ETV Bharat / briefs

ആയിരം എലികൾക്ക് ഒരു ഫിറോസ് ഖാൻ..

author img

By

Published : Jun 21, 2021, 5:42 AM IST

Updated : Jun 21, 2021, 8:03 PM IST

എട്ടാം വയസ്സിൽ അലങ്കാര മത്സ്യം വളർത്തിയാണ് ഫിറോസ് തുടങ്ങിയത്. പിന്നീട് ലൗ ബേർഡ്സ്, മുയൽ, കാട, കോഴി, താറാവ് പൂച്ച എന്നിവയെ വളർത്തി. ഇതിനൊപ്പം പ്രത്യേക പാത്രങ്ങളിൽ ഭക്ഷ്യയോഗ്യമായ പുഴുക്കളെ വളർത്തി വ്യത്യസ്തനായി. ഒടുവിൽ എലിയിൽ എത്തി നിൽക്കുന്ന ജന്തുലോക പരീക്ഷണം ഇനിയും തുടരുമെന്ന് ഖാൻ പറയുന്നു.

firoz khan rat farm  rat farm kozhikode  firoz khan  ഫിറോസ് ഖാൻ  അലങ്കാര എലിക്കൃഷി  Ornamental rat farming
ആയിരം എലികൾക്ക് ഒരു ഫിറോസ് ഖാൻ..

കോഴിക്കോട്: എലിയെ പേടിച്ച് ഇല്ലം വരെ ചുട്ട കാലമുണ്ടായിരുന്നു നമുക്ക്. പക്ഷേ കോഴിക്കോട് ജില്ലയിലെ കുണ്ടായിത്തോട് വെള്ളിലവയലില്‍ ഫിറോസ് ഖാൻ എലിയെ പേടിച്ച് ഇല്ലം ചുടുകയല്ല, എലികൾക്കായി സ്വന്തം വീട് തന്നെ മാറ്റിവെക്കുകയായിരുന്നു. ഇത് ശരിക്കും എലികളുടെ സാമ്രാജ്യമാണ്.

വെള്ള, കറുപ്പ്, ചന്ദനം, തവിട്ട്, ചാരം, തവിട്ട് കലർന്ന കറുപ്പ് തുടങ്ങി ഒമ്പത് നിറത്തിലുള്ള ആയിരത്തിലധികം എലികളാണ് വീടിന്‍റെ മട്ടുപ്പാവിലെ കൂടുകളിലും പ്രത്യേകം സജ്ജമാക്കിയ പാത്രങ്ങളിലും ഓടിക്കളിച്ച് വളരുന്നത്. കൂടുകളിൽ എലികൾക്ക് കളിക്കാനുള്ള പ്രത്യേക കളിക്കോപ്പുകൾ.. മരം രാകി മിനുക്കുമ്പോൾ ലഭിക്കുന്ന പൊടിയിലാണ് എലികൾക്ക് കിടക്കയൊരുക്കിയിരിക്കുന്നത്.

ആയിരം എലികൾക്ക് ഒരു ഫിറോസ് ഖാൻ..

ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ രാജകീയ ഭക്ഷണമാണ് ഈ മൂഷികവീരൻമാർക്ക് ഫിറോസ് ഖാൻ നല്‍കുന്നത്. ഇനി മൂഷിക സ്നേഹികളുണ്ടെങ്കില്‍ കൂടുകളോടെ എലികളെ എത്തിച്ച് നൽകാനും ഫിറോസ് റെഡിയാണ്.

ഇത് ഫിറോസിന്‍റെ ലോകം

എട്ടാം വയസ്സിൽ അലങ്കാര മത്സ്യം വളർത്തിയാണ് ഫിറോസ് തുടങ്ങിയത്. പിന്നീട് ലൗ ബേർഡ്സ്, മുയൽ, കാട, കോഴി, താറാവ് പൂച്ച എന്നിവയെ വളർത്തി. ഇതിനൊപ്പം പ്രത്യേക പാത്രങ്ങളിൽ ഭക്ഷ്യയോഗ്യമായ പുഴുക്കളെ വളർത്തി വ്യത്യസ്തനായി. ഒടുവിൽ എലിയിൽ എത്തി നിൽക്കുന്ന ജന്തുലോക പരീക്ഷണം ഇനിയും തുടരുമെന്ന് ഖാൻ പറയുന്നു.

ആരുടേയും സഹായം ഇല്ലാതെ തുടങ്ങി ഒടുവിൽ വിജയം കണ്ട വഴിയെ കുറിച്ച് ഫിറോസ് ഖാൻ പറയുന്നത് ഇങ്ങനെ.. 'അവനവന്‍റേത് ആകുമ്പോൾ പരീക്ഷണത്തിന് ധൈര്യമുണ്ടാകും.. പരാജയപ്പെട്ടാൽ ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലല്ലോ'...

ആറ് വർഷം മുമ്പ് വിദേശത്തു നിന്ന് സുഹൃത്തുക്കൾ കൊണ്ടുവന്ന അലങ്കാര എലികളെ ഫിറോസ് ഖാൻ ആദ്യം കൗതുകത്തിന് വളർത്തുകയായിരുന്നു. പിന്നീട് അലങ്കാര എലിക്കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു. എലി പരിചരണത്തിന് ഭാര്യ ജസീലയും മക്കളായ ഷാഹുൽ ഖാനും ഷഹബാസ് ഖാനും ഒപ്പമുണ്ട്.

പത്തൊമ്പത് മുതൽ ഇരുപത്തിയൊന്ന് ദിവസം വരെയാണ് ഓരോ എലിയുടെയും ഗർഭകാലം. ഓരോ പ്രസവത്തിലും എട്ടു മുതൽ ഇരുപത്തിയൊന്ന് കുഞ്ഞുങ്ങളെ വരെ ലഭിക്കും. എലികളെ വളർത്താൻ കൊണ്ടുപോവുന്നവർക്ക് അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസും ഫിറോസ് ഖാൻ നൽകാറുണ്ട്. സ്വന്തം അനുഭവങ്ങൾ എഴുതിയ ഖാൻ രണ്ട് പുസ്തകങ്ങൾ പുറത്തിറക്കി.

അന്നം നൽകും ഓമനകൾ, ഓർമ്മിച്ച് വെയ്ക്കാൻ ഒരു മുയൽ ഡയറി.. മൂന്നാമത്തെ പുസ്തകത്തിന്‍റെ പണിപ്പുരയിലാണ് ഈ മുപ്പത്തിയഞ്ചുകാരൻ. ഫാം വിഷേശങ്ങൾ പങ്കുവെയ്ക്കാൻ 'ഖാൻസ് ഹോം പെറ്റ്' എന്ന പേരിൽ യുട്യൂബ് ചാനലും ആരംഭിച്ചു. ആരും പരീക്ഷിക്കാത്ത ഇനിയും കൈവെയ്ക്കാത്തത് തേടിയുള്ള യാത്രയിലാണ് ഫിറോസ് ഖാൻ.

കോഴിക്കോട്: എലിയെ പേടിച്ച് ഇല്ലം വരെ ചുട്ട കാലമുണ്ടായിരുന്നു നമുക്ക്. പക്ഷേ കോഴിക്കോട് ജില്ലയിലെ കുണ്ടായിത്തോട് വെള്ളിലവയലില്‍ ഫിറോസ് ഖാൻ എലിയെ പേടിച്ച് ഇല്ലം ചുടുകയല്ല, എലികൾക്കായി സ്വന്തം വീട് തന്നെ മാറ്റിവെക്കുകയായിരുന്നു. ഇത് ശരിക്കും എലികളുടെ സാമ്രാജ്യമാണ്.

വെള്ള, കറുപ്പ്, ചന്ദനം, തവിട്ട്, ചാരം, തവിട്ട് കലർന്ന കറുപ്പ് തുടങ്ങി ഒമ്പത് നിറത്തിലുള്ള ആയിരത്തിലധികം എലികളാണ് വീടിന്‍റെ മട്ടുപ്പാവിലെ കൂടുകളിലും പ്രത്യേകം സജ്ജമാക്കിയ പാത്രങ്ങളിലും ഓടിക്കളിച്ച് വളരുന്നത്. കൂടുകളിൽ എലികൾക്ക് കളിക്കാനുള്ള പ്രത്യേക കളിക്കോപ്പുകൾ.. മരം രാകി മിനുക്കുമ്പോൾ ലഭിക്കുന്ന പൊടിയിലാണ് എലികൾക്ക് കിടക്കയൊരുക്കിയിരിക്കുന്നത്.

ആയിരം എലികൾക്ക് ഒരു ഫിറോസ് ഖാൻ..

ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ രാജകീയ ഭക്ഷണമാണ് ഈ മൂഷികവീരൻമാർക്ക് ഫിറോസ് ഖാൻ നല്‍കുന്നത്. ഇനി മൂഷിക സ്നേഹികളുണ്ടെങ്കില്‍ കൂടുകളോടെ എലികളെ എത്തിച്ച് നൽകാനും ഫിറോസ് റെഡിയാണ്.

ഇത് ഫിറോസിന്‍റെ ലോകം

എട്ടാം വയസ്സിൽ അലങ്കാര മത്സ്യം വളർത്തിയാണ് ഫിറോസ് തുടങ്ങിയത്. പിന്നീട് ലൗ ബേർഡ്സ്, മുയൽ, കാട, കോഴി, താറാവ് പൂച്ച എന്നിവയെ വളർത്തി. ഇതിനൊപ്പം പ്രത്യേക പാത്രങ്ങളിൽ ഭക്ഷ്യയോഗ്യമായ പുഴുക്കളെ വളർത്തി വ്യത്യസ്തനായി. ഒടുവിൽ എലിയിൽ എത്തി നിൽക്കുന്ന ജന്തുലോക പരീക്ഷണം ഇനിയും തുടരുമെന്ന് ഖാൻ പറയുന്നു.

ആരുടേയും സഹായം ഇല്ലാതെ തുടങ്ങി ഒടുവിൽ വിജയം കണ്ട വഴിയെ കുറിച്ച് ഫിറോസ് ഖാൻ പറയുന്നത് ഇങ്ങനെ.. 'അവനവന്‍റേത് ആകുമ്പോൾ പരീക്ഷണത്തിന് ധൈര്യമുണ്ടാകും.. പരാജയപ്പെട്ടാൽ ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലല്ലോ'...

ആറ് വർഷം മുമ്പ് വിദേശത്തു നിന്ന് സുഹൃത്തുക്കൾ കൊണ്ടുവന്ന അലങ്കാര എലികളെ ഫിറോസ് ഖാൻ ആദ്യം കൗതുകത്തിന് വളർത്തുകയായിരുന്നു. പിന്നീട് അലങ്കാര എലിക്കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു. എലി പരിചരണത്തിന് ഭാര്യ ജസീലയും മക്കളായ ഷാഹുൽ ഖാനും ഷഹബാസ് ഖാനും ഒപ്പമുണ്ട്.

പത്തൊമ്പത് മുതൽ ഇരുപത്തിയൊന്ന് ദിവസം വരെയാണ് ഓരോ എലിയുടെയും ഗർഭകാലം. ഓരോ പ്രസവത്തിലും എട്ടു മുതൽ ഇരുപത്തിയൊന്ന് കുഞ്ഞുങ്ങളെ വരെ ലഭിക്കും. എലികളെ വളർത്താൻ കൊണ്ടുപോവുന്നവർക്ക് അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസും ഫിറോസ് ഖാൻ നൽകാറുണ്ട്. സ്വന്തം അനുഭവങ്ങൾ എഴുതിയ ഖാൻ രണ്ട് പുസ്തകങ്ങൾ പുറത്തിറക്കി.

അന്നം നൽകും ഓമനകൾ, ഓർമ്മിച്ച് വെയ്ക്കാൻ ഒരു മുയൽ ഡയറി.. മൂന്നാമത്തെ പുസ്തകത്തിന്‍റെ പണിപ്പുരയിലാണ് ഈ മുപ്പത്തിയഞ്ചുകാരൻ. ഫാം വിഷേശങ്ങൾ പങ്കുവെയ്ക്കാൻ 'ഖാൻസ് ഹോം പെറ്റ്' എന്ന പേരിൽ യുട്യൂബ് ചാനലും ആരംഭിച്ചു. ആരും പരീക്ഷിക്കാത്ത ഇനിയും കൈവെയ്ക്കാത്തത് തേടിയുള്ള യാത്രയിലാണ് ഫിറോസ് ഖാൻ.

Last Updated : Jun 21, 2021, 8:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.