ETV Bharat / bharat

തെരുവ് നായ ശല്യം, ആക്രമണത്തില്‍ മരിച്ചത് എട്ട് പേര്‍, നടപടിയെടുക്കാന്‍ നിര്‍ദേശവുമായി സുപ്രീം കോടതി

ഓഗസ്റ്റില്‍ എട്ട് പേരാണ് തെരുവ് നായയുടെ ആക്രമണത്തില്‍ മരിച്ചത്.

author img

By

Published : Sep 5, 2022, 1:09 PM IST

തെരുവ് നായ ശല്യം  സുപ്രീം കോടതി  തെരുവ് നായ  ന്യൂഡല്‍ഹി  ഹർജികൾ പട്ടികപ്പെടുത്താൻ സുപ്രീം കോടതിയുടെ സമ്മതം  സുപ്രീം കോടതി ചീഫ് ജസ്റ്റിസ്  യുയു ലളിത്  stray dog ​​attack  Supreme Court  സുപ്രീംകോടതി  kerala news updates  Delhi news updates
തെരുവ് നായ ശല്യത്തിനെതിരെ നടപടിയെടുക്കാന്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളത്തില്‍ തെരുവ് നായ ശല്യം വർധിക്കുന്നതായി ചൂണ്ടിക്കാട്ടിയുള്ള ഹർജികൾ പട്ടികപ്പെടുത്താൻ സുപ്രീം കോടതിയുടെ നിര്‍ദേശം. ഹര്‍ജി സുപ്രീം കോടതി സെപ്‌റ്റംബര്‍ 26ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിന്‍റെതാണ് കേസ് അടിയന്തമായി പരിഗണിക്കാനുള്ള തീരുമാനം.

തെരുവ് നായ ആക്രമണം തടയുവാന്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്ന ഹര്‍ജിക്കാരന്‍ സാബു സ്‌റ്റീഫന്‍റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. തെരുവ് നായയുടെ ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ സംസ്ഥാനത്ത് എട്ട് പേരാണ് മരിച്ചത്. അതില്‍ രണ്ട് പേര്‍ പ്രതിരോധ വാക്‌സിന്‍ കുത്തി വച്ചവരായിരുന്നു.

സ്‌കൂള്‍ കുട്ടികളടക്കം നിരവധി പേരാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയായതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വാക്‌സിന്‍ ഫലപ്രാപ്‌തിയെ കുറിച്ച് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ ഒരു സമിതി രൂപീകരിച്ചെന്നാണ് മനസിലാക്കുന്നതെന്ന് ഹര്‍ജിക്കാരന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഹര്‍ജി വീണ്ടും അടിയന്തരമായി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.

മുമ്പ് സംസ്ഥാനത്ത് തെരുവുനായ ശല്യം വര്‍ധിച്ചപ്പോള്‍ പ്രശ്‌നത്തെ പറ്റി പഠനം നടത്താന്‍ സുപ്രീം കോടതി ജസ്റ്റിസ് സിരജഗന്‍ കമ്മിഷന്‍ രൂപികരിച്ചിരുന്നു. തെരുവ് നായയുടെ കടിയേറ്റാല്‍ ഇരകള്‍ക്ക് നഷ്‌ടപരിഹാരം നല്‍കുന്നതിനെ കുറിച്ചുള്ള ശുപാര്‍ശ നല്‍കാനും സിരജഗന്‍ കമ്മീഷനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി സ്റ്റാന്‍റഡിങ് കോണ്‍സല്‍ സി.കെ ശശി, അഭിഭാഷക മീന കെ പൗലോസ് എന്നിവര്‍ സുപ്രീം കോടതിയില്‍ ഹാജരായി.

also read: നെടുങ്കണ്ടത്ത് തെരുവ് നായ ശല്യം: കടിയേറ്റത് ഏഴു പേര്‍ക്ക്, അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍

ന്യൂഡല്‍ഹി: കേരളത്തില്‍ തെരുവ് നായ ശല്യം വർധിക്കുന്നതായി ചൂണ്ടിക്കാട്ടിയുള്ള ഹർജികൾ പട്ടികപ്പെടുത്താൻ സുപ്രീം കോടതിയുടെ നിര്‍ദേശം. ഹര്‍ജി സുപ്രീം കോടതി സെപ്‌റ്റംബര്‍ 26ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിന്‍റെതാണ് കേസ് അടിയന്തമായി പരിഗണിക്കാനുള്ള തീരുമാനം.

തെരുവ് നായ ആക്രമണം തടയുവാന്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്ന ഹര്‍ജിക്കാരന്‍ സാബു സ്‌റ്റീഫന്‍റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. തെരുവ് നായയുടെ ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ സംസ്ഥാനത്ത് എട്ട് പേരാണ് മരിച്ചത്. അതില്‍ രണ്ട് പേര്‍ പ്രതിരോധ വാക്‌സിന്‍ കുത്തി വച്ചവരായിരുന്നു.

സ്‌കൂള്‍ കുട്ടികളടക്കം നിരവധി പേരാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയായതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വാക്‌സിന്‍ ഫലപ്രാപ്‌തിയെ കുറിച്ച് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ ഒരു സമിതി രൂപീകരിച്ചെന്നാണ് മനസിലാക്കുന്നതെന്ന് ഹര്‍ജിക്കാരന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഹര്‍ജി വീണ്ടും അടിയന്തരമായി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.

മുമ്പ് സംസ്ഥാനത്ത് തെരുവുനായ ശല്യം വര്‍ധിച്ചപ്പോള്‍ പ്രശ്‌നത്തെ പറ്റി പഠനം നടത്താന്‍ സുപ്രീം കോടതി ജസ്റ്റിസ് സിരജഗന്‍ കമ്മിഷന്‍ രൂപികരിച്ചിരുന്നു. തെരുവ് നായയുടെ കടിയേറ്റാല്‍ ഇരകള്‍ക്ക് നഷ്‌ടപരിഹാരം നല്‍കുന്നതിനെ കുറിച്ചുള്ള ശുപാര്‍ശ നല്‍കാനും സിരജഗന്‍ കമ്മീഷനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി സ്റ്റാന്‍റഡിങ് കോണ്‍സല്‍ സി.കെ ശശി, അഭിഭാഷക മീന കെ പൗലോസ് എന്നിവര്‍ സുപ്രീം കോടതിയില്‍ ഹാജരായി.

also read: നെടുങ്കണ്ടത്ത് തെരുവ് നായ ശല്യം: കടിയേറ്റത് ഏഴു പേര്‍ക്ക്, അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.