ETV Bharat / business

'60 രൂപയ്‌ക്ക് താഴെയും 220 ന് മുകളിലും ബിയര്‍ വില്‍ക്കരുത്' ; എക്‌സൈസ് നയം നഷ്‌ടക്കച്ചവടമെന്ന് പഞ്ചാബിലെ വ്യാപാരികള്‍

author img

By

Published : Apr 22, 2023, 2:55 PM IST

പഞ്ചാബിലെ എക്സൈസ് വകുപ്പാണ് പുതിയ വില നിശ്ചയിച്ചത്. ബിയറിന്‍റെ അളവ് അടിസ്ഥാനമാക്കിയായിരിക്കും ക്യാനുകളുടെയും ബോട്ടിലുകളുടെയും ഏറ്റവും കുറഞ്ഞതും കൂടിയതുമായ ചില്ലറ വിൽപ്പന വില

Beer Rate in Punjab  Objection to fixed rate of beer  New Excise Policy of Punjab Govt  Liquor contractors objected  President of Wine Association Punjab  ബിയര്‍  പഞ്ചാബ് സര്‍ക്കാരിന്‍റെ എക്‌സൈസ് നയം  എക്‌സൈസ് നയം  എക്സൈസ്  Liquor contractors  Punjab govt
60 രൂപയ്‌ക്ക് താഴെയും 220 രൂപയ്‌ക്ക് മുകളിലും ബിയര്‍ വില്‍ക്കില്ല

ഛണ്ഡിഗഡ് : പഞ്ചാബില്‍ 60 രൂപയ്‌ക്ക് താഴെയും 220 രൂപയ്‌ക്ക് മുകളിലും ബിയര്‍ വില്‍ക്കരുതെന്ന് എക്‌സൈസ് നയം. എക്സൈസ് വകുപ്പാണ് പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്. ബിയറിന്‍റെ അളവ് അടിസ്ഥാനമാക്കിയായിരിക്കും ക്യാനുകളുടെയും ബോട്ടിലുകളുടെയും ഏറ്റവും കുറഞ്ഞതും കൂടിയതുമായ ചില്ലറ വിൽപ്പന വില. 2023-24ലെ എക്‌സൈസ് നയത്തിൽ വകുപ്പ്-28 ചേർത്തതായും ബിയറിന് കുറഞ്ഞ വില്‍പ്പന വില നിശ്ചയിച്ചിട്ടുണ്ടെന്നും സംസ്ഥാന ധനമന്ത്രി പറഞ്ഞു.

'പരമാവധി ചില്ലറ വില്‍പ്പന വില നിശ്ചയിക്കാൻ സർക്കാരിന് അവകാശമുണ്ട്. എക്സൈസ് പോളിസിയുടെ ഷെഡ്യൂൾ-3 പ്രകാരമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇത് മദ്യവ്യാപാരത്തെയും ബാധിക്കും. പഞ്ചാബ് സർക്കാരിന്‍റെ പുതിയ എക്സൈസ് നയത്തിൽ സെക്ഷൻ 28 ചേർത്തിട്ടുണ്ട്. ഇതിലൂടെ L-2/L-14A റീട്ടെയിൽ കരാറുകാര്‍ക്കും സർക്കാരിനും ബിയറിന്‍റെ വില ന്യായമായ പരിധിക്കുള്ളിൽ നിലനിർത്തുന്നതിനും ബിയറിന്‍റെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ റീട്ടെയിൽ വില നിശ്ചയിക്കുന്നതിനും അവകാശമുണ്ട്' - മന്ത്രി വ്യക്തമാക്കി.

ബിയർ കള്ളക്കടത്ത് തടയാൻ ഇത്തരമൊരു നടപടി സഹായിക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എക്‌സൈസ് വകുപ്പിന്‍റെ യോഗത്തിന് ശേഷമാണ് പഞ്ചാബ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്. 2023-24 വർഷത്തിൽ 1,004 കോടി രൂപ വർധിപ്പിച്ച് 9,754 കോടി രൂപ വരുമാനം നേടുകയാണ് പഞ്ചാബ് സർക്കാര്‍ ഈ മദ്യനയത്തിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. നയം അനുസരിച്ച് ബിയർ ബാറുകൾ, ഹാർഡ് ബാറുകൾ, ക്ലബ്ബുകള്‍, മൈക്രോ ബ്രൂവറികൾ എന്നിവ വിൽക്കുന്ന മദ്യത്തിന് ഈടാക്കുന്ന മൂല്യവർധിത നികുതി 10 ശതമാനത്തിൽ നിന്ന് 13 ശതമാനമായി ഉയർത്തി.

മദ്യവ്യാപാരത്തെ ബാധിക്കുന്നത് എങ്ങനെ ? : പരമാവധി വരുമാനം നേടുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം. ഇതുവരെ എക്സൈസ് വരുമാനത്തില്‍ 18 മുതൽ 22 ശതമാനം വരെ വർധനയുണ്ടായി. സർക്കാരിന്‍റെ ഈ തീരുമാനം നഷ്‌ടക്കച്ചവടമാണെന്നും ഇത് സർക്കാരിന്‍റെ വരുമാനവും കരാറുകാരന് ലഭിക്കുന്നതും തമ്മിലുള്ള അന്തരം കൂടുതലാക്കുമെന്നും മദ്യവ്യാപാരികൾ പറയുന്നു.

വിപണിയിൽ വിലകൂടിയ നിരവധി ബിയറുകൾ : സാധാരണ ബ്രാൻഡുകളുടെ ബിയർ മുതൽ വിലയേറിയ ബിയർ ബ്രാൻഡുകൾ വരെ വിപണിയിലുണ്ട്. സാധാരണ ബ്രാൻഡ് ബിയറിന് 150 രൂപ വരെ വില ലഭിക്കുമ്പോൾ തണ്ടർബോൾട്ടും ബഡ്‌വൈസറും മറ്റുപല മുൻനിര ബിയർ ബ്രാൻഡുകളും 280 രൂപ വിലയില്‍ വരെ വിൽക്കുന്നു. 60 മുതൽ 220 രൂപ വരെയുള്ള ബിയറിന്‍റെ വില ന്യായമല്ലെന്ന് വൈൻ അസോസിയേഷൻ പഞ്ചാബ് പ്രസിഡന്‍റ് പിൻഡർ ബ്രാർ പറയുന്നു.

ഇംഗ്ലീഷ് മദ്യത്തിന്‍റെയും സ്കോച്ചിന്‍റെയും ബയോ ബ്രാൻഡിന്‍റെ വില നിശ്ചയിക്കുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. ഇംപീരിയൽ ബ്ലൂ, മക്‌ഡവൽ തുടങ്ങിയ ബ്രാൻഡുകള്‍ക്ക് 3500 രൂപ വരെ വിലയുള്ളപ്പോൾ അതിന്‍റെ നിരക്ക് 4500 രൂപയാക്കാനും കരാർ വ്യാപാരികളുമായി ചർച്ച നടത്തി. ബ്രാറിന്‍റെ അഭിപ്രായത്തിൽ നിരക്കുകൾ വർധിപ്പിക്കുന്നു, പക്ഷേ കുറയ്ക്കുന്നില്ല. സര്‍ക്കാര്‍ മദ്യത്തിന്‍റെ നിരക്ക് കുറയ്ക്കുകയോ പുതുക്കി നിശ്ചയിക്കുകയോ ചെയ്യുകയാണെങ്കിൽ, വ്യാപാരികളുടെ നികുതിയും കുറവായിരിക്കണമെന്ന് അദ്ദേഹം പറയുന്നു. വില കുറഞ്ഞ മദ്യം വിറ്റ് സർക്കാരിന് നികുതി അടയ്ക്കാൻ ബുദ്ധിമുട്ടാണ് എന്നാണ് വ്യാപാരികളുടെ പക്ഷം.

2015-16ലും ഇതേ മദ്യനയം : ശിരോമണി അകാലിദൾ സർക്കാരിന്‍റെ കാലത്ത് 2015-16ലും ഇത്തരമൊരു നയം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. ഇതിൽ ശക്തമായ പ്രതിഷേധമാണ് മദ്യ വ്യാപാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. പ്രതിഷേധിച്ച് മദ്യവ്യാപാരികൾ കച്ചവടം ഉപേക്ഷിക്കാൻ തീരുമാനിക്കുക പോലും ചെയ്‌തിരുന്നു. സര്‍ക്കാരിന് ഈ പ്രതിഷേധങ്ങള്‍ വളരെയധികം നഷ്‌ടമാണ് ഉണ്ടാക്കിയത്. ഇന്നുവരെ അത് തിരിച്ചുപിടിക്കാനായിട്ടില്ല.

വീണ്ടും അതേ രീതി ആവർത്തിക്കുമെന്ന ഭീതിയിലാണ് മദ്യ കരാറുകാർ. മദ്യവ്യാപാരികൾ പഞ്ചാബിലെ കച്ചവടം നിർത്തി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറാൻ പദ്ധതിയിടുന്നതായി സർക്കാരിനെതിരെ രോഷം പ്രകടിപ്പിച്ച് പിൻഡർ ബ്രാർ പറഞ്ഞു. ചിലർ ഹിമാചലിലേക്കും രാജസ്ഥാനിലേക്കും ചിലർ ഹരിയാനയിലേക്കും പോയിട്ടുണ്ട് എന്നാണ് ബ്രാര്‍ പറയുന്നത്.

ഛണ്ഡിഗഡ് : പഞ്ചാബില്‍ 60 രൂപയ്‌ക്ക് താഴെയും 220 രൂപയ്‌ക്ക് മുകളിലും ബിയര്‍ വില്‍ക്കരുതെന്ന് എക്‌സൈസ് നയം. എക്സൈസ് വകുപ്പാണ് പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്. ബിയറിന്‍റെ അളവ് അടിസ്ഥാനമാക്കിയായിരിക്കും ക്യാനുകളുടെയും ബോട്ടിലുകളുടെയും ഏറ്റവും കുറഞ്ഞതും കൂടിയതുമായ ചില്ലറ വിൽപ്പന വില. 2023-24ലെ എക്‌സൈസ് നയത്തിൽ വകുപ്പ്-28 ചേർത്തതായും ബിയറിന് കുറഞ്ഞ വില്‍പ്പന വില നിശ്ചയിച്ചിട്ടുണ്ടെന്നും സംസ്ഥാന ധനമന്ത്രി പറഞ്ഞു.

'പരമാവധി ചില്ലറ വില്‍പ്പന വില നിശ്ചയിക്കാൻ സർക്കാരിന് അവകാശമുണ്ട്. എക്സൈസ് പോളിസിയുടെ ഷെഡ്യൂൾ-3 പ്രകാരമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇത് മദ്യവ്യാപാരത്തെയും ബാധിക്കും. പഞ്ചാബ് സർക്കാരിന്‍റെ പുതിയ എക്സൈസ് നയത്തിൽ സെക്ഷൻ 28 ചേർത്തിട്ടുണ്ട്. ഇതിലൂടെ L-2/L-14A റീട്ടെയിൽ കരാറുകാര്‍ക്കും സർക്കാരിനും ബിയറിന്‍റെ വില ന്യായമായ പരിധിക്കുള്ളിൽ നിലനിർത്തുന്നതിനും ബിയറിന്‍റെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ റീട്ടെയിൽ വില നിശ്ചയിക്കുന്നതിനും അവകാശമുണ്ട്' - മന്ത്രി വ്യക്തമാക്കി.

ബിയർ കള്ളക്കടത്ത് തടയാൻ ഇത്തരമൊരു നടപടി സഹായിക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എക്‌സൈസ് വകുപ്പിന്‍റെ യോഗത്തിന് ശേഷമാണ് പഞ്ചാബ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്. 2023-24 വർഷത്തിൽ 1,004 കോടി രൂപ വർധിപ്പിച്ച് 9,754 കോടി രൂപ വരുമാനം നേടുകയാണ് പഞ്ചാബ് സർക്കാര്‍ ഈ മദ്യനയത്തിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. നയം അനുസരിച്ച് ബിയർ ബാറുകൾ, ഹാർഡ് ബാറുകൾ, ക്ലബ്ബുകള്‍, മൈക്രോ ബ്രൂവറികൾ എന്നിവ വിൽക്കുന്ന മദ്യത്തിന് ഈടാക്കുന്ന മൂല്യവർധിത നികുതി 10 ശതമാനത്തിൽ നിന്ന് 13 ശതമാനമായി ഉയർത്തി.

മദ്യവ്യാപാരത്തെ ബാധിക്കുന്നത് എങ്ങനെ ? : പരമാവധി വരുമാനം നേടുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം. ഇതുവരെ എക്സൈസ് വരുമാനത്തില്‍ 18 മുതൽ 22 ശതമാനം വരെ വർധനയുണ്ടായി. സർക്കാരിന്‍റെ ഈ തീരുമാനം നഷ്‌ടക്കച്ചവടമാണെന്നും ഇത് സർക്കാരിന്‍റെ വരുമാനവും കരാറുകാരന് ലഭിക്കുന്നതും തമ്മിലുള്ള അന്തരം കൂടുതലാക്കുമെന്നും മദ്യവ്യാപാരികൾ പറയുന്നു.

വിപണിയിൽ വിലകൂടിയ നിരവധി ബിയറുകൾ : സാധാരണ ബ്രാൻഡുകളുടെ ബിയർ മുതൽ വിലയേറിയ ബിയർ ബ്രാൻഡുകൾ വരെ വിപണിയിലുണ്ട്. സാധാരണ ബ്രാൻഡ് ബിയറിന് 150 രൂപ വരെ വില ലഭിക്കുമ്പോൾ തണ്ടർബോൾട്ടും ബഡ്‌വൈസറും മറ്റുപല മുൻനിര ബിയർ ബ്രാൻഡുകളും 280 രൂപ വിലയില്‍ വരെ വിൽക്കുന്നു. 60 മുതൽ 220 രൂപ വരെയുള്ള ബിയറിന്‍റെ വില ന്യായമല്ലെന്ന് വൈൻ അസോസിയേഷൻ പഞ്ചാബ് പ്രസിഡന്‍റ് പിൻഡർ ബ്രാർ പറയുന്നു.

ഇംഗ്ലീഷ് മദ്യത്തിന്‍റെയും സ്കോച്ചിന്‍റെയും ബയോ ബ്രാൻഡിന്‍റെ വില നിശ്ചയിക്കുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. ഇംപീരിയൽ ബ്ലൂ, മക്‌ഡവൽ തുടങ്ങിയ ബ്രാൻഡുകള്‍ക്ക് 3500 രൂപ വരെ വിലയുള്ളപ്പോൾ അതിന്‍റെ നിരക്ക് 4500 രൂപയാക്കാനും കരാർ വ്യാപാരികളുമായി ചർച്ച നടത്തി. ബ്രാറിന്‍റെ അഭിപ്രായത്തിൽ നിരക്കുകൾ വർധിപ്പിക്കുന്നു, പക്ഷേ കുറയ്ക്കുന്നില്ല. സര്‍ക്കാര്‍ മദ്യത്തിന്‍റെ നിരക്ക് കുറയ്ക്കുകയോ പുതുക്കി നിശ്ചയിക്കുകയോ ചെയ്യുകയാണെങ്കിൽ, വ്യാപാരികളുടെ നികുതിയും കുറവായിരിക്കണമെന്ന് അദ്ദേഹം പറയുന്നു. വില കുറഞ്ഞ മദ്യം വിറ്റ് സർക്കാരിന് നികുതി അടയ്ക്കാൻ ബുദ്ധിമുട്ടാണ് എന്നാണ് വ്യാപാരികളുടെ പക്ഷം.

2015-16ലും ഇതേ മദ്യനയം : ശിരോമണി അകാലിദൾ സർക്കാരിന്‍റെ കാലത്ത് 2015-16ലും ഇത്തരമൊരു നയം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. ഇതിൽ ശക്തമായ പ്രതിഷേധമാണ് മദ്യ വ്യാപാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. പ്രതിഷേധിച്ച് മദ്യവ്യാപാരികൾ കച്ചവടം ഉപേക്ഷിക്കാൻ തീരുമാനിക്കുക പോലും ചെയ്‌തിരുന്നു. സര്‍ക്കാരിന് ഈ പ്രതിഷേധങ്ങള്‍ വളരെയധികം നഷ്‌ടമാണ് ഉണ്ടാക്കിയത്. ഇന്നുവരെ അത് തിരിച്ചുപിടിക്കാനായിട്ടില്ല.

വീണ്ടും അതേ രീതി ആവർത്തിക്കുമെന്ന ഭീതിയിലാണ് മദ്യ കരാറുകാർ. മദ്യവ്യാപാരികൾ പഞ്ചാബിലെ കച്ചവടം നിർത്തി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറാൻ പദ്ധതിയിടുന്നതായി സർക്കാരിനെതിരെ രോഷം പ്രകടിപ്പിച്ച് പിൻഡർ ബ്രാർ പറഞ്ഞു. ചിലർ ഹിമാചലിലേക്കും രാജസ്ഥാനിലേക്കും ചിലർ ഹരിയാനയിലേക്കും പോയിട്ടുണ്ട് എന്നാണ് ബ്രാര്‍ പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.