ETV Bharat / bharat

ഒരു മാസത്തിനിടെ 3 മരണം; കാണ്‍പൂര്‍ ഐഐടിയില്‍ തുടര്‍ക്കഥയായി ആത്മഹത്യ; പിഎച്ച്‌ഡി വിദ്യാര്‍ഥിനി ജീവനൊടുക്കി

author img

By ETV Bharat Kerala Team

Published : Jan 18, 2024, 9:34 PM IST

Suicide In Kanpur IIT: കാണ്‍പൂര്‍ ഐഐടിയിലെ വിദ്യാര്‍ഥിയെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. മരിച്ചത് പിഎച്ച്‌ഡി വിദ്യാര്‍ഥി പ്രിയങ്ക ജയ്‌സ്വാള്‍. ആത്മഹത്യ കാരണം വ്യക്തമല്ല. 30 ദിവസത്തിനിടെ ഇത് മൂന്നാമത്തെ വിദ്യാര്‍ഥി ആത്മഹത്യ.

PhD Student Suicide  Kanpur IIT Suicide  കാണ്‍പൂര്‍ ഐഐടി ആത്മഹത്യ  പിഎച്ച്‌ഡി വിദ്യാര്‍ഥി കാണ്‍പൂര്‍
IIT Kanpur Research Scholar Dies By Suicide In Uttar Pradesh

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ഐഐടിയില്‍ വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. പിഎച്ച്‌ഡി വിദ്യാര്‍ഥിയായ പ്രിയങ്ക ജയ്‌സ്വാളാണ് (29) മരിച്ചത്. വ്യാഴാഴ്‌ച (ജനുവരി 18) ഉച്ചക്ക് 1 മണിയോടെയാണ് സംഭവം (IIT Kanpur UP).

ഹോസ്റ്റല്‍ മുറിയില്‍ തനിച്ചായിരുന്ന പ്രിയങ്ക ആത്‌മഹത്യ ചെയ്യുകയായിരുന്നു. വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ഥികള്‍ വാതിലില്‍ തട്ടി വിളിച്ചെങ്കിലും തുറക്കാത്തതിനെ തുടര്‍ന്ന് കല്ല്യാണ്‍പൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് (Student Suicide In IIT Kanpur).

മരണ കാരണം വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയില്ല. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഇന്ന് (ജനുവരി 18) ഉച്ചക്ക് ഒരു മണിയോടെയാണ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് വെസ്റ്റ് എഡിസിപി ആകാശ്‌ പട്ടേല്‍ പറഞ്ഞു. കോളജ് ഹോസ്റ്റലില്‍ നിന്നും വിവരം ലഭിച്ചതോടെ എസ്‌എച്ച്‌ഒ അടക്കമുള്ള സംഘത്തെ സ്ഥലത്തേക്ക് അയച്ചു. സ്ഥലത്തെത്തി വാതില്‍ പൊളിച്ച് പൊലീസ് അകത്ത് കടന്നപ്പോഴാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് എഡിസിപി പറഞ്ഞു (PhD Scholar Suicide Case).

ഫോറന്‍സിക് വിദഗ്‌ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയച്ചുവെന്നും ആകാശ്‌ പട്ടേല്‍ പറഞ്ഞു. വിദ്യാര്‍ഥിയുടെ മരണത്തിനുള്ള കാരണം വ്യക്തമല്ലെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രിയങ്കയുടെ സുഹൃത്തുക്കളെയും ഹോസ്റ്റലിലെ മറ്റ് താമസക്കാരെയും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഐഐടിയില്‍ തുടര്‍ക്കഥയാകുന്ന ആത്മഹത്യ: കഴിഞ്ഞ 30 ദിവസത്തിനിടെ ഐഐടി കാമ്പസില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്. ജനുവരി ആദ്യവാരം മീററ്റില്‍ നിന്നുള്ള മറ്റൊരു പിഎച്ച്‌ഡി വിദ്യാര്‍ഥിയെ സമാന രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് മുമ്പായി ഡിസംബര്‍ അവസാനം ഒഡിഷയിൽ നിന്നുള്ള റിസർച്ച് ഫാക്കൽറ്റി അംഗം പല്ലവി ആത്മഹത്യ ചെയ്‌തിരുന്നു.

ഐഐടിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന ആത്മഹത്യ ഏറെ വിവാദങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ആത്മഹത്യകള്‍ തുടര്‍ക്കഥയാകുമ്പോള്‍ ക്യാമ്പസിലെ പ്രവര്‍ത്തന സാഹചര്യത്തെ കുറിച്ചാണ് നിലവില്‍ ചോദ്യങ്ങള്‍ ഉയരുന്നത്.

Also Read: യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവിനെ തല്ലികൊന്ന്‌ യുവതിയുടെ ബന്ധുക്കൾ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ഐഐടിയില്‍ വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. പിഎച്ച്‌ഡി വിദ്യാര്‍ഥിയായ പ്രിയങ്ക ജയ്‌സ്വാളാണ് (29) മരിച്ചത്. വ്യാഴാഴ്‌ച (ജനുവരി 18) ഉച്ചക്ക് 1 മണിയോടെയാണ് സംഭവം (IIT Kanpur UP).

ഹോസ്റ്റല്‍ മുറിയില്‍ തനിച്ചായിരുന്ന പ്രിയങ്ക ആത്‌മഹത്യ ചെയ്യുകയായിരുന്നു. വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ഥികള്‍ വാതിലില്‍ തട്ടി വിളിച്ചെങ്കിലും തുറക്കാത്തതിനെ തുടര്‍ന്ന് കല്ല്യാണ്‍പൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് (Student Suicide In IIT Kanpur).

മരണ കാരണം വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയില്ല. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഇന്ന് (ജനുവരി 18) ഉച്ചക്ക് ഒരു മണിയോടെയാണ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് വെസ്റ്റ് എഡിസിപി ആകാശ്‌ പട്ടേല്‍ പറഞ്ഞു. കോളജ് ഹോസ്റ്റലില്‍ നിന്നും വിവരം ലഭിച്ചതോടെ എസ്‌എച്ച്‌ഒ അടക്കമുള്ള സംഘത്തെ സ്ഥലത്തേക്ക് അയച്ചു. സ്ഥലത്തെത്തി വാതില്‍ പൊളിച്ച് പൊലീസ് അകത്ത് കടന്നപ്പോഴാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് എഡിസിപി പറഞ്ഞു (PhD Scholar Suicide Case).

ഫോറന്‍സിക് വിദഗ്‌ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയച്ചുവെന്നും ആകാശ്‌ പട്ടേല്‍ പറഞ്ഞു. വിദ്യാര്‍ഥിയുടെ മരണത്തിനുള്ള കാരണം വ്യക്തമല്ലെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രിയങ്കയുടെ സുഹൃത്തുക്കളെയും ഹോസ്റ്റലിലെ മറ്റ് താമസക്കാരെയും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഐഐടിയില്‍ തുടര്‍ക്കഥയാകുന്ന ആത്മഹത്യ: കഴിഞ്ഞ 30 ദിവസത്തിനിടെ ഐഐടി കാമ്പസില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്. ജനുവരി ആദ്യവാരം മീററ്റില്‍ നിന്നുള്ള മറ്റൊരു പിഎച്ച്‌ഡി വിദ്യാര്‍ഥിയെ സമാന രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് മുമ്പായി ഡിസംബര്‍ അവസാനം ഒഡിഷയിൽ നിന്നുള്ള റിസർച്ച് ഫാക്കൽറ്റി അംഗം പല്ലവി ആത്മഹത്യ ചെയ്‌തിരുന്നു.

ഐഐടിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന ആത്മഹത്യ ഏറെ വിവാദങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ആത്മഹത്യകള്‍ തുടര്‍ക്കഥയാകുമ്പോള്‍ ക്യാമ്പസിലെ പ്രവര്‍ത്തന സാഹചര്യത്തെ കുറിച്ചാണ് നിലവില്‍ ചോദ്യങ്ങള്‍ ഉയരുന്നത്.

Also Read: യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവിനെ തല്ലികൊന്ന്‌ യുവതിയുടെ ബന്ധുക്കൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.