തിരുവനന്തപുരം: മലയിന്‍കീഴില്‍ ദമ്പതികൾ സഞ്ചരിച്ച ബൈക്കില്‍ കാർ ഇടിച്ചു. അപകടത്തിനിടയാക്കിയ കാര്‍ നിർത്താതെ പോയി. കട്ടച്ചൽക്കുഴി സ്വദേശി ചന്ദ്രൻ ഭാര്യയും ആശ വർക്കറുമായ സജിമോൾ എന്നിവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. വിളപ്പിൽശാല ആശുപത്രിയിൽ നിന്നും കൊവാക്‌സിൻ സ്വീകരിച്ച ശേഷം ബാലരാമപുരത്തേക്ക് പോകുകയായിരുന്നു ദമ്പതികള്‍. ഇരുവരേയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചന്ദ്രന്‍റെ നില ഗുരുതരമാണ്. ആറ് മാസങ്ങൾക്ക് മുമ്പാണ് ചന്ദ്രന്‍റെ ബൈപ്പാസ് സർജറി നടന്നത്. ഇടിച്ച ശേഷം നിർത്താതെ പോയ കാറിനായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ചുവന്ന നിറത്തിലുള്ള കാറാണ് അപകടമുണ്ടാക്കിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചു: ഇടിച്ച കാറിനായി തെരച്ചില്‍
വിളപ്പിൽശാല ആശുപത്രിയിൽ നിന്നും കൊവാക്‌സിൻ സ്വീകരിച്ച ശേഷം ബാലരാമപുരത്തേക്ക് പോയ ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്
തിരുവനന്തപുരം: മലയിന്‍കീഴില്‍ ദമ്പതികൾ സഞ്ചരിച്ച ബൈക്കില്‍ കാർ ഇടിച്ചു. അപകടത്തിനിടയാക്കിയ കാര്‍ നിർത്താതെ പോയി. കട്ടച്ചൽക്കുഴി സ്വദേശി ചന്ദ്രൻ ഭാര്യയും ആശ വർക്കറുമായ സജിമോൾ എന്നിവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. വിളപ്പിൽശാല ആശുപത്രിയിൽ നിന്നും കൊവാക്‌സിൻ സ്വീകരിച്ച ശേഷം ബാലരാമപുരത്തേക്ക് പോകുകയായിരുന്നു ദമ്പതികള്‍. ഇരുവരേയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചന്ദ്രന്‍റെ നില ഗുരുതരമാണ്. ആറ് മാസങ്ങൾക്ക് മുമ്പാണ് ചന്ദ്രന്‍റെ ബൈപ്പാസ് സർജറി നടന്നത്. ഇടിച്ച ശേഷം നിർത്താതെ പോയ കാറിനായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ചുവന്ന നിറത്തിലുള്ള കാറാണ് അപകടമുണ്ടാക്കിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.