ETV Bharat / state

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്‍റേത് ആത്മാർഥതയില്ലാത്ത നിലപാടെന്ന് ശ്രീധരൻ പിള്ള - alappuzha

ബി.ജെ.പിയിൽ ചേരുന്നതിൽ കൂടുതലും സി.പി.എമ്മുകാരെന്ന് ശ്രീധരൻ പിള്ള

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്‍റേത് ആത്മാർത്ഥതയില്ലാത്ത നിലപാടെന്ന് ശ്രീധരൻ പിള്ള
author img

By

Published : Sep 6, 2019, 4:29 PM IST

ആലപ്പുഴ: ശബരിമല വിഷയത്തില്‍ സിപിഎം സെക്രട്ടറിയുടെ പ്രസ്‌താവനക്ക് ആത്മാർഥതയുണ്ടെങ്കിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച സർക്കാർ നിലപാട് പ്രഖ്യാപിക്കുന്ന സത്യവാങ്മൂലം പിൻവലിക്കണമെന്ന് പി.എസ് ശ്രീധരൻ പിള്ള. യുവതികളെ കൊണ്ടുപോകില്ലെന്ന് പാർട്ടി സെക്രട്ടറി പറഞ്ഞത് ജനവികാരത്തോട് ഒത്തുപോകാനും തെറ്റ് തിരുത്താനും കമ്മ്യൂണിസ്റ്റ് പാർട്ടി ആഗ്രഹിക്കുന്നുവെന്നതിനുമുള്ള വിളംബരമാണ്. ജനവിരുദ്ധനായ മുഖ്യമന്ത്രി സമീപനത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും ബിജെപി ഇക്കാര്യത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്‍റേത് ആത്മാർത്ഥതയില്ലാത്ത നിലപാടെന്ന് ശ്രീധരൻ പിള്ള

കേരളത്തിൽ ബിജെപി അംഗത്വം വർധിക്കുന്നുണ്ട്. സംസ്ഥാനത്ത് ബിജെപിയുടെ അംഗത്വം 11 ലക്ഷം കടന്നു. കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും ഒരുപാട് പേർ ബിജെപിയിലേക്ക് ചേരുന്നു. സിപിഎമ്മിൽ നിന്നാണ് കൂടുതൽ പേരും. ഇവരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാർക്‌സിസ്റ്റ് പാർട്ടി പ്രവർത്തകരോട് ഇതിന് മറുപടി പറയേണ്ടിവരുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. രാജ്യത്ത് കോൺഗ്രസ് ഭരണത്തിന് കീഴിൽ നടത്തിയിട്ടുള്ള അഴിമതികളിൽ അന്വേഷണം നടക്കുകയാണ്. തെരഞ്ഞെടുപ്പുകാലത്തെ ഗൂഢാലോചനയെന്നത് അഴിമതി നടത്തിയവർ രക്ഷപ്പെടാൻ സ്ഥിരമായി പറയുന്നതാണെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴ: ശബരിമല വിഷയത്തില്‍ സിപിഎം സെക്രട്ടറിയുടെ പ്രസ്‌താവനക്ക് ആത്മാർഥതയുണ്ടെങ്കിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച സർക്കാർ നിലപാട് പ്രഖ്യാപിക്കുന്ന സത്യവാങ്മൂലം പിൻവലിക്കണമെന്ന് പി.എസ് ശ്രീധരൻ പിള്ള. യുവതികളെ കൊണ്ടുപോകില്ലെന്ന് പാർട്ടി സെക്രട്ടറി പറഞ്ഞത് ജനവികാരത്തോട് ഒത്തുപോകാനും തെറ്റ് തിരുത്താനും കമ്മ്യൂണിസ്റ്റ് പാർട്ടി ആഗ്രഹിക്കുന്നുവെന്നതിനുമുള്ള വിളംബരമാണ്. ജനവിരുദ്ധനായ മുഖ്യമന്ത്രി സമീപനത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും ബിജെപി ഇക്കാര്യത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്‍റേത് ആത്മാർത്ഥതയില്ലാത്ത നിലപാടെന്ന് ശ്രീധരൻ പിള്ള

കേരളത്തിൽ ബിജെപി അംഗത്വം വർധിക്കുന്നുണ്ട്. സംസ്ഥാനത്ത് ബിജെപിയുടെ അംഗത്വം 11 ലക്ഷം കടന്നു. കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും ഒരുപാട് പേർ ബിജെപിയിലേക്ക് ചേരുന്നു. സിപിഎമ്മിൽ നിന്നാണ് കൂടുതൽ പേരും. ഇവരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാർക്‌സിസ്റ്റ് പാർട്ടി പ്രവർത്തകരോട് ഇതിന് മറുപടി പറയേണ്ടിവരുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. രാജ്യത്ത് കോൺഗ്രസ് ഭരണത്തിന് കീഴിൽ നടത്തിയിട്ടുള്ള അഴിമതികളിൽ അന്വേഷണം നടക്കുകയാണ്. തെരഞ്ഞെടുപ്പുകാലത്തെ ഗൂഢാലോചനയെന്നത് അഴിമതി നടത്തിയവർ രക്ഷപ്പെടാൻ സ്ഥിരമായി പറയുന്നതാണെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേര്‍ത്തു.

Intro:Body:ശബരിമല വിഷയത്തിലെ സിപിഎമ്മിന്റെ പുതിയ നിലപാട് ആത്മാർത്ഥതയില്ലാത്തത്; സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് പ്രവർത്തകരുടെ ഒഴുക്ക് : ശ്രീധരൻ പിള്ള

ആലപ്പുഴ : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിഷയത്തിൽ വിശ്വാസികൾക്കൊപ്പം എന്ന് പ്രഖ്യാപിച്ച സിപിഎമ്മിന്റെ പുതിയ നിലപാട് ആത്മാർത്ഥതയില്ലാത്തതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് അഡ്വ പി എസ് ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കറക്ഷൻ പെറ്റീഷൻ നൽകുവാനുള്ള നിയമപരമായ തലങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. യുവതികളെ കൊണ്ടുപോകില്ല എന്ന് പാർട്ടി സെക്രട്ടറി പറഞ്ഞത് അത് ജനവികാരത്തോട് ഒത്തുപോകാനും തെറ്റ് തിരുത്താനും കമ്മ്യൂണിസ്റ്റ് പാർട്ടി ആഗ്രഹിക്കുന്നു എന്നതിനുമുള്ള വിളംബരമാണ്. ജനവിരുദ്ധനായ മുഖ്യമന്ത്രി സമീപനത്തിൽ മാറ്റം വരുത്തേണ്ടതുണ്ട് എന്നും ബിജെപി ഇക്കാര്യത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ സിപിഎം സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച സർക്കാർ നിലപാട് പ്രഖ്യാപിക്കുന്ന അഫിഡവിറ്റ് പിൻവലിക്കേണ്ട അവസരമുണ്ട് എന്ന് കൂടി ഓർമ്മപ്പെടുത്തുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ ബിജെപി അംഗത്വം വർധിക്കുന്നുണ്ട്. സംസ്ഥാനത്ത് ബിജെപിയുടെ അംഗത്വം 11 ലക്ഷം കടന്നു. കോൺഗ്രസിൽ നിന്നും സിപിഎമ്മിനും ഒരുപാട് പേർ ബിജെപിയിൽ ചേരുന്ന സാഹചര്യമാണുള്ളത്. എന്നാൽ കൂടുതൽ പേരും സിപിഎമ്മിൽ നിന്നാണ് ബിജെപിയിലേക്ക് വരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇവരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകരോട് ഇതിന് മറുപടി പറയേണ്ടിവരുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ടൈറ്റാനിയം കേസിൽ സിബിഐ അന്വേഷണം സ്വാഗതം ചെയ്യുന്നു. രാമചന്ദ്രൻനായരുടെ രാജിയും അന്നുണ്ടായ സാഹചര്യങ്ങളും ഒരു അഭിഭാഷകൻ എന്ന നിലയിൽ തനിക്ക് വ്യക്തമായി അറിയാം. രാജ്യത്ത് കോൺഗ്രസ് ഭരണത്തിനു കീഴിൽ നടത്തിയിട്ടുള്ള അഴിമതികളിൽ അന്വേഷണം നടക്കുകയാണ്. അതിലൊന്നാണ് ടൈറ്റാനിയവും. തിരഞ്ഞെടുപ്പുകാലത്തെ ഗൂഢാലോചന എന്നത് അഴിമതി നടത്തിയവർ രക്ഷപ്പെടാൻ സ്ഥിരമായി പറയുന്നതാണെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.