ETV Bharat / city

ആവിക്കലില്‍ മാലിന്യപ്ലാന്‍റിനെതിരായ ഹര്‍ത്താലിനിടെ സംഘര്‍ഷം - മാലിന്യപ്ലാന്‍റ് നിർമാണം കനത്ത പോലീസ് സുരക്ഷ

പ്രതിഷേധ മാർച്ചിനിടെ പൊലീസിന് നേരെ കല്ലേറുണ്ടായതോടെയാണ് പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായത്. സമരത്തിന് പിന്നിൽ രാഷ്‌ട്രീയ അജണ്ട ഉണ്ടെന്നും, അവർ പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു

മാലിന്യപ്ലാന്‍റിനെതിരെ ഹർത്താൽ  ആവിക്കലില്‍ മാലിന്യപ്ലാന്‍റിനെതിരായ ഹര്‍ത്താലിനിടെ സംഘര്‍ഷം  മാലിന്യപ്ലാന്‍റിനെതിരായ ഹര്‍ത്താലിൽ സംഘർഷം  പ്ലാന്‍റ് നിർമാണം സംഘർഷത്തിലേക്ക്  ഹർത്താലിനിടെ പൊലീസിന് നേരെ കല്ലേറ്  മാലിന്യപ്ലാന്‍റിനെതിരായ ഹര്‍ത്താൽ സമരക്കാർക്ക് നേരെ ലാത്തിച്ചാർജ്  മാലിന്യപ്ലാന്‍റ് നിർമാണം കനത്ത പോലീസ് സുരക്ഷ  ആവിക്കലില്‍ മാലിന്യ പ്ലാന്‍റ് നിർമാണം കോർപ്പറേഷൻ നിലപാട്
ആവിക്കലില്‍ മാലിന്യപ്ലാന്‍റിനെതിരായ ഹര്‍ത്താലിനിടെ സംഘര്‍ഷം
author img

By

Published : Jul 3, 2022, 8:32 AM IST

Updated : Jul 3, 2022, 9:02 AM IST

കോഴിക്കോട്: ആവിക്കലില്‍ മാലിന്യ പ്ലാന്‍റിനെതിരായ ഹര്‍ത്താലിനിടെ സംഘര്‍ഷം. പൊലീസും സമരക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പ്ലാന്‍റ് നിർമാണം വരും ദിവസങ്ങളിൽ തടയുമെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും സമരസമിതി മുന്നറിയിപ്പ് നൽകി.

മലിനജല പ്ലാന്‍റ് നിർമാണത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കോർപ്പറേഷന്‍റെ നിലപാട്. ഈ സാഹചര്യത്തിലാണ് പ്രതിഷേധത്തിന്‍റെ ഭാഗമായി ഇന്ന് (03.07.2022) കോർപ്പറേഷൻ പരിധിയിലെ മൂന്ന് വാർഡുകളിൽ ഹർത്താൽ പ്രഖ്യാപിച്ചത്. മൂന്നാലിങ്കൽ, വെള്ളയിൽ, തോപ്പയിൽ വാർഡുകളിൽ ആണ് ഹർത്താൽ.

ആവിക്കലില്‍ മാലിന്യപ്ലാന്‍റിനെതിരായ ഹര്‍ത്താലിനിടെ സംഘര്‍ഷം

അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്നും വാഹനങ്ങൾ തടയില്ലെന്നും സമരസമിതി അറിയിച്ചെങ്കിലും സമരക്കാർ ഗതാഗതം തടസപ്പെടുത്തി. പിന്നാലെ നടന്ന പ്രതിഷേധ മാർച്ചിനിടെ പൊലീസിന് നേരെ കല്ലേറുണ്ടായി. സമരക്കാരെ പൊലീസ് തല്ലിച്ചതക്കുകയും നാല് തവണ ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്‌തു.

അതേസമയം കനത്ത പോലീസ് സുരക്ഷയിൽ പ്ലാന്‍റ് നിർമാണം പുരോഗമിക്കുകയാണ്. തീരദേശ ജനങ്ങൾക്ക്‌ ഗുണകരമാണ് പ്ലാന്‍റ്. ഇവിടെ വേണ്ട എന്ന പ്രാദേശിക വാദം ശരിയല്ല. സമരത്തിന് പിന്നിലെ രാഷ്‌ട്രീയ അജണ്ടയിലൂടെ പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് പറഞ്ഞു.

കോഴിക്കോട്: ആവിക്കലില്‍ മാലിന്യ പ്ലാന്‍റിനെതിരായ ഹര്‍ത്താലിനിടെ സംഘര്‍ഷം. പൊലീസും സമരക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പ്ലാന്‍റ് നിർമാണം വരും ദിവസങ്ങളിൽ തടയുമെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും സമരസമിതി മുന്നറിയിപ്പ് നൽകി.

മലിനജല പ്ലാന്‍റ് നിർമാണത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കോർപ്പറേഷന്‍റെ നിലപാട്. ഈ സാഹചര്യത്തിലാണ് പ്രതിഷേധത്തിന്‍റെ ഭാഗമായി ഇന്ന് (03.07.2022) കോർപ്പറേഷൻ പരിധിയിലെ മൂന്ന് വാർഡുകളിൽ ഹർത്താൽ പ്രഖ്യാപിച്ചത്. മൂന്നാലിങ്കൽ, വെള്ളയിൽ, തോപ്പയിൽ വാർഡുകളിൽ ആണ് ഹർത്താൽ.

ആവിക്കലില്‍ മാലിന്യപ്ലാന്‍റിനെതിരായ ഹര്‍ത്താലിനിടെ സംഘര്‍ഷം

അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്നും വാഹനങ്ങൾ തടയില്ലെന്നും സമരസമിതി അറിയിച്ചെങ്കിലും സമരക്കാർ ഗതാഗതം തടസപ്പെടുത്തി. പിന്നാലെ നടന്ന പ്രതിഷേധ മാർച്ചിനിടെ പൊലീസിന് നേരെ കല്ലേറുണ്ടായി. സമരക്കാരെ പൊലീസ് തല്ലിച്ചതക്കുകയും നാല് തവണ ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്‌തു.

അതേസമയം കനത്ത പോലീസ് സുരക്ഷയിൽ പ്ലാന്‍റ് നിർമാണം പുരോഗമിക്കുകയാണ്. തീരദേശ ജനങ്ങൾക്ക്‌ ഗുണകരമാണ് പ്ലാന്‍റ്. ഇവിടെ വേണ്ട എന്ന പ്രാദേശിക വാദം ശരിയല്ല. സമരത്തിന് പിന്നിലെ രാഷ്‌ട്രീയ അജണ്ടയിലൂടെ പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് പറഞ്ഞു.

Last Updated : Jul 3, 2022, 9:02 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.