ETV Bharat / bharat

'ബോധപൂർവമായ ലൈംഗികാധിക്ഷേപം': അധിർ ചൗധരിയുടെ 'രാഷ്‌ട്രപത്നി' പരാമർശത്തിനെതിരെ ബിജെപി

author img

By

Published : Jul 28, 2022, 2:53 PM IST

ചൗധരിയുടെ പരാമർശത്തിനെതിരായി വ്യാഴാഴ്‌ച ബിജെപി വനിത എംപിമാർ പാർലമെന്‍റ് സമുച്ചയത്തിൽ പ്രതിഷേധിച്ചു.

അധിർ രഞ്ജൻ ചൗധരി രാഷ്‌ട്രപത്നി പരാമർശം  പ്രസിഡന്‍റ് ദ്രൗപതി മുർമുവിനെതിരായ പരാമർശത്തിൽ പ്രതിഷേധം  അധിർ ചൗധരിയുടെ പരാമർശത്തിനെതിരെ ബിജെപി  bjp leaders against adhir Ranjan Chowdhury  Ranjan Chowdhury remark against droupadi murmu  adhir Ranjan Chowdhury rashtrapatni
'ബോധപൂർവമായ ലൈംഗികാധിക്ഷേപം'; അധിർ ചൗധരിയുടെ രാഷ്‌ട്രപത്നി പരാമർശത്തിനെതിരെ ബിജെപി

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരായ കോൺഗ്രസ് എംപി അധിർ രഞ്ജൻ ചൗധരിയുടെ രാഷ്‌ട്രപത്നി പരാമർശത്തിൽ പ്രതിഷേധവുമായി ബിജെപി. അധിർ ചൗധരിയുടെ ഭാഗത്ത് നിന്നുണ്ടായത് മനഃപൂർവമായ ലൈംഗിക അധിക്ഷേപമായിരുന്നുവെന്നും വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും കോൺഗ്രസിനെതിരെ രംഗത്തെത്തി. കോൺഗ്രസ് ആദിവാസി വിരുദ്ധ, ദലിത് വിരുദ്ധ, സ്ത്രീ വിരുദ്ധ പാർട്ടിയാണെന്നും ദ്രൗപതി മുർമുവിനെതിരായ ദുരുദ്ദേശ്യപരമായ പ്രവൃത്തിക്ക് മാപ്പ് പറയണമെന്നും സ്‌മൃതി ഇറാനി ആവശ്യപ്പെട്ടു.

പ്രസിഡന്‍റ് സ്ഥാനാർഥിയായി മുർമുവിന്‍റെ പേര് പ്രഖ്യാപിച്ചതു മുതൽ കോൺഗ്രസ് മുർമുവിനെ ദുരുദ്ദേശ്യത്തോടെ ലക്ഷ്യമിടുകയാണ്. മുർമു പാവ സ്ഥാനാർഥിയാണെന്നും തിന്മയുടെ പ്രതീകമാണെന്നുമാണ് കോൺഗ്രസ് വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ പരമോന്നത ഭരണഘടന പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും മുർമുവിനെതിരായ കോൺഗ്രസിന്‍റെ ആക്രമണങ്ങൾ അവസാനിക്കുമെന്ന് തോന്നുന്നില്ല എന്നും സ്‌മൃതി ഇറാനി പറഞ്ഞു. വനിത നേതാവായ സോണിയ ഗാന്ധി നയിച്ചിട്ടും ഭരണഘടന പദവികളിലുള്ള സ്ത്രീകളെ അപമാനിക്കുന്നത് കോൺഗ്രസുകാർ തുടരുകയാണെന്നും സ്‌മൃതി ഇറാനി കൂട്ടിച്ചേർത്തു.

എന്നാൽ മുർമുവിനെതിരായ പരാമർശം നാക്കുപിഴയാണെന്നായിരുന്നു അധിർ ചൗധരിയുടെ പ്രതികരണം. വിവാദങ്ങളിൽ നിന്ന് നേട്ടം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നത്. നാക്കുപിഴയാണെന്ന് അപ്പോൾ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ഇതിൽ മാപ്പുപറയേണ്ട കാര്യമില്ലെന്നും ഇതിന്‍റെ പേരിൽ തൂക്കിലേറ്റണമെങ്കിൽ തൂക്കിലേറ്റാമെന്നും ചൗധരി പറഞ്ഞു.

വിവാദ പരാമർശം അധിറിനു പറ്റിയ നാക്കുപിഴയാണെന്നും വിഷയത്തിൽ അദ്ദേഹം നേരത്തെ തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സോണിയ ഗാന്ധി പ്രതികരിച്ചു.

ചൗധരിയുടെ പരാമർശത്തിനെതിരായി വ്യാഴാഴ്‌ച കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെയുള്ള വനിത എംപിമാർ പാർലമെന്‍റ് സമുച്ചയത്തിൽ പ്രതിഷേധിച്ചു. ബിജെപിയുടെ പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭ വൈകുന്നേരം നാല് മണി വരെയും രാജ്യസഭ ഉച്ചയ്ക്ക് രണ്ട് മണി വരെയും നിർത്തിവച്ചു. രാജ്യസഭയിൽ നടുത്തളത്തിൽ ഇറങ്ങി പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചതിനെ തുടർന്നാണ് സഭ നിർത്തിവച്ചത്. അധിർ ചൗധരിയും സോണിയ ഗാന്ധിയും ഖേദപ്രകടനം നടത്തണമെന്നതാണ് ബിജെപിയുടെ ആവശ്യം.

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരായ കോൺഗ്രസ് എംപി അധിർ രഞ്ജൻ ചൗധരിയുടെ രാഷ്‌ട്രപത്നി പരാമർശത്തിൽ പ്രതിഷേധവുമായി ബിജെപി. അധിർ ചൗധരിയുടെ ഭാഗത്ത് നിന്നുണ്ടായത് മനഃപൂർവമായ ലൈംഗിക അധിക്ഷേപമായിരുന്നുവെന്നും വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും കോൺഗ്രസിനെതിരെ രംഗത്തെത്തി. കോൺഗ്രസ് ആദിവാസി വിരുദ്ധ, ദലിത് വിരുദ്ധ, സ്ത്രീ വിരുദ്ധ പാർട്ടിയാണെന്നും ദ്രൗപതി മുർമുവിനെതിരായ ദുരുദ്ദേശ്യപരമായ പ്രവൃത്തിക്ക് മാപ്പ് പറയണമെന്നും സ്‌മൃതി ഇറാനി ആവശ്യപ്പെട്ടു.

പ്രസിഡന്‍റ് സ്ഥാനാർഥിയായി മുർമുവിന്‍റെ പേര് പ്രഖ്യാപിച്ചതു മുതൽ കോൺഗ്രസ് മുർമുവിനെ ദുരുദ്ദേശ്യത്തോടെ ലക്ഷ്യമിടുകയാണ്. മുർമു പാവ സ്ഥാനാർഥിയാണെന്നും തിന്മയുടെ പ്രതീകമാണെന്നുമാണ് കോൺഗ്രസ് വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ പരമോന്നത ഭരണഘടന പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും മുർമുവിനെതിരായ കോൺഗ്രസിന്‍റെ ആക്രമണങ്ങൾ അവസാനിക്കുമെന്ന് തോന്നുന്നില്ല എന്നും സ്‌മൃതി ഇറാനി പറഞ്ഞു. വനിത നേതാവായ സോണിയ ഗാന്ധി നയിച്ചിട്ടും ഭരണഘടന പദവികളിലുള്ള സ്ത്രീകളെ അപമാനിക്കുന്നത് കോൺഗ്രസുകാർ തുടരുകയാണെന്നും സ്‌മൃതി ഇറാനി കൂട്ടിച്ചേർത്തു.

എന്നാൽ മുർമുവിനെതിരായ പരാമർശം നാക്കുപിഴയാണെന്നായിരുന്നു അധിർ ചൗധരിയുടെ പ്രതികരണം. വിവാദങ്ങളിൽ നിന്ന് നേട്ടം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നത്. നാക്കുപിഴയാണെന്ന് അപ്പോൾ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ഇതിൽ മാപ്പുപറയേണ്ട കാര്യമില്ലെന്നും ഇതിന്‍റെ പേരിൽ തൂക്കിലേറ്റണമെങ്കിൽ തൂക്കിലേറ്റാമെന്നും ചൗധരി പറഞ്ഞു.

വിവാദ പരാമർശം അധിറിനു പറ്റിയ നാക്കുപിഴയാണെന്നും വിഷയത്തിൽ അദ്ദേഹം നേരത്തെ തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സോണിയ ഗാന്ധി പ്രതികരിച്ചു.

ചൗധരിയുടെ പരാമർശത്തിനെതിരായി വ്യാഴാഴ്‌ച കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെയുള്ള വനിത എംപിമാർ പാർലമെന്‍റ് സമുച്ചയത്തിൽ പ്രതിഷേധിച്ചു. ബിജെപിയുടെ പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭ വൈകുന്നേരം നാല് മണി വരെയും രാജ്യസഭ ഉച്ചയ്ക്ക് രണ്ട് മണി വരെയും നിർത്തിവച്ചു. രാജ്യസഭയിൽ നടുത്തളത്തിൽ ഇറങ്ങി പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചതിനെ തുടർന്നാണ് സഭ നിർത്തിവച്ചത്. അധിർ ചൗധരിയും സോണിയ ഗാന്ധിയും ഖേദപ്രകടനം നടത്തണമെന്നതാണ് ബിജെപിയുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.