ETV Bharat / opinion

ചൈനയിൽ നിന്ന് സംഭാവന സ്വീകരിച്ചത് രാജ്യദ്രോഹപരമായ നടപടി

author img

By

Published : Jul 10, 2020, 6:38 PM IST

കോളമിസ്റ്റ് എ.സൂര്യ പ്രകാശ് എഴുതിയ ലേഖനം.

ചൈന സംഭാവന  സോണിയ ഗാന്ധി  രാജീവ് ഗാന്ധി ഫൗണ്ടേഷൻ  ആർ‌ജി‌എഫ്  ചൈനയുടെ സംഭാവന  ബിജെപി കോൺഗ്രസ് രാഷ്‌ട്രീയ ആരോപണം  china india  rajiv gandhi foundation  sonia gandhi  RGF  Newdelhi
ചൈനയിൽ നിന്ന് സംഭാവന സ്വീകരിച്ചത് രാജ്യദ്രോഹപരമായ നടപടി

സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് (ആർ‌ജി‌എഫ്) സംഭാവന നൽകുന്നത് സംബന്ധിച്ച് പൊതുസമൂഹത്തിൽ വളരെയധികം വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നതോടെ കോൺഗ്രസ് പാർട്ടി ബിജെപിക്കെതിരെ പ്രത്യാക്രമണം ആരംഭിച്ചു. എന്നാൽ ഇത് രണ്ട് പ്രധാന പാർട്ടികൾ തമ്മിലുള്ള കേവലം രാഷ്‌ട്രീയ ആരോപണങ്ങളാക്കി മാറ്റാനുള്ള കോൺഗ്രസിന്‍റെ ശ്രമങ്ങൾക്ക് പൊതുജനങ്ങളുടെ മനസ്സിൽ ഉയർന്നുവരാൻ സാധ്യതയുള്ള അടിസ്ഥാനപരവും ആശങ്കാജനകവുമായ ചില ചോദ്യങ്ങളെ കുഴിച്ചു മൂടാന്‍ ആകില്ല.

തുടക്കത്തിൽ ആർ‌ജി‌എഫ് ചൈനയിൽ നിന്ന് സംഭാവന വാങ്ങിയത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് പാർട്ടി വിശദീകരിക്കണം. 2008ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുമായി (സിസിപി) ഒപ്പുവച്ച ധാരണാപത്രത്തിലെ ഉള്ളടക്കങ്ങൾ വെളിപ്പെടുത്താൻ കോൺഗ്രസ് വിമുഖത കാണിച്ചതാണ് അതിലും ഞെട്ടിക്കുന്ന കാര്യം. അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയിരുന്ന രാഹുൽ ഗാന്ധിയാണ് പാർട്ടിക്കു വേണ്ടി രേഖയിൽ ഒപ്പിട്ടത്. സിസിപി ഉദ്യോഗസ്ഥന്‍റെയും അമ്മയും പാർട്ടി പ്രസിഡന്‍റുമായ സോണിയ ഗാന്ധിയുടെയും അന്നത്തെ ചൈനീസ് ഉപരാഷ്‌ട്രപതി സി ജിൻപിങ്ങിന്‍റെയും സാന്നിധ്യത്തിൽ ആയിരുന്നു രാഹുൽ ഗാന്ധി രേഖയിൽ ഒപ്പുവെച്ചത്. എന്നാൽ പൊതുജനങ്ങള്‍ ആവശ്യപ്പെട്ടിട്ടും ധാരണാപത്രത്തിന്‍റെ വിശദാംശങ്ങൾ പുറത്തുവിടാൻ കോൺഗ്രസ് തയാറാകുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടി എന്തിനെ ഭയപ്പെടുന്നു?

ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിന്‍റെ ചിത്രം പോസ്റ്റ് ചെയ്‌ത പ്രശസ്‌ത അഭിഭാഷകൻ മഹേഷ് ജെത്മലാനി അടുത്തിടെ ട്വീറ്റ് ചെയ്യുകയും വിശദാംശങ്ങൾ പാർട്ടി വെളിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അഭിപ്രായപ്പെട്ടു. സി‌സി‌പി ഇന്ത്യൻ പ്രദേശത്തിന്‍റെ അധിനിവേശത്തെ പിന്തുണയ്ക്കുകയും മറ്റ് ഇന്ത്യൻ പ്രദേശങ്ങൾക്ക് അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്നു. സി‌സി‌പിയുമായുള്ള ഏത് കരാറും സി‌സി‌പിയുടെ നിലപാടിനെ സാധൂകരിക്കുന്നതാണ്. മാത്രമല്ല യു‌എ‌പി‌എ പ്രകാരം ശിക്ഷാർഹമായതും നിയമവിരുദ്ധമായ പ്രവർത്തനമാണിതെന്നും ജെതെല്‍മാനി കൂട്ടിച്ചേർത്തു. അഴിമതി നിരോധന നിയമം 1976, 2010ലെ വിദേശ സംഭാവന നിയന്ത്രണ നിയമങ്ങള്‍ പ്രകാരം സാധ്യമായ കുറ്റകൃത്യങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

അടുത്തിടെ ലഡാക്കിൽ ചൈനക്കാർ നടത്തിയ ആക്രമണ ശ്രമം തടയാൻ ശ്രമിക്കുന്നതിനിടെ 20 ഇന്ത്യൻ സൈനികർ ജീവൻ വെടിഞ്ഞ സമയത്ത് ഈ ചോദ്യം കൂടുതൽ പ്രസക്തമാകുകയാണ്. ഈ കുടുംബ ട്രസ്റ്റിലേക്ക് ഫണ്ടുകൾ ഒഴുകുന്നതുമായി ബന്ധപ്പെട്ട വിവാദത്തിന് ഒരു ആഭ്യന്തര വീക്ഷണവുമുണ്ട്. ഡോ. മന്‍മോഹന്‍ സിങ് സർക്കാരിന്‍റെ സമയത്തെ ദേശീയ ദുരിതാശ്വാസ നിധിയില്‍ (പി‌എം‌എൻ‌ആർ‌എഫ്) നിന്നുള്ള ഫണ്ട് വഴിതിരിച്ചുവിടുന്നതുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇത് പ്രാഥമികമായി പ്രകൃതിദുരന്തങ്ങളുടെ സമയത്ത് ജനങ്ങൾക്ക് സഹായം നൽകാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. 2004, 2014 കാലഘട്ടത്തില്‍ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻ‌മോഹൻ സിംഗ് ഒരു പൊതു ഫണ്ടിന്‍റെ ദുരുപയോഗം നേരിട്ട് തന്‍റെ ചുമതലയിൽ എങ്ങനെ അനുവദിച്ചുവെന്ന് വിശദീകരിക്കണം. പ്രധാനമന്ത്രിയായിരുന്നപ്പോൾ ചില കേന്ദ്ര മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ആർ‌ജി‌എഫിന് ധനസഹായം നൽകിയത് എന്തുകൊണ്ടാണെന്നും അദ്ദേഹം വിശദീകരിക്കണം.

ചൈനീസ് സർക്കാരിൽ നിന്ന് കോൺഗ്രസ് പാർട്ടിക്ക് നൽകിയ സംഭാവന ഇന്ത്യയുടെ പരമാധികാരം, ഐക്യം, സമഗ്രത എന്നിവയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയരുകയാണ്. സ്വാതന്ത്ര്യ സമരത്തിന്‍റെ മുന്‍നിരയിലുണ്ടായിരുന്ന കോൺഗ്രസ് പാർട്ടി, സ്വാതന്ത്ര്യ സമര സേനാനികളുടെ വലിയ ത്യാഗങ്ങൾ മൂലം ജനങ്ങളുടെ വിശ്വാസവും സ്നേഹവും സ്വാതത്ര്യത്തിന് ശേഷം വളരെക്കാലം ആസ്വദിച്ചിരുന്നു. പാർട്ടിയുടെ മാർഗനിർദേശ വെളിച്ചമായിരുന്ന മഹാത്മാഗാന്ധിയുടെ ത്യാഗങ്ങൾ, ജവഹർലാൽ നെഹ്‌റു, നേതാജി സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭായ് പട്ടേൽ, ഡോ. ബി ആർ അംബേദ്‌കർ എന്നിവരെ സ്വാതന്ത്ര്യാനന്തരത്തിന്‍റെ ആദ്യ ദശകങ്ങളിൽ ജനങ്ങളെ അങ്ങേയറ്റം ബഹുമാനത്തോടെ അനുസ്‌മരിച്ചു. എന്നിരുന്നാലും ഇന്ദിരാഗാന്ധിയുടെ വരവിന് ശേഷം ഈ ഭക്തി മങ്ങാൻ തുടങ്ങി. നെഹ്‌റു-ഗാന്ധി കുടുംബം കർശനമായി നിയന്ത്രിച്ചിരുന്ന ഒരു സ്വകാര്യ ലിമിറ്റഡ് കമ്പനിയായി പാർട്ടി രൂപാന്തരം പ്രാപിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് ഇന്ത്യയെ ഒരു യഥാർഥ രാജവാഴ്‌ചയാക്കി മാറ്റാന്‍ ശ്രമിക്കുകയും മാധ്യമങ്ങളിലെയും അക്കാദമിയിലെയും പ്രമാണിമാരുടെ സഹായത്തോടെ ഈ കുടുംബത്തിന് പുറത്തുള്ള മഹാനായ നേതാക്കളുടെ സംഭാവന ഇല്ലാതാക്കാൻ പ്രവര്‍ത്തിച്ചു.

പ്രധാന സർക്കാർ പദ്ധതികൾ, പൊതു കെട്ടിടം, ദേശീയ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സ്കോളർഷിപ്പുകൾ, കായിക മേളകള്‍ എന്നിവ കോണ്‍ഗ്രസ് കുടുംബത്തിലെ അംഗങ്ങളുടെ പേരിലാണ്. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള പിഗ്മാലിയൻ പോയിന്‍റിന് പോലും ഇന്ദിര പോയിന്‍റ് എന്നും ഹിമാലയത്തിലെ ഒരു കൊടുമുടിക്ക് രാജീവ് പീക്ക് എന്നും പേരിട്ടു. കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും കുടുംബത്തെ പ്രീതിപ്പെടുത്തുന്നതിനായി പരസ്‌പരം മത്സരിക്കുകയും ഹരിയാനയിൽ കാള വളർത്തൽ പദ്ധതിക്ക് ഇന്ദിര ഗാന്ധിയുടെ പേരും പോണ്ടിച്ചേരിയിൽ പ്രഭാത ഭക്ഷണ പദ്ധതിക്കും, മഹാരാഷ്‌ട്രയിൽ ഒരു ചേരി ഫുട്ബോൾ ടൂർണമെന്‍റിന് രാജീവ് ഗാന്ധിയുടെ പേരും നൽകുകയും ചെയ്‌തു. ഇതെല്ലാം ഗാന്ധി കുടുംബത്തിന്‍റെ ഇടുങ്ങിയ മനോഭാവം കാണിക്കുന്നു.

പ്രധാനമന്ത്രി മൻ‌മോഹൻ സിങ്ങിന് പകരം അന്നത്തെ പാർട്ടി പ്രസിഡന്‍റ് സോണിയ ഗാന്ധി ബെയ്‌ജിങ് ഒളിമ്പിക്‌സിൽ പങ്കെടുത്തത് കോണ്‍ഗ്രസ് കുടുംബത്തിന്‍റെ ദാര്‍ഷ്ട്യം വ്യക്തമാക്കുന്നു. സോണിയ ഗാന്ധിയുടെ മകൾ രാഹുൽ ഗാന്ധി, മകൾ പ്രിയങ്ക, മരുമകൻ റോബർട്ട് വാദ്ര എന്നിവർക്ക് ചൈനീസ് ആതിഥേയത്വം വഹിച്ചു. അതിനാൽ ഗൽവാനിൽ രാജ്യത്തെ പ്രതിരോധിക്കാൻ 20 ഇന്ത്യൻ സൈനികർ ജീവൻ ബലിയർപ്പിച്ചിട്ടും ചൈനയെ വിമർശിക്കാൻ കോൺഗ്രസ് പാർട്ടി തയ്യാറാകാത്തത് ഈ സംഭാവനയുടെ വെളിച്ചത്തിൽ കാണേണ്ടതാണ്. ശക്തമായ ജനവികാരം രാജ്യത്തിന്‍റെ പ്രാദേശിക സമഗ്രത സംരക്ഷിക്കുന്നതിന് ഉറച്ച നടപടികൾ സ്വീകരിക്കാൻ നരേന്ദ്ര മോദി സർക്കാരിനെ പ്രേരിപ്പിക്കും. നിർഭാഗ്യവശാൽ കോൺഗ്രസ് പാർട്ടി അദ്ദേഹത്തിന് പിന്തുണ നൽകുന്നില്ല. ഈ ദേശീയ വികാരവുമായി കോൺഗ്രസ് പാർട്ടി വിരുദ്ധമായിരിക്കുന്നത് എന്തുകൊണ്ട്? ഓരോ ഇന്ത്യക്കാരനും ഈ ചോദ്യം ചോദിക്കുകയും ഉത്തരങ്ങൾക്കായി തിരയുകയും വേണം.

സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് (ആർ‌ജി‌എഫ്) സംഭാവന നൽകുന്നത് സംബന്ധിച്ച് പൊതുസമൂഹത്തിൽ വളരെയധികം വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നതോടെ കോൺഗ്രസ് പാർട്ടി ബിജെപിക്കെതിരെ പ്രത്യാക്രമണം ആരംഭിച്ചു. എന്നാൽ ഇത് രണ്ട് പ്രധാന പാർട്ടികൾ തമ്മിലുള്ള കേവലം രാഷ്‌ട്രീയ ആരോപണങ്ങളാക്കി മാറ്റാനുള്ള കോൺഗ്രസിന്‍റെ ശ്രമങ്ങൾക്ക് പൊതുജനങ്ങളുടെ മനസ്സിൽ ഉയർന്നുവരാൻ സാധ്യതയുള്ള അടിസ്ഥാനപരവും ആശങ്കാജനകവുമായ ചില ചോദ്യങ്ങളെ കുഴിച്ചു മൂടാന്‍ ആകില്ല.

തുടക്കത്തിൽ ആർ‌ജി‌എഫ് ചൈനയിൽ നിന്ന് സംഭാവന വാങ്ങിയത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് പാർട്ടി വിശദീകരിക്കണം. 2008ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുമായി (സിസിപി) ഒപ്പുവച്ച ധാരണാപത്രത്തിലെ ഉള്ളടക്കങ്ങൾ വെളിപ്പെടുത്താൻ കോൺഗ്രസ് വിമുഖത കാണിച്ചതാണ് അതിലും ഞെട്ടിക്കുന്ന കാര്യം. അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയിരുന്ന രാഹുൽ ഗാന്ധിയാണ് പാർട്ടിക്കു വേണ്ടി രേഖയിൽ ഒപ്പിട്ടത്. സിസിപി ഉദ്യോഗസ്ഥന്‍റെയും അമ്മയും പാർട്ടി പ്രസിഡന്‍റുമായ സോണിയ ഗാന്ധിയുടെയും അന്നത്തെ ചൈനീസ് ഉപരാഷ്‌ട്രപതി സി ജിൻപിങ്ങിന്‍റെയും സാന്നിധ്യത്തിൽ ആയിരുന്നു രാഹുൽ ഗാന്ധി രേഖയിൽ ഒപ്പുവെച്ചത്. എന്നാൽ പൊതുജനങ്ങള്‍ ആവശ്യപ്പെട്ടിട്ടും ധാരണാപത്രത്തിന്‍റെ വിശദാംശങ്ങൾ പുറത്തുവിടാൻ കോൺഗ്രസ് തയാറാകുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടി എന്തിനെ ഭയപ്പെടുന്നു?

ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിന്‍റെ ചിത്രം പോസ്റ്റ് ചെയ്‌ത പ്രശസ്‌ത അഭിഭാഷകൻ മഹേഷ് ജെത്മലാനി അടുത്തിടെ ട്വീറ്റ് ചെയ്യുകയും വിശദാംശങ്ങൾ പാർട്ടി വെളിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അഭിപ്രായപ്പെട്ടു. സി‌സി‌പി ഇന്ത്യൻ പ്രദേശത്തിന്‍റെ അധിനിവേശത്തെ പിന്തുണയ്ക്കുകയും മറ്റ് ഇന്ത്യൻ പ്രദേശങ്ങൾക്ക് അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്നു. സി‌സി‌പിയുമായുള്ള ഏത് കരാറും സി‌സി‌പിയുടെ നിലപാടിനെ സാധൂകരിക്കുന്നതാണ്. മാത്രമല്ല യു‌എ‌പി‌എ പ്രകാരം ശിക്ഷാർഹമായതും നിയമവിരുദ്ധമായ പ്രവർത്തനമാണിതെന്നും ജെതെല്‍മാനി കൂട്ടിച്ചേർത്തു. അഴിമതി നിരോധന നിയമം 1976, 2010ലെ വിദേശ സംഭാവന നിയന്ത്രണ നിയമങ്ങള്‍ പ്രകാരം സാധ്യമായ കുറ്റകൃത്യങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

അടുത്തിടെ ലഡാക്കിൽ ചൈനക്കാർ നടത്തിയ ആക്രമണ ശ്രമം തടയാൻ ശ്രമിക്കുന്നതിനിടെ 20 ഇന്ത്യൻ സൈനികർ ജീവൻ വെടിഞ്ഞ സമയത്ത് ഈ ചോദ്യം കൂടുതൽ പ്രസക്തമാകുകയാണ്. ഈ കുടുംബ ട്രസ്റ്റിലേക്ക് ഫണ്ടുകൾ ഒഴുകുന്നതുമായി ബന്ധപ്പെട്ട വിവാദത്തിന് ഒരു ആഭ്യന്തര വീക്ഷണവുമുണ്ട്. ഡോ. മന്‍മോഹന്‍ സിങ് സർക്കാരിന്‍റെ സമയത്തെ ദേശീയ ദുരിതാശ്വാസ നിധിയില്‍ (പി‌എം‌എൻ‌ആർ‌എഫ്) നിന്നുള്ള ഫണ്ട് വഴിതിരിച്ചുവിടുന്നതുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇത് പ്രാഥമികമായി പ്രകൃതിദുരന്തങ്ങളുടെ സമയത്ത് ജനങ്ങൾക്ക് സഹായം നൽകാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. 2004, 2014 കാലഘട്ടത്തില്‍ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻ‌മോഹൻ സിംഗ് ഒരു പൊതു ഫണ്ടിന്‍റെ ദുരുപയോഗം നേരിട്ട് തന്‍റെ ചുമതലയിൽ എങ്ങനെ അനുവദിച്ചുവെന്ന് വിശദീകരിക്കണം. പ്രധാനമന്ത്രിയായിരുന്നപ്പോൾ ചില കേന്ദ്ര മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ആർ‌ജി‌എഫിന് ധനസഹായം നൽകിയത് എന്തുകൊണ്ടാണെന്നും അദ്ദേഹം വിശദീകരിക്കണം.

ചൈനീസ് സർക്കാരിൽ നിന്ന് കോൺഗ്രസ് പാർട്ടിക്ക് നൽകിയ സംഭാവന ഇന്ത്യയുടെ പരമാധികാരം, ഐക്യം, സമഗ്രത എന്നിവയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയരുകയാണ്. സ്വാതന്ത്ര്യ സമരത്തിന്‍റെ മുന്‍നിരയിലുണ്ടായിരുന്ന കോൺഗ്രസ് പാർട്ടി, സ്വാതന്ത്ര്യ സമര സേനാനികളുടെ വലിയ ത്യാഗങ്ങൾ മൂലം ജനങ്ങളുടെ വിശ്വാസവും സ്നേഹവും സ്വാതത്ര്യത്തിന് ശേഷം വളരെക്കാലം ആസ്വദിച്ചിരുന്നു. പാർട്ടിയുടെ മാർഗനിർദേശ വെളിച്ചമായിരുന്ന മഹാത്മാഗാന്ധിയുടെ ത്യാഗങ്ങൾ, ജവഹർലാൽ നെഹ്‌റു, നേതാജി സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭായ് പട്ടേൽ, ഡോ. ബി ആർ അംബേദ്‌കർ എന്നിവരെ സ്വാതന്ത്ര്യാനന്തരത്തിന്‍റെ ആദ്യ ദശകങ്ങളിൽ ജനങ്ങളെ അങ്ങേയറ്റം ബഹുമാനത്തോടെ അനുസ്‌മരിച്ചു. എന്നിരുന്നാലും ഇന്ദിരാഗാന്ധിയുടെ വരവിന് ശേഷം ഈ ഭക്തി മങ്ങാൻ തുടങ്ങി. നെഹ്‌റു-ഗാന്ധി കുടുംബം കർശനമായി നിയന്ത്രിച്ചിരുന്ന ഒരു സ്വകാര്യ ലിമിറ്റഡ് കമ്പനിയായി പാർട്ടി രൂപാന്തരം പ്രാപിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് ഇന്ത്യയെ ഒരു യഥാർഥ രാജവാഴ്‌ചയാക്കി മാറ്റാന്‍ ശ്രമിക്കുകയും മാധ്യമങ്ങളിലെയും അക്കാദമിയിലെയും പ്രമാണിമാരുടെ സഹായത്തോടെ ഈ കുടുംബത്തിന് പുറത്തുള്ള മഹാനായ നേതാക്കളുടെ സംഭാവന ഇല്ലാതാക്കാൻ പ്രവര്‍ത്തിച്ചു.

പ്രധാന സർക്കാർ പദ്ധതികൾ, പൊതു കെട്ടിടം, ദേശീയ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സ്കോളർഷിപ്പുകൾ, കായിക മേളകള്‍ എന്നിവ കോണ്‍ഗ്രസ് കുടുംബത്തിലെ അംഗങ്ങളുടെ പേരിലാണ്. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള പിഗ്മാലിയൻ പോയിന്‍റിന് പോലും ഇന്ദിര പോയിന്‍റ് എന്നും ഹിമാലയത്തിലെ ഒരു കൊടുമുടിക്ക് രാജീവ് പീക്ക് എന്നും പേരിട്ടു. കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും കുടുംബത്തെ പ്രീതിപ്പെടുത്തുന്നതിനായി പരസ്‌പരം മത്സരിക്കുകയും ഹരിയാനയിൽ കാള വളർത്തൽ പദ്ധതിക്ക് ഇന്ദിര ഗാന്ധിയുടെ പേരും പോണ്ടിച്ചേരിയിൽ പ്രഭാത ഭക്ഷണ പദ്ധതിക്കും, മഹാരാഷ്‌ട്രയിൽ ഒരു ചേരി ഫുട്ബോൾ ടൂർണമെന്‍റിന് രാജീവ് ഗാന്ധിയുടെ പേരും നൽകുകയും ചെയ്‌തു. ഇതെല്ലാം ഗാന്ധി കുടുംബത്തിന്‍റെ ഇടുങ്ങിയ മനോഭാവം കാണിക്കുന്നു.

പ്രധാനമന്ത്രി മൻ‌മോഹൻ സിങ്ങിന് പകരം അന്നത്തെ പാർട്ടി പ്രസിഡന്‍റ് സോണിയ ഗാന്ധി ബെയ്‌ജിങ് ഒളിമ്പിക്‌സിൽ പങ്കെടുത്തത് കോണ്‍ഗ്രസ് കുടുംബത്തിന്‍റെ ദാര്‍ഷ്ട്യം വ്യക്തമാക്കുന്നു. സോണിയ ഗാന്ധിയുടെ മകൾ രാഹുൽ ഗാന്ധി, മകൾ പ്രിയങ്ക, മരുമകൻ റോബർട്ട് വാദ്ര എന്നിവർക്ക് ചൈനീസ് ആതിഥേയത്വം വഹിച്ചു. അതിനാൽ ഗൽവാനിൽ രാജ്യത്തെ പ്രതിരോധിക്കാൻ 20 ഇന്ത്യൻ സൈനികർ ജീവൻ ബലിയർപ്പിച്ചിട്ടും ചൈനയെ വിമർശിക്കാൻ കോൺഗ്രസ് പാർട്ടി തയ്യാറാകാത്തത് ഈ സംഭാവനയുടെ വെളിച്ചത്തിൽ കാണേണ്ടതാണ്. ശക്തമായ ജനവികാരം രാജ്യത്തിന്‍റെ പ്രാദേശിക സമഗ്രത സംരക്ഷിക്കുന്നതിന് ഉറച്ച നടപടികൾ സ്വീകരിക്കാൻ നരേന്ദ്ര മോദി സർക്കാരിനെ പ്രേരിപ്പിക്കും. നിർഭാഗ്യവശാൽ കോൺഗ്രസ് പാർട്ടി അദ്ദേഹത്തിന് പിന്തുണ നൽകുന്നില്ല. ഈ ദേശീയ വികാരവുമായി കോൺഗ്രസ് പാർട്ടി വിരുദ്ധമായിരിക്കുന്നത് എന്തുകൊണ്ട്? ഓരോ ഇന്ത്യക്കാരനും ഈ ചോദ്യം ചോദിക്കുകയും ഉത്തരങ്ങൾക്കായി തിരയുകയും വേണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.