ETV Bharat / state

കേരള കോണ്‍ഗ്രസിനെ പരിഹസിച്ച് വെള്ളാപ്പള്ളി, 'രണ്ടില കീറി താഴെ വീണു'

പാലായില്‍ എല്‍.ഡി.എഫ് അനുകൂല തരംഗമാണ്. എൽ.ഡി.എഫിന്‍റെ പ്രവർത്തനം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ.

author img

By

Published : Sep 13, 2019, 12:17 PM IST

രണ്ടില്ല കീറി താഴെ വീണു; ജനത്തിന്‍റെ വോട്ട് വച്ച് കേരളാ കോൺഗ്രസ് വിലപേശുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ രൂപപ്പെട്ട പശ്ചാത്തലത്തിൽ കേരളാ കോൺഗ്രസ് മാണി വിഭാഗം തകർന്ന് തരിപ്പണമായെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരള രാഷ്ട്രീയത്തിൽ നിന്ന് രണ്ടില കീറി താഴെ വീണു. ജനത്തിന്‍റെ വോട്ട് വച്ച് കേരള കോൺഗ്രസ് വിലപേശുകയാണെന്നും മാണി കോൺഗ്രസിന് അപചയം സംഭവിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പാലായില്‍ എല്‍.ഡി.എഫ് അനുകൂല തരംഗമാണ്. എൽ.ഡി.എഫിന്‍റെ പ്രവർത്തനം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ട്. കേരള കോൺഗ്രസിന് വിജയം എളുപ്പമല്ല. നിഷ ജോസ്‌ കെ. മാണിയായിരുന്നെങ്കിൽ നല്ല സ്ഥാനാർഥിയാകുമായിരുന്നു. എൻ.ഡി.എ മെച്ചപ്പെട്ട പ്രവർത്തനം നടത്തുന്നുണ്ടെന്നും പാലായിൽ എസ്.എൻ.ഡി.പി യോഗം പ്രത്യേക നിർദേശം നിൽകിയിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെക്ക് കേസിൽ രാഷ്‌ട്രീയമില്ലെന്ന് തുഷാർ പറഞ്ഞിട്ടും ശ്രീധരൻപിള്ള ഉണ്ടെന്ന് പറഞ്ഞു. ശ്രീധരൻപിള്ള ഞങ്ങളുടെ കുടുംബത്തോടിത് കാണിക്കരുതായിരുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴ: പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ രൂപപ്പെട്ട പശ്ചാത്തലത്തിൽ കേരളാ കോൺഗ്രസ് മാണി വിഭാഗം തകർന്ന് തരിപ്പണമായെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരള രാഷ്ട്രീയത്തിൽ നിന്ന് രണ്ടില കീറി താഴെ വീണു. ജനത്തിന്‍റെ വോട്ട് വച്ച് കേരള കോൺഗ്രസ് വിലപേശുകയാണെന്നും മാണി കോൺഗ്രസിന് അപചയം സംഭവിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പാലായില്‍ എല്‍.ഡി.എഫ് അനുകൂല തരംഗമാണ്. എൽ.ഡി.എഫിന്‍റെ പ്രവർത്തനം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ട്. കേരള കോൺഗ്രസിന് വിജയം എളുപ്പമല്ല. നിഷ ജോസ്‌ കെ. മാണിയായിരുന്നെങ്കിൽ നല്ല സ്ഥാനാർഥിയാകുമായിരുന്നു. എൻ.ഡി.എ മെച്ചപ്പെട്ട പ്രവർത്തനം നടത്തുന്നുണ്ടെന്നും പാലായിൽ എസ്.എൻ.ഡി.പി യോഗം പ്രത്യേക നിർദേശം നിൽകിയിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെക്ക് കേസിൽ രാഷ്‌ട്രീയമില്ലെന്ന് തുഷാർ പറഞ്ഞിട്ടും ശ്രീധരൻപിള്ള ഉണ്ടെന്ന് പറഞ്ഞു. ശ്രീധരൻപിള്ള ഞങ്ങളുടെ കുടുംബത്തോടിത് കാണിക്കരുതായിരുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Intro:Body:സി പി സുഗതൻ കടലാസ് പുലി; ജനത്തിന്റെ വോട്ട് വച്ച് കേരളാ കോൺഗ്രസ് വിലപേശുന്നുയെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : സി പി സുഗതൻ കടലാസ് പുലിയാണെന്നും എമ്പ്രാന്റെ വെളിച്ചത്ത് വാര്യരുടെ അത്താഴമെന്നതാണ് സുഗതന്റെ രീതിയെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുഗതൻ പോയതുകൊണ്ട് നവോത്ഥാന പ്രവർത്തനത്തിന് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലപാടില്ലാത്ത ആളെന്ന വിമർശനം താൻ നേരിടേണ്ടി വന്നത് രാഷ്ട്രീയമില്ലാത്തതു കൊണ്ടാണ്. ഹിന്ദു ഐക്യം സംരക്ഷിക്കാനല്ല നവോത്ഥാന പ്രസ്ഥാനം. ശബരിമലയിൽ നിയമം ഉണ്ടാക്കുമെന്ന് പറഞ്ഞവർ എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.

പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ രൂപപ്പെട്ട പശ്ചാത്തലത്തിൽ കേരളാ കോൺഗ്രസ് (മാണി വിഭാഗം) തകർന്ന് തരിപ്പണമായിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ നിന്ന് രണ്ടില കീറി താഴെവീണു. ജനത്തിന്റെ വോട്ട് വച്ച് കേരള കോൺഗ്രസ് വിലപേശുകയാണെന്നും മാണി കോൺഗ്രസിന് അപചയം സംഭവിച്ചു എന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

പാലായിലെ ഇപ്പോഴത്തെ ട്രെൻഡ് എൽഡിഎഫിന് അനുകൂലമാണ്. പാലായിൽ ഇത്തവണ കേരള കോൺഗ്രസിന് ഈസിയായി കടന്നു പോകാൻ കഴിയില്ലെന്നും നിഷ ആയിരുന്നെങ്കിൽ നല്ല സ്ഥാനാർത്ഥിയാകുമായിരുന്നുയെന്നു. കോടിയേരി ഉൾപ്പെടെ എത്തി എൽഡിഎഫിന്റെ നല്ല പ്രവർത്തനം മുന്നോട്ടു പോകുന്നുണ്ട്. മെച്ചപ്പെട്ട പ്രവർത്തനം എൻ ഡി എ നടത്തുന്നുണ്ടെന്നും വെള്ളാപ്പള്ളി വിലയിരുത്തി.

മാണി സി കാപ്പനോട് സഹതാപ തരംഗമാണ് പാലായിലെ ജനങ്ങൾക്കുള്ളത്. ജോസ് ടോമിന്റെത് ഗുണ്ടാ ഫാമിലിയാണെന്ന് കേട്ടു. എസ് എൻ ഡി പി യോഗത്തിന് രാഷ്ട്രീയ നിലപാടില്ലെന്നും പാലായിൽ എസ് എൻ ഡി പി യോഗം പ്രത്യേക നിർദ്ദേശം നിൽകിയിട്ടില്ലെന്നും നവോത്ഥാന മൂല്യ സംരക്ഷണത്തിന് എസ്എൻഡിപി യോഗം ഏതറ്റം വരെയും പോകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ചെക്ക് കേസിൽ രാഷ്ട്രീയമില്ലെന്ന് തുഷാർ പറഞ്ഞിട്ടും ശ്രീധരൻപിള്ള ഉണ്ടെന്ന് പറഞ്ഞു. ശ്രീധരൻപിള്ള ഞങ്ങളുടെ കുടുംബത്തോടിത് കാണിക്കരുതായിരുന്നുയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Byte - വെള്ളാപ്പള്ളി നടേശൻ - എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിConclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.