ETV Bharat / sports

IPL 2023 | 'മാജിക്കൽ മധ്വാൾ'; ചെപ്പോക്കിൽ ചാരമായി ലഖ്‌നൗ, കൂറ്റൻ ജയവുമായി മുംബൈ ക്വാളിഫയറിൽ

3.3 ഓവറിൽ അഞ്ച് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആകാശ് മധ്വാളാണ് മുംബൈക്ക് അനായാസ ജയം സമ്മാനിച്ചത്. വിജയത്തോടെ മുംബൈ ഇന്ത്യൻസ് ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.

author img

By

Published : May 24, 2023, 11:49 PM IST

Updated : May 24, 2023, 11:58 PM IST

IPL 2023 Eliminator  Mumbai Indians  Mumbai Indians thrilling win  Lucknow Super Giants  end to end thrilling Eliminator  IPL 2023  മുംബൈ ഇന്ത്യന്‍സ്  എലിമിനേറ്റര്‍ പോരാട്ടം
IPL 2023 | ചെപ്പോക്കിൽ മുംബൈ കൊടുങ്കാറ്റ്

ചെന്നൈ: ഫൈനലിനോളം ആവേശം നിറഞ്ഞ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെ എറിഞ്ഞുവീഴ്‌ത്തി മുംബൈ ഇന്ത്യന്‍സ് തേരോട്ടം. മുംബൈ പടുത്തുയര്‍ത്തിയ 182 റണ്‍സ് മറികടക്കാന്‍ പാഡ്‌ കെട്ടിയിറങ്ങിയ ലഖ്‌നൗ 16.3 ഓവറിൽ 101 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. 81 റൺസിൻ്റെ കൂറ്റൻ ജയമാണ് നിർണായക മത്സരത്തിൽ മുംബൈ സ്വന്തമാക്കിയത്.

3.3 ഓവറിൽ അഞ്ച് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആകാശ് മധ്വാളാണ് ലഖ്‌നൗവിനെ തകർത്തെറിഞ്ഞത്. ഇതോടെ കന്നി ഐപിഎല്‍ കിരീടമെന്ന ലഖ്‌നൗ സൂപ്പര്‍ ജയിന്‍റ്സിന്‍റെ സ്വപ്‌നം ഇത്തവണയും ഇല്ലാതെയായി. വിജയത്തോടെ മുംബൈ ഇന്ത്യൻസ് വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.

മുംബൈയുടെ ഭേദപ്പെട്ട സ്‌കോറില്‍ കണ്ണുംനട്ട് കരുതലോടെ തന്നെയായിരുന്നു ലഖ്‌നൗവിന്‍റെ ബാറ്റിങ് തുടക്കം. എന്നാല്‍ ഓപ്പണര്‍മാരായെത്തിയ കെയ്‌ല്‍ മെയേഴ്‌സിനും പ്രേരക് മങ്കാദിനും ഇത് ഫലത്തില്‍ നടപ്പിലാക്കാനായില്ല. രണ്ടാമത്തെ ഓവറില്‍ തന്നെ മങ്കാദിനെ മടക്കി ആകാശ് മാധ്വാള്‍ മുംബൈയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കി. ടീം സ്‌കോര്‍ 12 റണ്ണില്‍ നില്‍ക്കുമ്പോഴായിരുന്നു മങ്കാദ്, ഹൃത്വിക് ഷോക്കീന് ക്യാച്ച് നല്‍കി മടങ്ങുന്നത്.

തൊട്ടുപിന്നാലെ നാലാം ഓവറില്‍ മെയേഴ്‌സ് കൂടി തിരികെ കയറിയതോടെ ലക്‌നൗ ക്യാമ്പ് സമ്മര്‍ദത്തിലായി. 13 പന്തിൽ 18 റൺസ് നേടിയായിരുന്നു താരത്തിൻ്റെ മടക്കം. എന്നാല്‍ പകരമെത്തിയ നായകന്‍ ക്രുനാല്‍ പാണ്ഡ്യയും മാര്‍ക്കസ് സ്‌റ്റോയിനിസും ലഖ്‌നൗവിന്‍റെ സമ്മര്‍ദം അകറ്റി. കരുതലോടെ ബാറ്റ് ചെയ്‌തും ആവശ്യ ഘട്ടത്തില്‍ ബൗണ്ടറികള്‍ കണ്ടെത്തിയും ഇരുവരും സ്‌കോര്‍ കാര്‍ഡ് ചലിപ്പിച്ചു.

കൂട്ടത്തകർച്ച: എന്നാല്‍ ആദ്യ സ്‌റ്റാറ്റജിക് ടൈം ഔട്ടിന് പിരിഞ്ഞ ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ തന്നെ മുംബൈ ലഖ്‌നൗ നായകന്‍റെ നിര്‍ണായക വിക്കറ്റ് സ്വന്തമാക്കി. പിയൂഷ് ചൗളയുടെ എക്‌സ്‌പീരിയന്‍സ്‌ഡ് സ്‌പിന്നിന് മുന്നില്‍ കൂറ്റനടിക്ക് ശ്രമിച്ചായിരുന്നു ക്രുനാലിന്‍റെ മടക്കം. 11 പന്തില്‍ എട്ട് റണ്‍സ് മാത്രമായിരുന്നു ലഖ്‌നൗ നായകന്‍റെ സമ്പാദ്യം.

പിന്നാലെ ലഖ്‌നൗവിൻ്റെ കൂട്ടത്തകർച്ചക്കാണ് ചെപ്പോക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. തുടർന്ന് ക്രീസിലെത്തിയ ആയുഷ് ബധോനി (1), നിക്കോളാസ് പുരാൻ (0) എന്നിവരെ വളരെ വേഗം മടക്കി മുംബൈ ലഖ്‌നൗവിനെ ഞെട്ടിച്ചു. പിന്നാലെ അപ്രതീക്ഷിതമായി മാർക്കസ് സ്റ്റോയിൻസ് കൂടി പുറത്തായതോടെ മുംബൈ വിജയം ഉറപ്പിക്കുകയായിരുന്നു. 27 പന്തിൽ 40 റൺസ് നേടിയായിരുന്നു സ്റ്റോയിൻസ് മടങ്ങിയത്.

ഇതോടെ 12.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് എന്ന നിലയിൽ ലഖ്‌നൗ വൻ തകർച്ചയിലേക്ക് വീണു. തുടർന്നെത്തിയ കൃഷ്ണപ്പ ഗൗതം (2), ദീപക് ഹൂഡ (15) എന്നിവർ റൺഔട്ടായി മടങ്ങി. പിന്നാലെ രവി ബിഷ്ണോയ് (3), മൊഹ്സിൻ ഖാൻ (0) എന്നിവരെക്കൂടി മടക്കി മുംബൈ വിജയം പിടിച്ചെടുക്കുകയായിരുന്നു. മുംബൈക്കായി ആകാശ് മധ്വാൾ അഞ്ച് വിക്കറ്റ് നേടിയപ്പോൾ ക്രിസ് ജോർദാൻ, പീയുഷ് പിയൂഷ് ചൗള എന്നിവർ ഓരോ വിക്കറ്റും നേടി.

പൊരുതി നിന്ന് ഗ്രീൻ സൂര്യ സഖ്യം: നേരത്തെ ടോസ്‌ നേടിയയുടന്‍ പതിവിന് വിപരീതമായി ചേസിങിന് പകരം മുംബൈ നേരിട്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളില്‍ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ച മത്സരം എന്നാല്‍ മുന്നേറ്റ നിരയ്‌ക്ക് താളം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ആശ്വാസ സ്‌കോറില്‍ ഒതുങ്ങുകയായിരുന്നു.

പ്രതീക്ഷയ്‌ക്കൊത്ത ബാറ്റിങ് തന്നെയായിരുന്നു മുംബൈയുടെ ഓപ്പണിങ് കൂട്ടുകെട്ട് നടത്തിയത്. എന്നാല്‍ നാലാമത്തെ ഓവറിലെ രണ്ടാം പന്തില്‍ നായകന്‍ രോഹിത് ശര്‍മ തിരികെ കയറി. യാഷ് താക്കൂറിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിക്കോളസ് പുരാന് ക്യാച്ച് നല്‍കിയായിരുന്നു രോഹിത്തിന്‍റെ മടക്കം. നിര്‍ണായക മത്സരത്തില്‍ ഓരോ സിക്‌സും ബൗണ്ടറിയുമുള്‍പ്പടെ 10 പന്തില്‍ 11 റണ്‍സ് മാത്രമായിരുന്നു രോഹിത്തിന്‍റെ സംഭാവന.

തൊട്ടുപിന്നാലെ അഞ്ചാമത്തെ ഓവറില്‍ ഇഷാന്‍ കിഷനും തിരികെ കയറി. മൂന്ന് ബൗണ്ടറികളുമായി 15 റണ്‍സ് മാത്രമായിരുന്നു മുംബൈയുടെ പോക്കറ്റ് ഡൈനാമോയ്‌ക്ക് ടീം സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കാനായത്. പിന്നാലെയെത്തിയ കാമറൂണ്‍ ഗ്രീനും സൂര്യകുമാര്‍ യാദവും മുംബൈ പ്രതീക്ഷകള്‍ക്ക് ചിറക് മുളപ്പിക്കുമെന്ന പ്രതീക്ഷ നല്‍കി. അതുകൊണ്ടുതന്നെ ഇരുവരില്‍ ഒരാളെയെങ്കില്‍ വേഗത്തില്‍ മടക്കി താല്‍ക്കാലിക തലവേദനയകറ്റാന്‍ ലഖ്‌നൗവും പരിശ്രമിച്ചു.

അങ്ങനെ 11 -ാം നവീൻ ഉൾ ഹഖിന്‍റെ പന്തില്‍ സൂര്യകുമാര്‍ യാദവ് മടങ്ങി. 20 പന്തില്‍ രണ്ട് വീതം സിക്‌സറുകളും ബൗണ്ടറികളുമായി 33 റണ്‍സുമായി നില്‍ക്കെ കൃഷ്‌ണപ്പ ഗൗതമിന്‍റെ ക്യാച്ചിലാണ് സൂര്യകുമാറിന്‍റെ മടക്കം. രണ്ട് പന്തുകള്‍ക്കിപ്പുറം കാമറൂണ്‍ ഗ്രീനും കൂടാരം കയറി. 23 പന്തില്‍ ഒരു സിക്‌സറും നാല് ബൗണ്ടറികളുമായി 41 റണ്‍സായിരുന്നു കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പ്പിയുടെ സമ്പാദ്യം.

തുടര്‍ന്നെത്തിയ തിലക് വര്‍മ- ടിം ഡേവിഡ് കൂട്ടുകെട്ട് മികച്ച സ്‌കോറിലേക്ക് നയിക്കുമെന്ന പ്രതീതി നല്‍കിയെങ്കിലും ഈ പ്രതീക്ഷയും അധികനേരം നീണ്ടില്ല. ടിം ഡേവിഡ്(13), തിലക് വര്‍മ (26) എന്നിവരും വൈകാതെ മടങ്ങി. സ്‌കോര്‍ കാര്‍ഡില്‍ ആശങ്ക നേരിട്ട മുംബൈ ഈ സമയം സൂര്യകുമാറിനെ പിന്‍വലിച്ച് നെഹാൽ വാധേരയെ ക്രീസിലെത്തിച്ചു.

അവസാന ഓവറുകളില്‍ കൂറ്റനടികളിലേക്ക് നീങ്ങി വധേര മുംബൈ ഇന്നിങ്‌സിന് പുനര്‍ജീവന്‍ നല്‍കിയെങ്കിലും ഒടുക്കം യാഷ് താക്കൂര്‍ വധേരയെ മടക്കി. ഏഴ് പന്തില്‍ നാല് റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ക്രിസ് ജോര്‍ദാനും ഒരു പന്തില്‍ റണ്‍സ് കണ്ടെത്താനാവാതെ നിന്ന ഹൃത്വിക് ഷോക്കീനുമാണ് മുംബൈയുടെ മറ്റ് ബാറ്റര്‍മാര്‍.

ലഖ്‌നൗവിനായി നവീൻ ഉൾ ഹഖ് നാല് വിക്കറ്റുകള്‍ വീഴ്‌ത്തി, മൂന്ന് വിക്കറ്റുകള്‍ നേടിയ യാഷ് താക്കൂറും ഒരു വിക്കറ്റ് നേടിയ മൊഹ്‌സിന്‍ ഖാനുമാണ് ലഖ്‌നൗവിന്‍റെ മറ്റ് ബോളര്‍മാര്‍.

ചെന്നൈ: ഫൈനലിനോളം ആവേശം നിറഞ്ഞ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെ എറിഞ്ഞുവീഴ്‌ത്തി മുംബൈ ഇന്ത്യന്‍സ് തേരോട്ടം. മുംബൈ പടുത്തുയര്‍ത്തിയ 182 റണ്‍സ് മറികടക്കാന്‍ പാഡ്‌ കെട്ടിയിറങ്ങിയ ലഖ്‌നൗ 16.3 ഓവറിൽ 101 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. 81 റൺസിൻ്റെ കൂറ്റൻ ജയമാണ് നിർണായക മത്സരത്തിൽ മുംബൈ സ്വന്തമാക്കിയത്.

3.3 ഓവറിൽ അഞ്ച് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആകാശ് മധ്വാളാണ് ലഖ്‌നൗവിനെ തകർത്തെറിഞ്ഞത്. ഇതോടെ കന്നി ഐപിഎല്‍ കിരീടമെന്ന ലഖ്‌നൗ സൂപ്പര്‍ ജയിന്‍റ്സിന്‍റെ സ്വപ്‌നം ഇത്തവണയും ഇല്ലാതെയായി. വിജയത്തോടെ മുംബൈ ഇന്ത്യൻസ് വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.

മുംബൈയുടെ ഭേദപ്പെട്ട സ്‌കോറില്‍ കണ്ണുംനട്ട് കരുതലോടെ തന്നെയായിരുന്നു ലഖ്‌നൗവിന്‍റെ ബാറ്റിങ് തുടക്കം. എന്നാല്‍ ഓപ്പണര്‍മാരായെത്തിയ കെയ്‌ല്‍ മെയേഴ്‌സിനും പ്രേരക് മങ്കാദിനും ഇത് ഫലത്തില്‍ നടപ്പിലാക്കാനായില്ല. രണ്ടാമത്തെ ഓവറില്‍ തന്നെ മങ്കാദിനെ മടക്കി ആകാശ് മാധ്വാള്‍ മുംബൈയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കി. ടീം സ്‌കോര്‍ 12 റണ്ണില്‍ നില്‍ക്കുമ്പോഴായിരുന്നു മങ്കാദ്, ഹൃത്വിക് ഷോക്കീന് ക്യാച്ച് നല്‍കി മടങ്ങുന്നത്.

തൊട്ടുപിന്നാലെ നാലാം ഓവറില്‍ മെയേഴ്‌സ് കൂടി തിരികെ കയറിയതോടെ ലക്‌നൗ ക്യാമ്പ് സമ്മര്‍ദത്തിലായി. 13 പന്തിൽ 18 റൺസ് നേടിയായിരുന്നു താരത്തിൻ്റെ മടക്കം. എന്നാല്‍ പകരമെത്തിയ നായകന്‍ ക്രുനാല്‍ പാണ്ഡ്യയും മാര്‍ക്കസ് സ്‌റ്റോയിനിസും ലഖ്‌നൗവിന്‍റെ സമ്മര്‍ദം അകറ്റി. കരുതലോടെ ബാറ്റ് ചെയ്‌തും ആവശ്യ ഘട്ടത്തില്‍ ബൗണ്ടറികള്‍ കണ്ടെത്തിയും ഇരുവരും സ്‌കോര്‍ കാര്‍ഡ് ചലിപ്പിച്ചു.

കൂട്ടത്തകർച്ച: എന്നാല്‍ ആദ്യ സ്‌റ്റാറ്റജിക് ടൈം ഔട്ടിന് പിരിഞ്ഞ ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ തന്നെ മുംബൈ ലഖ്‌നൗ നായകന്‍റെ നിര്‍ണായക വിക്കറ്റ് സ്വന്തമാക്കി. പിയൂഷ് ചൗളയുടെ എക്‌സ്‌പീരിയന്‍സ്‌ഡ് സ്‌പിന്നിന് മുന്നില്‍ കൂറ്റനടിക്ക് ശ്രമിച്ചായിരുന്നു ക്രുനാലിന്‍റെ മടക്കം. 11 പന്തില്‍ എട്ട് റണ്‍സ് മാത്രമായിരുന്നു ലഖ്‌നൗ നായകന്‍റെ സമ്പാദ്യം.

പിന്നാലെ ലഖ്‌നൗവിൻ്റെ കൂട്ടത്തകർച്ചക്കാണ് ചെപ്പോക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. തുടർന്ന് ക്രീസിലെത്തിയ ആയുഷ് ബധോനി (1), നിക്കോളാസ് പുരാൻ (0) എന്നിവരെ വളരെ വേഗം മടക്കി മുംബൈ ലഖ്‌നൗവിനെ ഞെട്ടിച്ചു. പിന്നാലെ അപ്രതീക്ഷിതമായി മാർക്കസ് സ്റ്റോയിൻസ് കൂടി പുറത്തായതോടെ മുംബൈ വിജയം ഉറപ്പിക്കുകയായിരുന്നു. 27 പന്തിൽ 40 റൺസ് നേടിയായിരുന്നു സ്റ്റോയിൻസ് മടങ്ങിയത്.

ഇതോടെ 12.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് എന്ന നിലയിൽ ലഖ്‌നൗ വൻ തകർച്ചയിലേക്ക് വീണു. തുടർന്നെത്തിയ കൃഷ്ണപ്പ ഗൗതം (2), ദീപക് ഹൂഡ (15) എന്നിവർ റൺഔട്ടായി മടങ്ങി. പിന്നാലെ രവി ബിഷ്ണോയ് (3), മൊഹ്സിൻ ഖാൻ (0) എന്നിവരെക്കൂടി മടക്കി മുംബൈ വിജയം പിടിച്ചെടുക്കുകയായിരുന്നു. മുംബൈക്കായി ആകാശ് മധ്വാൾ അഞ്ച് വിക്കറ്റ് നേടിയപ്പോൾ ക്രിസ് ജോർദാൻ, പീയുഷ് പിയൂഷ് ചൗള എന്നിവർ ഓരോ വിക്കറ്റും നേടി.

പൊരുതി നിന്ന് ഗ്രീൻ സൂര്യ സഖ്യം: നേരത്തെ ടോസ്‌ നേടിയയുടന്‍ പതിവിന് വിപരീതമായി ചേസിങിന് പകരം മുംബൈ നേരിട്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളില്‍ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ച മത്സരം എന്നാല്‍ മുന്നേറ്റ നിരയ്‌ക്ക് താളം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ആശ്വാസ സ്‌കോറില്‍ ഒതുങ്ങുകയായിരുന്നു.

പ്രതീക്ഷയ്‌ക്കൊത്ത ബാറ്റിങ് തന്നെയായിരുന്നു മുംബൈയുടെ ഓപ്പണിങ് കൂട്ടുകെട്ട് നടത്തിയത്. എന്നാല്‍ നാലാമത്തെ ഓവറിലെ രണ്ടാം പന്തില്‍ നായകന്‍ രോഹിത് ശര്‍മ തിരികെ കയറി. യാഷ് താക്കൂറിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിക്കോളസ് പുരാന് ക്യാച്ച് നല്‍കിയായിരുന്നു രോഹിത്തിന്‍റെ മടക്കം. നിര്‍ണായക മത്സരത്തില്‍ ഓരോ സിക്‌സും ബൗണ്ടറിയുമുള്‍പ്പടെ 10 പന്തില്‍ 11 റണ്‍സ് മാത്രമായിരുന്നു രോഹിത്തിന്‍റെ സംഭാവന.

തൊട്ടുപിന്നാലെ അഞ്ചാമത്തെ ഓവറില്‍ ഇഷാന്‍ കിഷനും തിരികെ കയറി. മൂന്ന് ബൗണ്ടറികളുമായി 15 റണ്‍സ് മാത്രമായിരുന്നു മുംബൈയുടെ പോക്കറ്റ് ഡൈനാമോയ്‌ക്ക് ടീം സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കാനായത്. പിന്നാലെയെത്തിയ കാമറൂണ്‍ ഗ്രീനും സൂര്യകുമാര്‍ യാദവും മുംബൈ പ്രതീക്ഷകള്‍ക്ക് ചിറക് മുളപ്പിക്കുമെന്ന പ്രതീക്ഷ നല്‍കി. അതുകൊണ്ടുതന്നെ ഇരുവരില്‍ ഒരാളെയെങ്കില്‍ വേഗത്തില്‍ മടക്കി താല്‍ക്കാലിക തലവേദനയകറ്റാന്‍ ലഖ്‌നൗവും പരിശ്രമിച്ചു.

അങ്ങനെ 11 -ാം നവീൻ ഉൾ ഹഖിന്‍റെ പന്തില്‍ സൂര്യകുമാര്‍ യാദവ് മടങ്ങി. 20 പന്തില്‍ രണ്ട് വീതം സിക്‌സറുകളും ബൗണ്ടറികളുമായി 33 റണ്‍സുമായി നില്‍ക്കെ കൃഷ്‌ണപ്പ ഗൗതമിന്‍റെ ക്യാച്ചിലാണ് സൂര്യകുമാറിന്‍റെ മടക്കം. രണ്ട് പന്തുകള്‍ക്കിപ്പുറം കാമറൂണ്‍ ഗ്രീനും കൂടാരം കയറി. 23 പന്തില്‍ ഒരു സിക്‌സറും നാല് ബൗണ്ടറികളുമായി 41 റണ്‍സായിരുന്നു കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പ്പിയുടെ സമ്പാദ്യം.

തുടര്‍ന്നെത്തിയ തിലക് വര്‍മ- ടിം ഡേവിഡ് കൂട്ടുകെട്ട് മികച്ച സ്‌കോറിലേക്ക് നയിക്കുമെന്ന പ്രതീതി നല്‍കിയെങ്കിലും ഈ പ്രതീക്ഷയും അധികനേരം നീണ്ടില്ല. ടിം ഡേവിഡ്(13), തിലക് വര്‍മ (26) എന്നിവരും വൈകാതെ മടങ്ങി. സ്‌കോര്‍ കാര്‍ഡില്‍ ആശങ്ക നേരിട്ട മുംബൈ ഈ സമയം സൂര്യകുമാറിനെ പിന്‍വലിച്ച് നെഹാൽ വാധേരയെ ക്രീസിലെത്തിച്ചു.

അവസാന ഓവറുകളില്‍ കൂറ്റനടികളിലേക്ക് നീങ്ങി വധേര മുംബൈ ഇന്നിങ്‌സിന് പുനര്‍ജീവന്‍ നല്‍കിയെങ്കിലും ഒടുക്കം യാഷ് താക്കൂര്‍ വധേരയെ മടക്കി. ഏഴ് പന്തില്‍ നാല് റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ക്രിസ് ജോര്‍ദാനും ഒരു പന്തില്‍ റണ്‍സ് കണ്ടെത്താനാവാതെ നിന്ന ഹൃത്വിക് ഷോക്കീനുമാണ് മുംബൈയുടെ മറ്റ് ബാറ്റര്‍മാര്‍.

ലഖ്‌നൗവിനായി നവീൻ ഉൾ ഹഖ് നാല് വിക്കറ്റുകള്‍ വീഴ്‌ത്തി, മൂന്ന് വിക്കറ്റുകള്‍ നേടിയ യാഷ് താക്കൂറും ഒരു വിക്കറ്റ് നേടിയ മൊഹ്‌സിന്‍ ഖാനുമാണ് ലഖ്‌നൗവിന്‍റെ മറ്റ് ബോളര്‍മാര്‍.

Last Updated : May 24, 2023, 11:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.