ETV Bharat / bharat

Hijab Row Karnataka | ഹിജാബ് വിലക്കിനെതിരായ ഹര്‍ജി വിശാല ബഞ്ചിന് വിട്ടു

ഹൈക്കോടതി ജഡ്‌ജി കൃഷ്‌ണ ദീക്ഷിത്തിന്‍റേതാണ് തീരുമാനം

author img

By

Published : Feb 9, 2022, 4:13 PM IST

Updated : Feb 9, 2022, 5:53 PM IST

ഹിജാബ് വിലക്കിനെതിരായ ഹര്‍ജി വിശാല ബെഞ്ചിന് വിട്ടു  Hijab Row Karnataka handed over larger bench  Hijab Row Karnataka  കര്‍ണാടക സര്‍ക്കാരിന്‍റെ ഹിജാബ് വിലക്ക്  ഹിജാബ് കാവി ഷാള്‍ വിവാദം
Hijab Row Karnataka | ഹിജാബ് വിലക്കിനെതിരായ ഹര്‍ജി വിശാല ബെഞ്ചിന് വിട്ടു

ബെംഗളൂരു : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിനെതിരായ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെതിരെ, വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി വിശാല ബഞ്ചിന് വിട്ട് സിംഗിൾ ബഞ്ച്. ഹൈക്കോടതി ജഡ്‌ജി കൃഷ്‌ണ ദീക്ഷിത്താണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇടക്കാലാശ്വാസം സംബന്ധിച്ചവ വിശാല ബഞ്ച് പരിഗണിക്കുമെന്നാണ് സിംഗിൾ ബഞ്ച് നിരീക്ഷണം.

ALSO READ: "അവര്‍ ജയ്ശ്രീ റാം വിളിച്ചു, ഞാൻ അല്ലാഹു അക്ബറും അതിന് എന്തിന് പേടിക്കണം": വൈറലായ പെണ്‍കുട്ടി

ചർച്ച ചെയ്യപ്പെടുന്ന പ്രാധാന്യമുള്ള ചോദ്യങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് തീരുമാനമെന്നും ജഡ്‌ജി കൃഷ്‌ണ ദീക്ഷിത്ത് പറഞ്ഞു. രണ്ടാം ദിവസം വാദം കേൾക്കുന്നതിനിടെയാണ് ജഡ്‌ജിയുടെ ഈ തീരുമാനം. ഹിജാബ് ധരിച്ച് ക്ലാസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി ഗവൺമെന്‍റ് പ്രീ-യൂണിവേഴ്‌സിറ്റി കോളജ് ഫോർ ഗേൾസിലെ അഞ്ച് വിദ്യാർഥികളാണ് ഹര്‍ജി സമർപ്പിച്ചത്.

'ഹിജാബ് വിഷയം കാരുണ്യത്തിനായി വിട്ടുകൊടുക്കരുത്'

ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഇടക്കാല ഉത്തരവ് വേണമെന്ന് ഹർജിക്കാര്‍ക്കായി വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കമ്മത്ത് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം നിരസിച്ച ഹൈക്കോടതി ഇടക്കാല ഉത്തരവ് വിശാല ബഞ്ചിന് വിടുകയായിരുന്നു."ദയവായി തങ്ങളെ വസ്ത്രം ധരിച്ച് സ്‌കൂളിൽ പോകാൻ അനുവദിക്കണം. അത് ഏതെങ്കിലും പ്രിൻസിപ്പലിന്‍റെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ കാരുണ്യത്തിനായി വിട്ടുകൊടുക്കരുത്''- ഹർജിക്കാർ കോടതിയിൽ പറഞ്ഞു.

ഹിജാബ് വിലക്കിനെതിരായ പ്രതിഷേധം കനത്തതോടെ, ഹിന്ദുത്വ വിദ്യാര്‍ഥി സംഘടനകള്‍ കാവി ഷാള്‍ ധരിച്ചെത്തുകയുണ്ടായി. ഇത് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന്, സര്‍ക്കാര്‍ കൂടുതൽ ജില്ലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.

ബെംഗളൂരു : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിനെതിരായ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെതിരെ, വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി വിശാല ബഞ്ചിന് വിട്ട് സിംഗിൾ ബഞ്ച്. ഹൈക്കോടതി ജഡ്‌ജി കൃഷ്‌ണ ദീക്ഷിത്താണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇടക്കാലാശ്വാസം സംബന്ധിച്ചവ വിശാല ബഞ്ച് പരിഗണിക്കുമെന്നാണ് സിംഗിൾ ബഞ്ച് നിരീക്ഷണം.

ALSO READ: "അവര്‍ ജയ്ശ്രീ റാം വിളിച്ചു, ഞാൻ അല്ലാഹു അക്ബറും അതിന് എന്തിന് പേടിക്കണം": വൈറലായ പെണ്‍കുട്ടി

ചർച്ച ചെയ്യപ്പെടുന്ന പ്രാധാന്യമുള്ള ചോദ്യങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് തീരുമാനമെന്നും ജഡ്‌ജി കൃഷ്‌ണ ദീക്ഷിത്ത് പറഞ്ഞു. രണ്ടാം ദിവസം വാദം കേൾക്കുന്നതിനിടെയാണ് ജഡ്‌ജിയുടെ ഈ തീരുമാനം. ഹിജാബ് ധരിച്ച് ക്ലാസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി ഗവൺമെന്‍റ് പ്രീ-യൂണിവേഴ്‌സിറ്റി കോളജ് ഫോർ ഗേൾസിലെ അഞ്ച് വിദ്യാർഥികളാണ് ഹര്‍ജി സമർപ്പിച്ചത്.

'ഹിജാബ് വിഷയം കാരുണ്യത്തിനായി വിട്ടുകൊടുക്കരുത്'

ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഇടക്കാല ഉത്തരവ് വേണമെന്ന് ഹർജിക്കാര്‍ക്കായി വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കമ്മത്ത് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം നിരസിച്ച ഹൈക്കോടതി ഇടക്കാല ഉത്തരവ് വിശാല ബഞ്ചിന് വിടുകയായിരുന്നു."ദയവായി തങ്ങളെ വസ്ത്രം ധരിച്ച് സ്‌കൂളിൽ പോകാൻ അനുവദിക്കണം. അത് ഏതെങ്കിലും പ്രിൻസിപ്പലിന്‍റെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ കാരുണ്യത്തിനായി വിട്ടുകൊടുക്കരുത്''- ഹർജിക്കാർ കോടതിയിൽ പറഞ്ഞു.

ഹിജാബ് വിലക്കിനെതിരായ പ്രതിഷേധം കനത്തതോടെ, ഹിന്ദുത്വ വിദ്യാര്‍ഥി സംഘടനകള്‍ കാവി ഷാള്‍ ധരിച്ചെത്തുകയുണ്ടായി. ഇത് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന്, സര്‍ക്കാര്‍ കൂടുതൽ ജില്ലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.

Last Updated : Feb 9, 2022, 5:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.