ETV Bharat / bharat

ലഖിംപുര്‍ ഖേരി സംഭവം : തനിക്കും മകനും പങ്കില്ലെന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര

'കലാപം നടക്കുന്ന സ്ഥലത്ത് തന്‍റെ മകന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കേശവ് പ്രസാദ് മൗര്യയുടെ പരിപാടി നടക്കുന്ന വേദിയില്‍ മകന്‍ എത്തിയിരുന്നു'

author img

By

Published : Oct 3, 2021, 10:41 PM IST

Ajay Mishra  Lakhimpur  Lakhimpur violence  ലഖീംപൂര്‍ ഖേരി  ലഖീംപൂര്‍ ഖേരി അക്രമം  കേന്ദ്രമന്ത്രി അജയ് മിശ്ര  ആരോപണം തള്ളി അജയ് മിശ്ര
ലഖീംപൂര്‍ ഖേരി സംഭവം: തനിക്ക് പങ്കില്ലെന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര

ന്യൂഡല്‍ഹി : ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകറാലിയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവത്തില്‍ തനിക്കും മകനും പങ്കില്ലെന്ന് കേന്ദ്ര മന്ത്രി അജയ് മിശ്ര. കലാപത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരേയും തങ്ങളുടെ വാഹന വ്യൂഹത്തിലെ ഒരു ഡ്രൈവറേയും പ്രതിഷേധക്കാര്‍ അടിച്ച് കൊന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ലഖിംപുര്‍ ഖേരിയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. അദ്ദേഹത്തെ സ്വീകരിക്കാനാണ് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം താനും പോയത്. എന്നാല്‍ പരിപാടിക്ക് എത്തുന്നവര്‍ക്കെതിരെ പ്രതിഷേധവുമായി ഒരു കൂട്ടം കര്‍ഷകര്‍ എത്തുകയായിരുന്നു.

ഇവര്‍ വാഹന വ്യൂഹത്തിന് നേരെ കല്ലെറിയുകയും ആക്രമണം നടത്തുകയും ചെയ്തു. അക്രമത്തിനിടെ പ്രതിഷേധക്കാരില്‍ രണ്ടുപേര്‍ കാറിന് അടിയില്‍പ്പെട്ട് മരിച്ചു. ഇതേതുടര്‍ന്നാണ് അക്രമങ്ങള്‍ അരങ്ങേറിയത്. ഈ സമയത്ത് തന്‍റെ മകന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read: ഹരിയാന കര്‍ഷകര്‍ക്ക് മര്‍ദനം: ഇന്ത്യ നാണിച്ചു തലതാഴ്‌ത്തുവെന്ന് രാഹുല്‍

മൂന്ന് ബിജെപി പ്രവര്‍ത്തകരേയും ഡ്രൈവറേയും കൊല്ലുന്നതിന്‍റെ വീഡിയോ അടക്കമുള്ള തെളിവുകള്‍ തങ്ങളുടെ കയ്യിലുണ്ട്. കലാപം നടക്കുന്ന സ്ഥലത്ത് തന്‍റെ മകന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കേശവ് പ്രസാദ് മൗര്യയുടെ പരിപാടി നടക്കുന്ന വേദിയില്‍ മകന്‍ എത്തിയിരുന്നു. ആയിരക്കണക്കിന് ആളുകളും മറ്റ് ഉദ്യോഗസ്ഥരും അവിടെ ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ മന്ത്രിയുടെ സംഘം മനപ്പൂര്‍വം വാഹനം ഓടിച്ച് കയറ്റുകയായിരുന്നു എന്നാണ് ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാജ്യവ്യവാപക പ്രതിഷേധ പരിപാടികള്‍ക്കാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറെടുത്തിരിക്കുന്നത്.

ന്യൂഡല്‍ഹി : ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകറാലിയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവത്തില്‍ തനിക്കും മകനും പങ്കില്ലെന്ന് കേന്ദ്ര മന്ത്രി അജയ് മിശ്ര. കലാപത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരേയും തങ്ങളുടെ വാഹന വ്യൂഹത്തിലെ ഒരു ഡ്രൈവറേയും പ്രതിഷേധക്കാര്‍ അടിച്ച് കൊന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ലഖിംപുര്‍ ഖേരിയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. അദ്ദേഹത്തെ സ്വീകരിക്കാനാണ് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം താനും പോയത്. എന്നാല്‍ പരിപാടിക്ക് എത്തുന്നവര്‍ക്കെതിരെ പ്രതിഷേധവുമായി ഒരു കൂട്ടം കര്‍ഷകര്‍ എത്തുകയായിരുന്നു.

ഇവര്‍ വാഹന വ്യൂഹത്തിന് നേരെ കല്ലെറിയുകയും ആക്രമണം നടത്തുകയും ചെയ്തു. അക്രമത്തിനിടെ പ്രതിഷേധക്കാരില്‍ രണ്ടുപേര്‍ കാറിന് അടിയില്‍പ്പെട്ട് മരിച്ചു. ഇതേതുടര്‍ന്നാണ് അക്രമങ്ങള്‍ അരങ്ങേറിയത്. ഈ സമയത്ത് തന്‍റെ മകന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read: ഹരിയാന കര്‍ഷകര്‍ക്ക് മര്‍ദനം: ഇന്ത്യ നാണിച്ചു തലതാഴ്‌ത്തുവെന്ന് രാഹുല്‍

മൂന്ന് ബിജെപി പ്രവര്‍ത്തകരേയും ഡ്രൈവറേയും കൊല്ലുന്നതിന്‍റെ വീഡിയോ അടക്കമുള്ള തെളിവുകള്‍ തങ്ങളുടെ കയ്യിലുണ്ട്. കലാപം നടക്കുന്ന സ്ഥലത്ത് തന്‍റെ മകന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കേശവ് പ്രസാദ് മൗര്യയുടെ പരിപാടി നടക്കുന്ന വേദിയില്‍ മകന്‍ എത്തിയിരുന്നു. ആയിരക്കണക്കിന് ആളുകളും മറ്റ് ഉദ്യോഗസ്ഥരും അവിടെ ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ മന്ത്രിയുടെ സംഘം മനപ്പൂര്‍വം വാഹനം ഓടിച്ച് കയറ്റുകയായിരുന്നു എന്നാണ് ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാജ്യവ്യവാപക പ്രതിഷേധ പരിപാടികള്‍ക്കാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറെടുത്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.