ETV Bharat / bharat

2025ഓടെ ഇന്ത്യ ക്ഷയരോഗ വിമുക്തമാവും: ഹർഷ് വർധൻ

author img

By

Published : Sep 24, 2020, 12:10 PM IST

കോവിഡ് -19 പ്രതിരോധത്തോടൊപ്പം ടിബി കേസ് കണ്ടെത്തൽ സംയോജിപ്പിക്കുന്നതിന് സർക്കാർ സംസ്ഥാനങ്ങൾക്ക് നിരന്തരമായ ഉപദേശങ്ങൾ നൽകുന്നുണ്ട്. ടിബി, കോവിഡ് രോഗികൾക്കിടയിൽ ദ്വിദിശ സ്ക്രീനിംഗ് നടപടി ആരംഭിച്ചതായും ഹര്‍ഷ് വര്‍ധന്‍.

India will be able to end TB by 2025: Harsh Vardhan  Harsh Vardhan  TB  Prime Minister Narendra Modi  Dr Harsh Vardhan  Tuberculosis  2025 ഓടെ ഇന്ത്യ ക്ഷയരോഗ വിമുക്തമാവും : ഹർഷ് വർധൻ  ഹർഷ് വർധൻ  ടിബി  ക്ഷയരോഗ  ഡോ. ഹർഷ് വർധൻ
2025 ഓടെ ഇന്ത്യ ക്ഷയരോഗ വിമുക്തമാവും : ഹർഷ് വർധൻ

ന്യൂഡല്‍ഹി: 2025 ഓടെ ക്ഷയരോഗം ഇന്ത്യയില്‍ നിന്ന് തുടച്ച് നീക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ സാധിക്കുമെന്ന് കേന്ദ്രമന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കാൾ അഞ്ച് വർഷം മുന്നിലാണ് ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ അംഗരാജ്യങ്ങൾ, യുഎൻ ഏജൻസികളുടെയും പങ്കാളി സംഘടനകളുടെയും പ്രതിനിധികൾ എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷയരോഗം ആഗോള പൊതുജനാരോഗ്യ പ്രശ്‌നമായി തുടരുകയാണ്. കഴിഞ്ഞ ഒരു ദശകത്തിൽ പുരോഗതി ഉണ്ടായിട്ടും, ലോകമെമ്പാടും സാംക്രമിക കൊലയാളി രോഗമായി ടിബി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ധീരവും നൂതനവുമായ മാര്‍ഗ്ഗങ്ങളുടെ സഹായത്തോടെ ക്ഷയരോഗം അവസാനിപ്പിക്കുന്നതിന് ഇന്ത്യ നിരവധി നിർണായക നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ക്ഷയരോഗ നിർമാർജനത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ പ്രശംസനീയമാണ്.

രാജ്യത്തെ ഓരോ ജില്ലയിലും ദ്രുതഗതിയിലുള്ള മോളിക്യുലർ ഡയഗ്നോസ്റ്റിക്സ് സ്കെയിൽ-ആപ്പ് ഉപയോഗിച്ച്, 2019 ൽ 66,000 ടിബി രോഗികളെ തിരിച്ചറിയാൻ കഴിഞ്ഞു. ടിബി രോഗം വരുന്നതിന് ഒരു പ്രധാന ഘടകം ദാരിദ്ര്യം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കുന്നതിനായി ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറുകളിലൂടെ അര്‍ഹരായവര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നു. 2018 ഏപ്രിൽ മുതൽ 7.9 ബില്യൺ രൂപ (ഏകദേശം 110 ദശലക്ഷം യുഎസ് ഡോളർ) 3 ദശലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു കഴിഞ്ഞു. കൂടാതെ കോവിഡ് -19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ലോക്ഡൗണ്‍ നടപ്പിലാക്കിയത് വഴി രാജ്യത്തെ കൊവിഡ് ബാധിതരുടെ നിരക്ക് ഒരു പരിധി വരെ പിടിച്ചുനിര്‍ത്താനായി. കോവിഡ് -19 പ്രതിരോധത്തോടൊപ്പം ടിബി കേസ് കണ്ടെത്തൽ സംയോജിപ്പിക്കുന്നതിന് സർക്കാർ സംസ്ഥാനങ്ങൾക്ക് നിരന്തരമായ ഉപദേശങ്ങൾ നൽകുന്നുണ്ട്. ടിബി, കോവിഡ് രോഗികൾക്കിടയിൽ ദ്വിദിശ സ്ക്രീനിംഗ് നടപടി ആരംഭിച്ചതായും ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു.

ന്യൂഡല്‍ഹി: 2025 ഓടെ ക്ഷയരോഗം ഇന്ത്യയില്‍ നിന്ന് തുടച്ച് നീക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ സാധിക്കുമെന്ന് കേന്ദ്രമന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കാൾ അഞ്ച് വർഷം മുന്നിലാണ് ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ അംഗരാജ്യങ്ങൾ, യുഎൻ ഏജൻസികളുടെയും പങ്കാളി സംഘടനകളുടെയും പ്രതിനിധികൾ എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷയരോഗം ആഗോള പൊതുജനാരോഗ്യ പ്രശ്‌നമായി തുടരുകയാണ്. കഴിഞ്ഞ ഒരു ദശകത്തിൽ പുരോഗതി ഉണ്ടായിട്ടും, ലോകമെമ്പാടും സാംക്രമിക കൊലയാളി രോഗമായി ടിബി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ധീരവും നൂതനവുമായ മാര്‍ഗ്ഗങ്ങളുടെ സഹായത്തോടെ ക്ഷയരോഗം അവസാനിപ്പിക്കുന്നതിന് ഇന്ത്യ നിരവധി നിർണായക നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ക്ഷയരോഗ നിർമാർജനത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ പ്രശംസനീയമാണ്.

രാജ്യത്തെ ഓരോ ജില്ലയിലും ദ്രുതഗതിയിലുള്ള മോളിക്യുലർ ഡയഗ്നോസ്റ്റിക്സ് സ്കെയിൽ-ആപ്പ് ഉപയോഗിച്ച്, 2019 ൽ 66,000 ടിബി രോഗികളെ തിരിച്ചറിയാൻ കഴിഞ്ഞു. ടിബി രോഗം വരുന്നതിന് ഒരു പ്രധാന ഘടകം ദാരിദ്ര്യം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കുന്നതിനായി ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറുകളിലൂടെ അര്‍ഹരായവര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നു. 2018 ഏപ്രിൽ മുതൽ 7.9 ബില്യൺ രൂപ (ഏകദേശം 110 ദശലക്ഷം യുഎസ് ഡോളർ) 3 ദശലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു കഴിഞ്ഞു. കൂടാതെ കോവിഡ് -19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ലോക്ഡൗണ്‍ നടപ്പിലാക്കിയത് വഴി രാജ്യത്തെ കൊവിഡ് ബാധിതരുടെ നിരക്ക് ഒരു പരിധി വരെ പിടിച്ചുനിര്‍ത്താനായി. കോവിഡ് -19 പ്രതിരോധത്തോടൊപ്പം ടിബി കേസ് കണ്ടെത്തൽ സംയോജിപ്പിക്കുന്നതിന് സർക്കാർ സംസ്ഥാനങ്ങൾക്ക് നിരന്തരമായ ഉപദേശങ്ങൾ നൽകുന്നുണ്ട്. ടിബി, കോവിഡ് രോഗികൾക്കിടയിൽ ദ്വിദിശ സ്ക്രീനിംഗ് നടപടി ആരംഭിച്ചതായും ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.