ETV Bharat / international

Russian Wagner mercenary group | വാഗ്‌നര്‍ ഗ്രൂപ്പുമായി ഇടപാട്; 4 സ്ഥാപനങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി യുഎസ്

author img

By

Published : Jun 28, 2023, 8:16 AM IST

Updated : Jun 28, 2023, 12:50 PM IST

ആഫ്രിക്ക, യുഎഇ, റഷ്യ എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങള്‍ക്കാണ് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയത്. യുക്രൈനിലും ആഫ്രിക്കയിലും വാഗ്‌നര്‍ ഗ്രൂപ്പിന്‍റെ വിപുലീകരണത്തിനും മറ്റുമായി സാമ്പത്തിക സഹായം നല്‍കിയ സ്ഥാപനങ്ങള്‍ക്കാണ് ഉപരോധം

US sanctions gold firms connected to Russian Wagner mercenary group  US sanctions gold firms connected to Wagner group  Wagner group  Russian Wagner mercenary group  വാഗ്‌നര്‍ ഗ്രൂപ്പുമായി ഇടപാട്  യുഎസ്  യുഎഇ  ആഫ്രിക്ക  റഷ്യ  യെവ്‌ഗ്‌നി പ്രിഗോഷിന്‍  വാഗ്‌നര്‍ ഗ്രൂപ്പ്
US sanctions gold firms connected to Wagner group

വാഷിങ്‌ടണ്‍: വാഗ്‌നര്‍ ഗ്രൂപ്പുമായി ബന്ധമുള്ള നാല് സ്ഥാപനങ്ങള്‍ക്കും ഒരു വ്യക്തിക്കും എതിരെ ഉപരോധം ഏര്‍പ്പെടുത്തി യുഎസ്. വാഗ്‌നര്‍ ഗ്രൂപ്പുമായും തലവന്‍ യെവ്‌ഗ്‌നി പ്രിഗോഷിനുമായും ബന്ധമുള്ള സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, യുഎഇ, റഷ്യ എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ക്കാണ് യുഎസ് ചൊവ്വാഴ്‌ച (ജൂണ്‍ 27) ഉപരോധം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ആഴ്‌ച റഷ്യയ്‌ക്കെതിരെ വാഗ്‌നര്‍ ഗ്രൂപ്പ് സായുധ കലാപത്തിന് ആഹ്വാനം ചെയ്‌തിരുന്നു. എന്നാല്‍ യുഎസ് ഉപരോധത്തിന് സംഭവവുമായി ബന്ധമില്ലെന്നാണ് ലഭിക്കുന്ന വിവരം.

2016 ലെ യുഎസ് തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിച്ചു എന്നാരോപിച്ച് പ്രിഗോഷിനും വാഗ്‌നർ ഗ്രൂപ്പിനുമെതിരെ യുഎസ് മുമ്പ് പലതവണ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് ഖനന സ്ഥാപനങ്ങളായ Diamville SAU, Midas Ressources SARLU എന്നിവയ്‌ക്കും സ്വർണ വിൽപ്പന നടത്തുന്ന റഷ്യ ആസ്ഥാനമായുള്ള ലിമിറ്റഡ് ലയബിലിറ്റി കമ്പനി ഡിഎം, ദുബായ് ആസ്ഥാനമായുള്ള ഇൻഡസ്ട്രിയൽ റിസോഴ്‌സസ് ജനറൽ ട്രേഡിങ് എന്നിവയ്‌ക്കുമാണ് ഉപരോധം.

കൂടാതെ വാഗ്‌നർ ഗ്രൂപ്പിലെ റഷ്യൻ എക്‌സിക്യൂട്ടീവായ ആന്ദ്രേ ഇവാനോവിനും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആയുധ ഇടപാടുകള്‍, ഖനന പദ്ധതികള്‍, വാഗ്‌നര്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇവാനോവ് മാലി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതായാണ് കണ്ടെത്തല്‍. ഉപരോധിക്കപ്പെട്ട സ്ഥാപനങ്ങള്‍, യുക്രൈനിലും ആഫ്രിക്കയിലും സായുധ സേനയെ നിലനിർത്താനും വിപുലീകരിക്കാനും വാഗ്‌നർ ഗ്രൂപ്പിന് ധനസഹായം നൽകുന്നതിനായി അനധികൃത സ്വർണ ഇടപാടുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഫോറിൻ അസറ്റ് കൺട്രോൾ ഓഫിസ് കണ്ടെത്തി.

അതേസമയം, കൂടുതല്‍ ലിക്വിഡ് ഫോറിന്‍ കറന്‍സിയ്‌ക്കായി സ്വര്‍ണം മാറ്റുന്നതില്‍ നിന്ന് റഷ്യയെ തടയാന്‍ റഷ്യന്‍ സ്വര്‍ണ ഇറക്കുമതി നിരോധിക്കാന്‍ ജി 7 രാജ്യങ്ങള്‍ തീരുമാനിച്ചു. ആഫ്രിക്കയിലും യുക്രൈനിലും വാഗ്‌നര്‍ ഗ്രൂപ്പിന്‍റെ വിപുലീകരണവും ആക്രമണവും തടയുന്നതിന് ഗ്രൂപ്പിന്‍റെ വരുമാന സ്രോതസുകളെ ലക്ഷ്യമിടുന്നത് തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി.

ദിവസങ്ങള്‍ക്ക് മുമ്പാണ് വാഗ്‌നര്‍ ഗ്രൂപ്പ് റഷ്യക്കെതിരെ പരസ്യമായി രംഗത്ത് വന്നത്. എന്നാല്‍ പിന്നീട് വിമത നീക്കത്തില്‍ നിന്ന് പിന്മാറിയതായി വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ യെവ്‌ഗ്‌നി പ്രിഗോഷിന്‍ അറിയിക്കുകയായിരുന്നു. പ്രിഗോഷിൻ ബെലറൂസിലേക്ക് പോകുമെന്നും അദ്ദേഹത്തോടൊപ്പം കലാപം നടത്തിയ പോരാളികളെ അവരുടെ മുന്നണിയിലെ സേവനം കണക്കിലെടുത്ത് നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി എസ് പെസ്കോവ് വ്യക്തമാക്കിയിരുന്നു.

ബെലറൂസ് പ്രസിഡന്‍റ് അലക്‌സാണ്ടര്‍ ലൂകാഷെങ്കോവിന്‍റെ മധ്യസ്ഥതയിൽ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വാഗ്നര്‍ സേന വിമത നീക്കം അവസാനിപ്പിച്ചത്. നേരത്തെ പിടിച്ചെടുത്ത റഷ്യന്‍ സൈനിക നഗരമായ റൊസ്തോവില്‍ നിന്ന് വാഗ്നര്‍ സേന പിന്‍വലിയുകയും ചെയ്‌തു. റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ ഉറ്റ സുഹൃത്തെന്ന് അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ യെവ്‌ഗ്‌നി പ്രിഗോഷിന്‍. പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ കൂലിപ്പട്ടാളം എന്നറിയപ്പെട്ടിരുന്ന വാഗ്‌നർ ഗ്രൂപ്പിന്‍റെ തലവൻ യെവ്‌ഗ്‌നി പ്രിഗോഷിനും റഷ്യൻ സൈനിക നേതൃത്വവും തമ്മില്‍ തെറ്റിയതോടെയാണ് പ്രശ്‌നം ഗുരുതരമായത്.

വാഷിങ്‌ടണ്‍: വാഗ്‌നര്‍ ഗ്രൂപ്പുമായി ബന്ധമുള്ള നാല് സ്ഥാപനങ്ങള്‍ക്കും ഒരു വ്യക്തിക്കും എതിരെ ഉപരോധം ഏര്‍പ്പെടുത്തി യുഎസ്. വാഗ്‌നര്‍ ഗ്രൂപ്പുമായും തലവന്‍ യെവ്‌ഗ്‌നി പ്രിഗോഷിനുമായും ബന്ധമുള്ള സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, യുഎഇ, റഷ്യ എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ക്കാണ് യുഎസ് ചൊവ്വാഴ്‌ച (ജൂണ്‍ 27) ഉപരോധം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ആഴ്‌ച റഷ്യയ്‌ക്കെതിരെ വാഗ്‌നര്‍ ഗ്രൂപ്പ് സായുധ കലാപത്തിന് ആഹ്വാനം ചെയ്‌തിരുന്നു. എന്നാല്‍ യുഎസ് ഉപരോധത്തിന് സംഭവവുമായി ബന്ധമില്ലെന്നാണ് ലഭിക്കുന്ന വിവരം.

2016 ലെ യുഎസ് തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിച്ചു എന്നാരോപിച്ച് പ്രിഗോഷിനും വാഗ്‌നർ ഗ്രൂപ്പിനുമെതിരെ യുഎസ് മുമ്പ് പലതവണ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് ഖനന സ്ഥാപനങ്ങളായ Diamville SAU, Midas Ressources SARLU എന്നിവയ്‌ക്കും സ്വർണ വിൽപ്പന നടത്തുന്ന റഷ്യ ആസ്ഥാനമായുള്ള ലിമിറ്റഡ് ലയബിലിറ്റി കമ്പനി ഡിഎം, ദുബായ് ആസ്ഥാനമായുള്ള ഇൻഡസ്ട്രിയൽ റിസോഴ്‌സസ് ജനറൽ ട്രേഡിങ് എന്നിവയ്‌ക്കുമാണ് ഉപരോധം.

കൂടാതെ വാഗ്‌നർ ഗ്രൂപ്പിലെ റഷ്യൻ എക്‌സിക്യൂട്ടീവായ ആന്ദ്രേ ഇവാനോവിനും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആയുധ ഇടപാടുകള്‍, ഖനന പദ്ധതികള്‍, വാഗ്‌നര്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇവാനോവ് മാലി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതായാണ് കണ്ടെത്തല്‍. ഉപരോധിക്കപ്പെട്ട സ്ഥാപനങ്ങള്‍, യുക്രൈനിലും ആഫ്രിക്കയിലും സായുധ സേനയെ നിലനിർത്താനും വിപുലീകരിക്കാനും വാഗ്‌നർ ഗ്രൂപ്പിന് ധനസഹായം നൽകുന്നതിനായി അനധികൃത സ്വർണ ഇടപാടുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഫോറിൻ അസറ്റ് കൺട്രോൾ ഓഫിസ് കണ്ടെത്തി.

അതേസമയം, കൂടുതല്‍ ലിക്വിഡ് ഫോറിന്‍ കറന്‍സിയ്‌ക്കായി സ്വര്‍ണം മാറ്റുന്നതില്‍ നിന്ന് റഷ്യയെ തടയാന്‍ റഷ്യന്‍ സ്വര്‍ണ ഇറക്കുമതി നിരോധിക്കാന്‍ ജി 7 രാജ്യങ്ങള്‍ തീരുമാനിച്ചു. ആഫ്രിക്കയിലും യുക്രൈനിലും വാഗ്‌നര്‍ ഗ്രൂപ്പിന്‍റെ വിപുലീകരണവും ആക്രമണവും തടയുന്നതിന് ഗ്രൂപ്പിന്‍റെ വരുമാന സ്രോതസുകളെ ലക്ഷ്യമിടുന്നത് തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി.

ദിവസങ്ങള്‍ക്ക് മുമ്പാണ് വാഗ്‌നര്‍ ഗ്രൂപ്പ് റഷ്യക്കെതിരെ പരസ്യമായി രംഗത്ത് വന്നത്. എന്നാല്‍ പിന്നീട് വിമത നീക്കത്തില്‍ നിന്ന് പിന്മാറിയതായി വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ യെവ്‌ഗ്‌നി പ്രിഗോഷിന്‍ അറിയിക്കുകയായിരുന്നു. പ്രിഗോഷിൻ ബെലറൂസിലേക്ക് പോകുമെന്നും അദ്ദേഹത്തോടൊപ്പം കലാപം നടത്തിയ പോരാളികളെ അവരുടെ മുന്നണിയിലെ സേവനം കണക്കിലെടുത്ത് നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി എസ് പെസ്കോവ് വ്യക്തമാക്കിയിരുന്നു.

ബെലറൂസ് പ്രസിഡന്‍റ് അലക്‌സാണ്ടര്‍ ലൂകാഷെങ്കോവിന്‍റെ മധ്യസ്ഥതയിൽ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വാഗ്നര്‍ സേന വിമത നീക്കം അവസാനിപ്പിച്ചത്. നേരത്തെ പിടിച്ചെടുത്ത റഷ്യന്‍ സൈനിക നഗരമായ റൊസ്തോവില്‍ നിന്ന് വാഗ്നര്‍ സേന പിന്‍വലിയുകയും ചെയ്‌തു. റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ ഉറ്റ സുഹൃത്തെന്ന് അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ യെവ്‌ഗ്‌നി പ്രിഗോഷിന്‍. പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ കൂലിപ്പട്ടാളം എന്നറിയപ്പെട്ടിരുന്ന വാഗ്‌നർ ഗ്രൂപ്പിന്‍റെ തലവൻ യെവ്‌ഗ്‌നി പ്രിഗോഷിനും റഷ്യൻ സൈനിക നേതൃത്വവും തമ്മില്‍ തെറ്റിയതോടെയാണ് പ്രശ്‌നം ഗുരുതരമായത്.

Last Updated : Jun 28, 2023, 12:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.