ETV Bharat / city

പ്രളയസമ്മാനം; കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിലേക്കൊരു ഇളമുറക്കാരി കൂടി

കുട്ടിയാനയുടെ വരവോട് കൂടി കാപ്പുകാട്ടെ ആകെ ആനകളുടെ എണ്ണം പത്തൊന്‍പതായി

author img

By

Published : Aug 26, 2019, 3:12 PM IST

Updated : Aug 26, 2019, 4:46 PM IST

പ്രളയസമ്മാനം , കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിലേക്കൊരു ഇളമുറക്കാരി കൂടി

തിരുവനന്തപുരം: നിലമ്പൂരിൽ പ്രളയത്തിൽ പുഴയിലൂടെ ഒഴുകിയെത്തിയ ആനക്കുട്ടി ഇനി കോട്ടൂരിലെ കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിൽ. നിലമ്പൂരില്‍ നിന്നും തന്നെ എത്തിയ മൂന്നു വയസുകാരൻ മനു രണ്ടര വയസുകാരി മായ, നാലുവയസുകാരി പൂർണ, ഒരു വയസുകാരൻ കണ്ണൻ, നാലര വയസുകാരൻ അർജുനനൻ, എന്നിവരും കാപ്പുകാട് ആനപരിപാലന കേന്ദ്രത്തില്‍ ഈ ഇളമുറക്കാരിക്കു കൂട്ടായി ഉണ്ട്.

പ്രളയസമ്മാനം; കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിലേക്കൊരു ഇളമുറക്കാരി കൂടി

കാപ്പുകാട്ടിൽ എത്തിച്ച ആനക്കുട്ടിയെ ആനപരിപാലന കേന്ദ്രത്തിലെ കുട്ടിയാനകൾക്കായുള്ള പ്രത്യേക കൂട്ടിലേക്ക് മാറ്റി. ഇവിടെ ആനയെ ശുശ്രൂഷിക്കാനായി രവീന്ദ്രൻ എന്ന പരിചാരകനും ഉണ്ട്. വെറ്റിനറി ഡോക്‌ടറുടെ നിർദേശപ്രകാരമാണ് ആനക്കുട്ടിയുടെ ദിനചര്യകൾ ക്രമീകരിക്കുക. രണ്ടാഴ്ച്ചത്തെയെങ്കിലും നിരീക്ഷണത്തിന് ശേഷമാകും ഇവളെ കാണാൻ സന്ദർശകർക്ക് അനുവാദമുണ്ടാകു. പുതിയ ആനകുട്ടിയുടെ വരവോടെ കുട്ടിയാന കൂട്ടം ഇപ്പോൾ ആറായി. ഇവര്‍ക്കൊപ്പം പ്രായം ചെന്ന സോമനും, മണിയനും, റാണയും, രാജ്‌കുമാറും ഉൾപ്പടെ കാപ്പുകാട്ടെ ആകെ ആനകളുടെ എണ്ണം പത്തൊന്‍പതായി.
കഴിഞ്ഞ 14 നാണു നിലമ്പൂരിലെ കരിമ്പുഴ ഭാഗത്തു നിന്ന് രണ്ടു മാസത്തോളം പ്രായമുള്ള പിടിയാനയായ ആനക്കുട്ടിയെ വനംവകുപ്പിന് കിട്ടിയത്. ഒഴുക്കിൽപ്പെട്ടു കരക്കു കയറിയ നിലയിൽ ഒറ്റപ്പെട്ട ആനക്കുട്ടിയെ കണ്ട നാട്ടുകാരാണ് നിലമ്പൂർ സൗത്ത് ഡിവിഷൻ കരുളായി റേഞ്ച് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.

റേഞ്ച് ഓഫീസർ രാഗേഷിന്‍റെ നേതൃത്വത്തിൽ, നെടുങ്കയം, പടുക്ക സ്റ്റേഷൻ ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തി ആനക്കുട്ടിയെ കാട്ടിലേക്ക് തന്നെ കയറ്റി വിടാൻ ശ്രമം നടത്തി. ആറുകിലോമീറ്റര്‍ ഉള്‍ക്കാട്ടിലായി രണ്ടിടങ്ങളിൽ ആനക്കൂട്ടങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇവ ആനക്കുട്ടിയെ കൂട്ടത്തില്‍ കൂട്ടിയില്ല. രണ്ടു തവണ ശ്രമം പരാജയപ്പെട്ടതോടെ വെറ്റിനറി ഡോക്ടർ എത്തി പരിശോധന നടത്തിയ ശേഷം ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കരുളായി റേഞ്ച് ഓഫീസർ രാഗേഷ്, അസിസ്റ്റന്‍റ് ഫോറസ്‌റ്റ് വെറ്റിനറി ഓഫീസർ അരുൺ സത്യൻ, മറ്റു ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ കാപ്പുകാട് എത്തിച്ച ആനക്കുട്ടിയെ ഡെപ്യൂട്ടി റേഞ്ചർ രഞ്ജിത്ത് കുമാർ, ഡെപ്യൂട്ടി വാർഡൻ അനിൽകുമാർ എന്നിവർ ചേർന്നാണ് ഏറ്റുവാങ്ങിയത്.

തിരുവനന്തപുരം: നിലമ്പൂരിൽ പ്രളയത്തിൽ പുഴയിലൂടെ ഒഴുകിയെത്തിയ ആനക്കുട്ടി ഇനി കോട്ടൂരിലെ കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിൽ. നിലമ്പൂരില്‍ നിന്നും തന്നെ എത്തിയ മൂന്നു വയസുകാരൻ മനു രണ്ടര വയസുകാരി മായ, നാലുവയസുകാരി പൂർണ, ഒരു വയസുകാരൻ കണ്ണൻ, നാലര വയസുകാരൻ അർജുനനൻ, എന്നിവരും കാപ്പുകാട് ആനപരിപാലന കേന്ദ്രത്തില്‍ ഈ ഇളമുറക്കാരിക്കു കൂട്ടായി ഉണ്ട്.

പ്രളയസമ്മാനം; കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിലേക്കൊരു ഇളമുറക്കാരി കൂടി

കാപ്പുകാട്ടിൽ എത്തിച്ച ആനക്കുട്ടിയെ ആനപരിപാലന കേന്ദ്രത്തിലെ കുട്ടിയാനകൾക്കായുള്ള പ്രത്യേക കൂട്ടിലേക്ക് മാറ്റി. ഇവിടെ ആനയെ ശുശ്രൂഷിക്കാനായി രവീന്ദ്രൻ എന്ന പരിചാരകനും ഉണ്ട്. വെറ്റിനറി ഡോക്‌ടറുടെ നിർദേശപ്രകാരമാണ് ആനക്കുട്ടിയുടെ ദിനചര്യകൾ ക്രമീകരിക്കുക. രണ്ടാഴ്ച്ചത്തെയെങ്കിലും നിരീക്ഷണത്തിന് ശേഷമാകും ഇവളെ കാണാൻ സന്ദർശകർക്ക് അനുവാദമുണ്ടാകു. പുതിയ ആനകുട്ടിയുടെ വരവോടെ കുട്ടിയാന കൂട്ടം ഇപ്പോൾ ആറായി. ഇവര്‍ക്കൊപ്പം പ്രായം ചെന്ന സോമനും, മണിയനും, റാണയും, രാജ്‌കുമാറും ഉൾപ്പടെ കാപ്പുകാട്ടെ ആകെ ആനകളുടെ എണ്ണം പത്തൊന്‍പതായി.
കഴിഞ്ഞ 14 നാണു നിലമ്പൂരിലെ കരിമ്പുഴ ഭാഗത്തു നിന്ന് രണ്ടു മാസത്തോളം പ്രായമുള്ള പിടിയാനയായ ആനക്കുട്ടിയെ വനംവകുപ്പിന് കിട്ടിയത്. ഒഴുക്കിൽപ്പെട്ടു കരക്കു കയറിയ നിലയിൽ ഒറ്റപ്പെട്ട ആനക്കുട്ടിയെ കണ്ട നാട്ടുകാരാണ് നിലമ്പൂർ സൗത്ത് ഡിവിഷൻ കരുളായി റേഞ്ച് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.

റേഞ്ച് ഓഫീസർ രാഗേഷിന്‍റെ നേതൃത്വത്തിൽ, നെടുങ്കയം, പടുക്ക സ്റ്റേഷൻ ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തി ആനക്കുട്ടിയെ കാട്ടിലേക്ക് തന്നെ കയറ്റി വിടാൻ ശ്രമം നടത്തി. ആറുകിലോമീറ്റര്‍ ഉള്‍ക്കാട്ടിലായി രണ്ടിടങ്ങളിൽ ആനക്കൂട്ടങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇവ ആനക്കുട്ടിയെ കൂട്ടത്തില്‍ കൂട്ടിയില്ല. രണ്ടു തവണ ശ്രമം പരാജയപ്പെട്ടതോടെ വെറ്റിനറി ഡോക്ടർ എത്തി പരിശോധന നടത്തിയ ശേഷം ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കരുളായി റേഞ്ച് ഓഫീസർ രാഗേഷ്, അസിസ്റ്റന്‍റ് ഫോറസ്‌റ്റ് വെറ്റിനറി ഓഫീസർ അരുൺ സത്യൻ, മറ്റു ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ കാപ്പുകാട് എത്തിച്ച ആനക്കുട്ടിയെ ഡെപ്യൂട്ടി റേഞ്ചർ രഞ്ജിത്ത് കുമാർ, ഡെപ്യൂട്ടി വാർഡൻ അനിൽകുമാർ എന്നിവർ ചേർന്നാണ് ഏറ്റുവാങ്ങിയത്.



നിലമ്പൂരിൽ  പ്രളയത്തിൽ പുഴയിലൂടെ ഒഴുകിയെത്തിയ ആനക്കുട്ടി ഇനി കാപ്പുകാട്ആനപുനരധിവാസകേന്ദ്രത്തിൽ. നിലമ്പൂരില്‍ നിന്നും തന്നെ എത്തിയ  മൂന്നു വയസുകാരൻ  മനുവിനോടൊപ്പവും , രണ്ടര വയസുകാരി മായ, നാലുവയസുകാരി പൂർണ്ണ, ഒരു  വയസുകാരൻ കണ്ണൻ, നാലര വയസുകാരൻ   അർജുനനൻ, എന്നിവരോടൊപ്പം  കാപ്പുകാട്  ആനപരിപാലന കേന്ദ്രത്തിലെ  ഇള മുറക്കാരിയായി കഴിയും. കാപ്പുകാട്ടിൽ എത്തിച്ച  ആനക്കുട്ടിയെ  ആനപരിപാലന കേന്ദ്രത്തിലെ കുട്ടിയാനകൾക്കായുള്ള പ്രത്യേക കൂട്ടിലേക്ക് മാറ്റി, ഇവിടെ രവീന്ദ്രൻ     എന്ന പരിചാരകൻ ആനയെ ശുശ്രൂഷിച്ചു വരികയാണ്. . വെറ്റിനറി ഡോക്റ്ററുടെ നിർദേശ പ്രകാരമാണ് ഇവിടെ ആനക്കുട്ടിയുടെ  ദിന ചര്യകൾ ക്രമീകരിക്കുക. രണ്ടാഴ്ച്ചത്തെയെങ്കിലും നിരീക്ഷണ ശേഷമാകും ഇവളെ കാണാൻ സന്ദർശകർക്ക് അനുവാദമുണ്ടാകുകയുള്ളു . പുതിയ ആനകുട്ടിയുടെ വരവോടെ കുട്ടിയാന കൂട്ടം ഇപ്പോൾ ആറായി  . ഇവര്‍ക്കൊപ്പം പ്രായം ചെന്ന സോമനും,മണിയനും,റാണയും ,രാജ്കുമാറും ഉൾപ്പടെ കപ്പുകാട്ടെ ആകെ ആനകളുടെ എണ്ണം പത്തൊന്പതായി .
            ഇക്കഴിഞ്ഞ14 നാണു നിലമ്പൂരിലെ   കരിമ്പുഴ ഭാഗത്തു നിന്നാണ് പിടിയാനയായ  രണ്ടു മാസത്തോളം പ്രായമുള്ള ആനക്കുട്ടിയെ വനംവകുപ്പിന് കിട്ടിയത് . ഒഴുക്കിൽപ്പെട്ടു എങ്ങനെയോ കരയ്ക്കു കയറിയ നിലയിൽ ഒറ്റപ്പെട്ട അവസ്ഥയിൽ ആനക്കുട്ടിയെ കണ്ട നാട്ടുകാരാണ് നിലമ്പൂർ സൗത്ത് ഡിവിഷൻ കരുളായി റേഞ്ച് ഉദ്യോഗസ്ഥരെ  വിവരം അറിയിച്ചത്. തുടർന്ന് കരുളായി  റേഞ്ച് ഓഫീസർ രാഗേഷിന്റെ  നേതൃത്വത്തിൽ, നെടുങ്കയം, പടുക്ക  സ്റ്റേഷൻ ഉദ്യോഹസ്ഥരുമായി സ്ഥലത്തെത്തി  ആനക്കുട്ടിയെ കാട്ടിലേക്ക് തന്നെ കയറ്റി വിടാൻ ശ്രമം നടത്തി. ഇതിന്റെ  ഭാഗമായി  ആറു കിലോമീറ്റർ വരെ ഉൾകാട്ടിലേക്ക് സഞ്ചരിച്ചു ആനക്കുട്ടിയെ  കയറ്റി വിട്ടു. എന്നാൽ രണ്ടിടങ്ങളിൽ   ആനക്കൂട്ടങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഇവ ആനക്കുട്ടിയെ കൂട്ടാതെ കടന്നു പോയി. വൈകുന്നേരം വീണ്ടും കയറ്റി വിട്ടു എങ്കിലും പിറ്റേ  ദിവസം  ആനക്കുട്ടിയെ വീണ്ടും ജനവാസ കേന്ദ്രത്തിൽ കാണുകയും തുടർന്ന് വെറ്റിനറി ഡോക്ടർ എത്തി പരിശോധന നടത്തി വനപാലകർ ആനക്കുട്ടിയെ പടുക്ക   സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന്  ഉന്നത ഉദ്യോഗസ്ഥരുടെ  നിർദേശപ്രകാരം ആനക്കുട്ടിയെ കാപ്പുകാട് എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. കരുളായി   റേഞ്ച് ഓഫീസർ രാഗേഷ്, അസിസ്റ്റന്റ് ഫോറെസ്റ് വെറ്റിനറി ഓഫീസർ അരുൺ സത്യൻ, മറ്റു ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ കാപ്പുകാട് എത്തിച്ച  ആനക്കുട്ടിയെ
കാപ്പുകാട് ഡെപ്യൂട്ടി റേഞ്ചർ രഞ്ജിത്ത് കുമാർ,  ഡെപ്യൂട്ടി വാർഡൻ  അനിൽകുമാർ  എന്നിവർ ചേർന്നാണ് ഏറ്റുവാങ്ങിയത്.

ബൈറ്റ്: രാജേഷ് ബി എഫ് ഒ

Sent from my Samsung Galaxy smartphone.
Last Updated : Aug 26, 2019, 4:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.