ETV Bharat / briefs

എൻഡോസൾഫാൻ: സെക്രട്ടറിയേറ്റിനു മുന്നിലെ സമരം അഞ്ചാം ദിവസത്തിലേക്ക് - മുഖ്യമന്ത്രി

അര്‍ഹരായ 3,547 പേരെയും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. ദുരിത ബാധിതരെ അധിക്ഷേപിച്ച് മന്ത്രി കെ കെ ശൈലജ നടത്തിയ പരാമർശം അനുചിതമായെന്ന് വി.എം സുധീരൻ.

ഫയൽ ചിത്രം
author img

By

Published : Feb 3, 2019, 5:12 PM IST

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന എൻഡോസൾഫാൻ ദുരിതബാധിതർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തി. വിവിധ ആവശ്യങ്ങളുന്നയിച്ച് രാവിലെ പതിനൊന്ന് മണിയോടെയാണ് എൻഡോസൾഫാൻ ദുരിതബാധിതർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര ആരംഭിച്ചത്. ദുരിതബാധിതരായ കുട്ടികളേയും തോളിലേന്തി അമ്മമാര്‍ യാത്രയില്‍ പങ്കെടുത്തു. 200 മീറ്റർ ദൂരം വരെ കുട്ടികളും യാത്രയിൽ അണിചേർന്നു.

എൻഡോസൾഫാൻ: സെക്രട്ടറിയേറ്റിനു മുന്നിലെ സമരം അഞ്ചാം ദിവസത്തിലേക്ക്
ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചത്. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സമരക്കാരും നിലപാടെടുത്തു. എങ്കിലും ക്ലിഫ് ഹൗസിന് മുന്നിലേക്കുള്ള സങ്കടയാത്ര തുടർന്നു. ക്ലിഫ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ച ശേഷം സമരക്കാര്‍ പിരിഞ്ഞുപോയി. വി.എം സുധീരനടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ സങ്കട യാത്രയില്‍ പങ്കാളിയായി.
undefined

അതിനിടെ സമരക്കാർക്ക് ഐകദാർഢ്യം പ്രഖ്യാപിച്ച് സാമൂഹിക പ്രവര്‍ത്തക ദയാബായിയുടെ നിരാഹാര സമരം അഞ്ചാം ദിവസവും തുടരുകയാണ്. കുട്ടികളെ പ്രദർശിപ്പിച്ചുള്ള സമരരീതി ശരിയല്ലെന്നാണ് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. അര്‍ഹരെ പട്ടികയില്‍പ്പെടുത്തുന്നതില്‍ തീരുമാനമാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സമരസമിതി. രോഗബാധിതരായ 1905 പേരെയും ദുരിത ബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം.

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന എൻഡോസൾഫാൻ ദുരിതബാധിതർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തി. വിവിധ ആവശ്യങ്ങളുന്നയിച്ച് രാവിലെ പതിനൊന്ന് മണിയോടെയാണ് എൻഡോസൾഫാൻ ദുരിതബാധിതർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര ആരംഭിച്ചത്. ദുരിതബാധിതരായ കുട്ടികളേയും തോളിലേന്തി അമ്മമാര്‍ യാത്രയില്‍ പങ്കെടുത്തു. 200 മീറ്റർ ദൂരം വരെ കുട്ടികളും യാത്രയിൽ അണിചേർന്നു.

എൻഡോസൾഫാൻ: സെക്രട്ടറിയേറ്റിനു മുന്നിലെ സമരം അഞ്ചാം ദിവസത്തിലേക്ക്
ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചത്. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സമരക്കാരും നിലപാടെടുത്തു. എങ്കിലും ക്ലിഫ് ഹൗസിന് മുന്നിലേക്കുള്ള സങ്കടയാത്ര തുടർന്നു. ക്ലിഫ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ച ശേഷം സമരക്കാര്‍ പിരിഞ്ഞുപോയി. വി.എം സുധീരനടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ സങ്കട യാത്രയില്‍ പങ്കാളിയായി.
undefined

അതിനിടെ സമരക്കാർക്ക് ഐകദാർഢ്യം പ്രഖ്യാപിച്ച് സാമൂഹിക പ്രവര്‍ത്തക ദയാബായിയുടെ നിരാഹാര സമരം അഞ്ചാം ദിവസവും തുടരുകയാണ്. കുട്ടികളെ പ്രദർശിപ്പിച്ചുള്ള സമരരീതി ശരിയല്ലെന്നാണ് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. അര്‍ഹരെ പട്ടികയില്‍പ്പെടുത്തുന്നതില്‍ തീരുമാനമാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സമരസമിതി. രോഗബാധിതരായ 1905 പേരെയും ദുരിത ബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം.

Intro:ദുരിതബാധിതരുമായി എൻഡോസൾഫാൻ പീഡിത സമിതി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കട യാത്ര നടത്തി.സെക്രട്ടറിയേറ്റിനുമുന്നിൽ എൻഡോസൾഫാൻ പീഡിത സമിതി 5 ദിവസമായി നടത്തി വരൂന്ന അനിശ്ചിതകാല പട്ടിണി സമരത്തിൻ്റെ ഭാഗമായാണ് പത്തോളം അമ്മമാരും ദുരിതബാധിതരായ അവരുടെ കുഞ്ഞുങ്ങളും ക്ലിഫ്ഹൗസിലേക്ക് മാർച്ച് നടത്തിയത്. സമരക്കാർക്കെതിരെ മന്ത്രി കെ കെ ശൈലജ കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നു.


Body:ലോകപ്രശസ്ത സാമൂഹികപ്രവർത്തക ദയാബായിയുടെ നേതൃത്വത്തിൽ എൻഡോസൾഫാൻ പീഡിത സമിതി സെക്രട്ടറിയറ്റിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല പട്ടിണി സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ സമരപ്പന്തലിലെത്തി ദുരിതബാധിതരെയും ദയാബായിയെയും സന്ദർശിച്ചു. സമരം അവസാനിപ്പിക്കാൻ പറ്റിയ സന്ദർഭമാണിതെന്ന് സുധീരൻ പറഞ്ഞു.ദുരിത ബാധിതരെ അധിക്ഷേപിച്ച് മന്ത്രി കെ കെ ശൈലജ നടത്തിയ പരാമർശം അനുചിതമായെന്ന് സുധീരൻ അഭിപ്രായപ്പെട്ടു.

ബൈറ്റ് സുധീരൻ


സമരംനടത്തുന്ന അമ്മമാരും ദുരിതബാധിതരായ അവരുടെ കുഞ്ഞുങ്ങളും പിന്നീട് സെക്രട്ടറിയേറ്റിനു മുന്നിൽനിന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ സങ്കട യാത്ര കരളലയിപ്പിക്കുന്നതായി

ഹോൾഡ്

ക്ലിഫ്ഹൗസിനുമുന്നിൽ സങ്കട യാത്ര വിഎം സുധീരൻ ഉദ്ഘാടനം ചെയ്തു. മുൻപ് മൂന്നുതവണ സമരം നടത്തിയപ്പോഴും സമരത്തിന് പിന്തുണ നൽകിയ സിപിഎം ഇപ്പോൾ ചുവടുമാറുന്നു എന്നാണ് പ്രധാന ആക്ഷേപം.


Conclusion:etv ഭാരത്
തിരുവനന്തപുരം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.