന്‍ ഇന്നും ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല

ഇരുവർക്കും ബാങ്ക് തട്ടിപ്പ് കേസിൽ നിർണായക പങ്കുണ്ടെന്നാണ് അന്വേഷണത്തിൽ ഇ ഡിയുടെ കണ്ടെത്തൽ. അതേസമയം, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകാതിരുന്ന എസി മൊയ്‌തീൻ എംഎൽഎയ്‌ക്ക് കൂടുതൽ സമയം അനുവദിക്കേണ്ടതില്ലെന്നായിരുന്നു ഇഡി മുൻപ് അറിയിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.