ETV Bharat / international

മരിയുപോള്‍ നഗരം വിടാനുള്ള റഷ്യന്‍ നിര്‍ദേശം തള്ളി യുക്രൈന്‍

author img

By

Published : Mar 21, 2022, 12:38 PM IST

ആയുധങ്ങള്‍ ഉപേക്ഷിച്ചാല്‍ സൈന്യത്തിന് മാനുഷിക ഇടനാഴികള്‍ വഴി സുരക്ഷിതമായി നഗരം വിടാമെന്നായിരുന്നു റഷ്യയുടെ നിര്‍ദേശം.

Ukraine refuses to surrender besieged Mariupol  മരിയുപോള്‍  റഷ്യന്‍ വാഗ്‌ദാനം നിരസിച്ച് യുക്രൈന്‍  മരിയുപോള്‍  ukraine refuses russian instructions  mariupol  ukraine army  Ukrainska Pravda  കേണൽ ജനറൽ മിഖായേൽ മിസിന്‍റ്‌സെവ്  ഉപപ്രധാനമന്ത്രി ഇരാന വെരഷ്യൂക്
റഷ്യന്‍ നിര്‍ദേശം തള്ളി യുക്രൈന്‍

യുക്രൈന്‍: ആയുധങ്ങള്‍ ഉപേക്ഷിച്ചാല്‍ മാനുഷിക ഇടനാഴികള്‍ വഴി നഗരം വിടാന്‍ അവസരം ഒരുക്കാമെന്ന റഷ്യയുടെ വാഗ്‌ദാനം നിരസിച്ച് യുക്രൈന്‍. മരിയുപോള്‍ സുരക്ഷാ ചുമതലയുള്ള യുക്രൈന്‍ സൈന്യത്തിനാണ് റഷ്യ നിര്‍ദേശം നല്‍കിയത്. റഷ്യയുടെ നിര്‍ദേശം ഉടനടി യുക്രൈന്‍ അധികാരികള്‍ തള്ളി.

മുന്‍പ് പൊതുജനങ്ങളെ യുക്രൈന്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് മാറ്റാന്‍ തെരഞ്ഞെടുത്ത അസോവ് കടല്‍ തുറമുഖം വഴി, സൈന്യത്തിനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അവസരം നല്‍കുമെന്നാണ് റഷ്യന്‍ കേണൽ ജനറൽ മിഖായേൽ മിസിന്‍റ്‌സെവ് അറിയിച്ചത്. സൈന്യം നിര്‍ദേശം പാലിക്കാന്‍ തയ്യാറായാല്‍ നഗരത്തിന് വേണ്ട സഹായങ്ങള്‍ ഉടനടി ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. സാധാരണക്കാര്‍ക്ക് നഗരത്തില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, യുക്രൈനിന്‍റെ മറുപടിക്ക് തിങ്കളാഴ്‌ച പുലര്‍ച്ചെ വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍ദേശങ്ങള്‍ പാലിക്കാന്‍ യുക്രൈന്‍ തയ്യാറായില്ലെങ്കില്‍, എന്ത് നടപടിയാണ് തങ്ങള്‍ സ്വീകരിക്കുക എന്ന് തീരുമാനിച്ചിട്ടില്ലെന്നും മിസിന്‍റ്‌സെവ് വ്യക്‌തമാക്കി. എന്നാല്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് കീഴടങ്ങുന്നതിനെ കുറിച്ച് റഷ്യമുമായി സംസാരിക്കാന്‍ കഴിയില്ലെന്ന് യുക്രൈന്‍ ഉപപ്രധാനമന്ത്രി ഇരാന വെരഷ്യൂക് അറിയിച്ചു. യുക്രൈന്‍ വാര്‍ത്ത ഏജന്‍സിയായ യുക്രൈന്‍സ്‌ക പ്രാവ്‌ഡ (Ukrainska Pravda) യോട് സംയാരിക്കവെയാണ് ഇരാന ഇക്കാര്യം വ്യക്‌തമാക്കിയത്.

Also read: റഷ്യയുമായി ചർച്ചക്ക് തയാർ, പരാജയപ്പെട്ടാൻ മൂന്നാം ലോക മഹായുദ്ധത്തിന്‍റെ തുടക്കമാകും: സെലെൻസ്‌കി

യുക്രൈന്‍: ആയുധങ്ങള്‍ ഉപേക്ഷിച്ചാല്‍ മാനുഷിക ഇടനാഴികള്‍ വഴി നഗരം വിടാന്‍ അവസരം ഒരുക്കാമെന്ന റഷ്യയുടെ വാഗ്‌ദാനം നിരസിച്ച് യുക്രൈന്‍. മരിയുപോള്‍ സുരക്ഷാ ചുമതലയുള്ള യുക്രൈന്‍ സൈന്യത്തിനാണ് റഷ്യ നിര്‍ദേശം നല്‍കിയത്. റഷ്യയുടെ നിര്‍ദേശം ഉടനടി യുക്രൈന്‍ അധികാരികള്‍ തള്ളി.

മുന്‍പ് പൊതുജനങ്ങളെ യുക്രൈന്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് മാറ്റാന്‍ തെരഞ്ഞെടുത്ത അസോവ് കടല്‍ തുറമുഖം വഴി, സൈന്യത്തിനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അവസരം നല്‍കുമെന്നാണ് റഷ്യന്‍ കേണൽ ജനറൽ മിഖായേൽ മിസിന്‍റ്‌സെവ് അറിയിച്ചത്. സൈന്യം നിര്‍ദേശം പാലിക്കാന്‍ തയ്യാറായാല്‍ നഗരത്തിന് വേണ്ട സഹായങ്ങള്‍ ഉടനടി ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. സാധാരണക്കാര്‍ക്ക് നഗരത്തില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, യുക്രൈനിന്‍റെ മറുപടിക്ക് തിങ്കളാഴ്‌ച പുലര്‍ച്ചെ വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍ദേശങ്ങള്‍ പാലിക്കാന്‍ യുക്രൈന്‍ തയ്യാറായില്ലെങ്കില്‍, എന്ത് നടപടിയാണ് തങ്ങള്‍ സ്വീകരിക്കുക എന്ന് തീരുമാനിച്ചിട്ടില്ലെന്നും മിസിന്‍റ്‌സെവ് വ്യക്‌തമാക്കി. എന്നാല്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് കീഴടങ്ങുന്നതിനെ കുറിച്ച് റഷ്യമുമായി സംസാരിക്കാന്‍ കഴിയില്ലെന്ന് യുക്രൈന്‍ ഉപപ്രധാനമന്ത്രി ഇരാന വെരഷ്യൂക് അറിയിച്ചു. യുക്രൈന്‍ വാര്‍ത്ത ഏജന്‍സിയായ യുക്രൈന്‍സ്‌ക പ്രാവ്‌ഡ (Ukrainska Pravda) യോട് സംയാരിക്കവെയാണ് ഇരാന ഇക്കാര്യം വ്യക്‌തമാക്കിയത്.

Also read: റഷ്യയുമായി ചർച്ചക്ക് തയാർ, പരാജയപ്പെട്ടാൻ മൂന്നാം ലോക മഹായുദ്ധത്തിന്‍റെ തുടക്കമാകും: സെലെൻസ്‌കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.