ETV Bharat / bharat

ബെലഗാവിയില്‍ 'പെണ്‍പോരാട്ടം'; വനിത സ്ഥാനാര്‍ഥികളെ കൊണ്ട് ശ്രദ്ധേയം, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ആസന്നമായ കര്‍ണാടക നിയമസഭ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായ ബെലഗാവി ശ്രദ്ധേയമാവുന്നത് വനിത സ്ഥാനാര്‍ഥികളുടെ പോരാട്ടം കൊണ്ട്

author img

By

Published : Apr 24, 2023, 7:44 PM IST

Karnataka Election  Karnataka Election Women Candidates  Women Candidates Belagavi  Belagavi getting attraction  trump card of political parties  Karnataka Assembly Election  ബെലഗാവിയില്‍ പെണ്‍പോരാട്ടം  ബെലഗാവി  വനിത സ്ഥാനാര്‍ഥികളെ കൊണ്ട് ശ്രദ്ധേയമായി ബെലഗാവി  കൂട്ടിയും കിഴിച്ചും മുന്നണികള്‍  കര്‍ണാടക അസംബ്ലി  കര്‍ണാടക  ലക്ഷ്മി ഹെബ്ബാൾക്കർ  രത്‌ന മാമണി
വനിത സ്ഥാനാര്‍ഥികളെ കൊണ്ട് ശ്രദ്ധേയമായി ബെലഗാവി

ബെലഗാവി: കര്‍ണാടക നിയമസഭ തെരഞ്ഞടുപ്പിന്‍റെ ചൂടിലേക്ക് നീങ്ങുമ്പോള്‍ ഏറ്റവുമധികം ശ്രദ്ധാകേന്ദ്രമാവുന്നത് ബെലഗാവി ജില്ലയാണ്. കര്‍ണാടകയിലെ ഏറ്റവും വലിയ ജില്ല എന്നതിലുപരി മത്സരരംഗത്തെ സ്‌ത്രീ സാന്നിധ്യം കൊണ്ടാണ് എല്ലാകണ്ണുകളും ബെലഗാവിയിലേക്ക് നീളുന്നത്. സിറ്റിങ് എംഎല്‍എമാരായ ലക്ഷ്‌മി ഹെബ്ബാൾക്കർ, അഞ്ജലി നിംബാൽക്കർ, കോൺഗ്രസിൽ നിന്നുള്ള പ്രഭാവതി മസ്‌തമർദി, ബിജെപിയിൽ നിന്നുള്ള ശശികല ജോലെ, അന്തരിച്ച ഡെപ്യൂട്ടി സ്‌പീക്കര്‍ ആനന്ദ് മാമണിയുടെ ഭാര്യ രത്‌ന മാമണി എന്നിവരാണ് ജില്ലയെ പ്രതിനിധീകരിച്ച് സഭയിലേക്ക് എന്‍ട്രി കാത്തിരിക്കുന്നത്. ഇതിനൊപ്പം ജനതാദള്‍ സെക്കുലറില്‍ നിന്നുള്ള അശ്വിനി സിംഹയ്യ പൂജേര കൂടി മത്സരരംഗത്തെത്തിയതോടെ ബെലഗാവി വനിത ശക്തികേന്ദ്രമായി മാറിയിരിക്കുകയാണ്.

വീഴ്‌ചകളില്‍ നിന്ന് ഉയര്‍ന്ന്: ഇവരില്‍ കന്നട രാഷ്‌ട്രീയ മണ്ണില്‍ തോല്‍വികള്‍ ചവിട്ടുപടികളാക്കി ഉയര്‍ന്നുവന്ന നേതാവാണ് കോൺഗ്രസ് എംഎൽഎ ലക്ഷ്മി ഹെബ്ബാൾക്കർ. 2013 ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് ലക്ഷ്‌മി ആദ്യമായി മത്സരിക്കുന്നത്. എന്നാല്‍ പരാജയമായിരുന്നു ഫലം. തുടര്‍ന്ന് നടന്ന 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ലക്ഷ്‌മി ഹെബ്ബാൾക്കർ ജനവിധി തേടിയെങ്കിലും വിജയം അകന്നുനിന്നു. ആദ്യ രണ്ട് മത്സരങ്ങളിലെ പരാജയത്തെ പരിഗണിക്കാതെ 2018 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബെലഗാവി റൂറലില്‍ നിന്ന് തന്‍റെ മൂന്നാം അങ്കത്തിനിറങ്ങിയ ലക്ഷ്‌മി ഹെബ്ബാൾക്കർക്ക് പിഴച്ചില്ല. 50,000 ത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ അവര്‍ വിജയിച്ചുകയറുകയായിരുന്നു. മണ്ഡലത്തിലെ പ്രഭാവവും ജനസ്വാധീനവും തന്നെയാണ് ഇത്തവണയും ലക്ഷ്‌മി ഹെബ്ബാൾക്കർക്ക് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കാനുള്ള കാരണവും.

ഹാട്രിക് തേടി: ബെലഗാവിയുടെ മറ്റൊരു മുഖമാണ് എംഎല്‍എയും മന്ത്രിയുമായ ശശികല ജോലെ. വീഴ്‌ചകളില്ലാതെ മുന്നേറിയ ശശികലയ്‌ക്കും ഇത് മൂന്നാം അങ്കം തന്നെയാണ്. 2013 ലെ തെരഞ്ഞെടുപ്പിലും 2018 ലെ തെരഞ്ഞെടുപ്പിലും നിപ്പണി മണ്ഡലത്തെ പ്രതിനിധീകരിച്ച് സഭയിലെത്തിയ ശശികല ജോലെ, മുൻ യെദ്യൂരപ്പ സർക്കാരിലും ബൊമ്മൈ സർക്കാരിലും മന്ത്രിയുമായി. ജില്ലയില്‍ സുശക്തരായ നേതാക്കളെ മറികടന്ന് മന്ത്രിപദത്തിലെത്തിയതും ജോലെയുടെ മികവ് അടിവരയിടുന്നതാണ്. ഇത് പരിഗണിച്ചുതന്നെയാണ് ബിജെപി ശശികല ജോലെയ്‌ക്ക് ഹാട്രിക് ടിക്കറ്റ് സമ്മാനിക്കുന്നതും.

മത്സരരംഗത്തെ സ്‌ത്രീ സാന്നിധ്യം: 2013 ലെ തെരഞ്ഞെടുപ്പില്‍ ഖാനാപൂര്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട ഡോ. അഞ്‌ജലി നിംബാൽക്കറും ഇത്തവണ ബെലഗാവിയില്‍ നിന്നും മത്സരരംഗത്തുണ്ട്. മുമ്പ് ഒരു രാഷ്‌ട്രീയ പാര്‍ട്ടികളുടേയും പിന്തുണയില്ലാതെ മത്സരിച്ച അഞ്‌ജലി ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നത്. സവദത്തി യല്ലമ്മ മണ്ഡലത്തെ പ്രതിനിധീകരിച്ച് തങ്ങളുടെ ആരാധ്യനായ നേതാവ് ആനന്ദ് മാമണിയെയായിരുന്നു ബിജെപി മത്സരിപ്പിച്ചിരുന്നത്.

മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം നിയമസഭ ഡെപ്യൂട്ടി സ്‌പീക്കറായും ചുമതല വഹിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് ഭാര്യ രത്‌ന മാമണിയേയാണ് ബിജെപി ഇത്തവണ പരിഗണിച്ചത്. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ ഇതിന് മുമ്പ് പയറ്റിനോക്കാത്ത രത്‌നയെ രംഗത്തിറക്കി സഹതാപ വോട്ടുകള്‍ ഉള്‍പ്പടെ നേടി സഭയിലെത്തിക്കുക എന്ന തന്ത്രം കൂടിയാണ് ബിജെപി ലക്ഷ്യം വയ്‌ക്കുന്നത്. ഇവര്‍ക്ക് പുറമെ ബെലഗാവി സൗത്ത് മണ്ഡലത്തില്‍ നിന്നും പ്രഭാവതി മസ്‌തമർദിയും കിറ്റൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി അശ്വിനി സിംഹയ്യ പൂജേരയും എത്തിയതോടെ ബെലഗാവി പൂര്‍ണമായും മത്സരച്ചൂടിലേക്ക് എത്തിക്കഴിഞ്ഞു.

അതേസമയം 18 തെരഞ്ഞെടുപ്പ് മണ്ഡലങ്ങളുള്ള ബെലഗാവിയില്‍ നിന്ന് ആറ് വനിത സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഇവരാകട്ടെ ആറ് മണ്ഡലങ്ങളില്‍ നിന്നാണ് ജനവിധി തേടുന്നത്. മാത്രമല്ല 2018 ലെ മുന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് വനിതാ സ്ഥാനാർഥികളാണ് വിജയിച്ചത്. എന്നാല്‍ ഇത്തവണത്തെ വനിത വിജയികളുടെ ചിത്രം തെളിയാന്‍ മെയ് 13 വരെ കാത്തിരിക്കേണ്ടിയിരിക്കുന്നു.

ബെലഗാവി: കര്‍ണാടക നിയമസഭ തെരഞ്ഞടുപ്പിന്‍റെ ചൂടിലേക്ക് നീങ്ങുമ്പോള്‍ ഏറ്റവുമധികം ശ്രദ്ധാകേന്ദ്രമാവുന്നത് ബെലഗാവി ജില്ലയാണ്. കര്‍ണാടകയിലെ ഏറ്റവും വലിയ ജില്ല എന്നതിലുപരി മത്സരരംഗത്തെ സ്‌ത്രീ സാന്നിധ്യം കൊണ്ടാണ് എല്ലാകണ്ണുകളും ബെലഗാവിയിലേക്ക് നീളുന്നത്. സിറ്റിങ് എംഎല്‍എമാരായ ലക്ഷ്‌മി ഹെബ്ബാൾക്കർ, അഞ്ജലി നിംബാൽക്കർ, കോൺഗ്രസിൽ നിന്നുള്ള പ്രഭാവതി മസ്‌തമർദി, ബിജെപിയിൽ നിന്നുള്ള ശശികല ജോലെ, അന്തരിച്ച ഡെപ്യൂട്ടി സ്‌പീക്കര്‍ ആനന്ദ് മാമണിയുടെ ഭാര്യ രത്‌ന മാമണി എന്നിവരാണ് ജില്ലയെ പ്രതിനിധീകരിച്ച് സഭയിലേക്ക് എന്‍ട്രി കാത്തിരിക്കുന്നത്. ഇതിനൊപ്പം ജനതാദള്‍ സെക്കുലറില്‍ നിന്നുള്ള അശ്വിനി സിംഹയ്യ പൂജേര കൂടി മത്സരരംഗത്തെത്തിയതോടെ ബെലഗാവി വനിത ശക്തികേന്ദ്രമായി മാറിയിരിക്കുകയാണ്.

വീഴ്‌ചകളില്‍ നിന്ന് ഉയര്‍ന്ന്: ഇവരില്‍ കന്നട രാഷ്‌ട്രീയ മണ്ണില്‍ തോല്‍വികള്‍ ചവിട്ടുപടികളാക്കി ഉയര്‍ന്നുവന്ന നേതാവാണ് കോൺഗ്രസ് എംഎൽഎ ലക്ഷ്മി ഹെബ്ബാൾക്കർ. 2013 ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് ലക്ഷ്‌മി ആദ്യമായി മത്സരിക്കുന്നത്. എന്നാല്‍ പരാജയമായിരുന്നു ഫലം. തുടര്‍ന്ന് നടന്ന 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ലക്ഷ്‌മി ഹെബ്ബാൾക്കർ ജനവിധി തേടിയെങ്കിലും വിജയം അകന്നുനിന്നു. ആദ്യ രണ്ട് മത്സരങ്ങളിലെ പരാജയത്തെ പരിഗണിക്കാതെ 2018 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബെലഗാവി റൂറലില്‍ നിന്ന് തന്‍റെ മൂന്നാം അങ്കത്തിനിറങ്ങിയ ലക്ഷ്‌മി ഹെബ്ബാൾക്കർക്ക് പിഴച്ചില്ല. 50,000 ത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ അവര്‍ വിജയിച്ചുകയറുകയായിരുന്നു. മണ്ഡലത്തിലെ പ്രഭാവവും ജനസ്വാധീനവും തന്നെയാണ് ഇത്തവണയും ലക്ഷ്‌മി ഹെബ്ബാൾക്കർക്ക് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കാനുള്ള കാരണവും.

ഹാട്രിക് തേടി: ബെലഗാവിയുടെ മറ്റൊരു മുഖമാണ് എംഎല്‍എയും മന്ത്രിയുമായ ശശികല ജോലെ. വീഴ്‌ചകളില്ലാതെ മുന്നേറിയ ശശികലയ്‌ക്കും ഇത് മൂന്നാം അങ്കം തന്നെയാണ്. 2013 ലെ തെരഞ്ഞെടുപ്പിലും 2018 ലെ തെരഞ്ഞെടുപ്പിലും നിപ്പണി മണ്ഡലത്തെ പ്രതിനിധീകരിച്ച് സഭയിലെത്തിയ ശശികല ജോലെ, മുൻ യെദ്യൂരപ്പ സർക്കാരിലും ബൊമ്മൈ സർക്കാരിലും മന്ത്രിയുമായി. ജില്ലയില്‍ സുശക്തരായ നേതാക്കളെ മറികടന്ന് മന്ത്രിപദത്തിലെത്തിയതും ജോലെയുടെ മികവ് അടിവരയിടുന്നതാണ്. ഇത് പരിഗണിച്ചുതന്നെയാണ് ബിജെപി ശശികല ജോലെയ്‌ക്ക് ഹാട്രിക് ടിക്കറ്റ് സമ്മാനിക്കുന്നതും.

മത്സരരംഗത്തെ സ്‌ത്രീ സാന്നിധ്യം: 2013 ലെ തെരഞ്ഞെടുപ്പില്‍ ഖാനാപൂര്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട ഡോ. അഞ്‌ജലി നിംബാൽക്കറും ഇത്തവണ ബെലഗാവിയില്‍ നിന്നും മത്സരരംഗത്തുണ്ട്. മുമ്പ് ഒരു രാഷ്‌ട്രീയ പാര്‍ട്ടികളുടേയും പിന്തുണയില്ലാതെ മത്സരിച്ച അഞ്‌ജലി ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നത്. സവദത്തി യല്ലമ്മ മണ്ഡലത്തെ പ്രതിനിധീകരിച്ച് തങ്ങളുടെ ആരാധ്യനായ നേതാവ് ആനന്ദ് മാമണിയെയായിരുന്നു ബിജെപി മത്സരിപ്പിച്ചിരുന്നത്.

മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം നിയമസഭ ഡെപ്യൂട്ടി സ്‌പീക്കറായും ചുമതല വഹിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് ഭാര്യ രത്‌ന മാമണിയേയാണ് ബിജെപി ഇത്തവണ പരിഗണിച്ചത്. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ ഇതിന് മുമ്പ് പയറ്റിനോക്കാത്ത രത്‌നയെ രംഗത്തിറക്കി സഹതാപ വോട്ടുകള്‍ ഉള്‍പ്പടെ നേടി സഭയിലെത്തിക്കുക എന്ന തന്ത്രം കൂടിയാണ് ബിജെപി ലക്ഷ്യം വയ്‌ക്കുന്നത്. ഇവര്‍ക്ക് പുറമെ ബെലഗാവി സൗത്ത് മണ്ഡലത്തില്‍ നിന്നും പ്രഭാവതി മസ്‌തമർദിയും കിറ്റൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി അശ്വിനി സിംഹയ്യ പൂജേരയും എത്തിയതോടെ ബെലഗാവി പൂര്‍ണമായും മത്സരച്ചൂടിലേക്ക് എത്തിക്കഴിഞ്ഞു.

അതേസമയം 18 തെരഞ്ഞെടുപ്പ് മണ്ഡലങ്ങളുള്ള ബെലഗാവിയില്‍ നിന്ന് ആറ് വനിത സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഇവരാകട്ടെ ആറ് മണ്ഡലങ്ങളില്‍ നിന്നാണ് ജനവിധി തേടുന്നത്. മാത്രമല്ല 2018 ലെ മുന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് വനിതാ സ്ഥാനാർഥികളാണ് വിജയിച്ചത്. എന്നാല്‍ ഇത്തവണത്തെ വനിത വിജയികളുടെ ചിത്രം തെളിയാന്‍ മെയ് 13 വരെ കാത്തിരിക്കേണ്ടിയിരിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.