ETV Bharat / international

കരച്ചിലടങ്ങാതെ തുര്‍ക്കിയും സിറിയയും : ഭൂകമ്പത്തില്‍ 24,000 കടന്ന് മരണ സംഖ്യ ; രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ

author img

By

Published : Feb 11, 2023, 9:01 AM IST

തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 24,000 കടന്നു. പതിനായിരക്കണക്കിന് ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനാകുന്നില്ലെന്ന് പ്രസിഡന്‍റ്. സിറിയയില്‍ 5.3 മില്യണ്‍ ആളുകള്‍ ഭവന രഹിതരായി. രണ്ടിടങ്ങളിലുമായി 8,70,000 പേര്‍ പട്ടിണിയില്‍.

തുര്‍ക്കി  സിറിയ  സിറിയ ഭൂകമ്പം  മരണ സംഖ്യ  സിറിയ ഭൂകമ്പം  Turkey syria earthquake death updates  syria earthquake  Turkey earthquake  തുര്‍ക്കി സിറിയ ഭൂകമ്പം  അങ്കാറ  അങ്കാറ വാര്‍ത്തകള്‍  international news updates  latest news in Turkey  latest news in syria
തുര്‍ക്കി സിറിയ ഭൂകമ്പത്തിലെ മരണ സംഖ്യ 24,000 കടന്നു

അങ്കാറ : തുര്‍ക്കി - സിറിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 24,000 കടന്നു. ഭൂകമ്പാവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന് ഇന്നലെ നിരവധി കുട്ടികളെ പുറത്തെടുത്തുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. അതേസമയം കെട്ടിടാവശിഷ്‌ടങ്ങള്‍ക്കുള്ളില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും പ്രതികൂല കാലാവസ്ഥ കനത്ത വെല്ലുവിളിയാണെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 40,000 കടക്കുമെന്നാണ് ഐക്യരാഷ്‌ട്രസഭയുടെ വിലയിരുത്തല്‍. രണ്ടിടങ്ങളിലുമുണ്ടായ ദുരന്തത്തോട് അധികൃതര്‍ വേഗത്തില്‍ പ്രതികരിക്കേണ്ടതായിരുന്നുവെന്ന് തുര്‍ക്കിയിലെ ആദിയാമാന്‍ മേഖല സന്ദര്‍ശിച്ച പ്രസിഡന്‍റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ പറഞ്ഞു. സംഭവത്തില്‍ ബന്ധപ്പെട്ടവരുടെ പ്രതികരണം സാധ്യമായത്ര വേഗത്തിലായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തിലെ തന്നെ മികച്ച റെസ്‌ക്യൂ ടീമാണ് ഇപ്പോള്‍ നമുക്ക് ഒപ്പമുള്ളതെങ്കിലും രക്ഷാപ്രവര്‍ത്തനം ആഗ്രഹിച്ച പോലെ വേഗത്തില്‍ നടക്കുന്നില്ലെന്നത് യഥാര്‍ഥ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മെയ്‌ 14 ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരത്തിനൊരുങ്ങി നില്‍ക്കുന്ന എര്‍ദോഗനിനെതിരെ എതിരാളികള്‍ രക്ഷാപ്രവര്‍ത്തനത്തിലെ വീഴ്‌ച ആയുധമാക്കിയേക്കാം. എന്നാല്‍ ദുരന്തത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റി വയ്‌ക്കാന്‍ സാധ്യതയുണ്ട്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിലെ അപാകതകളില്‍ പുകയുന്ന രോഷം തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വെല്ലുവിളിയാകും. രക്ഷാപ്രവര്‍ത്തനത്തില്‍ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതിനെ രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കായുള്ള നിഷേധാത്മക പ്രചാരണങ്ങള്‍ എന്ന് ത്വയ്യിബ് എര്‍ദോഗന്‍ പരിഹസിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ രക്ഷാപ്രവര്‍ത്തനത്തിലെ പോരായ്‌മകള്‍ ആയുധമാക്കിയേക്കാമെന്നതിനാല്‍ ആ പ്രസ്‌താവനയില്‍ ഖേദം പ്രകടിപ്പിച്ച അദ്ദേഹം അത് പിന്‍വലിക്കുകയും രക്ഷാപ്രവര്‍ത്തനത്തില്‍ അപാകതകള്‍ ഉണ്ടെന്ന് സമ്മതിക്കുകയും ചെയ്‌തു.

'ഭൂകമ്പം വളരെ വലുതായിരുന്നു, എന്നാല്‍ അതിനേക്കാള്‍ വളരെ വലുത് ഏകോപനത്തിന്‍റെ അഭാവവും ആസൂത്രണമില്ലായ്‌മയും കഴിവില്ലായ്‌മയുമാണെന്ന് ' തുര്‍ക്കിയിലെ പ്രതിപക്ഷ പാര്‍ട്ടി തലവന്‍ കെമാല്‍ കിലിക്‌ദറോഗ്ലു പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തി.

ഭവന രഹിതരായ പതിനായിരക്കണക്കിനാളുകളാണ് തണുത്തുറഞ്ഞ കാലാവസ്ഥയില്‍ കഴിയുന്നത്. ഭൂകമ്പാവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തി സംസ്‌കരിച്ച ആളുകളുടെ കൂടെയുണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. തുര്‍ക്കിയിലും സിറിയയിലുമായി 8,70,000 ആളുകള്‍ പട്ടിണിയിലാണെന്ന് ഐക്യരാഷ്‌ട്ര സഭ മുന്നറിയിപ്പ് നല്‍കി. സിറിയയില്‍ മാത്രം 5.3 മില്യണ്‍ ആളുകള്‍ ഭവന രഹിതരായിട്ടുണ്ടെന്നാണ് വിവരം.

ഇത് ഒരു വലിയ സംഖ്യയാണ്, രാജ്യത്ത് നിന്ന് വലിയ തോതില്‍ ജനങ്ങള്‍ കുടിയിറക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് യുഎന്‍ സിറിയന്‍ പ്രതിനിധി ശിവങ്ക ധനപാല പറഞ്ഞു. ഭൂകമ്പത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദും പത്നി അസ്‌മയും സന്ദര്‍ശിച്ചു.

also read:തുര്‍ക്കി-സിറിയ ഭൂകമ്പം: മരണം 7900 കടന്നു, അപകടത്തില്‍പ്പെട്ടവര്‍ക്കായി തെരച്ചില്‍

ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് തുര്‍ക്കി സിറിയ എന്നീ രാജ്യങ്ങളെ തകിടം മറിച്ച് ദുരന്തമുണ്ടായത്. റിക്‌ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ, കഹ്‌റാമന്‍മസാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. തുടര്‍ച്ചയായുണ്ടായ മൂന്ന് പ്രകമ്പനങ്ങളാണ് ഇരു രാജ്യങ്ങളിലും വന്‍നാശം വിതച്ചത്. നിലംപൊത്തിയ ആയിരക്കണക്കിന് കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന് പതിനായിരക്കണക്കിന് ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. തണുത്തുറഞ്ഞ കാലാവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം വേണ്ട രീതിയില്‍ നടത്താന്‍ കഴിയുന്നില്ല. എന്നാലും ദുരന്ത മേഖലയില്‍ പൊലീസ് അടക്കമുള്ളവരും വിവിധ രാജ്യങ്ങളുടെ രക്ഷാസംഘങ്ങളും അക്ഷീണം പ്രയത്നിക്കുകയാണ്.

അങ്കാറ : തുര്‍ക്കി - സിറിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 24,000 കടന്നു. ഭൂകമ്പാവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന് ഇന്നലെ നിരവധി കുട്ടികളെ പുറത്തെടുത്തുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. അതേസമയം കെട്ടിടാവശിഷ്‌ടങ്ങള്‍ക്കുള്ളില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും പ്രതികൂല കാലാവസ്ഥ കനത്ത വെല്ലുവിളിയാണെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 40,000 കടക്കുമെന്നാണ് ഐക്യരാഷ്‌ട്രസഭയുടെ വിലയിരുത്തല്‍. രണ്ടിടങ്ങളിലുമുണ്ടായ ദുരന്തത്തോട് അധികൃതര്‍ വേഗത്തില്‍ പ്രതികരിക്കേണ്ടതായിരുന്നുവെന്ന് തുര്‍ക്കിയിലെ ആദിയാമാന്‍ മേഖല സന്ദര്‍ശിച്ച പ്രസിഡന്‍റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ പറഞ്ഞു. സംഭവത്തില്‍ ബന്ധപ്പെട്ടവരുടെ പ്രതികരണം സാധ്യമായത്ര വേഗത്തിലായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തിലെ തന്നെ മികച്ച റെസ്‌ക്യൂ ടീമാണ് ഇപ്പോള്‍ നമുക്ക് ഒപ്പമുള്ളതെങ്കിലും രക്ഷാപ്രവര്‍ത്തനം ആഗ്രഹിച്ച പോലെ വേഗത്തില്‍ നടക്കുന്നില്ലെന്നത് യഥാര്‍ഥ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മെയ്‌ 14 ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരത്തിനൊരുങ്ങി നില്‍ക്കുന്ന എര്‍ദോഗനിനെതിരെ എതിരാളികള്‍ രക്ഷാപ്രവര്‍ത്തനത്തിലെ വീഴ്‌ച ആയുധമാക്കിയേക്കാം. എന്നാല്‍ ദുരന്തത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റി വയ്‌ക്കാന്‍ സാധ്യതയുണ്ട്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിലെ അപാകതകളില്‍ പുകയുന്ന രോഷം തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വെല്ലുവിളിയാകും. രക്ഷാപ്രവര്‍ത്തനത്തില്‍ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതിനെ രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കായുള്ള നിഷേധാത്മക പ്രചാരണങ്ങള്‍ എന്ന് ത്വയ്യിബ് എര്‍ദോഗന്‍ പരിഹസിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ രക്ഷാപ്രവര്‍ത്തനത്തിലെ പോരായ്‌മകള്‍ ആയുധമാക്കിയേക്കാമെന്നതിനാല്‍ ആ പ്രസ്‌താവനയില്‍ ഖേദം പ്രകടിപ്പിച്ച അദ്ദേഹം അത് പിന്‍വലിക്കുകയും രക്ഷാപ്രവര്‍ത്തനത്തില്‍ അപാകതകള്‍ ഉണ്ടെന്ന് സമ്മതിക്കുകയും ചെയ്‌തു.

'ഭൂകമ്പം വളരെ വലുതായിരുന്നു, എന്നാല്‍ അതിനേക്കാള്‍ വളരെ വലുത് ഏകോപനത്തിന്‍റെ അഭാവവും ആസൂത്രണമില്ലായ്‌മയും കഴിവില്ലായ്‌മയുമാണെന്ന് ' തുര്‍ക്കിയിലെ പ്രതിപക്ഷ പാര്‍ട്ടി തലവന്‍ കെമാല്‍ കിലിക്‌ദറോഗ്ലു പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തി.

ഭവന രഹിതരായ പതിനായിരക്കണക്കിനാളുകളാണ് തണുത്തുറഞ്ഞ കാലാവസ്ഥയില്‍ കഴിയുന്നത്. ഭൂകമ്പാവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തി സംസ്‌കരിച്ച ആളുകളുടെ കൂടെയുണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. തുര്‍ക്കിയിലും സിറിയയിലുമായി 8,70,000 ആളുകള്‍ പട്ടിണിയിലാണെന്ന് ഐക്യരാഷ്‌ട്ര സഭ മുന്നറിയിപ്പ് നല്‍കി. സിറിയയില്‍ മാത്രം 5.3 മില്യണ്‍ ആളുകള്‍ ഭവന രഹിതരായിട്ടുണ്ടെന്നാണ് വിവരം.

ഇത് ഒരു വലിയ സംഖ്യയാണ്, രാജ്യത്ത് നിന്ന് വലിയ തോതില്‍ ജനങ്ങള്‍ കുടിയിറക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് യുഎന്‍ സിറിയന്‍ പ്രതിനിധി ശിവങ്ക ധനപാല പറഞ്ഞു. ഭൂകമ്പത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദും പത്നി അസ്‌മയും സന്ദര്‍ശിച്ചു.

also read:തുര്‍ക്കി-സിറിയ ഭൂകമ്പം: മരണം 7900 കടന്നു, അപകടത്തില്‍പ്പെട്ടവര്‍ക്കായി തെരച്ചില്‍

ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് തുര്‍ക്കി സിറിയ എന്നീ രാജ്യങ്ങളെ തകിടം മറിച്ച് ദുരന്തമുണ്ടായത്. റിക്‌ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ, കഹ്‌റാമന്‍മസാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. തുടര്‍ച്ചയായുണ്ടായ മൂന്ന് പ്രകമ്പനങ്ങളാണ് ഇരു രാജ്യങ്ങളിലും വന്‍നാശം വിതച്ചത്. നിലംപൊത്തിയ ആയിരക്കണക്കിന് കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന് പതിനായിരക്കണക്കിന് ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. തണുത്തുറഞ്ഞ കാലാവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം വേണ്ട രീതിയില്‍ നടത്താന്‍ കഴിയുന്നില്ല. എന്നാലും ദുരന്ത മേഖലയില്‍ പൊലീസ് അടക്കമുള്ളവരും വിവിധ രാജ്യങ്ങളുടെ രക്ഷാസംഘങ്ങളും അക്ഷീണം പ്രയത്നിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.