ETV Bharat / bharat

"ഡെല്‍റ്റ അതിവേഗം വ്യാപിക്കും" ; കൊവിഡ് മൂന്നാം തരംഗ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

author img

By

Published : Jul 15, 2021, 4:43 PM IST

ഇപ്പോള്‍ 111 രാജ്യങ്ങളില്‍ സ്ഥിരീകരിച്ച ഡെല്‍റ്റ വകഭേദം ആഴ്‌ചകള്‍ക്കുള്ളില്‍ തന്നെ ലോകത്തെ എല്ലാ രാജ്യങ്ങളിലുമെത്തുമെന്ന് ലോകാരോഗ്യസംഘടന മേധാവി.

കൊവിഡ് വാർത്തകള്‍  കൊവിഡ് മൂന്നാം തരംഗം  ഡെല്‍റ്റ വകഭേദം  covid third wave news  who press relese news  covid delta news
ലോകാരോഗ്യ സംഘടന

ജനീവ : ഡെൽറ്റ വകഭേദം ലോകത്ത് ശക്തിപ്രാപിക്കുന്നതിനിടെ കൊവിഡ് മൂന്നാം തരംഗത്തിന്‍റെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മൂന്നാം തരംഗത്തിന്‍റെ ആരംഭ ഘട്ടത്തിലാണ് നാമെന്നും എല്ലാ രാജ്യങ്ങളും ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നൽകി.

നിർഭാഗ്യവശാൽ നമ്മൾ ഇപ്പോൾ ഒരു മൂന്നാം തരംഗത്തിന്‍റെ പ്രാരംഭ ഘട്ടത്തിലാണ് അദ്ദേഹം പറഞ്ഞു. ഡെല്‍റ്റ വകഭേദവും, പല രാജ്യങ്ങളിലും കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതും, ജനങ്ങള്‍ പഴയ ജാഗ്രത കൈവിട്ടതും മരണങ്ങള്‍ കൂടാൻ കാരണമായെന്നും ടെഡ്രോസ് അഭിപ്രായപ്പെട്ടു. വാക്‌സിനേഷൻ കൂടുന്നുണ്ടെങ്കിലും പുതിയ വകഭേദങ്ങള്‍ ഉണ്ടാകുന്നത് കൂടുതൽ ആശങ്കയ്‌ക്ക് വഴിവെക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡിന്‍റെ ഡെല്‍റ്റ വേരിയന്‍റ് നിലവില്‍ 111 രാജ്യങ്ങളില്‍ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് ലോകത്തെല്ലായിടത്തും എത്താനുള്ള സാഹചര്യമാണുള്ളത്. കഴിഞ്ഞ നാല് ആഴ്‌ചയായി പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളുടെ കാര്യത്തിലും മരണനിരക്കിലും കാര്യമായ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്.

വാക്സിനേഷനിലെ അസമത്വം

വാക്‌സിനേഷൻ പ്രകൃയയിലെ അസമത്വം സംബന്ധിച്ച വിഷയങ്ങളും ലോകാരോഗ്യ സംഘടനാ മേധാവി ഉയർത്തിക്കാട്ടി. വികസിത രാജ്യങ്ങളില്‍ രണ്ട് ഡോസ് വാക്‌സിൻ വിതരണവും കഴിഞ്ഞ് പൂര്‍ണമായി അണ്‍ലോക്കിലേക്കെത്തുമ്പോള്‍ മറുവശത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങള്‍ ആദ്യഘട്ട വാക്‌സിനേഷൻ പോലും പൂർത്തിയാക്കാൻ വിഷമിക്കുന്നുവെന്നും ടെഡ്രോസ് ചൂണ്ടിക്കാണിച്ചു.

സെപ്‌റ്റംബർ മാസത്തോടെ എല്ലാ രാജ്യങ്ങളിലെയും പത്ത് ശതമാനം പേർക്കെങ്കിലും വാക്‌സിൻ നല്‍കാനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. 2021ന്‍റെ അവസാനത്തോടെ ഇത് 40 ശതമാനമായി ഉയർത്താൻ കഴിയുമെന്ന പ്രതീക്ഷയും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പങ്കുവച്ചു.

also read : കൊവിഡ് ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്; പന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

ജനീവ : ഡെൽറ്റ വകഭേദം ലോകത്ത് ശക്തിപ്രാപിക്കുന്നതിനിടെ കൊവിഡ് മൂന്നാം തരംഗത്തിന്‍റെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മൂന്നാം തരംഗത്തിന്‍റെ ആരംഭ ഘട്ടത്തിലാണ് നാമെന്നും എല്ലാ രാജ്യങ്ങളും ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നൽകി.

നിർഭാഗ്യവശാൽ നമ്മൾ ഇപ്പോൾ ഒരു മൂന്നാം തരംഗത്തിന്‍റെ പ്രാരംഭ ഘട്ടത്തിലാണ് അദ്ദേഹം പറഞ്ഞു. ഡെല്‍റ്റ വകഭേദവും, പല രാജ്യങ്ങളിലും കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതും, ജനങ്ങള്‍ പഴയ ജാഗ്രത കൈവിട്ടതും മരണങ്ങള്‍ കൂടാൻ കാരണമായെന്നും ടെഡ്രോസ് അഭിപ്രായപ്പെട്ടു. വാക്‌സിനേഷൻ കൂടുന്നുണ്ടെങ്കിലും പുതിയ വകഭേദങ്ങള്‍ ഉണ്ടാകുന്നത് കൂടുതൽ ആശങ്കയ്‌ക്ക് വഴിവെക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡിന്‍റെ ഡെല്‍റ്റ വേരിയന്‍റ് നിലവില്‍ 111 രാജ്യങ്ങളില്‍ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് ലോകത്തെല്ലായിടത്തും എത്താനുള്ള സാഹചര്യമാണുള്ളത്. കഴിഞ്ഞ നാല് ആഴ്‌ചയായി പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളുടെ കാര്യത്തിലും മരണനിരക്കിലും കാര്യമായ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്.

വാക്സിനേഷനിലെ അസമത്വം

വാക്‌സിനേഷൻ പ്രകൃയയിലെ അസമത്വം സംബന്ധിച്ച വിഷയങ്ങളും ലോകാരോഗ്യ സംഘടനാ മേധാവി ഉയർത്തിക്കാട്ടി. വികസിത രാജ്യങ്ങളില്‍ രണ്ട് ഡോസ് വാക്‌സിൻ വിതരണവും കഴിഞ്ഞ് പൂര്‍ണമായി അണ്‍ലോക്കിലേക്കെത്തുമ്പോള്‍ മറുവശത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങള്‍ ആദ്യഘട്ട വാക്‌സിനേഷൻ പോലും പൂർത്തിയാക്കാൻ വിഷമിക്കുന്നുവെന്നും ടെഡ്രോസ് ചൂണ്ടിക്കാണിച്ചു.

സെപ്‌റ്റംബർ മാസത്തോടെ എല്ലാ രാജ്യങ്ങളിലെയും പത്ത് ശതമാനം പേർക്കെങ്കിലും വാക്‌സിൻ നല്‍കാനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. 2021ന്‍റെ അവസാനത്തോടെ ഇത് 40 ശതമാനമായി ഉയർത്താൻ കഴിയുമെന്ന പ്രതീക്ഷയും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പങ്കുവച്ചു.

also read : കൊവിഡ് ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്; പന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.