ജയ്‌പൂര്‍: രാജസ്ഥാനിലെ ബികാനീറില്‍ മകനേയും ഭാര്യയേയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്‌തു. തൂങ്ങി മരിച്ച നിലയിലാണ് ഗൃഹനാഥനെ കണ്ടെത്തിയത്. ഭാര്യയേയും പതിനൊന്ന് വയസുകാരനായ മകനേയും കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ആത്മഹത്യ ചെയ്‌തതാകാമെന്നാണ് പൊലീസ് നിഗമനം. സുരേഷ് എന്നയാളാണ് ആത്മഹത്യ ചെയ്‌തത്.
ഇയാളുടെ ഭാര്യ സുമം, പ്രദേശിക ആരോഗ്യ കേന്ദ്രത്തിലെ നേഴ്‌സായിരുന്നു. വെള്ളിയാഴ്‌ച ഇവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതായി സൂചനയുണ്ടെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.