ETV Bharat / sitara

സുശാന്തിന്‍റെ മരണത്തിൽ സൽമാൻ ഖാൻ, കരൺ ജോഹർ ഉൾപ്പടെ എട്ടുപേർക്ക് എതിരെ പരാതി

author img

By

Published : Jun 17, 2020, 2:40 PM IST

Updated : Jun 17, 2020, 5:50 PM IST

സൽമാൻ ഖാൻ, കരൺ ജോഹർ, സഞ്ജയ് ലീല ബൻസാലി, ഏക്താ കപൂർ തുടങ്ങിയ പ്രമുഖർക്കെതിരെയാണ് ബിഹാർ കോടതിയിൽ ഹർജി സമർപ്പിച്ചത്.

പട്‌ന  സൽമാൻ ഖാൻ  കരൺ ജോഹർ  സുശാന്തിന്‍റെ മരണം  സുശാന്ത് സിംഗ് രജ്‌പുത്  ബിഹാർ കോടതി  സുധീർ കുമാർ ഓജ  Sanjay Leela Bhansali case  Ekta Kapoor case  Salman Khan case  Karan Johar case  Sushant Singh Rajput's death  patna  bihar case sushant  Case filed against Bollywood biggies  സൽമാൻ ഖാൻ  കരൺ ജോഹർ  സഞ്ജയ് ലീല ബൻസാലി  ഏക്താ കപൂർ
സുശാന്തിന്‍റെ മരണം

പട്‌ന: സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ സംവിധായകനും നിർമാതാവും ഉൾപ്പടെ എട്ട് പ്രമുഖർക്കെതിരെ പരാതി നൽകി. സൽമാൻ ഖാൻ, കരൺ ജോഹർ, സഞ്ജയ് ലീല ബൻസാലി, ഏക്താ കപൂർ, ആദിത്യ ചോപ്ര, ഭൂഷണ്‍ കുമാര്‍, സാജിദ് നാദിയദ്വാല, സംവിധായകൻ ദിനേഷ് എന്നിവർക്കെതിരെയാണ് ബിഹാറിലെ പ്രാദേശിക കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്. അഭിഭാഷകൻ സുധീർ കുമാർ ഓജ ഐപിസി സെക്ഷൻ 306, 109, 504, 506 വകുപ്പുകൾ പ്രകാരം ബിഹാറിലെ മുസാഫർപൂരിൽ ഹർജി സമർപ്പിച്ചു. സുശാന്തിന്‍റെ ഏഴു സിനിമകൾ നഷ്‌ടപ്പെടുത്തിയതായും പുറത്തിറങ്ങാനിരുന്ന ചിത്രങ്ങളുടെ റിലീസ് മുടക്കിയതായും പരാതിയിൽ പറയുന്നു. ഇതാണ് താരത്തെ ആത്‌മഹത്യയിലേക്ക് നയിച്ചതെന്നും അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു.

അഭിഭാഷകൻ സുധീർ കുമാർ ഓജയാണ് ബിഹാർ പ്രാദേശിക കോടതിയിൽ ബോളിവുഡിലെ എട്ടു പ്രമുഖർക്കെതിരെ പരാതി നൽകിയത്

അടുത്ത മാസം മൂന്നിനാണ് കോടതി കേസിന്‍റെ വാദം കേൾക്കുന്നത്. നടി കങ്കണാ റണാവത്തിനെ കേസിൽ സാക്ഷിയാക്കുമെന്നും അഭിഭാഷകൻ അറിയിച്ചു. സുശാന്തിന്‍റെ സിനിമകൾ മുടക്കുന്നതിനായി ഗൂഢാലോചന നടത്തിയതിന് പുറമെ, കേസിൽ ആരോപിതരായ എട്ടുപേരും സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നതായും സുധീർ കുമാർ ഓജ പറഞ്ഞു. കഴിഞ്ഞ ആറു മാസത്തിനിടെ ബോളിവുഡ് യുവനടന് ഏഴു സിനിമകൾ നഷ്‌ടമായതായി കോൺഗ്രസ് നേതാവ് സഞ്‌ജയ്‌ നിരുപം നേരത്തെ ആരോപിച്ചിരുന്നു.

പട്‌ന: സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ സംവിധായകനും നിർമാതാവും ഉൾപ്പടെ എട്ട് പ്രമുഖർക്കെതിരെ പരാതി നൽകി. സൽമാൻ ഖാൻ, കരൺ ജോഹർ, സഞ്ജയ് ലീല ബൻസാലി, ഏക്താ കപൂർ, ആദിത്യ ചോപ്ര, ഭൂഷണ്‍ കുമാര്‍, സാജിദ് നാദിയദ്വാല, സംവിധായകൻ ദിനേഷ് എന്നിവർക്കെതിരെയാണ് ബിഹാറിലെ പ്രാദേശിക കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്. അഭിഭാഷകൻ സുധീർ കുമാർ ഓജ ഐപിസി സെക്ഷൻ 306, 109, 504, 506 വകുപ്പുകൾ പ്രകാരം ബിഹാറിലെ മുസാഫർപൂരിൽ ഹർജി സമർപ്പിച്ചു. സുശാന്തിന്‍റെ ഏഴു സിനിമകൾ നഷ്‌ടപ്പെടുത്തിയതായും പുറത്തിറങ്ങാനിരുന്ന ചിത്രങ്ങളുടെ റിലീസ് മുടക്കിയതായും പരാതിയിൽ പറയുന്നു. ഇതാണ് താരത്തെ ആത്‌മഹത്യയിലേക്ക് നയിച്ചതെന്നും അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു.

അഭിഭാഷകൻ സുധീർ കുമാർ ഓജയാണ് ബിഹാർ പ്രാദേശിക കോടതിയിൽ ബോളിവുഡിലെ എട്ടു പ്രമുഖർക്കെതിരെ പരാതി നൽകിയത്

അടുത്ത മാസം മൂന്നിനാണ് കോടതി കേസിന്‍റെ വാദം കേൾക്കുന്നത്. നടി കങ്കണാ റണാവത്തിനെ കേസിൽ സാക്ഷിയാക്കുമെന്നും അഭിഭാഷകൻ അറിയിച്ചു. സുശാന്തിന്‍റെ സിനിമകൾ മുടക്കുന്നതിനായി ഗൂഢാലോചന നടത്തിയതിന് പുറമെ, കേസിൽ ആരോപിതരായ എട്ടുപേരും സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നതായും സുധീർ കുമാർ ഓജ പറഞ്ഞു. കഴിഞ്ഞ ആറു മാസത്തിനിടെ ബോളിവുഡ് യുവനടന് ഏഴു സിനിമകൾ നഷ്‌ടമായതായി കോൺഗ്രസ് നേതാവ് സഞ്‌ജയ്‌ നിരുപം നേരത്തെ ആരോപിച്ചിരുന്നു.

Last Updated : Jun 17, 2020, 5:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.