ETV Bharat / state

Cinema Negative Review Bombing : റിവ്യൂ എന്ന പേരിൽ എന്തും എഴുതാം പറയാം എന്നത് ശരിയല്ല; പ്രത്യേക പ്രോട്ടോകോൾ കോടതിയിൽ

author img

By ETV Bharat Kerala Team

Published : Oct 25, 2023, 5:55 PM IST

First Case in Negative Reviews of Movies : സിനിമാ നെഗറ്റീവ് റിവ്യൂ ബോംബിങിൽ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്‌ത് കൊച്ചി സിറ്റി പൊലീസ്

First Case in Negative Reviews of Movies  Negative Reviews of Movies  Rahel Makan Kora Movie  Cinema Negative Review Bombing  Cinema Negative Review Bombing Special protocol  Special protocol on Cinema Negative Review  പ്രത്യേക പ്രോട്ടോക്കോൾ കോടതിയിൽ  സിനിമാ നെഗറ്റീവ് റിവ്യൂ  സിനിമാ നെഗറ്റീവ് റിവ്യൂ ബോംബിംഗിൽ ആദ്യ കേസ്  സിനിമാ നെഗറ്റീവ് റിവ്യൂ ബോംബിംഗ്
Cinema Negative Review Bombing

എറണാകുളം: വ്യാജ ഐഡിയിൽ സിനിമ റിവ്യൂ ചെയ്യുന്നവരെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടെന്ന് അമിക്യസ് ക്യൂറി ഹൈക്കോടതിയിൽ. റിവ്യൂ എന്ന പേരിൽ എന്തും എഴുതാം, എന്തും പറയാം എന്നത് ശരിയല്ല. അജ്ഞാതനായി നിന്ന് അഭിപ്രായങ്ങൾ പറയുന്നതാണ് പ്രശ്‌നമെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതിനിടെ ബ്ലാക്ക് മെയിലിങ് അല്ലെങ്കിൽ ക്രിമിനൽ സ്വഭാവമുള്ള പരാതികളിൽ കേസെടുക്കുമെന്നതടക്കം വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി കോടതിയിൽ പ്രോട്ടോകോൾ സമർപ്പിച്ചു (Cinema Negative Review Bombing Special protocol). ഓൺലൈൻ റിവ്യൂവിന്‍റെ പേരിൽ അപകീർത്തികരമായ രീതിയിലോ, പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയോ ചെയ്‌താൽ കേസെടുക്കാനാകുമെന്ന് പൊലീസ് അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിക്കാമെന്നും എന്നാൽ അതിന്‍റെ മറവിൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി അപകീർത്തികരമായ രീതിയിൽ പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്നും ഡിജിപി അനിൽകാന്തിന്‍റെ റിപ്പോർട്ട് പറയുന്നു.

സിനിമ നെഗറ്റീവ് റിവ്യൂ ബോംബിങ് തടയാനായി എന്ത് ചെയ്യാനാകുമെന്ന കാര്യത്തിൽ ഹൈക്കോടതി നേരത്തെ സംസ്ഥാന പൊലീസ് മേധാവിയോട് നിലപാട് ആരാഞ്ഞിരുന്നു. തുടർന്ന് സിനിമ റിവ്യൂ ബോംബിങ് തടയാനായുള്ള പ്രോട്ടോകോൾ സംസ്ഥാന പൊലീസ് മേധാവി കോടതിയിൽ സമർപ്പിക്കുകയായിരുന്നു. ബ്ലാക്ക് മെയിലിങ്, ക്രിമിനൽ സ്വഭാവമുള്ള പരാതികളിൽ കേസെടുക്കുന്നതടക്കം വ്യക്തമാക്കുന്നതാണ് പ്രോട്ടോകോൾ.

അപകീർത്തികരമായ റിവ്യൂ വന്നാൽ ബന്ധപ്പെട്ടവർക്ക് മാനനഷ്‌ട കേസ് നൽകാം. ഐടി ആക്‌ടിന്‍റെ ലംഘനം ഉണ്ടായാൽ പൊലീസിന് കേസെടുക്കാമെന്നും പ്രോട്ടോകോളിൽ പറയുന്നുണ്ട്. അതേസമയം വ്യാജ ഐഡികൾ വഴിയാണ് ഭൂരിഭാഗം നെഗറ്റീവ് റിവ്യൂ എന്നതിനാൽ നടപടിയെടുക്കാൻ പരിമിതി ഉണ്ടെന്നും ഡിജിപി കോടതിയിൽ അറിയിച്ചു. വ്യാജ ഐഡിയിൽ റിവ്യൂ ചെയ്യുന്നവരെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടെന്ന് അമിക്യസ് ക്യൂറിയും കോടതിയെ അറിയിച്ചിട്ടുണ്ട്.

അജ്ഞാതനായി നിന്ന് അഭിപ്രായങ്ങൾ പറയുന്നതും, മനപ്പൂർവം നെഗറ്റീവ് റിവ്യൂ ഉണ്ടാക്കുന്നതിനെയുമാണ് എതിർക്കുന്നതെന്ന് കോടതി ഓർമിപ്പിച്ചു. സിനിമ നെഗറ്റീവ് റിവ്യൂവിനെതിരായ ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.

അതിനിടെ സിനിമാ നെഗറ്റീവ് റിവ്യൂ ബോംബിങിൽ പൊലീസ് ആദ്യ കേസ് രജിസ്റ്റർ ചെയ്‌തു (First Case in Negative Reviews of Movies). 'റാഹേൽ മകൻ കോര' (Rahel Makan Kora Movie) എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിൽ കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചെന്നാണ് സംവിധായകന്‍റെ പരാതി.

റിലീസ് ആകുന്നതിന് മുമ്പ് തന്നെ ചിത്രം മോശമാണെന്ന തരത്തിൽ റിവ്യൂകൾ വന്നിരുന്നതായി പരാതിയിൽ പറയുന്നു. ചിത്രവുമായി ബന്ധപ്പെട്ട് നെ​ഗറ്റീവ് റിവ്യൂ നൽകിയ വിവിധ യൂട്യൂബ് ചാനലുകൾ, ഫേസ്‌ബുക്ക് അക്കൗണ്ടുകൾക്കെതിരെയാണ് സംവിധായകൻ ഉബൈനി പരാതി നൽകിയത്. അശ്വന്ത് കോക്ക് എന്ന റിവ്യൂവർ മന:പൂർവ്വം തന്‍റെ സിനിമയെ ഡീഗ്രേഡ് ചെയ്യുന്നുവെന്നും സിനിമ റിലീസ് ചെയ്യുന്നതിനു മുൻപു തന്നെ ഡീഗ്രേഡിങ് നടത്തുന്ന സ്ഥിതിയാണ് ഉണ്ടായതെന്നും ഉബൈനി നേരത്തെ ആരോപിച്ചിരുന്നു.

READ ALSO: Director Ubaini Against Movie Degrading ഫേക്ക് ഐഡിയിൽ റിവ്യൂ പറയുന്നത് ക്രിമിനൽ വാസന; ഡീഗ്രേഡിങ്ങിനെതിരെ പ്രതികരിച്ച്‌ സംവിധായകൻ

എറണാകുളം: വ്യാജ ഐഡിയിൽ സിനിമ റിവ്യൂ ചെയ്യുന്നവരെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടെന്ന് അമിക്യസ് ക്യൂറി ഹൈക്കോടതിയിൽ. റിവ്യൂ എന്ന പേരിൽ എന്തും എഴുതാം, എന്തും പറയാം എന്നത് ശരിയല്ല. അജ്ഞാതനായി നിന്ന് അഭിപ്രായങ്ങൾ പറയുന്നതാണ് പ്രശ്‌നമെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതിനിടെ ബ്ലാക്ക് മെയിലിങ് അല്ലെങ്കിൽ ക്രിമിനൽ സ്വഭാവമുള്ള പരാതികളിൽ കേസെടുക്കുമെന്നതടക്കം വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി കോടതിയിൽ പ്രോട്ടോകോൾ സമർപ്പിച്ചു (Cinema Negative Review Bombing Special protocol). ഓൺലൈൻ റിവ്യൂവിന്‍റെ പേരിൽ അപകീർത്തികരമായ രീതിയിലോ, പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയോ ചെയ്‌താൽ കേസെടുക്കാനാകുമെന്ന് പൊലീസ് അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിക്കാമെന്നും എന്നാൽ അതിന്‍റെ മറവിൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി അപകീർത്തികരമായ രീതിയിൽ പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്നും ഡിജിപി അനിൽകാന്തിന്‍റെ റിപ്പോർട്ട് പറയുന്നു.

സിനിമ നെഗറ്റീവ് റിവ്യൂ ബോംബിങ് തടയാനായി എന്ത് ചെയ്യാനാകുമെന്ന കാര്യത്തിൽ ഹൈക്കോടതി നേരത്തെ സംസ്ഥാന പൊലീസ് മേധാവിയോട് നിലപാട് ആരാഞ്ഞിരുന്നു. തുടർന്ന് സിനിമ റിവ്യൂ ബോംബിങ് തടയാനായുള്ള പ്രോട്ടോകോൾ സംസ്ഥാന പൊലീസ് മേധാവി കോടതിയിൽ സമർപ്പിക്കുകയായിരുന്നു. ബ്ലാക്ക് മെയിലിങ്, ക്രിമിനൽ സ്വഭാവമുള്ള പരാതികളിൽ കേസെടുക്കുന്നതടക്കം വ്യക്തമാക്കുന്നതാണ് പ്രോട്ടോകോൾ.

അപകീർത്തികരമായ റിവ്യൂ വന്നാൽ ബന്ധപ്പെട്ടവർക്ക് മാനനഷ്‌ട കേസ് നൽകാം. ഐടി ആക്‌ടിന്‍റെ ലംഘനം ഉണ്ടായാൽ പൊലീസിന് കേസെടുക്കാമെന്നും പ്രോട്ടോകോളിൽ പറയുന്നുണ്ട്. അതേസമയം വ്യാജ ഐഡികൾ വഴിയാണ് ഭൂരിഭാഗം നെഗറ്റീവ് റിവ്യൂ എന്നതിനാൽ നടപടിയെടുക്കാൻ പരിമിതി ഉണ്ടെന്നും ഡിജിപി കോടതിയിൽ അറിയിച്ചു. വ്യാജ ഐഡിയിൽ റിവ്യൂ ചെയ്യുന്നവരെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടെന്ന് അമിക്യസ് ക്യൂറിയും കോടതിയെ അറിയിച്ചിട്ടുണ്ട്.

അജ്ഞാതനായി നിന്ന് അഭിപ്രായങ്ങൾ പറയുന്നതും, മനപ്പൂർവം നെഗറ്റീവ് റിവ്യൂ ഉണ്ടാക്കുന്നതിനെയുമാണ് എതിർക്കുന്നതെന്ന് കോടതി ഓർമിപ്പിച്ചു. സിനിമ നെഗറ്റീവ് റിവ്യൂവിനെതിരായ ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.

അതിനിടെ സിനിമാ നെഗറ്റീവ് റിവ്യൂ ബോംബിങിൽ പൊലീസ് ആദ്യ കേസ് രജിസ്റ്റർ ചെയ്‌തു (First Case in Negative Reviews of Movies). 'റാഹേൽ മകൻ കോര' (Rahel Makan Kora Movie) എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിൽ കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചെന്നാണ് സംവിധായകന്‍റെ പരാതി.

റിലീസ് ആകുന്നതിന് മുമ്പ് തന്നെ ചിത്രം മോശമാണെന്ന തരത്തിൽ റിവ്യൂകൾ വന്നിരുന്നതായി പരാതിയിൽ പറയുന്നു. ചിത്രവുമായി ബന്ധപ്പെട്ട് നെ​ഗറ്റീവ് റിവ്യൂ നൽകിയ വിവിധ യൂട്യൂബ് ചാനലുകൾ, ഫേസ്‌ബുക്ക് അക്കൗണ്ടുകൾക്കെതിരെയാണ് സംവിധായകൻ ഉബൈനി പരാതി നൽകിയത്. അശ്വന്ത് കോക്ക് എന്ന റിവ്യൂവർ മന:പൂർവ്വം തന്‍റെ സിനിമയെ ഡീഗ്രേഡ് ചെയ്യുന്നുവെന്നും സിനിമ റിലീസ് ചെയ്യുന്നതിനു മുൻപു തന്നെ ഡീഗ്രേഡിങ് നടത്തുന്ന സ്ഥിതിയാണ് ഉണ്ടായതെന്നും ഉബൈനി നേരത്തെ ആരോപിച്ചിരുന്നു.

READ ALSO: Director Ubaini Against Movie Degrading ഫേക്ക് ഐഡിയിൽ റിവ്യൂ പറയുന്നത് ക്രിമിനൽ വാസന; ഡീഗ്രേഡിങ്ങിനെതിരെ പ്രതികരിച്ച്‌ സംവിധായകൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.